കവിത

മൗനം

ഉച്ചത്തിലാര്‍ക്കൊക്കെയോ വേണ്ടി നിത്യവും നിര്‍ത്താതെ കൈവിരല്‍ ചൂണ്ടി ശബ്ദിച്ചവന്‍ വാക്കിനാലാഗ്‌നിബാണം തൊടുത്തോനൊരാള്‍ വാക്കിനാല്‍ സ്‌നേഹ മരുന്നായി നിന്നവന്‍.. എന്തേ ക്ഷണം മൗനവല്‍മീകമേറുവാന്‍ എന്തേ നിശബ്ദ നിസംഗനായ് തീരുവാന്‍.....

Read moreDetails

ഭാരതാഷ്ടകം

നമോസ്തുഭാരതാംബികേ! നമോസ്തു ലോകനായികേ നമോസ്തു പുണ്യദായികേ, നമോസ്തു മംഗളാത്മികേ നമിച്ചു നിന്റെ പാദപൂജ ചെയ്യുവന്‍ മഹാംബികേ അനുഗ്രഹിച്ചിടേണമേ മഹേശയാം മമാംബികേ മോഹനം മഹോന്നതം ഹിമാദ്രിയാംകിരീടവും ചൂടി, ലാസ്യഭാവമോടെ...

Read moreDetails

കരുണാര്‍ദ്രം

മേഘമാമലക്കാട്ടില്‍ മറഞ്ഞൂ ദിവസ്പതി ഘോരകാന്താരം പോലെയിരുള്‍ മൂടുന്നൂ ചുറ്റും കുഴയും കഴല്‍, കണ്ണീര്‍ പൊഴിയും നേത്രങ്ങളും വഴിയില്‍ നിഴല്‍പോലെ താതന്റെ സന്ത്രാസങ്ങള്‍ പതിവില്ലിതേവരെ, പ്രായത്തില്‍ കവിഞ്ഞുള്ള പരിപക്വത...

Read moreDetails

മഹാ കുംഭമേള

പവിത്രമാമീ മണ്ണില്‍ പാദം പതിഞ്ഞ നിമിഷത്തില്‍. പ്രപഞ്ചനാഥന്‍ പ്രകാശമായിട്ടകത്തു മേവുന്നു.. പ്രയാഗരാജിന്‍ പ്രചണ്ഡതാളം അഖണ്ഡ നാമം പോല്‍.. ഉയര്‍ന്നുവാനില്‍ പരന്നു പാരില്‍ പ്രസാദമാകുന്നു.. കൊടും തണുപ്പില്‍ ജനിച്ച...

Read moreDetails

പ്രയാഗ്‌രാജ്ഘാട്ടില്‍

  കട്ടിപ്പുതപ്പു മറനീക്കി! പ്രയാഗഗംഗാ- ഘാട്ടില്‍ക്കുളിച്ചുതൊഴുവാനണയുന്നു സൂര്യന്‍! മുട്ടറ്റമുള്ളൊരുടുമുണ്ടു പിഴിഞ്ഞുടുത്തി- ട്ടുത്സാഹമോടെയുരുവിട്ടു വിഭാതമന്ത്രം! ചുറ്റും നിറഞ്ഞ മുനിസഞ്ചയമേറ്റുപാടും ഹുങ്കാരമാര്‍ന്ന ശിവശങ്കരപുണ്യനാമം! കൊട്ടിത്തളര്‍ന്നമുകില്‍ വൃന്ദമുടുക്കു വാനില്‍ കെട്ടുന്നു ഭസ്മമഴയില്‍...

Read moreDetails

ശതാബ്ദി വഞ്ചിപ്പാട്ട്

വിദ്യ ശക്തി സമ്പത്താദി സമസ്ത മേഖലകളില്‍ ലോകരെല്ലാം വാഞ്ഛയോടെ വീക്ഷിച്ച നാട്ടില്‍ സാഹോദര്യം മറന്നിട്ട് തമ്മില്‍ തമ്മില്‍ കലഹിച്ച് അടിമത്തം വരിച്ചൊരു ജനതയ്ക്കായി അവതാരപുരുഷനാം ഭഗവാന്റെ നാമധാരി...

Read moreDetails

പ്രേമത്തീ

പ്രേമമുണ്ടെങ്കില്‍ ഏതു തീയിലൂടെയും നടക്കാമെന്നൊരു കൂട്ടുകാരി വെയിലെരിച്ച നട്ടുച്ചക്കിറുക്കോ അറിയില്ല പലര്‍ക്കും തീക്കളിയായ പ്രേമമാണതോര്‍ക്കണം നിന്നു ചിരിച്ചയെന്നോടു കലപില കൂട്ടിയവള്‍ വന്ന ബസ്സിനു കയറി ഞാന്‍ ഇടവഴിപിടിച്ചു...

Read moreDetails

ആടും ആരാച്ചാരും

ആടിനും ആരാച്ചാർക്കും മോഹം ബിരിയാണിയതായിത്തീരാൻ, തന്നത്താൻ തിന്നണമെന്നും ജീവൽ സാഹിത്യം വെൽവൂ... മത്സരിക്കുവാൻ ഒട്ടേറെ ജീവികൾ; പോത്ത്, പന്നി, കലമാൻ, കഴുകൻ, കോഴി, കാട, പെരുമ്പാമ്പ്, പ്രാവ്,...

Read moreDetails

കാഴ്ചകള്‍

ഒരിടത്ത് ആര്‍ത്തനാദം നെഞ്ചുകീറുന്ന നിലവിളികള്‍, ശവഘോഷയാത്രകള്‍.... ഒരിടത്ത് അട്ടഹാസം കൊലവിളി രക്തദാഹം പൂണ്ട വെട്ടുകത്തികളുടെ നിര്‍ദയ ഭാഷ. ഒരിടത്ത് സായുധസേനകളുടെ റൂട്ട് മാര്‍ച്ച് ആംബുലന്‍സുകളുടെ ചീറിപ്പാച്ചില്‍ റെഡ്‌ക്രോസുകളുടെ...

Read moreDetails

പെരുമഴയിലലിഞ്ഞ വരകള്‍

പുറമേ നിന്നും ഒരു വീടിനെ വരയ്ക്കുക വളരെ എളുപ്പമാണ്. പക്ഷേ ഉള്ളിലേക്ക് കയറി ചെന്ന് അതിന്റെ ഹൃദയവാല്‍വുകളില്‍ തൊട്ട് വരയ്ക്കാന്‍ ശ്രമിക്കുമ്പോഴായിരിക്കും അതത്ര എളുപ്പമുള്ള കാര്യമല്ല എന്ന്...

Read moreDetails

അരൂപി

ജലം അരൂപിയാണെങ്കിലും എന്റെ ദാഹം ശമിപ്പിക്കുന്നുണ്ട് ജലം വര്‍ണരഹിതമാണെങ്കിലും ഇലകളില്‍ പച്ചയായി കിളിര്‍ക്കുന്നുണ്ട്. സമുദ്രങ്ങളില്‍ നീലയായി ഇളകുന്നുണ്ട്. മരണത്തിന്റെ മഹാഗുഹയിലേയ്ക്കു പോകുന്ന ആത്മാവുകളുടെ കണ്ഠനാളത്തെ കുളിര്‍പ്പിക്കുന്നുണ്ട്. മഹാവനങ്ങളുടെ...

Read moreDetails

നീലനിലാവല

കളഭ ഗന്ധം! അര മണി- ക്കിലുക്കങ്ങള്‍! ചിതറും ചിരിച്ചാര്‍ത്തുകള്‍ തിളച്ചു മറിയും പാല്‍ക്കുടം! കള്ള നോടി വന്നിടും കാലമായ് മണ്ണു വാരിയുണ്ടോ കണ്ണാ വായ് തുറന്നു കാണേണ്ട!...

Read moreDetails

പുരോഗമനം

പുഴയൊരു വിപ്ലവകാരിയാണ് പഴയ പാരമ്പര്യങ്ങളെ തച്ചുടച്ച് അതെപ്പോഴും മുന്നോട്ടു മാത്രം ഒഴുകിക്കൊണ്ടിരിക്കും ഇരുട്ടോര്‍മ്മകള്‍ നിറച്ചും വെളിച്ചത്തിന്റെ കറയുമായി വരുന്ന നിലാവിനെ കണ്ടോ എന്നും കറുത്ത പുതുവസ്ത്രം ധരിച്ചു...

Read moreDetails

വൈക്കംവഴി

(നൂറുവര്‍ഷം മുമ്പ് നടന്ന വൈക്കം സത്യഗ്രഹസമരം ഹിന്ദുക്കളിലെ സകല ജാതിക്കാര്‍ക്കും ക്ഷേത്രത്തിലെ പൊതുവഴിയിലൂടെ നടക്കാനുള്ള അവകാശത്തിനായിരുന്നു. ജാതിയില്‍ അവര്‍ണരെന്ന് ചിലര്‍ നിര്‍ണ്ണയിച്ചവര്‍ക്ക് ക്ഷേത്രവഴി വിലക്കിക്കൊണ്ടുള്ള തീണ്ടല്‍പ്പലകകള്‍ അവിടവിടെ...

Read moreDetails

വംഗദേശവിലാപങ്ങള്‍

ഭദ്രേ നശിക്കരുത് ചീനചതിച്ചിടുന്നോര്‍ ചാരത്തുദാര സഹജാതമഹാമനസ്‌ക്ക! നിര്‍ത്തു! കൃതഘ്‌നത! മുടിഞ്ഞു നശിച്ചുപോകും തായ്വേരറുത്തവനി വാഴുക സാധ്യമല്ല! ഗംഗാതരംഗമഹനീയ നദീതടങ്ങള്‍! നിന്നെവളര്‍ത്തി വലുതാക്കിയ ബ്രഹ്മപുത്ര! തോളോടുരുമ്മിയടരാടി ജയിച്ചു നമ്മള്‍...

Read moreDetails

വിഭാവരി

വിജനതയിലെരിവേനല്‍ വിരചിപ്പതെന്താണ് വിജയത്തിനുരുകിയേ വിളയാവൂ എന്നാണ് വിവശാന്ധകാരങ്ങള്‍ക്കൊടുവില്‍ വിഭാകരന്‍ വിടരുന്നപകലിന്റെ വിലയേറുമെന്നാണ് വിമലമാകാതെ തലങ്ങും, വിലങ്ങുമീ വിധിയെന്നുവിലപിച്ച ശോകവിന്ന്യാസങ്ങള്‍ വിലയംകൊതിയ്ക്കയാണെങ്കിലും വിലപേശല്‍ വിട്ടുമാറാതുള്ള ചാപല്യവേലകള്‍ വിനയമില്ലാത്ത വിധങ്ങളെലാളിച്ചു...

Read moreDetails

മാന്ത്രിക വിരലുകള്‍

പറന്നിറങ്ങി പലരേയും പതിവുകാരാക്കി ആത്മാവിന്റെ സംഗീതം വിരലുകള്‍ക്ക് നടനമാടാന്‍ വിട്ടുകൊടുത്ത മാന്ത്രികന്‍. ചിരിയ്ക്കും മധുരമുണ്ടെന്ന് തെളിയിച്ച കലയുടെ ചക്രവര്‍ത്തി. വിരലില്‍ നിന്ന് ഒരു സാമ്രാജ്യം ഉയര്‍ന്നു വരുന്നത്...

Read moreDetails

കാളിന്ദിയാറ്റിന്‍ കരയില്‍

കാളിന്ദിയാറ്റിന്‍ കരയില്‍ കടമ്പിന്റെ നീലത്തണലില്‍ കാല് പിണച്ചൊരു ബാലകന്‍ നില്‍ക്കുന്നു കോലക്കുഴല്‍ വിളിച്ച് മേഘവര്‍ണ്ണം ധരിച്ച് ആ മുകിലിന്‍ മിഴിയില്‍ നിറയും കാരുണ്യസാഗരമല്ലോ വേനലുകള്‍ക്കെല്ലാം ദാഹം ശമിക്കുവാന്‍...

Read moreDetails

അച്ഛനറിയാതെ

പടിയിറങ്ങുന്ന നേരത്തു നിത്യവും പറയുമെന്നേ വിളിക്കണം ചെന്നു നീ വിറ പുരണ്ടൊരക്കയ്യാലനുഗ്രഹം ചൊരിയുമെന്നെയമ്മാറോടുചേര്‍ത്തുടന്‍ നിറയുമെന്‍ മിഴി രണ്ടും തുടച്ചിട്ടു- കരതലം കൊണ്ടു കെട്ടിപ്പുണരുവാന്‍- തുനിയു, മപ്പൊഴാ ഗദ്ഗദങ്ങള്‍...

Read moreDetails

മുത്തശ്ശിക്കാലം

കാവുപൂക്കുന്ന കാലം മദം കൊണ്ട പാലതന്‍ ഗന്ധമൂറുംനിശീഥിനി നാഗദന്തങ്ങളില്‍ നിന്നഗ്‌നിയൂറുന്ന പുറ്റു മൂടിക്കിടന്ന കാലങ്ങളെ തൊട്ടുണര്‍ത്തി തലോടുവാനെന്നുമെ- ന്നോര്‍മ്മയില്‍ വന്നു നില്‍ക്കുന്നു മുത്തശ്ശി! കാലമേറെ കടന്നുവെന്നാകിലും കാഴ്ചയേറെ...

Read moreDetails

പാര്‍വണചന്ദ്രിക

പുറത്തു നിലാവില്ല; ദൂരെയായ് ഇരുട്ടിന്റെ നനഞ്ഞ മുടിക്കെട്ടില്‍ നാലഞ്ചു നക്ഷത്രങ്ങള്‍... പാതിചാരിയ വാതില്‍ തുറന്നു വരുന്നില്ല; പാതിരാ കഴിഞ്ഞിട്ടും പാര്‍വണ ചന്ദ്രക്കല. ഇത്തിരി പ്രസാദവും പൂവുമായ് ഇടയ്ക്കിടെ...

Read moreDetails

അടുക്കള വരയ്ക്കാത്ത കുട്ടി

ഉറക്കച്ചടവുള്ള കണ്ണുകളോടെ അതിരാവിലെ അമ്മ പെരുമാറിയിരുന്ന അടുക്കളയെ അവന്‍ വരച്ചിരുന്നില്ല. അച്ഛന്റെ അടിയേറ്റ് തിണര്‍ത്ത കവിളിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങുമ്പോഴും അമ്മ അച്ഛന്റെ ഇഷ്ടങ്ങളെ ശ്രദ്ധിച്ചിരുന്നു. മൃദുവായ ദോശ,...

Read moreDetails

സ്വര്‍ണ്ണഗദ്ദ

കാറ്റിനെ ഉഴുതുമറിക്കും കാറ്റാടിപ്പാടത്ത് പാട്ടുമൂളുന്നൂ പറവകള്‍ മല്ലീശ്വരന്‍ കോവിലിന് മുന്നില്‍ തല താഴ്ത്തി മുടന്തിപ്പോവുന്ന പശുക്കളുടെ നിര മുകളിലെയില നിന്റേതല്ലെന്ന വിലക്കില്‍ മുന്‍കാലിലേക്ക് കുറുക്കിക്കെട്ടിയ തലയിലേക്ക് അനുഗ്രഹത്തിന്റെതോ...

Read moreDetails

നവതി മംഗളം

കല്‍പതരുസമാനമാം കവനചാരുതയുമായ് കൈരളിത്തറവാട്ടിന്‍ പുമുഖത്തിരിക്കുന്നു കവികുലപരമ്പരയ്ക്കിന്നത്തെ കാര്‍ന്നോരായി കവിയും കരളുമായ് മംഗല മഹാശയന്‍, മുറുക്കാന്‍ നനവുള്ള മൊഴിയാല്‍ പകരുന്നു കറയറ്റൊരുള്ളിന്‍നേര് പുറമേ വെളിച്ചമായ്. ദ്രാവിഢ, സംസ്‌കൃത ഋഷഭങ്ങളെക്കൊണ്ട്...

Read moreDetails

കര്‍മ്മമുക്തകങ്ങള്‍

ഗീതാവാക്യാമൃതത്തി, ന്നലയൊലിയിവിടേ തങ്ങിനില്‍ക്കുന്നു കാല- ത്തേയും ഭേദിച്ചുണര്‍ത്താ, നിനിയിവിടെമുഴ ങ്ങട്ടെയാ പാഞ്ചജന്യം! എങ്ങെ,ങ്ങന്യായദുഃശ്ശാസന, മുടനവിടേ- കര്‍മ്മയോഗാര്‍പ്പണത്തി ന്നൊന്നിക്കാം 'സംവദധ്വ' പ്പൊലിമയൊടിവിടേ പാര്‍ത്ഥരായൊത്തുനീങ്ങാം! വസ്ത്രാക്ഷേപം നടന്നു കുരുസഭയി, ലതും...

Read moreDetails

അചുംബിതമായ ദുഃഖം

'ദൈവത്തെ കണ്ടിട്ടുണ്ടോ?' എന്നു ഞാന്‍ ചോദിച്ചിടേ സ്പന്ദനഗതിയിലൊ- രുത്സവഭേരി കേട്ടു: ''നിന്നെ ഞാന്‍ കാണും പോലെ ഈശ്വരനേയും കാണൂ, കൂടുതല്‍ ദൃഢമാര്‍ന്ന ഭാവത്താലെന്നു മാത്രം.'' സമഗ്രം അസംശയം...

Read moreDetails

ലഹരി, മനുഷ്യന്‍, മരണവീട്

ലഹരി ഒരു ആശ്വാസത്തിനാണ് കൂടെ കൂട്ടിയത് ഒടുവില്‍, അകാലത്തില്‍ ആ ശ്വാസം നിലച്ചപ്പോഴാണ് പിരിഞ്ഞത് മനുഷ്യന്‍ കുതിച്ചും കിതച്ചും പായുന്ന ജീവിത തീവണ്ടിയില്‍ ലക്ഷ്യസ്ഥാനമറിയാത്തതിനാല്‍ ടിക്കറ്റെടുക്കാതെ യാത്ര...

Read moreDetails

മുച്ചിലോട്ടമ്മ

നിരുപമ മൂര്‍ത്തേ നിത്യ സുന്ദരി നിറമതിപ്പൊന്‍ പ്രഭാവമേ സന്തതം ചരണാംബുജങ്ങളെ- ന്നന്തരംഗത്തിലാശ്രയം. കാഴ്ചവട്ടം നിറഞ്ഞു കാണുന്നു കോടി സൂര്യ പ്രഭാസമം കാല്‍ച്ചിലമ്പൊലിത്താളമേളത്തി- ലഞ്ചിതാനന്ദ നര്‍ത്തനം. ചിത്രമോഹന വിസ്മയം...

Read moreDetails

രാധാഹൃദയം

സന്ധ്യതന്‍ രാഗസിന്ദൂരം കുറിചാലിച്ചുയാമുന; മന്ദഗാമിനിയായ്മുന്നില്‍ ഒഴുകീടുന്നു സുന്ദരി, ഗോപികാ ചിത്ത ചോരന്‍ നീ - രാസമണ്ഡലമെത്തുവാന്‍ മോഹിച്ചു രാധമേവുന്നു- വനവല്ലി നികുഞ്ജത്തില്‍! നിന്റെയോടക്കുഴല്‍ നാദം കാതിലെത്താന്‍ കൊതിച്ചവള്‍,...

Read moreDetails

ഏഴു വളവുകളിലെ കവിതകള്‍

പുഴ ......................... ആദ്യ വളവിലൊരു പുഴയില്‍ ഭാരമില്ലാതെ ചീര്‍ത്തൊഴുകിയ പെണ്ണിന്‍ ജഡത്തില്‍ ജീവനില്ലെന്നവര്‍! പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞത്, മനസ്സ് നിറഞ്ഞു വയറിലൊതുക്കിയ കിനാവറ്റ രണ്ടു- തുറക്കാത്ത മിഴികള്‍... മാമ്പൂവ്...

Read moreDetails
Page 1 of 11 1 2 11

Latest