നോവൽ

വിശ്വാമിത്രനോടൊപ്പം രാമലക്ഷ്മണന്മാര്‍ (വിശ്വാമിത്രന്‍ 23)

വിശ്വാമിത്രന്റെ ആശ്രമം മാത്രമല്ല മറ്റു ആചാര്യന്മാരുടെ ആശ്രമങ്ങളും രാക്ഷസന്മാര്‍ ആക്രമിക്കുന്നുണ്ടെന്നും അവരെ പ്രതിരോധിക്കാന്‍ രാമന്റെ സഹായം വേണമെന്ന് വിശ്വാമിത്രന്‍ പറയുന്നതിന്റെ പൊരുള്‍ എന്തെന്നും വസിഷ്ഠനും രാമനുമല്ലാതെ മറ്റാര്‍ക്കും...

Read moreDetails

രാജസദസ്സിലേക്ക് വിശ്വാമിത്രന്റെ ആഗമനം (വിശ്വാമിത്രന്‍ 22)

ഓരോരുത്തരും ഭൂമിയില്‍ വന്നു പിറക്കുന്നതിന് ഓരോ ഉദ്ദേശ്യമുണ്ടെന്ന് വിദ്യാരംഭം കുറിച്ച സന്ദര്‍ഭത്തില്‍ വസിഷ്ഠന്‍ പറഞ്ഞ വാക്കുകള്‍ രാമന്റെ മനസ്സിലേയ്ക്ക് കടന്നുവന്നു. താന്‍ എന്തിനാണ് ഭൂമിയില്‍ വന്നു പിറന്നത്...

Read moreDetails

വിശ്വാമിത്ര-രാമ സംവാദം (വിശ്വാമിത്രന്‍ 21)

വിശ്വാമിത്രനുമായി ദീര്‍ഘനേരം സംസാരിച്ച്, വ്യക്തമായ ഒരു ധാരണയില്‍ എത്തിയശേഷം ആശ്രമമുറ്റത്തെ ആല്‍ച്ചുവട്ടില്‍ തന്നെകാണാന്‍ കാത്തിരിക്കുന്ന രാമന്റെ അടുത്തേയ്ക്കു വസിഷ്ഠന്‍ വന്നു. രാമന്‍ എഴുന്നേറ്റ് മുനിയെ ഉപചാരപൂര്‍വ്വം വന്ദിച്ചു....

Read moreDetails

പരീക്ഷണങ്ങളും പ്രലോഭനങ്ങളും ( വിശ്വാമിത്രന്‍ 20)

അതിസുന്ദരിയായ വിദ്യുല്‍പ്രഭ തപോവനത്തിലെത്തി വിശ്വാമിത്രനെ പ്രലോഭിപ്പിച്ച് തപസ്സുമുടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ രൂപകാന്തികൊണ്ട് വിശ്വാമിത്രനെ പ്രലോഭിപ്പിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഭയം ജനിപ്പിക്കുന്ന രാക്ഷസരൂപം കൈക്കൊണ്ട് തപസ്സിന് ഭംഗം...

Read moreDetails

വസിഷ്ഠനെ കാത്ത് രാമന്‍ (വിശ്വാമിത്രന്‍ 19)

''ദശരഥന്റെ എല്ലാ നിലപാടുകളോടും എനിക്ക് യോജിക്കാന്‍ കഴിയില്ല'' വസിഷ്ഠന്‍ സമചിത്തതയോടെ പറഞ്ഞു. ''എങ്കില്‍, അയോദ്ധ്യയുടെ രാജാവാകുന്നതില്‍നിന്ന് രാമനെ പിന്‍തിരിപ്പിക്കേണ്ടതല്ലേ?  കോസലത്തിന്റെ മാത്രമല്ല, ആര്യാവര്‍ത്തത്തിലെ സര്‍വ്വ രാജാക്കന്മാരുടെയും, കാനനത്തില്‍ ...

Read moreDetails

വസിഷ്ഠ-കൗശിക സംവാദം (വിശ്വാമിത്രന്‍ 18)

വിശ്വാമിത്രന്‍ ആശ്രമത്തിലെത്തി എന്നറിഞ്ഞപ്പോള്‍ ശിഷ്യന്മാരുമായുള്ള സംവാദം വസിഷ്ഠന്‍ അവസാനിപ്പിച്ചു. അതിഥി ഗേഹത്തില്‍ ആചാരവിധിപ്രകാരം വിശ്വാമിത്രനെ സ്വീകരിച്ചിരുത്താന്‍ ശിഷ്യന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിശ്വാമിത്രനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അതിഥിഗേഹശാലയിലേയ്ക്കു നടക്കുമ്പോള്‍ അയോദ്ധ്യയിലെ...

Read moreDetails

മകന്റെ മരണം (വിശ്വാമിത്രന്‍ 17)

ചന്ദ്രമതിയെ വിലയ്ക്കുവാങ്ങിയ ബ്രാഹ്മണന്‍ ദുഷ്ടനാണെങ്കിലും രോഹിതാശ്വന് മറ്റു കുട്ടികളൊടൊപ്പം കളിക്കാനുള്ള അനുവാദം നല്‍കി. ഒരു ദിവസം രോഹിതാശ്വന്‍ ഗംഗാതീരത്ത് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പാമ്പുകടിയേറ്റു തല്‍ക്ഷണം...

Read moreDetails

ശ്മശാനം സൂക്ഷിപ്പുകാരനായ ഹരിശ്ചന്ദ്രന്‍ (വിശ്വാമിത്രന്‍ 16)

ദിവസങ്ങള്‍ക്കുശേഷം വിശ്വാമിത്രന്‍ ബ്രാഹ്മണവേഷത്തില്‍ മകന്റെ വിവാഹത്തിനുവേണ്ട പണം ആവശ്യപ്പെടുന്നതിനുവേണ്ടി അയോദ്ധ്യയിലേയ്ക്കു പുറപ്പെട്ടു. അയോദ്ധ്യയിലെത്തിയ ബ്രാഹ്മണനെ രാജസേവകര്‍ രാജാവിന്റെ അടുത്തെത്തിച്ചു. ബ്രാഹ്മണനെ കണ്ടതും ഹരിശ്ചന്ദ്രന് ആളെ മനസ്സിലായി. ''ബ്രാഹ്മണശ്രേഷ്ഠാ,...

Read moreDetails

ഹരിശ്ചന്ദ്രനും ബ്രാഹ്മണനും (വിശ്വാമിത്രന്‍ 15)

കഠിനമായ തപസ്സിനാല്‍ വസിഷ്ഠനു തുല്യമായ എല്ലാ സിദ്ധികളും നേടിയശേഷം വിശ്വാമിത്രന്‍ ഒരിക്കല്‍ ദേവലോകത്ത് എത്തിയ സന്ദര്‍ഭത്തില്‍ അവിചാരിതമായി വസിഷ്ഠനും അവിടെ എത്തിച്ചേര്‍ന്നു. ദേവന്മാര്‍ വിശ്വാമിത്രനെയും വസിഷ്ഠനെയും പൂജിച്ച്...

Read moreDetails

മഹാവിഷ്ണുവിന്റെ പരീക്ഷണം (വിശ്വാമിത്രന്‍ 14)

'ഞാന്‍, രാജാവിന്റെ പുത്രനായെന്ന് സമ്മതിക്കാം. എന്നാല്‍ പുത്രനായി സ്വീകരിച്ചശേഷം അദ്ദേഹം എന്നെ യജ്ഞപശുവായി ഹോമിക്കാനാണ് തീരുമാനിച്ചത്. പട്ടുവസ്ത്രം ധരിപ്പിച്ച് വധ്യശിലയില്‍ കിടത്തിയ അദ്ദേഹത്തിന് എന്റെ പിതൃസ്ഥാനം അവകാശപ്പെടാന്‍...

Read moreDetails

ശൂനശ്ശേഫന്‍ (വിശ്വാമിത്രന്‍ 13)

മുനി തന്നെ നോക്കിയതിന്റെ അര്‍ത്ഥം മനസ്സിലായി. ഹരിശ്ചന്ദ്രന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു. ''എങ്കില്‍ പുത്രനായി ദത്തകനെ നമുക്ക് സ്വീകരിക്കാമല്ലോ..?'' സന്തോഷത്തൊടെ ഹരിശ്ചന്ദ്രന്‍ പറഞ്ഞു. ''രാജന്‍, ഏഴുവിധത്തിലുള്ള പുത്രന്മാരെക്കുറിച്ചു...

Read moreDetails

രോഹിതാശ്വന്‍ (വിശ്വാമിത്രന്‍ 12)

''എല്ലാ പീഡനങ്ങളും തങ്ങളുടെ വിധിയാണെന്ന് വിശ്വസിക്കുന്നവരെ ഉണര്‍ത്താന്‍ പ്രയാസമാണ്.'' സുശീലന്‍ തന്റെ കഴിവുകേട് അംഗീകരിക്കുന്ന മട്ടില്‍ പറഞ്ഞു. ''വിധി. ഈ വാക്ക് ഉണ്ടാക്കുന്ന ദുരന്തം എത്ര വലുതാണെന്ന്...

Read moreDetails

ഗോത്രാചാര്യ സംവാദം (വിശ്വാമിത്രന്‍ 11)

''ത്രിശങ്കു, ഇക്ഷ്വാകുവിന്റെ കുലത്തില്‍ പിറന്നവനും ധര്‍മ്മിഷ്ഠനുമാണ്. അദ്ദേഹം ശരീരത്തോടെ സ്വര്‍ഗ്ഗം പ്രാപിക്കാന്‍ എന്നെ സമീപിച്ചിരിക്കുന്നു. അദ്ദേഹത്തിന് സ്വര്‍ഗ്ഗം പ്രാപിക്കാന്‍ ഉതകുന്ന ഒരു യജ്ഞം നടത്താന്‍ ഞാന്‍ ഉറച്ചുകഴിഞ്ഞു....

Read moreDetails

യജ്ഞം നടത്താനൊരുങ്ങി ത്രിശങ്കു (വിശ്വാമിത്രന്‍ 10)

നആത്മഹത്യ ജീവിതത്തില്‍നിന്നും ഒളിച്ചോടുന്ന ഭീരുക്കള്‍ക്കുള്ളതാണെന്നും അത് ഒന്നിനും പരിഹാരം നല്‍കുന്നില്ലെന്നും മനസ്സിലാക്കി ആശ്രമത്തിലേയ്ക്കു മടങ്ങിയ ത്രിശങ്കു ഒരു താപസനെപ്പോലെ ദിനചര്യകളില്‍ മുഴുകി. ചിന്താമഗ്നനായി ആശ്രമത്തില്‍ കഴിയുന്ന ത്രിശങ്കുവിനെ...

Read moreDetails

ത്രിശങ്കു  (വിശ്വാമിത്രന്‍ 9)

പറഞ്ഞതനുസരിച്ച് എല്ലാ ദിവസവും സത്യവ്രതന്‍ മാന്‍, മുയല്‍, പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളെ അവര്‍ക്കായി എത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഒരു ദിവസം നായാട്ടിനുപോയപ്പോള്‍ ഒരു മൃഗത്തേയും കിട്ടിയില്ല. അങ്ങനെ അലഞ്ഞു...

Read moreDetails

സത്യവ്രതന്‍ (വിശ്വാമിത്രന്‍ 8)

ആര്യാവര്‍ത്തത്തിലെ രാജാക്കന്മാരില്‍ ശക്തനായിരുന്ന ദശരഥന്‍ ഓരോ ദിവസം കഴിയുംതോറും ദുര്‍ബ്ബലനായി മാറുകയാണ്. പ്രായത്തെ മറന്ന് സ്ത്രീ ലമ്പടനായി രാജ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ കഴിയുന്നതിനാല്‍ രാജ്യത്ത് പല അനിഷ്ടങ്ങളും സംഭവിക്കുന്നുണ്ട്....

Read moreDetails

ഗാധി (വിശ്വാമിത്രന്‍ 7)

കന്യാകുബ്ജത്തിലെ രാജാവായ കുശനാഭനുമായി ഒരു ബന്ധമുണ്ടാകുന്നതില്‍ ബ്രഹ്മദത്തന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പിതാവിന്റെ ആഗ്രഹത്തെ ബ്രഹ്മദത്തന്‍ സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് കന്യാകുബ്ജത്തില്‍ എത്തിച്ചേര്‍ന്നു. കൊട്ടാരത്തില്‍ എത്തിയ ബ്രഹ്മദത്തനെ കുശനാഭന്‍ ആചാരവിധിപ്രകാരം...

Read moreDetails

കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)

''ധര്‍മ്മജ്ഞനായ ഗാധി എന്ന രാജാവിന്റെ പുത്രനാണ് കൗശികന്‍. രാജാവില്‍നിന്ന് രാജര്‍ഷിയായിത്തീര്‍ന്ന മഹാമുനി.'' വിശ്വാമിത്രനെക്കുറിച്ച് ആദരവോടെ വസിഷ്ഠന്‍ പറഞ്ഞു. ''അങ്ങ് വിശ്വാമിത്രനെ കൗശികനെന്നു വിശേഷിപ്പിച്ചത് എന്തുകൊണ്ടാണ് ഗുരോ?'' താന്‍...

Read moreDetails

വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)

അയോദ്ധ്യയിലെ ആചാര്യനായ വസിഷ്ഠന് താമസിക്കാന്‍  കൊട്ടാരക്കെട്ടുകള്‍ക്കുള്ളില്‍ ആശ്രമ സമാനമായ മന്ദിരമാണ് ദശരഥന്‍ പണികഴിപ്പിച്ചത്. എങ്കിലും ജ്ഞാനാന്വേഷണത്തിന്റെ പരിധി വിപുലമാക്കാനും ശിഷ്യന്മാര്‍ക്ക് വിജ്ഞാനം നല്‍കാനും ഏകാഗ്രമായ കാനനമാണ് ഉത്തമം...

Read moreDetails

ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)

മഹാമുനിമാര്‍ നേടിയെടുത്ത സര്‍വ്വവിധ ജ്ഞാനങ്ങളും  മാസങ്ങളും വര്‍ഷങ്ങളും വിശ്രമമില്ലാതെ എല്ലാവിധ പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് വിശ്വാമിത്രന്‍ സ്വായത്തമാക്കി. സര്‍വ്വവിധ ആയുധങ്ങളും സര്‍വ്വ ധനുസ്സുകളും നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള കരുത്തു...

Read moreDetails

കാമധേനു ( വിശ്വാമിത്രന്‍ 3)

വിശ്വാമിത്രനെയും അനുചരന്മാരേയും സല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നകാര്യം അറിയിക്കാന്‍ വസിഷ്ഠന്‍ കാമധേനുവിന്റെ  അടുത്തേയ്ക്കാണ് പോയത്. കാമധേനുവിനെ യഥാവിധി വന്ദിച്ചശേഷം തന്റെ ഇംഗിതം മുനി അവളെ അറിയിച്ചു. ''ശബളേ, ഞാന്‍ പറയുന്നത്...

Read moreDetails

വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)

വിശ്വാമിത്രന്‍ കന്യാകുബ്ജത്തിലെ രാജാവായിരിക്കുമ്പോള്‍ ആശ്രമങ്ങളില്‍ മുനിമാരുടെ വിജ്ഞാനദാനത്തിന് യാതൊരുവിധ അസൗകര്യങ്ങളും ഉണ്ടാവരുതെന്നു നിഷ്‌കര്‍ഷിച്ചിരുന്നു. മുനിമാര്‍ സങ്കടങ്ങളുമായി രാജാവിനെ സമീപിക്കേണ്ടിവരുന്നത് രാജാവിനു അപമാനമാണെന്ന് വിശ്വാമിത്രന് അറിയാമായിരുന്നു. സായാഹ്നത്തില്‍ ഉദ്യാനത്തില്‍...

Read moreDetails

വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)

രാമായണത്തിലെ വിശ്വാമിത്രന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി കെ.ജി.രഘുനാഥ് എഴുതുന്ന 'വിശ്വാമിത്രന്‍' എന്ന നോവല്‍ ആരംഭിക്കുന്നു. 'ഇതെന്റെ ജന്മഭൂമിയാണ്. എന്റെ രക്തം ഈ ഭൂമിയുടെ സമൃദ്ധിക്കായി നല്‍കാന്‍ ഞാന്‍...

Read moreDetails

ചത്തെലു ചാകാത്തവരു (മരിച്ചാലും മരിക്കാത്തവര്‍) കാടുന മൂപ്പെ കരിന്തണ്ടെ 26

പെട്ടെന്ന് മേഘങ്ങള്‍ ഉരുണ്ടു കൂടുന്നതുപോലെ, പ്രകൃതിയില്‍ എന്തോ മാറ്റം സംഭവിച്ചതു പോലെ അതുവരെയില്ലാത്ത ഒരു കാറ്റ് ശക്തമായി വീശി കടന്നുപോയി. പട്ടാപ്പകലാണെങ്കിലും ഒറ്റയ്ക്കായപ്പോള്‍ തമ്പാന്റെ ഭയം കൂടിക്കൂടി...

Read moreDetails

ഏക്കും മരണം ഉള (എനിക്കും മരണമുണ്ട്) കാടുന മൂപ്പെ കരിന്തണ്ടെ 25

യാത്ര പുറപ്പെടുന്നതിന് തൊട്ടു മുമ്പുള്ള രാത്രി ചാമന്‍ തന്റെ കുടിലില്‍ ഒളിച്ചിരുന്നത് അയാള്‍ ഓര്‍മ്മിച്ചു. ഊരുറങ്ങിയിട്ടു വേണം അയാള്‍ക്ക് പുറത്തിറങ്ങാന്‍ - ഊരില്‍ ആരെങ്കിലും അയാളെ കണ്ടാല്‍...

Read moreDetails

വാതെ കേരുത്ത കാട് (ബാധ കയറിയ കാട്) കാടുന മൂപ്പെ കരിന്തണ്ടെ 24

കാട് ഇരുണ്ട് പരന്നുകിടന്നു. പരിചിത ശബ്ദങ്ങളുടെ അദൃശ്യവലയം തന്നെ ചുറ്റി നില്‍ക്കുന്നുണ്ടെന്ന് കരിന്തണ്ടന് തോന്നി. പരിചിത ഗന്ധങ്ങളുടെ മുന്നറിയിപ്പുകള്‍ തനിക്ക് മുന്നില്‍ നടക്കുന്നുണ്ടെന്ന് അയാള്‍ വിശ്വസിച്ചു. കോട...

Read moreDetails

ചതിപ്പനും കൊല്ലുവനും അറിയാത്തവരു (ചതിക്കാനും കൊല്ലാനുമറിയാത്തവര്‍) (കാടുന മൂപ്പെ കരിന്തണ്ടെ 23)

നാടുവാഴിയും കോട്ടയം രാജാവിന്റെ പ്രതിനിധിയും ഈസ്റ്റിന്ത്യാ കമ്പനിയുടെ ചില ഉദ്യോഗസ്ഥരും ബ്രിട്ടീഷ് എഞ്ചിനീയറും നാടുവാഴിയുടെ കോവിലകത്തിന്റെ പൂമുഖത്ത് ചിത്രപ്പണികള്‍ ചെയ്ത മനോഹരമായ പീഠങ്ങളില്‍ ആസനസ്ഥരായിരുന്നു. അവര്‍ക്കു പിറകിലായി...

Read moreDetails

കുടുന ഉള്ളിലി പോയക്കു (കാട്ടിനകത്തേയ്‌ക്കൊരു യാത്ര) കാടുന മൂപ്പെ കരിന്തണ്ടെ 22

മരനിഴലുകള്‍ക്കിടയിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ കാടിനകത്ത്. കോട പുതച്ച് മരവിച്ചു നിന്നിരുന്ന മരങ്ങള്‍ക്കിടയിലൂടെ കരിന്തണ്ടന്‍ തന്റെ ഒരാടിനേയും കൊണ്ട് നടന്നു. എട്ടു പത്ത് ആടുകളുണ്ടെങ്കിലും ഒന്നിനെ മാത്രം...

Read moreDetails

ചെയ്യാത്ത തെച്ചുക്കു കുച്ചക്കാരെ ആത്തവെ (ചെയ്യാത്ത തെറ്റിന് കുറ്റക്കാരനായവന്‍) കാടുന മൂപ്പെ കരിന്തണ്ടെ 21

മനസ്സു തകര്‍ന്നിട്ടെന്ന പോലെയുള്ള ഒരു പൊട്ടിക്കരച്ചിലാണ് കരിന്തണ്ടന്‍ കേട്ടത്. പാറ്റ അവസാനം പിടഞ്ഞപ്പോള്‍ ഇവന്‍ എന്തു ചെയ്തിട്ടുണ്ടാകുമെന്ന് അയാളുടെ മനക്കണ്ണില്‍ തെളിഞ്ഞു വന്നു. കരിന്തണ്ടന്റെ ശരീരമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു....

Read moreDetails

നാട് ഓടി വെക്കു നടുവെ ഓടണ (നാടോടുമ്പോള്‍ നടുവേ ഓടണം)- (കാടുന മൂപ്പെ കരിന്തണ്ടെ 20)

രാജാവിന്റെ നേരിട്ടുള്ള ആവശ്യമാണ് മലയടിവാരത്തില്‍നിന്ന് കാടു മുറിച്ചു കൊണ്ടുള്ള വഴി എന്നറിഞ്ഞപ്പോള്‍ അതിന് പണിയരായി എതിരുനില്‍ക്കുന്നത് ശരിയല്ലെന്ന വിശ്വാസമാണ് കോയ്മയ്ക്കുണ്ടായിരുന്നത്. അതിന് പണിയരെ കൊണ്ടു കഴിയുന്ന സഹായം...

Read moreDetails
Page 1 of 5 1 2 5

Latest