ബാലഗോകുലം

അമ്പിളിവെളിച്ചം (അമ്പിളിത്തോണി 4)

ഇപ്പോഴെടുത്ത ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്താല്‍ അമ്പിളിയമ്മാവനോടും സംസാരിക്കാന്‍ പറ്റുമോ? അവന് ചിരിപൊട്ടി. പലതരം പരസ്യങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍. കൂടുതലും കബളിപ്പിക്കലാണ്. എങ്കില്‍ ആളുകളെ കബളിപ്പിക്കുന്ന ആപ്പിനെ തിരിച്ചൊന്ന് കബളിപ്പിച്ചാലെന്താണ്?...

Read moreDetails

നിഴല്‍ച്ചിത്രം (അമ്പിളിത്തോണി 3)

കഥയെഴുതാനായി മുകളിലെ മുറിയിലേക്ക് പോയ ആനന്ദുവിനെ അന്വേഷിച്ചെത്തിയതായിരുന്നു അച്ഛന്‍. ''അമ്പിളിമാമനെയിങ്ങനെ എത്രനേരം നോക്കിയിരുന്നാലും മതിയാവില്ലച്ഛാ. നോക്കൂ, എന്ത് ഭംഗിയാണ് കാണാന്‍! നല്ലൊരു എണ്ണച്ചായചിത്രം പോലെയുണ്ട്. അച്ഛന്‍ എനിക്ക്...

Read moreDetails

പ്രതിഭാസ്പര്‍ശം (അമ്പിളിത്തോണി 2)

പഠനത്തില്‍ ക്ലാസില്‍ ഒന്നാമനൊന്നുമല്ല ആനന്ദു. പരീക്ഷകളില്‍ മാര്‍ക്ക് കുറഞ്ഞതിന് വഴക്ക് കേള്‍ക്കാറുമുണ്ട്. പാഠപുസ്തകത്തിലുള്ളവ പകര്‍ത്തിയെഴുതി കാണാതെ പഠിക്കാന്‍ അവന് തീരെ താത്പര്യമില്ല. മനസ്സിലായ കാര്യങ്ങള്‍ സ്വന്തം ഭാഷയില്‍...

Read moreDetails

ഡിക്കന്‍മാഷും കുട്ട്യോളും

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, ........ താറാവിന്‍കുഞ്ഞുങ്ങളെ വരിനിര്‍ത്തുകയാണ് ഡിക്കന്‍മാഷ്. എണ്ണിത്തീരുംമുമ്പ് അതിലൊരുത്തന്‍ വരിതെറ്റിച്ച് മുന്നോട്ടു കയറി. ഒന്ന് രണ്ട് മൂന്ന്, നാല്...

Read moreDetails

ഡയറി (അമ്പിളിത്തോണി 1)

''ഞാനങ്ങോട്ടോടുമ്പോള്‍... അമ്മാമനോടുന്നു... ഞാനിങ്ങോട്ടോടുമ്പോള്‍.. അമ്മാമനോടുന്നു.. ഇങ്ങനെയുണ്ടോരമ്മാവന്‍...'' കൂട്ടുകാരോടൊത്ത് പാട്ടുപാടിക്കൊണ്ട് ക്ലാസ്സില്‍ ഓടിക്കളിക്കുകയാണ് ആനന്ദു. രാവിലെ അസംബ്ലി കഴിഞ്ഞുവന്ന് ടീച്ചര്‍ ഹാജര്‍ വിളിച്ചതേയുള്ളൂ. നാളെ നടക്കാനിരിക്കുന്ന പഠനോത്സവത്തിന്റെ ഉത്സാഹത്തിമിര്‍പ്പിലാണ്...

Read moreDetails

ബീര്‍ബലിന്റെ ന്യായബോധം

അക്ബര്‍ ചക്രവര്‍ത്തിയുടെ സദസ്സിലെ ഏറ്റവും ബുദ്ധിമാനും തമാശക്കാരനുമായ മന്ത്രിയായിരുന്നു ബീര്‍ബല്‍. അങ്ങനെയിരിക്കെ ഒരു ദിവസം അക്ബര്‍ ചക്രവര്‍ത്തി അസാധാരണമായ ഒരു സ്വപ്‌നം കണ്ടു. ചക്രവര്‍ത്തിയുടെ വായിലെ പല്ലുകളെല്ലാം...

Read moreDetails

മോഷുവും ഗജ്ജുവും

'ഹോ, വിശന്നിട്ടു വയ്യ! ഇതുവരെ ഒരു വസ്തു കഴിച്ചിട്ടില്ല.' എന്നു പറഞ്ഞ് മോഷു എലിക്കുട്ടന്‍ കാട്ടിലൂടെ നടക്കുകയായിരുന്നു. പോകുംവഴി അതിമനോഹരമായ ഒരു പഴത്തോട്ടം അവന്റെ കണ്ണില്‍പ്പെട്ടു. 'ഹയ്യട...

Read moreDetails

പൂക്കാലം

കുഞ്ഞിപ്പൂമ്പാറ്റ രാവിലെ മുതല്‍ പറന്നു പറന്ന് കുഴഞ്ഞു. വഴിയരികിലോ ചുറ്റുപാടുമുള്ള വീടുകളിലോ ഒരൊറ്റ പൂപോലുമില്ല. അവള്‍ ആശ്ചര്യപ്പെട്ടു. 'ഇന്നാട്ടിലെ പൂക്കളെല്ലാം എവിടെപ്പോയി?' നാട്ടിന്‍പുറത്തെ വഴികളിലെ പൂക്കളെല്ലാമിന്നെവിടെ പ്പോയി....

Read moreDetails

പൂവന്‍കോഴിയുടെ ബുദ്ധി

പുതച്ചുമൂടിക്കിടക്കുന്ന നീലക്കുറുക്കനെ നീലി കുത്തിപ്പൊക്കി. അവള്‍ പറഞ്ഞു. 'എവിടെയെങ്കിലും പോയി ഒരു കോഴിയെ പിടിച്ചുകൊണ്ടുവാ - കുറുക്കച്ചാ.' നീലിക്ക് എന്നും ചിക്കന്‍ ബിരിയാണി വേണമെന്ന് നിര്‍ബ്ബന്ധമാണ്. എല്ലാ...

Read moreDetails

സന്തോഷത്തിന്റെ പൂക്കാലം (ഹാറ്റാചുപ്പായുടെ മായാലോകം 63)

രാത്രി മുഴുവനും തോരാതെ മഴ പെയ്തു. പൊട്ടക്കിണറ്റിലേയ്ക്ക് മഴവെള്ളവും ചേറും ഉരുളന്‍കല്ലുകളും മരക്കൊമ്പുകളും ഒഴുകിവീണു. കിണറിന്റെ ആഴത്തില്‍ മൂന്നുപേര്‍ ശ്വാസം മുട്ടിയും നീന്തിത്തുഴഞ്ഞും വീണ്ടും മുങ്ങിയും പിടയുകയാണ്......

Read moreDetails

പേടിപ്പരക്കംപാച്ചില്‍ (ഹാറ്റാചുപ്പായുടെ മായാലോകം 62)

തൊപ്പിയും ചുപ്പായും സന്തോഷത്തിലാണ്. മുന്നൂറ്റമ്പതുവര്‍ഷങ്ങള്‍ക്കു ശേഷം മണ്ണില്‍ ചവിട്ടി നടക്കാനും വെളിച്ചവും പൂക്കളുടെ മണവും കാറ്റുമൊക്കെ അനുഭവിക്കാനും കഴിയുന്നതില്‍ എങ്ങനെ സന്തോഷിക്കാതിരിക്കും? പക്ഷേ, നേരം ഉച്ചകഴിഞ്ഞപ്പോള്‍ ദേവേശിയ്ക്കു...

Read moreDetails

അത്യാഗ്രഹം ആപത്ത്

'ഹോ! എന്തെങ്കിലും കഴിച്ചിട്ടെത്ര നാളായി? വിശന്നുതളര്‍ന്നുവീഴാറായി.' 'ഈ കാട്ടില്‍ ഇനിയും നിന്നാല്‍ പട്ടിണികിടന്നു വലയും. നമുക്കു മറ്റെങ്ങോട്ടെങ്കിലും പോകാം.' - എന്നു പറഞ്ഞ് കുരങ്ങന്‍കൂട്ടം കാടുവിട്ട് അയല്‍ക്കാടുകളിലൂടെ...

Read moreDetails

എന്തൊരുറച്ച തീരുമാനം (ഹാറ്റാചുപ്പായുടെ മായാലോകം 61)

ദേവേശി കരിന്തൂറുകണ്ണന്മാരേയും മുറ്റത്തു കൂട്ടം കൂടി നില്‍ക്കുന്നവരേയും മാറിമാറി നോക്കി. തന്റെ കൂട്ടുകാരുടെ മുഖത്തും കയ്യിലുമൊക്കെയുള്ള മുറിപ്പാടുകളില്‍ നിന്ന് ചോരയൊലിക്കുന്നുണ്ട്. പാവങ്ങള്‍! കുരങ്ങന്മാരുടെ ദേഹത്തും കണ്ണിലുമൊക്കെയുണ്ട് കല്ലുകൊണ്ടുള്ള...

Read moreDetails

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

'ദേവുമോളേ, കരിന്തൂറുകണ്ണന്മാര് നാടുമുടിക്കും. അവറ്റേടെ എണ്ണം പെരുകിക്കൊണ്ടിരിക്ക്യാ. അവറ്റകളെ ഇല്ലായ്മ ചെയ്യണോങ്കില് ഈ ചുപ്പായും മോളും ഞാനും കൂടെ പരിശ്രമിച്ചാലേ പറ്റൂ... അതിന് ആദ്യമായി ഞങ്ങളു രണ്ടാള്‍ടേം...

Read moreDetails

പേടിത്തൊണ്ടന്‍

'അരുത് നീലാണ്ടാ അരുത് .....' അമ്മപ്പിടിയാന ഉറക്കെ വിളിച്ചുപറഞ്ഞു. 'കാടും മേടുമിളക്കിക്കൊണ്ട് പാഞ്ഞു പറന്നു വരുന്നുണ്ടേ, ആനക്കുട്ടന്‍ നീലാണ്ടന്‍. ജീവന്‍ വേണേല്‍ മാറിക്കോ!' ആനക്കുട്ടന്റെ വരവുകണ്ട് മാന്‍കുട്ടികളോട്...

Read moreDetails

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

അത്താഴം കഴിക്കുമ്പോള്‍ മമ്മ പറഞ്ഞു: ''മോളേ, ഞാന്‍ നിന്റെ അച്ഛനെ വിളിച്ചു പറയാം നിന്നെ വന്നു കൊണ്ടുപോകണമെന്ന്... ഇനീമെന്റെ കുട്ടി ഇവിടെ നില്‍ക്കണ്ട... എന്തൊക്കെ അപകടങ്ങളാ ഉണ്ടാകുന്നത്!...

Read moreDetails

ബില്ലുവിന്റെ ബുദ്ധി

'അയ്യോ ദേ പുലി! പുലിവരുന്നേ ഓടിക്കോ' കൂട്ടുകാര്‍ വിളിച്ചുകൂവി. കൂട്ടുകാരായ കണ്ണന്‍ മുയലും ചേന്നന്‍ എലിയും ചില്ലു അണ്ണാനും ബില്ലുക്കുരങ്ങും പുഴവക്കത്തെ മൈതാനിയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കുറ്റിക്കാട്ടില്‍...

Read moreDetails

പരിഹാരം അകലെ (ഹാറ്റാചുപ്പായുടെ മായാലോകം 58)

ജീപ്പ് വീട്ടുമുറ്റത്തെത്തി നിര്‍ത്തിയതും ദേവേശി ചാടിയിറങ്ങി - മുയല്‍ക്കുട്ടികളെ വെച്ചിരിക്കുന്ന കൂടയുമായി! കൂടയുടെ വാതില്‍ തുറന്ന് അവള്‍ അവയെ സ്വതന്ത്രരാക്കി. വരാന്തയിലും മുറ്റത്തും പുല്‍ത്തകിടിയിലുമൊക്കെ അവരോടിക്കളിയ്ക്കാന്‍ തുടങ്ങി....

Read moreDetails

ധര്‍മ്മസങ്കടം (ഹാറ്റാചുപ്പായുടെ മായാലോകം 57)

ദേവേശിയ്ക്ക് ആദിമൂപ്പന്റെ സമ്മാനമായി മുയല്‍ക്കുട്ടികളെ കിട്ടിയതോടെ അവള്‍ സന്തോഷം കൊണ്ടു മതിമറന്നു. ആറു മുയല്‍ക്കുട്ടികള്‍! എന്തൊരു ഓമനത്തമാണ് അവയ്ക്ക്! പഞ്ഞിപോലെയുള്ള രോമക്കുപ്പായം. ചുവന്ന ചില്ലുകള്‍ പോലെ തിളങ്ങുന്ന...

Read moreDetails

കുളത്തിലെ തവളകൾ

ഓലോലം കുളത്തില്‍ ധാരാളം തവളകള്‍ പാര്‍ത്തിരുന്നു. അതില്‍ മിടുമിടുക്കനായ ഒരു തവളയായിരുന്നു ഫ്രോഗി. മറ്റു തവളകള്‍ ഈ കുളമാണ് ലോകത്തിലെ ഏറ്റവും വലിയ ജലാശയമെന്ന് വിശ്വസിക്കുമ്പോള്‍ ഫ്രോഗി...

Read moreDetails

ജിമ്മന്റെ പ്രതിജ്ഞ

'ഞാനിന്നുമുതല്‍ ആഹാരം വളരെകുറച്ചേ കഴിക്കുകയുള്ളൂ. ഇനിമുതലെന്നും അങ്ങനെ ചെയ്യാനാണ് എന്റെ തീരുമാനം' 'ജിമ്മനാന ഉറച്ച പ്രതിജ്ഞയെടുത്തു. ആഹാരം തീരേ കുറച്ചിടും ഞാന്‍ വ്യായാമം കൃത്യമായെന്നും ചെയ്യും. വാരിവലിച്ചൊന്നും...

Read moreDetails

എന്തൊരു പരീക്ഷണം (ഹാറ്റാചുപ്പായുടെ മായാലോകം 56)

ദേവേശിയും മുയല്‍ക്കുഞ്ഞുങ്ങളും മുറ്റത്തോടിക്കളിയ്ക്കുകയാണ്. അവരെ നോക്കിക്കൊണ്ട് ആദിമൂപ്പന്‍ ശബ്ദം താഴ്ത്തിപ്പറഞ്ഞു. ''മാന്ത്രികത്തൊപ്പീം ചുപ്പായും തട്ടിന്‍പൊറത്ത് അടച്ചിരുന്നാല്‍, കൊഴപ്പങ്ങളൊന്നും പരിഹരിക്കാന്‍ പറ്റില്ല. അവരു പൊറത്തെറങ്ങി സഞ്ചരിക്കണം. മഴ നനഞ്ഞും...

Read moreDetails

സ്വാതന്ത്ര്യത്തിന്റെ വെളിച്ചം (ഹാറ്റാചുപ്പായുടെ മായാലോകം 55)

തേന്‍പോലെ മധുരിക്കുന്ന കാട്ടുമുന്തിരിപ്പഴങ്ങളും കനലില്‍ ചുട്ടെടുത്ത ചെറുകിഴങ്ങും പിഞ്ചുമുളങ്കൂമ്പു മൊക്കെ വലിയ തേക്കിലകളില്‍ വിളമ്പിയാണ് ആദിമൂപ്പന്‍ അതിഥികളെ സല്‍ക്കരിച്ചത്. ദേവേശിക്ക് വളരെ ഇഷ്ടപ്പെട്ടു അതെല്ലാം; എന്തു രുചിയാണ്!...

Read moreDetails

അഭിമാനക്കണ്ണീര്‍ (ഹാറ്റാചുപ്പായുടെ മായാലോകം 54)

''ആരോഗ്യവകുപ്പിലെ സാറമ്മാരും പോലീസുകാരും ഒക്കെ വന്നിട്ടൊണ്ട്. പക്ഷേ, ആരു വന്നിട്ടെന്താ കാര്യം? എണ്ണിയാല് തീരാത്ത അത്രേമല്ലേ?'' ''ഇവറ്റയൊക്കെ എവിടുന്നു വന്നു? അതാ മനസ്സിലാകാത്തത്? ഇത്രയും കാലം കണ്ടിട്ടില്ലാത്ത...

Read moreDetails

ഉറക്കം പോയി

വല്ലാതെ ഉറക്കംവരുന്നല്ലോ വാഹനം വഴിയരികില്‍ ചേര്‍ത്തുനിര്‍ത്തി ഉറങ്ങുകയാവും ഭേദം. ഡോറന്‍പുലി മനസ്സില്‍ ഓര്‍ത്തു എന്നിട്ട് സാവധാനം അവന്‍ ഓടിച്ചിരുന്ന കാര്‍ വഴിയരികില്‍ ഒതുക്കിനിര്‍ത്തി. പെട്ടെന്ന് ഒരു എലിക്കുട്ടന്‍...

Read moreDetails

തട്ടിന്‍പുറത്തുണ്ട് ഉത്തരം (ഹാറ്റാചുപ്പായുടെ മായാലോകം 53)

'മാളികേലമ്മേ, നമ്മടെ ഇച്ചാപ്പൂന്റെ പലചരക്കുകടേടെയുള്ളില് കരിന്തൂറുകണ്ണനെ കണ്ടു... ഒന്നല്ല, കൊറേയെണ്ണം...' കൊച്ചുമ്മന്‍ എന്ന അയല്‍ക്കാരന്‍ നേരംപുലര്‍ന്നപ്പൊഴേ ഓടി വന്നിരിക്കുകയാണ് സങ്കടം പറയാന്‍. നീളന്‍ വരാന്തയിലെ തൂണില്‍ ചാരിയിരുന്നു...

Read moreDetails

പോകാനാവില്ല (ഹാറ്റാചുപ്പായുടെ മായാലോകം 52)

'ദേവൂ, സ്‌കൂള്‍ തുറക്കാനിനി രണ്ടാഴ്ചയേയുള്ളൂ. ഞാന്‍ നാളെ വൈകുന്നേരത്തെ ഫ്‌ളൈറ്റിന് അങ്ങോട്ടു വരും. നമുക്ക് പുതിയ ബുക്‌സും ബാഗുമൊക്കെ വാങ്ങണ്ടേ?' അച്ഛന്റെ ഫോണ്‍ കോള്‍ കണ്ടപ്പോള്‍ത്തന്നെ ദേവേശിയുടെ...

Read moreDetails

എല്ലാവരുടേയും ഭാഷ (ഹാറ്റാചുപ്പായുടെ മായാലോകം 51)

നേരം വെളുത്തിരുന്നു അപ്പോള്‍. താന്‍ കേട്ടത് സ്വപ്നത്തിലാണോ അതോ സത്യമോ എന്ന ആലോചനയിലാണ് ദേവേശി. പതിയെ കോവണിപ്പടികളിറങ്ങി അവള്‍ താഴെയെത്തിയെങ്കിലും മമ്മയെ അവിടെയെങ്ങും കണ്ടില്ല. ഇത്ര രാവിലെ...

Read moreDetails

ആരും മോശക്കാരല്ല

'ആ കരിവണ്ടുകള്‍ വരുന്നുണ്ട്! ഇനി നമ്മുടെ തണ്ടെല്ലാം കേടുവരുത്തും കഷ്ടം!' പൂന്തോട്ടത്തിലെ പൂക്കള്‍ പേടിയോടെ പരസ്പരം പറഞ്ഞു. 'അതെയതെ ആ പൂമ്പാറ്റകളാണെങ്കില്‍ എത്ര സ്‌നേഹത്തോടെയാണ് നമ്മളോടു പെരുമാറുന്നത്.'...

Read moreDetails

ചെമ്പൂക്കാവിലേയ്ക്ക് (ഹാറ്റാചുപ്പായുടെ മായാലോകം 50)

തൊപ്പി ചോദിച്ചു: 'മോളേ നിനക്കു കഥ കേട്ടു മുഷിഞ്ഞോ? എങ്കില്‍ നീ താഴെ പോയി കുളിച്ചു ഭക്ഷണമൊക്കെ കഴിച്ചു വന്നിട്ടു ബാക്കി പറയാം.' ദേവേശി ഇല്ലെന്നു തലയാട്ടി....

Read moreDetails

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.