സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് ഓടിയെത്തുമ്പോള്‍ കല്യാണി അമ്മയ്ക്ക് എന്നും ഒരു പരവേശമാണ്. കുഞ്ഞിനെ വീട്ടിലാക്കിയിട്ടാണല്ലോ സ്‌കൂളിലേക്ക് പോകുന്നത്. ആവശ്യത്തിന് പാലും ഭക്ഷണവുമൊക്കെ വാസുവിനെ ഏല്പിച്ചിട്ടാണ് പോക്ക്. എങ്കിലും...
Read moreDetailsപത്രാധിപരുടെ വീട്ടില്‍ അന്നൊരു വിശിഷ്ടാതിഥി വന്നു.പുറത്തുവന്നുനിന്ന് അദ്ദേഹം ചുമച്ചപ്പോള്‍ പത്രാധിപര്‍ കുളി ക്കുകയായിരുന്നു. ഭൃത്യന്‍ പുറത്തേക്കു വന്നു. 'രാമകൃഷ്ണപിള്ളയദ്ദേഹമുണ്ടോ?' ആഗതന്‍ ചോദിച്ചു. 'കുളിക്കുകയാണ്. ഇപ്പം വരും. കയറി...
Read moreDetails'സ്വദേശാഭിമാനി'യുടെ കെട്ടുകള്‍ അടുക്കിയ വള്ളം ആറ്റിലൂടെ മെല്ലെ മെല്ലെ നീങ്ങി വരികയായിരുന്നു. സാധാരണ വള്ളക്കാരനും ഒന്നോ രണ്ടോ പേരുമാണ് വള്ളത്തിലുണ്ടാവുക. ഇന്നാവട്ടെ, വള്ളത്തില്‍ മൂന്നുനാലുപേരുണ്ട്. കൃഷ്ണപിള്ളയുണ്ട്. രണ്ടു...
Read moreDetailsരാമകൃഷ്ണപിള്ളയുടെ അഭ്യുദയകാംക്ഷിയും മാര്‍ഗ്ഗദര്‍ശ്ശിയുമായിരുന്നു നാരായണക്കുരുക്കള്‍. തിരുവിതാംകൂറിന്റെ ഭരണവൈകല്യങ്ങളെക്കുറിച്ച് ഒരേ കാഴ്ചപ്പാടാണവര്‍ക്കുണ്ടായിരുന്നത്. കുരുക്കള്‍ പലപ്പോഴും പത്രാധിപര്‍ക്ക് പ്രചോദനമായിരുന്നു. പലപ്പോഴും പിന്‍ബലമായിരുന്നു. കുരുക്കള്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥനായിരുന്നതുകൊണ്ട് സ്വന്തം പേര് വച്ചെഴുതുന്നതില്‍...
Read moreDetailsനാഗര്‍കോവില്‍ വടശ്ശേരിയില്‍ ഒരു അഗസ്ത്യകോവിലുണ്ടായിരുന്നു. മരുതപ്പന്റെ വീട്ടിനു മുന്നിലായിരുന്നു ഈ കോവില്‍. കോവിലിന്റെ സാന്നിദ്ധ്യം മരുതപ്പന് വലിയ ശല്യമായി. ധനികനായ അയാള്‍ക്ക് സൈ്വരജീവിതത്തിന് കോവില്‍ പ്രതിബന്ധമാണെന്നു തോന്നി....
Read moreDetailsവക്കത്തെ പ്രകൃതി കല്യാണിയെ വളരെ ആഹ്‌ളാദിപ്പിച്ചു. കായലും കടലും കൈകോര്‍ക്കുന്ന സുന്ദരമായ പ്രദേശം. തിരുവനന്തപുരത്തെ തിരക്കോ പരക്കം പാച്ചിലോ ഒന്നുമില്ല. ശാന്തം. ഭര്‍ത്താവുമായി ഒന്നിച്ചുജീവിക്കാന്‍ കഴിയുന്നതിന്റെ സംതൃപ്തി...
Read moreDetailsഭര്‍ത്താവ് തൊഴില്‍രഹിതനായി തിരിച്ചെത്തിയപ്പോള്‍ കല്യാണി ഒട്ടും ദുഖിച്ചില്ല. തൊഴില്‍ അദ്ദേഹത്തിന് ഒരു കിട്ടാക്കനിയല്ലെന്ന വിശ്വാസം അവള്‍ക്കുണ്ടായിരുന്നു. തന്റേടമില്ലാത്തവര്‍ക്ക് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനാവില്ല.ആദര്‍ശ സ്ഥൈര്യമുള്ളവര്‍ക്ക് അദ്ദേഹത്തെ ഒഴിവാക്കാനുമാവില്ല. 'ജോലിത്തിരക്കില്ലാത്ത ഈ...
Read moreDetailsരാമകൃഷ്ണപിള്ളയുടെ എഴുത്തുരീതി സവിശേഷമായിരുന്നു. ഇരുന്നുകൊണ്ടല്ല അദ്ദേഹം അധികവും എഴുതാറ്, നിന്നുകൊണ്ടാണ്. ഓഫീസില്‍ അതിനനുസരിച്ച് ഒരെഴുത്തുമേശ തയ്യാറാക്കിയിട്ടുണ്ടാവും. ഒഴുക്കിന് എഴുതിപ്പോകുകയാവും. അതിന്നിടെ ആലോചിക്കേണ്ട വല്ലതും വന്നാല്‍ രണ്ടുചാല്‍ നടക്കും....
Read moreDetailsരാമകൃഷ്ണപിള്ള അഭ്യര്‍ത്ഥിച്ചപോലെ കല്യാണി ആലോചിച്ചു. ഏറെ സമയമെടുത്തുതന്നെ ആലോചിച്ചു. അച്ഛനമ്മമാരൊക്കെ പൂര്‍ണ്ണമായും അവളുടെ തീരുമാനത്തിന് വിട്ടു. അവര്‍ക്കറിയാം, കല്യാണി ഒന്ന് നിശ്ചയിച്ചാല്‍ ആരെന്തു പറഞ്ഞാലും അതില്‍ ഇളക്കമുണ്ടാവില്ലെന്ന്....
Read moreDetailsകല്യാണിയുടെ മനസ്സിലേക്ക് വീണ്ടും വീണ്ടും പത്രാധിപര്‍ കടന്നുവന്നുകൊണ്ടിരുന്നു. ആ ചിന്തകളെ ആട്ടിയോടിച്ചു കളയാന്‍ അവള്‍ കിണഞ്ഞു. താന്‍ ഒരിക്കല്‍ നിരസിച്ച ആളാണ്. അതും വ്യക്തമായ കാരണങ്ങള്‍ കൊണ്ട്....
Read moreDetails'മലയാളി'യിലെ ബാലാമണിലേഖനം വലിയ ചര്‍ച്ചയായി. അതേവരെ അടക്കിപ്പറച്ചില്‍ മാത്രമായിരുന്ന ഒരു വൃത്താന്തം മറകളെല്ലാം മാറ്റി സമൂഹത്തിന് മുന്‍പിലേക്കെറിഞ്ഞുകൊടുക്കുകയാണ് പത്രാധിപര്‍ ചെയ്തത്. ബാലാമണിയുടെ ഇടപാടുകാരെല്ലാം അസ്വസ്ഥരായി. ഇതൊരു തുടക്കം...
Read moreDetailsതിരുവനന്തപുരത്തെ സാമൂഹ്യബോധമുള്ള ചില യുവതികള്‍ തുടങ്ങിയ സംഘടനയാണ് വനിതാവേദി. കല്യാണി അമ്മയും ചിന്നമ്മയും അതിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നു.വനിതാവേദിക്കുവേണ്ടി ഒരു ചെറിയ മുറി അവര്‍ സംഘടിപ്പിച്ചു. അതായിരുന്നു അവരുടെ ഓഫീസ്....
Read moreDetailsരാമകൃഷ്ണപിള്ളയെ ആദ്യം കണ്ട ആ ദിവസം. അതൊരു നാട്ടുവഴിയില്‍ വച്ചായിരുന്നു. സഹോദരനുണ്ടായിരുന്നു കല്യാണിയുടെ കൂടെ.. ഒരു ബന്ധുഗൃഹത്തില്‍ പോയി മടങ്ങുകയായിരുന്നു അവര്‍. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞു അങ്ങനെ...
Read moreDetailsബാലികാപാഠശാലയില്‍ ക്ലാസ്സെടുത്തുകൊണ്ട് നില്ക്കുകയായിരുന്നു കല്യാണി അമ്മ. ഒരു സാധാരണ സ്ത്രീയായിരുന്നില്ല അവര്‍. പലരുടെ ജോലികള്‍ ഒറ്റയ്ക്ക് ചെയ്യുന്ന ഒരു കര്‍മ്മയോഗിനി. ഭര്‍ത്താവിന്റെ പത്രപ്രവര്‍ത്തനത്തില്‍ അവര്‍ സജീവമായി സഹായിക്കുന്നു.'ശാരദ'എന്ന...
Read moreDetailsഓഫീസിന്റെ വാതില്‍ വലിയ ശബ്ദത്തോടെ വലിച്ചുതുറക്കപ്പെടുകയായിരുന്നു. പത്രാധിപര്‍ അസ്വസ്ഥതയോടെ മുഖമുയര്‍ത്തിനോക്കി. ചുവന്ന തലപ്പാവും കാക്കി ഉടുപ്പുമിട്ട ഒരാള്‍ അകത്തേക്ക് കയറുന്നു.പിന്നാലെ വേറെയും ആളുകള്‍ അകത്തേക്ക് തിക്കിക്കയറുന്നുണ്ടായിരുന്നു. നേരെ...
Read moreDetailsസത്യാന്വേഷിയായ ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതസംഘര്‍ഷങ്ങളുടെ കഥ.... രാജ്യദ്രോഹിയായി മുദ്ര കുത്തപ്പെട്ട ഒരു രാജ്യസ്‌നേഹിയുടെ ജീവിതത്തിന്റെ ഏടുകളില്‍ നിന്ന്. 'പോർമുഖം' നോവല്‍ ഈ ലക്കം മുതല്‍. അരണ്ട നിലാവുള്ള...
Read moreDetailsഉമ്മറത്തിണ്ണയില്‍ തൂണുംചാരിയിരിക്കുന്ന പട്ടാളക്കാരനെക്കണ്ട് നാരായണപ്പണിക്കര്‍ ഒരുനിമിഷം ഇടിവെട്ടേറ്റപോലെ നിന്നു. പിന്നീട് ഒരക്ഷരം പറയാതെ കിഴക്കേപടിക്കലേക്കു നടന്നു. പൂര്‍വജന്മത്തിലേതെന്നപോലെ ശങ്കുണ്ണി അപ്പോള്‍ ഓര്‍മ്മയില്‍ ചികയുകയായിരുന്നു. ആറുവര്‍ഷങ്ങള്‍ക്കുമുമ്പാണ് അന്ന് അവസാനമായി...
Read moreDetailsനീലഗഞ്ചന്‍ ക്യാമ്പിലെ തടവുകാരെ ഒരു അനുഷ്ഠാനമെന്നപോലെ കടല്‍ക്കരയിലേക്കു കൊണ്ടുപോയി ചോദ്യം ചെയ്യുന്നതെന്തിനാണെന്ന് ശങ്കുണ്ണിക്കു മനസ്സിലായില്ല. ചോദ്യം ചെയ്യലല്ല, ഭേദ്യം ചെയ്യല്‍. മറ്റു തടവുകേന്ദ്രങ്ങളിലും ഇതാണോ അവസ്ഥ? അറിയില്ല....
Read moreDetailsപകലന്തിയോളം ക്യാമ്പിനു പുറത്തെ തരിശുഭൂമിയില്‍ കൊത്തിയും കിളച്ചും തടംപിടിച്ചും തടവുകാര്‍ പണിയെടുത്തു. തുരുത്തുകളില്‍ കാര്യമായെന്തെങ്കിലും കൃഷിചെയ്യാറുണ്ടെന്ന് ശങ്കുണ്ണിക്ക് തോന്നിയില്ല. ചെര്‍പ്പുളശ്ശേരിക്കാരന്‍ കുട്ടികൃഷ്ണന്‍നായരും അമ്പലപ്പാറക്കാരന്‍ കുട്ടനും പട്ടാളം വളഞ്ഞുപിടിച്ചവരുടെ...
Read moreDetailsജപ്പാന്റെ സഹായത്തോടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മ്മിക്ക് ബര്‍മ്മയുടെ പടിഞ്ഞാറന്‍ അതിര്‍ത്തികടന്ന്, ഇംഫാല്‍ വഴി ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ദല്‍ഹിയില്‍ അനായാസം എത്തിച്ചേരാം. ഇതാണ് പറ്റിയ സമയം. ജര്‍മ്മനിയുടെയും ഇറ്റലിയുടെയും...
Read moreDetailsഇന്ത്യക്കാര്‍ ഓര്‍ത്തിരിക്കേണ്ട ഒരു ചരിത്രമുഹൂര്‍ത്തമാണ് 1941 ജനുവരി 16. ഈ ദിവസമാണ് സുഭാഷ്ചന്ദ്രന്‍ വീട്ടുതടങ്കലില്‍നിന്നു രക്ഷപ്പെട്ടത്. അന്നേദിവസം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പോരാട്ടത്തിന്റെ തുടക്കം...
Read moreDetailsറംഗൂണിലേക്കു പറിച്ചുനട്ടതിനുശേഷം ബംഗാളി യുവാക്കളുമായിട്ടായിരുന്നു ശങ്കുണ്ണിയുടെ കൂട്ട്. അവരുമായുള്ള സഹവാസം അവനെ പുതിയൊരാളാക്കി എന്നുവേണം കരുതാന്‍. ശങ്കുണ്ണി ബംഗാളികളേയും ബംഗാളിനേയും ഇഷ്ടപ്പെട്ടു. 'അഹിംസാ പരമോ ധര്‍മ്മ' പരമ്പരയാ...
Read moreDetails1941 ഡിസംബറില്‍ ജപ്പാന്റെ 183 ബോംബര്‍ വിമാനങ്ങള്‍ സിംഗപ്പൂരിനടുത്തുള്ള പേള്‍ഹാര്‍ബര്‍ തുറമുഖം ആക്രമിച്ചു. സിംഗപ്പൂരും പേള്‍ഹാര്‍ബറും ബ്രിട്ടന്റെ കൈവശമായിരുന്നു അക്കാലത്ത്. ബ്രിട്ടീഷ് ആര്‍മ്മിയുടെ സുരക്ഷക്കായി അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍...
Read moreDetailsഒന്നാലോചിച്ചാല്‍ ചിദംബരം ചെട്ടിയാരാണ് ശങ്കുണ്ണിയെ വഴിതെറ്റിച്ചത്. വിരലു കാണിച്ചാല്‍ മണിക്കണ്ഠം പിടിക്കുന്നവനാണ് ചെക്കന്‍. എത്ര വേഗത്തിലാണവന്‍ ഇംഗ്ലീഷില്‍ എഴുതാനും വായിക്കാനും പഠിച്ചത്! അവനുവേണ്ടി ആദ്യമാദ്യം ചിത്രപുസ്തകങ്ങള്‍ വരുത്തിക്കൊടുക്കുമായിരുന്നു...
Read moreDetailsഐരാവതി നദി ബര്‍മ്മയിലെ സമതലപ്രദേശങ്ങളിലൂടൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. നെല്‍കൃഷിക്കനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണ്. ബര്‍മ്മന്‍ ജാതിക്കാരാണ് പരമ്പരയായി ഈ മണ്ണില്‍ കൃഷിചെയ്യുന്നത്. കൃഷിപ്പണിയല്ലാതെ മറ്റൊരു തൊഴിലും വശമില്ലാത്ത...
Read moreDetailsപഴയ കാര്യങ്ങള്‍ ആലോചിച്ചു നടന്നപ്പോള്‍ വഴിയേറെ ചവിട്ടിപ്പോന്നത് ശങ്കുണ്ണി അറിഞ്ഞില്ല. ചങ്ങലംപാടം താണ്ടി വിശാലമായ ചരല്‍പറമ്പിലേക്കു കേറിയതും തെക്കെപ്പാടത്തേക്കിറങ്ങിയതും പാടത്തിനക്കരെവന്നവസാനിക്കുന്ന കാളവണ്ടിപ്പാത വഴി വടക്കോട്ടു നടന്നതും സ്വപ്‌നത്തിലെന്നപോലെയാണ്...
Read moreDetailsപ്രകാശന്‍ ചുനങ്ങാടും ജയനാരായണന്‍ ഒറ്റപ്പാലവും സംയുക്തമായി എഴുതിയ ചരിത്ര നോവല്‍ ആരംഭിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തിനാല്‍പ്പത്താറ്് ജനുവരിമാസത്തില്‍ ഒരു ദിവസം പുലര്‍ച്ചെ ഒറ്റപ്പാലത്തു വണ്ടിയിറങ്ങുമ്പോള്‍ ശങ്കുണ്ണിക്ക് മുപ്പത്തിയാറു വയസ്സായിരുന്നു. എട്ടുറുപ്പികയുണ്ട്...
Read moreDetailsഅമ്മയുടെ കണ്ണുനീരില്‍നിന്ന് താന്‍ പഠിച്ച പല കാര്യങ്ങളും രാമന്റെ മനസ്സിലേയ്ക്കു വന്നു. തന്റെ ചിന്തകളെയും ദര്‍ശനങ്ങളെയും അംഗീകരിക്കാന്‍ കഴിയുന്ന ഒരാളെയല്ലാതെ മറ്റാരേയും ജീവിതത്തിലേയ്ക്ക് സ്വീകരിക്കുകയില്ലെന്ന് മനസ്സില്‍ പണ്ടേ...
Read moreDetailsരാമന്‍ പുഞ്ചിരിച്ചുകൊണ്ട് ജനകനെയും വിശ്വാമിത്രനേയും വണങ്ങിയശേഷം സദസ്സിനെയും വണങ്ങി ആത്മവിശ്വാസത്തോടെ പിനാകം ഇരിക്കുന്ന ശകടത്തിനു അടുത്തേയ്ക്കു നടന്നു. രാമന്‍ വില്ലിനടുത്തെത്തിയശേഷം അതില്‍ ദൃഷ്ടി ഉറപ്പിച്ച്, അത് പ്രവര്‍ത്തിപ്പിക്കേണ്ടത്...
Read moreDetailsരഥത്തിന്റെ വേഗത കുറഞ്ഞപ്പോഴാണ് രഥം കൊട്ടാരകവാടത്തില്‍ എത്തിയത് ജനകന്‍ അറിഞ്ഞത്. ജനകന്റെ ചിന്ത പെട്ടെന്ന് മുറിഞ്ഞുപോയി. കൊട്ടാരത്തിന്റെ പ്രധാന കവാടത്തില്‍ എത്തിയിട്ടും പാരമ്പര്യമുള്ള ഒരു രാജകൊട്ടാരത്തിന്റെ പ്രൗഢി...
Read moreDetailsKesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]