No products in the cart.

No products in the cart.

ബാലഗോകുലം

കൊമരന്‍ ചങ്കു

മുട്ടിനു താഴെവരെ മാത്രം എത്തുന്ന കീറി പഴകിയ കാക്കിപാന്റ്‌സും വലിപ്പം കൂടിയ കാക്കിഷര്‍ട്ടുമാണ് വേഷം. അരയില്‍ പട്ടാളക്കാര്‍ ഉപേക്ഷിച്ച വീതികൂടിയ ബെല്‍റ്റ്. തലയില്‍ പഴയകാല പോലീസുകാരുടേതുപോലെ കൂമ്പന്‍...

Read more

അമ്മ

''പെറ്റു വളര്‍ത്താന്‍ അമ്മമാരുവേണ്ടേ അപ്പൂ. എന്നാലല്ലേ ലോകം നിലനില്‍ക്കൂ.'' ശരിയാണ് മുത്തശ്ശി പറഞ്ഞ തെന്ന് എനിക്കും തോന്നി. മുത്തശ്ശിയുടെ അമ്മ മുത്തശ്ശിയെ പെറ്റു. മുത്തശ്ശി എന്റെ അമ്മയെ...

Read more

തലച്ചെറുമന്‍

''സത്യമേ പറയാവൂ അപ്പൂ. മറ്റുള്ളോരെപ്പേടിച്ച് ഉള്ളതു പറയാതിരിക്കരുത്. 'കണ്ടതു പറഞ്ഞാ കഞ്ഞില്ല്യ' എന്നും പറയും പണ്ടുള്ളോര്. 'ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും.' അങ്ങനേയും ഒരു ചൊല്ലുണ്ട്. കേള്‍ക്കുന്നോര്‍ക്ക്...

Read more

കൃഷികാര്യങ്ങള്‍

കൃഷിപ്പണി വലിയ ഇഷ്ടമാണ് മുത്തശ്ശിക്ക്. ആയ കാലത്ത് എല്ലായിടത്തും മുത്തശ്ശിയുടെ കണ്ണെത്തിയിരുന്നു. വടിയും കുത്തിപ്പിടിച്ച് ചില നേരങ്ങളില്‍ മുത്തശ്ശി മുറ്റത്തേക്കിറങ്ങും. ഞാന്‍ കയ്യുപിടിക്കും. പടിക്കലോളം നടക്കും മുത്തശ്ശി....

Read more

ആന

കൊല്ലപ്പരീക്ഷ കഴിഞ്ഞ് സ്‌കൂളടച്ചു. ഇനി രണ്ടുമാസം സുഖം. സതിയും പ്രഭാവതിയും നാളെ എത്തും. കാവിലെ താലപ്പൊലി കഴിഞ്ഞിട്ടേ രണ്ടാളും തിരിച്ചുപോവൂ. ബാംഗ്ലൂരുനിന്ന് അമ്മായിയും മക്കളും വരുന്നുണ്ട്. എല്ലാവരും...

Read more

കുരങ്ങന്മാര്‍

ചക്കയും മാങ്ങയും പഴുത്തു മണം പരത്തുന്ന കുംഭ-മീനമാസ കാലത്താണ് അനങ്ങന്‍മലയില്‍ നിന്ന് കുരങ്ങന്മാരിറങ്ങുന്നത്. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും കല്ലെടുത്തെറിഞ്ഞും ആളുകള്‍ വാനരപ്പടയെ ഓടിക്കാന്‍ നോക്കും. എന്നാലും വന്നകാര്യം...

Read more

നാറാണത്തു ഭ്രാന്തന്‍

''തെമ്മാടിക്കും തേക്കുന്തടിക്കും എവിടേയും കിടക്കാം. മഴയത്തായാലും വെയിലത്തായാലും, വെള്ളത്തിലായാലും ചെളിയിലായാലും, തേക്കുന്തടിക്ക് ഒരുകേടും വരില്ല.'' അതുപോലെയാണത്രേ തെമ്മാടികളും. എന്തും ആവാം. കേള്‍പ്പോരും കേള്‍വിയുമില്ല. 'എന്തും ചെയ്യാം മഹതാ...

Read more

വൃന്ദാവനത്തിലെ യശോദാ നന്ദനന്‍ (ശ്രീകൃഷ്ണകഥാരസം 29)

ഗോപികാവല്ലഭനായി ലീലകളാടിയിരുന്ന കണ്ണന് തന്റെ അവതാരോദ്ദേശ്യം നടപ്പിലാക്കാനുള്ള സമയമായി. കംസനും ഭൂമിയിലെ കര്‍മ്മം പൂര്‍ത്തിയാക്കി മടങ്ങാനുള്ള നേരമായി. മഥുരാധിപതിയായ കംസ മഹാരാജാവ് അതിവിപുലമായ ഒരു ആഘോഷത്തിന് തുടക്കം...

Read more

കാട്ടിലെ തടി

''അമ്പലത്തിന്റെ കിഴക്കേഗോപുരം തൊട്ട് ഒറ്റപ്പാലംവരേള്ള റോഡ് കഴിഞ്ഞ കൊല്ലല്ലേ ടാറിട്ടത്?'' ''അതെ മുത്തശ്ശീ'' ''ശങ്കരന്‍ പറയ്ാ, മഴക്കാലം കഴിഞ്ഞപ്പൊ റോഡു മുഴുവന്‍ കുണ്ടും കുഴിയും ആയീന്ന്. ശരിയാണോ...

Read more

ഗോപികമാരുടെ കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 28)

ഗോപികമാര്‍ക്ക് എപ്പോഴും കണ്ണനെ കണ്ടുകൊണ്ടേയിരിക്കണം. ഓരോരുത്തര്‍ക്കും, ശ്രീകൃഷ്ണന്‍ തങ്ങളുടേതു മാത്രമാണ് എന്ന ചിന്തയാണ്. അതിന് പ്രായഭേദങ്ങളില്ല. അവരുടെ പ്രഭുവായ നന്ദഗോപരുടെ പുത്രന്‍, ഗോപികമാര്‍ക്കെല്ലാം പ്രാണപ്രിയനായിരുന്നു. ചിലര്‍ക്ക് മകനെപ്പോലെയാണെങ്കില്‍...

Read more

ചന്ദനം ചാരിയാല്‍

''നല്ല കുട്ടികളുമായിട്ടേ കൂട്ടു കൂടാവൂ. ചീത്ത കൂട്ടു കെട്ട് നല്ലകുട്ടികളേയും വഴിതെറ്റിക്കും. വലിയോരുടെ കാര്യത്തിലും അതാ ശരി. ചീത്ത ചങ്ങാതിമാരായിട്ടാവും പണ്ട് മധുരയില്‍ നിന്റെ അമ്മാമന്റെ കൂട്ട്....

Read more

സ്‌നേഹപാശം (ശ്രീകൃഷ്ണകഥാരസം 27 )

ഒരു ദിവസം യശോദയമ്മ കണ്ണനെ മടിയിലിരുത്തി വാത്സല്യത്തോടെ തഴുകിയശേഷം തൈര് കടയാനാരംഭിച്ചു. ഉണ്ണിക്കണ്ണനേറെയിഷ്ടമുള്ള കാഴ്ചയാണത്. മാത്രമല്ല ഇടയ്ക്കിടെ ഓരോ ഉരുള വെണ്ണയും അമ്മയുടെ കയ്യില്‍ നിന്നും അവന്‍...

Read more

നിഴല്‍ക്കുത്ത് (ശ്രീകൃഷ്ണകഥാരസം 26)

കൗരവജ്യേഷ്ഠനായ ദുര്യോധനന്‍ പാണ്ഡവരെ ഉന്മൂലനാശം ചെയ്യാന്‍ പലതും ചെയ്തു പക്ഷേ ഒന്നും ഫലിച്ചില്ല. അപ്പോഴാണ് നിഴല്‍ക്കുത്തു വശമുള്ള ഒരു മലയനുണ്ടെന്നും അയാള്‍ വിചാരിച്ചാല്‍ പാണ്ഡവരെ നാമാവശേഷമാക്കാമെന്നും അറിഞ്ഞത്....

Read more

കരുവാന്റെ മൂരി

തുലാമാസത്തിലെ ഇടി സൂക്ഷിക്കണം. ഓര്‍ക്കാതിരിക്കുമ്പോഴാണ് സന്ധ്യയ്ക്ക് മാനത്ത് മഴക്കാറ് ഉരുണ്ടുകൂടുക. മിന്നലും ഇടിയും ഒന്നിച്ചുകഴിയും. ഇടി മുരളാന്‍ തുടങ്ങുമ്പോഴേ മുത്തശ്ശി അകത്തേക്കു വലിയും. ''അപ്പൂ വാ കോലായിലിരിക്കണ്ട.''...

Read more

ജരിതാവിലാപം (ശ്രീകൃഷ്ണകഥാരസം 25)

ഖാണ്ഡവവനത്തിനു സമീപമുള്ള ഒരിടത്തുവച്ച് അഗ്നിദേവന്‍ ശ്രീകൃഷ്ണനെയും അര്‍ജ്ജുനനെയും കണ്ടു. 'അല്ലയോ വില്ലാളി വീരന്മാരേ ഞാന്‍ അഗ്നിയാണ്. ശ്വേതകീ മഹാരാജാവ് നടത്തിയ യാഗത്തിന്റെ ഹവിസ്സു ഭക്ഷിച്ചതുമൂലം എനിക്ക് അജീര്‍ണ്ണം...

Read more

മിഠായിത്തെരുവ്‌

'നനഞ്ഞ മുണ്ട് വലത്തേ തോളത്തിടരുത്' മുത്തശ്ശി എപ്പോഴും പറയും. മഴയായാലും മഞ്ഞായാലും രാവിലെ എണീറ്റാലുടനെ ഞാന്‍ പാടത്തുള്ള കുളത്തില്‍ പോയി കുളിച്ചു വരും. എന്നിട്ടേ ചായയും പലഹാരവും...

Read more

കുചേലന്റെ അവില്‍പ്പൊതി (ശ്രീകൃഷ്ണകഥാരസം 24)

ശ്രീകൃഷ്ണന്റെ സഹപാഠിയായിരുന്ന, ഒരു സാധുബ്രാഹ്‌മണനായിരുന്നു സുദാമാവ്. കുചേലന്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഗൃഹം, ഇല്ലായ്മയുടെ കൂടാരമായിരുന്നു. ദാരിദ്ര്യദുഃഖം, സഹിക്കവയ്യാതായപ്പോള്‍, അദ്ദേഹത്തിന്റെ പത്‌നി, ഭര്‍ത്താവിനോടപേക്ഷിച്ചു. ''നോക്കൂ...…ഇവിടെ ഒരു മണി ധാന്യമോ,...

Read more

നരസിംഹം

ബാംഗ്ലൂരുനിന്ന് വലിയമ്മാവന്റെ മക്കളു വന്നാലും പാലക്കാട്ടുനിന്ന് വലിയമ്മയുടെ മക്കളു വന്നാലും മുത്തശ്ശിക്കു പണിയായി. കുട്ടികളെ എപ്പോഴും ഓര്‍മ്മിപ്പിക്കണം: 'തൃസന്ധ്യനേരത്ത് ഉമ്മറ പ്പടീലിരിക്കരുത്.' എന്നോടു പറയേണ്ടി വരാറില്ല. ഞാന്‍...

Read more

പൊള്ളാച്ചിയിലെ പുതപ്പ്

ഒരു ദിവസം ഉള്ളിലുള്ള ഒരു മോഹം മുത്തശ്ശിയോടു പറയുകയായിരുന്നു അമ്മ. ''അമ്മേ നമുക്ക് കാറുവാങ്ങണം. ഗുരുവായൂര്‍ക്കും പഴനിക്കും പോണം.'' ''കാറു വാങ്ങാനൊക്കെ ശേഖരന്റെ കയ്യില് കാശുണ്ടാവ്വോ ശാരദേ?''...

Read more

കാറ്റിന്റെ ഊറ്റം ശമിപ്പിച്ച കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 23)

യശോദയമ്മ പതിവുപോലെ കണ്ണനെ മടിയിലിരുത്തി താലോലിക്കുകയായിരുന്നു. അയ്യോ! എന്തായിത് കുഞ്ഞിന് ഭാരം കൂടിക്കൂടി വരുന്നതുപോലെ ... അമ്മയെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് എന്തെന്നറിയാത്ത ഒരു ഭാരം പെട്ടെന്ന് കണ്ണനുണ്ടായി ..... എന്താണെന്ന്...

Read more

വെണ്ണക്കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 22)

ഗോകുലത്തിന് ആനന്ദം പകര്‍ന്നു കൊണ്ട് ശ്രീകൃഷ്ണന്‍, നന്ദഗോപരുടെയും യശോദയുടെയും പുത്രനായി വളര്‍ന്നു. കാണുന്നവരുടെ കണ്ണിന് ആനന്ദം പകരുന്ന ഉണ്ണിയെ എല്ലാവരും ഉണ്ണിക്കണ്ണന്‍ എന്ന് വിളിച്ചു. പാലും വെണ്ണയും...

Read more

പൊന്നു കായ്ക്കുന്ന മരം

വീടിന്റെ വടക്കേമുറ്റത്തോടു ചേര്‍ന്ന് ഒരു തെങ്ങുണ്ട്. ആ തെങ്ങിന്റെ ചോട്ടിലാണ് കല്യാണി പാത്രം കഴുകുന്നത്. ചകിരിയും വെണ്ണീറുംകൊണ്ട് തേച്ചുരച്ചാണ് കല്യാണി ചെമ്പും പാത്രങ്ങളും വെളുപ്പിക്കുന്നത്. കഴുകിവെച്ചു കഴിഞ്ഞാല്‍...

Read more

ശ്രീകൃഷ്ണലീല ( ശ്രീകൃഷ്ണകഥാരസം 21)

ഒരു ദിവസം, നാരദമഹര്‍ഷി ദ്വാരകയിലെത്തി, ഭഗവാന്റെ കുടുംബജീവിതം നേരിട്ടു കണ്ട് മനസ്സിലാക്കാനുള്ള മോഹവും, പതിനായിരത്തിലേറെ പത്‌നിമാരെ ഒരുമിച്ച് സന്തോഷിപ്പിയ്ക്കുന്നതിന്റെ രഹസ്യവും തേടിയാണ് വരവ്. പലതും ചിന്തിച്ച് ദ്വാരകാപുരിയുടെ,...

Read more

ഒരട്ട നിനക്കും

പാക്കനാരുടെ കഥപറയാന്‍ വലിയ ഇഷ്ടമാണ് മുത്തശ്ശിക്ക്. കേള്‍ക്കാന്‍ എനിക്കും. ഒരുദിവസം കുടിലിന്റെ മുറ്റ ത്തിരുന്ന് വട്ടിയും മുറവും ഉണ്ടാക്കുകയായിരുന്നു പാക്കനാരും കെട്ടിയവളും. വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ കെട്ടിയവള്‍...

Read more

സത്യഭാമ (ശ്രീകൃഷ്ണകഥാരസം 20)

യാദവപ്രമുഖനായ സത്രാജിത്ത് പുത്രിയായ സത്യഭാമയെ ശ്രീകൃഷ്ണന് വിവാഹം ചെയ്തു കൊടുത്തു. ഒപ്പം സ്യമന്തകവും ഭഗവാന് ലഭിച്ചു. സത്യഭാമയുടെ വരവ് ശ്രീകൃഷ്ണന്റെ ആദ്യഭാര്യയായ രുഗ്മിണീദേവിക്ക് രസിച്ചില്ലെങ്കിലും, കുലസ്ത്രീയായ അവര്‍...

Read more

മകന്റെ അമ്മ

മധുരയിലുള്ള അമ്മാമന്റെ കാര്യം ഇടക്കു വല്ലപ്പോഴും ഓര്‍മ്മിക്കും മുത്തശ്ശി. പുറമേക്കു കാണിച്ചില്ലെങ്കിലും മകനെപ്പറ്റി പറയുമ്പോള്‍ മുത്തശ്ശിയുടെ കണ്ണുകള്‍ ഈറനാവാറുണ്ടെന്ന് എനിക്കറിയാം. എന്നിട്ടും, 'അമ്മാമെ മുത്തശ്ശിക്ക് വല്യേ ഇഷ്ടാല്ലേ'’എന്നു...

Read more

പടനായന്മാര്‍

കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ കളരി എനിക്കൊരു അത്ഭുത ലോകമായിരുന്നു. ബാംഗ്ലൂരമ്മാമന്റെ കയ്യുംപിടിച്ച് ദേശത്തുള്ള കളരിയില്‍ പോയതും വടിപ്പയറ്റു കണ്ടതും ഓര്‍മ്മയുണ്ട്. അമ്മാമനും കുട്ടിക്കാലത്ത് കളരി പഠിച്ചിട്ടുണ്ടത്രെ. കളരിയെപ്പറ്റി കുറേ കാര്യങ്ങള്‍...

Read more

കാളിയനും ശ്രീഗരുഡനും (ശ്രീകൃഷ്ണകഥാരസം 19)

വിനതാദേവിയുടെ പുത്രനായ ഗരുഡന്‍ ദേവലോകത്തെത്തി ദേവേന്ദ്രനെ യുദ്ധം ചെയ്ത് തോല്‍പ്പിച്ച്, അമൃതുമായി ഭൂമിയിലെത്തി. അമൃതകലശം സമര്‍പ്പിച്ച് സര്‍പ്പമാതാവായ കദ്രുവിന്റെ ദാസ്യത്തില്‍ നിന്ന് അമ്മയെ മോചിപ്പിക്കുന്നു. ഈ തക്കത്തിന്...

Read more

മണ്ടന്മാര്‍

മണ്ടന്മാരും തിരുമണ്ടന്മാരുമായ ആളുകളുണ്ട്. വിഡ്ഢിത്തമേ പറയൂ. വിവരക്കേടേ കാണിക്കൂ. അങ്ങനെയുള്ളവരെപ്പറ്റി മുത്തശ്ശി ചില രസികന്‍ പഴഞ്ചൊല്ലുകള്‍ പറയും: 'പിന്നുക്കുടുമീം പൂണൂലും കണ്ടപ്പൊ ശങ്കരവാര്‌രാ നിരീച്ചു. അടുത്തു വന്നപ്പഴല്ലെ,...

Read more

യഥാര്‍ത്ഥ ജ്ഞാനം (ശ്രീകൃഷ്ണകഥാരസം 18)

താപസശ്രേഷ്ഠനായ ഉതംഗമഹര്‍ഷി ശ്രീകൃഷ്ണ ഭഗവാന്റെ സുഹൃത്തും പരമഭക്തനുമായിരുന്നു. ഒരു ദിവസം അദ്ദേഹം വഴിയില്‍ വച്ച് കൃഷ്ണനെ കണ്ടുമുട്ടി. ''ഭഗവാനേ കൃഷ്ണാ എത്ര കാലമായി അടിയന്‍ ഈ രൂപം...

Read more
Page 1 of 14 1 2 14

Latest