കവിത

വഴികാട്ടി

തസ്‌കര ജീവന പാതയ്ക്കറുതി കുറിച്ചൊരുനാള്‍ ഏകാന്ത ധ്യാനം തുടങ്ങീ പിതാമഹന്‍ ചിതല്‍പ്പുറ്റു മൂടിയതേ വനസ്ഥലികളില്‍ പിറന്നൂ പുത്തന്‍ ജ്ഞാനാനന്ദ വീചികള്‍. തമസാ നദീതടം സാക്ഷി തമ്മില്‍ അലിഞ്ഞുറഞ്ഞ...

Read more

കവിതയുടെ വഴി

മധുരംവിളമ്പുക നിന്റെ കൈയിനാല്‍കവേ, മൗനനൂലിഴനൂറ്റുഞാനിരിക്കുകയാണ്. കനിവിന്‍പുഴയായി നീ നനച്ചല്ലോ എന്റെ, കവിതത്തോപ്പും അതില്‍ ചമ്പകം മണക്കുന്നു. കുളിരുംമണിത്തെന്നല്‍പോലെ നീ വേനല്‍വീണ, വഴിയെയുലാത്തുമ്പോള്‍ സഹ്യന്റെ ചരിവിലെ പച്ചിച്ചമരനിരനിറയെ കവിതതന്‍...

Read more

പഴയ കസേര

കാലൊടിഞ്ഞ് ആകെയുലഞ്ഞിട്ടും തട്ടിലിടാന്‍ അടുപ്പിലിടാന്‍ തോന്നുന്നതേയില്ല. പഴയ കസേരയില്‍ അച്ഛന്റെ ചേറ് മണക്കുന്ന വേര്‍പ്പിന്റെ ഗന്ധം... മുത്തച്ഛന്റെ പഴങ്കഥകളുടെ ഗന്ധം... മുത്തശ്ശിയുടെ മുറുക്കാന്‍- ചെല്ലത്തിന്റെ ഗന്ധം... സ്‌നേഹത്തിന്റെ...

Read more

അയോദ്ധ്യാഷ്ടകം

കാര്‍മേഘപടലങ്ങളൊഴിഞ്ഞു നീളേ സൂര്യവംശോത്തമന്റെ മുഖം തെളിഞ്ഞു ആചന്ദ്രതാരത്തെ കണ്ടുകണ്‍നിറഞ്ഞു ആത്മഗൗരവത്താലെന്‍ മനം കുളിര്‍ത്തു. പതിനാലുവര്‍ഷം ഘോരവനാന്തരത്തില്‍ പതിമുഖനുയര്‍ത്തിയ പോര്‍മുഖത്തെ പാരെങ്ങുമേ കണ്ടിടാത്തപ്പടകൂട്ടിയെതിരിട്ട - നിന്റെ പാരം തെളിഞ്ഞപരാക്രമ...

Read more

രാമജന്മഭൂമി

ഗ്രഹണ കാലം കഴിഞ്ഞു സൂര്യോദയ പ്രഭയില്‍ മുങ്ങിക്കുളിക്കയായ് ഭാരതം പൊടിയില്‍ നിന്നുയര്‍ന്നേല്‍ക്കുന്നയോദ്ധ്യയില്‍ കനക ശോഭയില്‍ ശ്രീരാമ മന്ദിരം. ഇരുളു തിങ്ങുന്ന രാവണന്‍ കോട്ടകള്‍ - ക്കുയരെ രാമബാണങ്ങള്‍...

Read more

വിധിദിനത്തിലേയ്ക്ക്

ഒരുതൈച്ചെടിപോലും നട്ടിടാത്തവ,രൊരു പൂവിന്റെ മന്ദസ്മിതം വിരിയിച്ചിടാത്തവര്‍ പൂക്കാലംഞങ്ങള്‍ക്കെന്ന് വീമ്പടിക്കുന്നോര്‍ ഋതുഭേദഭംഗികളെല്ലാം തങ്ങള്‍ക്കുള്ളതെന്നാര്‍ത്ത് അലറിവിളിക്കുന്നതെന്‍നാട്ടിന്‍ദുര്യോഗമോ, നാശത്തിന്‍കൊടുങ്കാറ്റിങ്ങണയും ഹുങ്കാരമോ? കാലത്തിന്‍ചിറകടിയേറ്റുപാറിടും വിഷ- ധൂളികള്‍നിറഞ്ഞതാംമരുഭൂമിയിലുളി- പ്പല്ലുകള്‍മറച്ചുകൊണ്ടിത്തിരിമരുപ്പച്ച തേടുംപാന്ഥരെ കാനല്‍നീര്‍കാട്ടിവഴിതെറ്റി- ച്ചിരുളിന്‍മരുക്കിണര്‍തോറുമേകൊണ്ടുത്തള്ളും മായാജാലക്കാര്‍...

Read more

ഞാറ്റുവേലച്ചന്തം

ഞാറ്റുവേലച്ചന്തം നുരഞ്ഞുപൊന്തുന്ന നാട്ടുപച്ചയിലേക്കെന്റെ മിഴിയെറിഞ്ഞീടവേ, ഞാറ്റുവേലകള്‍ കുടഞ്ഞിട്ട കാഴ്ചകള്‍ നിറയുന്നു ചുറ്റിലും. കാട്ടുപുല്‍ച്ചെടി കടിഞ്ഞൂലുപെറ്റിട്ട കാട്ടുപൂവിനെ കൈയിലെടുത്തുനില്ക്കുന്നു. താണുപറക്കുന്ന വണ്ടു മൂളുന്നതു ഞാറ്റുപാട്ടിന്നീണത്തില്‍- ത്തന്നെയാണല്ലോ! രത്‌നനീലിമ ചിറകില്‍പ്പടര്‍ത്തിയ...

Read more

ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?

കുഞ്ഞുണ്ണി മാഷ് പാഠം പഠിപ്പിച്ച് കൊണ്ടിരിക്കെ എനിക്ക് ചോദിക്കാനുള്ള ചോദ്യമായിരുന്നു അത് 'ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്' ചോദിച്ചില്ല. വൈക്കത്ത് ബോട്ടടുക്കുമ്പോള്‍ ഗാന്ധിയെ ആള്‍ക്കൂട്ടം പൊതിയുമ്പോള്‍, ഒന്ന് തൊടാന്‍...

Read more

ശിവോഹം

ഭവത്തത്വമെന്നും ജഗത്തിന്റെ ഹൃത്തായി പരക്കട്ടെയെന്നും കരുത്തേകിടാനായി ശിവത്വം തുളുമ്പുന്നൊരാദര്‍ശമെന്നും ധരിച്ചീടുവാനായി പതിക്കട്ടെ നിന്നില്‍! തമസ്സാര്‍ന്ന ഗര്‍ത്തങ്ങളില്‍ പതിക്കാതെ തപശ്ചര്യയേറ്റും പടുത്വം വരിക്കാന്‍ തപിക്കും വചസ്സിന്റെ മാധുര്യമെല്ലാം വശത്താക്കിടാനായി...

Read more

അദ്വൈതം

പിന്നെയുമിരിക്കുന്നൂ ഞങ്ങളീ മരത്തിന്റെ ചില്ലയില്‍ മേലും കീഴും: രണ്ടില്ലെന്നറിഞ്ഞിട്ടും ചില്ലയും മരത്തണല്‍ ശാഖിയുമിളംകാറ്റും ഇല്ല;തും നമ്മില്‍ തന്നെ- യുള്ളതെന്നറിഞ്ഞിട്ടും... വൃഷ്ടിയും വേനല്‍ചൂടും ശിഷ്ടമാമൃതുക്കളും തുഷ്ടിയും വിഷാദവും മിഥ്യയെന്നറിഞ്ഞിട്ടും...

Read more

പൂവരമ്പുകള്‍

നാട്ടുനന്മതന്‍ പൂവരമ്പുകള്‍ ചാര്‍ത്തി നില്ക്കുന്നൊരോര്‍മ്മകള്‍ കാട്ടുപൂവിന്റെ കാതുകുത്തിന് കേട്ടറിഞ്ഞെത്തി കൂട്ടുകാര്‍. വെള്ളിമേഘപ്പുടവ ചാര്‍ത്തിയ വമ്പുമായിതാ മാനവും. കൂട്ടിനുള്ളില്‍ തളച്ച ജീവിതം കൂട്ടിവെച്ച കിനാവുകള്‍ വള്ളിപുള്ളികളെണ്ണി കൗതുക- ച്ചെപ്പിനുള്ളിലെ...

Read more

നിനക്ക്

നിടിലത്തില്‍ തൊടുകുറിയും ശോഭിക്കും കരിമിഴിയും ചെമ്പനിനീര്‍ പ്പൂവഴകും സുന്ദരമാം പുഞ്ചിരിയും. ചൈത്ര നിലാരാവുകളില്‍ ചേലുലയും നര്‍ത്തകി നീ ഹേമന്ദ സന്ധ്യകളില്‍ പാടുന്നൂ തേന്‍മൊഴിയായ്. തെന്‍മലകള്‍ താരാട്ടും താഴ്‌വര...

Read more

അവസരോചിതം

ഒരുമുറിയ്ക്കുള്ളിലൊറ്റയ്ക്കിരുന്നൊരു പകലിനോടു പിണങ്ങിപ്പിരിയവേ പലപ്രകാരം പറഞ്ഞതോന്ന്യാസങ്ങള്‍ പതിവുപോല്‍ വന്ന് തര്‍ക്കം ചുരത്തവേ ഋതുപതംഗങ്ങള്‍ ചിറകുനീര്‍ത്തുന്നൊരീ സന്ധ്യയില്‍ ഞാന്‍ കിതയ്ക്കുന്നു പിന്നെയും ഇരുളിനാഴത്തില്‍ ഏതോ അപാരമാം ശരികള്‍ പാടുന്ന...

Read more

നെറ്റിയില്‍ പച്ചകുത്തിയ നഗരം

അങ്ങ് ഗ്രാമത്തില്‍ ഇപ്പോഴും കേള്‍പ്പൂ മണ്ണുതിന്നുന്ന കുഞ്ഞിന്‍ വിലാപം സമതലങ്ങളില്‍ ഒന്നു നീ നോക്കൂ മലകള്‍ തന്‍ ശവപ്പറമ്പാണത് അസ്ഥി പോലും നുള്ളുവാന്‍ ആവാതെ മോക്ഷമില്ലാത്ത മണ്ണു...

Read more

ചോരക്കഥകള്‍ക്കപ്പുറം

ഏതു കൊടുമുടി നിന്നെ വന്നു കിരീടമണിയിച്ചു, ഏതു കടലല നിന്റെ കണ്ണീരൊപ്പിയലിയിച്ചു? ഏതു കിളിമകള്‍ നിന്റെ വാക്കിനു പൊരുളുദിപ്പിച്ചു, ഏതു കരിമുകില്‍ നിന്റെ വ്യസനച്ചുരുളഴിപ്പിച്ചു? കാലമരുളിയ കഥകളേതു...

Read more

ഒരു വാല്‍കഥ

പണ്ട്... ബാലിയുടെ വാല്‍ തോണ്ടാന്‍ പോയപ്പോള്‍ വാലില്‍ കുരുങ്ങി ഞെരിഞ്ഞമര്‍ന്നു രാവണവീര്യം പിന്നീട്.. ഹനുമാന്റെ വാലിന് തീ കൊളുത്തി വിട്ടപ്പോള്‍ രാവണലങ്ക കത്തി നശിച്ചു കാമത്തിന്‍ വാലില്‍...

Read more

ഏഴുജന്മങ്ങള്‍

വേണമെനിക്കിനി ഏഴു ജന്മം മമ മോക്ഷപദത്തിലണയും മുമ്പേ. കണ്ണന്റെയംഗുലീ ലാളനമേല്‍ക്കുന്ന പൈക്കിടാവാകണമാദ്യ ജന്മം തുള്ളിക്കളിച്ചു മദിച്ചുരുമ്മിക്കൊണ്ടു കണ്ണന്റെ ചാരെ നടന്നീടണം കൃഷ്ണതുളസിയായ് തീരണം പിന്‍ജന്മം അക്കാല്‍ക്കല്‍ അര്‍പ്പിതമായീടണം....

Read more

അമൃതകുടീരത്തില്‍

അമൃതപുരേശ്വരി അഖിലാണ്ഡേശ്വരി അമ്മേ തവതൃപ്പാദം, പെരുവഴിയലയും ഞങ്ങള്‍ക്കെന്നും ശരണം ഭവഭയ ഹരണം കാറുംകോളും കോടക്കാറ്റും ഇടിയും മിന്നലുമുഴറും നടവഴിയിരുളായ് മഴയെത്തും മുമ്പമ്മേ നീയേ ശരണം സുഖവും ദുഃഖവു-...

Read more

യാത്രാമൊഴികള്‍

ഒന്നുനില്‍ക്കട്ടെ ഞാനീ തണലില്‍. യാത്ര ചൊല്ലുന്ന വേളയില്‍ ചിന്തയില്‍. ഓര്‍മ്മകള്‍ വന്നു നില്‍ക്കുന്നു കൗതുകം, ചേതനയില്‍ നിഴലുകളാടുന്നു. ഞാറ്റുവേലകള്‍ കുളിര്‍ പെയ്യുമോര്‍മ്മകള്‍, വര്‍ഷരാവുകള്‍ തീക്കനല്‍ ചൂടുകള്‍. ആര്‍ദ്രയാമങ്ങള്‍...

Read more

കവിജീവിതം

ഇരുട്ടിലൊരു മുറി വേണം വാടകയ്ക്കല്ല, എനിക്കു മാത്രമായൊരു ഒറ്റമുറി ... വെളിച്ചമെന്റെ ശത്രുവാണ്, നേരിലെത്തി എന്നെ കാര്‍ന്നു തിന്നുന്ന ഭീകര ശത്രു...! പിറവിയുടെ കൗണ്ടറിലിരുന്നവന്‍ ചോദിച്ചു... ഇരുട്ടറയുടെ...

Read more

വെളിച്ചക്കീറ്

ഒറ്റക്കിരുന്നു മുഷിഞ്ഞതുകണ്ടാവാം പൗര്‍ണ്ണമി ചന്ദ്രന്‍ നീലദൂരത്തിലേക്കെന്നെ മാടിവിളിച്ചതും നടത്തം തുടര്‍ന്നതും കൊടും ചൂടല്ലേ മഴക്കാലം തണുപ്പിക്കുന്ന നാട് കാണാലോ വേഗം പുറപ്പെടൂ ഊരു തെണ്ടും കാറ്റിനൊപ്പം തത്രപ്പെട്ടു...

Read more

പൂക്കളും നാരും

പൂക്കള്‍ ചോദിച്ചിതെന്തിനു ഞങ്ങളെ നീള്‍നഖത്താലിറുക്കുന്നതിങ്ങനെ എന്ത്, നീ പഠിച്ചില്ലേ 'ശകുന്തള പല്ലവം തൊടാ, ചൂടാന്‍ കൊതിക്കിലും' ഞങ്ങള്‍ വിശ്വസിച്ചൂ നിന്നെ, നീ ദിനം വെള്ളമിച്ചെടിച്ചോട്ടില്‍ നനയ്ക്കയാല്‍ അങ്ങുപൊക്കത്തിലായ്...

Read more

നേരറിവ്

കണ്‍മിഴിച്ചിങ്ങു നാം വാഴുന്നകാലത്തു കണ്‍മുന്നില്‍ കാണുന്നതെല്ലാം സത്യമല്ലെന്നതറിയുവാന്‍ കണ്ണുകള്‍ തെല്ലൊന്നടച്ചു വയ്‌ക്കേണം കാതുകള്‍ രണ്ടും തുറന്നിരുന്നീടവേ കേട്ടു സുഖിച്ചവയെല്ലാം അത്രമേല്‍ സൗഖ്യമരുളുന്നതല്ലെന്നു കേട്ടിടാം കാലങ്ങള്‍പോകെ തൊട്ടുതലോടിയ കൈകള്‍...

Read more

ചന്ദ്രയാനം

മൃദുപദം വച്ചിറങ്ങുന്നു നാം ചന്ദ്രനില്‍ മുദിത ഹാസോന്മുഖം ഉണരുന്നു ഭാരതം തിരുജടയിലമ്പിളിത്തെല്ലുമായ് ഞങ്ങള്‍ തന്‍ പ്രിയ മഹാദേവന്‍ തപസ്സുചെയ്തീടിലും ഒരുനാള്‍ പറന്നെത്തി നിന്‍ ധവളമാറിലെന്‍ പ്രിയ മാതൃഭാരതം...

Read more

കുളിര്‍മഴ

മുത്തും പവിഴവും ഹൃത്തില്‍ ഒളിപ്പിച്ചു- മുറ്റത്തു നില്‍ക്കുന്നൊ- രാകാശമാണു നീ... പൂത്തും മണത്തും ഋതുക്കള്‍ക്കു കാവലായ് മുന്‍പേ നടക്കും വസന്തമാകുന്നു നീ... കാറ്റായിവന്നെന്‍ പുതപ്പില്‍ ഒളിച്ചിരു- ന്നിക്കിളിയാക്കും...

Read more

തത്വമസി

കരിമലയ്ക്കപ്പുറത്തുണ്ട് കമനീയമൊരമ്പലം. കാശിരാമേശ്വരം വാഴും മണികണ്ഠനമര്‍ന്നിടം. തത്വമസ്യാദി വാക്യത്തിന്‍ പൊരുളെന്തെന്നറിഞ്ഞിടം. അയ്യനൊപ്പമുറങ്ങീടാന്‍ കാത്തു നില്‍ക്കുന്ന മേടുകള്‍. അയ്യനൊപ്പമുണര്‍ന്നീടും വൃശ്ചികക്കുളിരില്‍ ഗിരി. ഉറക്കുണര്‍ത്തുപാട്ടെല്ലാം ഉറക്കെയേറ്റു ചൊല്ലുന്നു. അതില്‍ വിസ്മിതനായിട്ടോ...

Read more

അച്ഛന്റെ ചെരുപ്പുകള്‍

കറുത്ത നിറമുള്ള ഒരു തുകല്‍ ചെരുപ്പായിരുന്നു അച്ഛന്. അതിലേറിയാണ് അച്ഛന്റെ ഇഷ്ടയാത്രകളെല്ലാം. പ്രഭാത നടത്തം, ജോലിയ്ക്ക് പോകുന്നത് അവധി ദിവസങ്ങളിലെ അലസയാത്രകള്‍ സിനിമകള്‍, ഉത്സവങ്ങള്‍ എല്ലാം അച്ഛനോടൊപ്പം...

Read more

മഴപ്പെയ്ത്ത്

മഴയാദ്യം വഴിയോരത്ത് നിന്ന് ഒളികണ്ണിട്ട് നോക്കി. പുറത്താരെയും കാണാത്തതിനാല്‍ കാറ്റിനോടൊന്ന് പോയി നോക്കാന്‍ പറഞ്ഞു. ജനല്‍പ്പാളിയിലും വാതില്‍പ്പാളിയിലും മച്ചിന്‍ പുറത്തും കറങ്ങി നടന്ന കാറ്റ് എന്തിനും സ്വാതന്ത്ര്യം...

Read more

ഇന്നു ഞാന്‍ നാളെ നീ

രാവിലെ പതിവ് ജോലിത്തിരക്കിനിടയില്‍ കൈയില്‍ കിടന്നാണ് മരിച്ചത് ഏറെ കാലമായ് കൂടെ നടന്ന് സമയം കാട്ടിത്തന്ന വാച്ച് അവസാന ചലനവും വെടിയുകയാണ് ഏകാന്തതയില്‍ കൂട്ടിരുന്നും കിനാവിനും കവിതയ്ക്കും...

Read more

നരസിംഹചരിതം

ഇടിമുഴക്കമോടലറി തൂണില്‍ നി- ന്നുയര്‍ന്നു ചാടി നേര്‍ക്കലറിശത്രുവി ന്നുടലു കീറിയാനിണം ധരണിയി- ലൊഴുക്കി, ഭക്തന്റെ കരംഗ്രഹിച്ചു, പി- ന്നനുഗ്രഹിച്ചു, നിന്‍ പിതാവു ചെയ്തതാം- പിഴവുകളെല്ലാം പൊറുത്തു നീയുംനിന്‍...

Read more
Page 1 of 9 1 2 9

Latest