കവിത

അസ്തിത്വദുഃഖം

അസ്തിത്വദുഃഖം തളച്ചിട്ടിരിക്കുന്ന ബന്ധനത്തില്‍നിന്നു മോചനമില്ലയോ? ബീജത്തില്‍ നിന്നോ പരബ്രഹ്‌മമേ, നിന്റെ തേജസ്സില്‍ നിന്നോ തുടങ്ങിയീ ജീവിതം? സത്യധര്‍മ്മങ്ങള്‍ പിടഞ്ഞു മരിക്കുന്ന യുദ്ധപ്പറമ്പായി മാറിയെന്‍ ജീവിതം നീതിന്യായങ്ങള്‍ ശിരസ്സറ്റുവീഴുന്ന...

Read more

പ്രണയ വേഴാമ്പല്‍

  ഏതൊരു ഹിമാലയ- ഭൂമിതൊട്ടുഴിയുന്ന മാരുത നിശ്വാസത്തെ വണങ്ങിപ്പോകുന്നു നീ ആരുടെ മഹാശിവ- ഗോപുരശില്പത്തിന്റെ താഴികക്കൂടത്തിന്മേ- ലിരുന്നു പാടുന്നു നീ.... തീരാത്ത കഥാസരിത്- സാഗരം കാവല്‍ നില്‍ക്കും...

Read more

പമ്പേ നീ

സുകൃതവതിയാം പമ്പേ നീയൊരുമധുരസംഗീതം ശരണമന്ത്രത്തില്‍ ചേര്‍ന്നുലയിക്കും സുഗമസംഗീതം ഭക്തലക്ഷം നിന്നില്‍ വന്നാമഗ്നരാകുമ്പോള്‍ ഭക്തിതന്‍ ലയലഹരിയില്‍ മനമാലയിക്കുന്നു. പന്തളാധികപുത്രനയ്യനോടൊത്തു ചേരുന്നു പമ്പമേളം മുഴക്കി ഹൃദയം പേട്ടതുള്ളുന്നു. ഇരുമുടിക്കെട്ടേന്തി ഞങ്ങള്‍...

Read more

ഒറ്റമുറിയും ജനാലയും

ഈ ജനാലയ്ക്കുമപ്പുറത്താണെന്റെ മക്കളോടിക്കളിക്കുന്ന മുറ്റവും പച്ചയത്രമേല്‍ മെച്ചമല്ലാതുള്ള തൊടിയുമെണ്ണം പറഞ്ഞ തരുക്കളും തണലുവീഴുന്ന നാട്ടുമണ്‍പാതയും കുളിരുവറ്റും കൈത്തോടുണ്ടൊന്നകലെയായ്.... ഇരവുപകലാക്കി ഞാന്‍ പോയ വീഥികള്‍ പൊരുതി നേടുവാനായ് നോറ്റനോമ്പുകള്‍...

Read more

അഞ്ചു സ്രഗ്ദ്ധരകള്‍

1. അശ്രദ്ധ നിര്‍ദ്ദേവത്വം വരം മേ തരണ, മിതു പറ- ഞ്ഞീടുവാന്‍ വേണ്ടതാകും ജിഹ്വാസ്വാധീനമില്ലാത്തവനുവരുതിയാ- കില്ല മറ്റിന്ദ്രിയങ്ങള്‍. വിദ്യാവിത്താര്‍ജ്ജനത്താലൊരുവനു വിനയം നഷ്ടമായെങ്കി, ലീമ- ട്ടദ്ധ്വാനത്തിന്‍ ഫലപ്രാപ്തിയിലപകടമു- ണ്ടാകുമശ്രദ്ധമൂലം!...

Read more

യാത്ര

വെറുതേ പണ്ടു രചിച്ചതാം വരി ക്കിടയില്‍ കാടു വകഞ്ഞുനീങ്ങവേ പ്രിയദേ നിന്റെയഴിഞ്ഞ നൂപുരം ഇടറും വാക്കു തിരുത്തിവെച്ചതും അവിടെത്തന്നെ കിടപ്പുമണ്ണിലായ് ധ്വനിതന്‍ മൂര്‍ച്ച, കിനിഞ്ഞ രക്തവും അഭയം...

Read more

എനിക്കറിയാം

എനിക്കറിയാം സമയം കൈകൂപ്പി നന്ദി പറയുമ്പോള്‍ അമ്മയുടെ മിഴികള്‍ നിറയാന്‍ തുടങ്ങുമെന്ന്, ചെമ്മണ്‍ പാതയിലേക്ക് നോക്കി നില്‍ക്കുമെന്ന്, നര വീണതില്‍ കരി കറുപ്പിച്ച സാരിയില്‍ ഇറയത്ത് ഉലാത്തുമെന്ന്,...

Read more

വെറുമൊരു മോഹം

പൊന്നുഷസ്സന്ധ്യ വന്നഭിഷേകമാടുന്ന- പൊന്മലക്കധിപന്റെ മുന്‍പില്‍, പൊന്നോടകത്തില്‍ നിറച്ചുള്ള മാധുര്യ- മുണ്ണുന്ന ദേവന്റെ മുന്‍പില്‍, ഇടറുന്നപാദങ്ങളടിവെച്ചുകൊണ്ടു ഞാന്‍- ഇടവഴിയിലൂടെ ചെന്നെത്തും, ഈരേഴുപതിനാലു ലോകവും കാക്കുന്ന- ഭഗവത് സ്വരൂപത്തെയോര്‍ക്കും, കാര്‍മേഘപടലങ്ങളാം...

Read more

നിലാവിലെ വഴിക്കണ്ണ്

നീ രാവിനെ സ്വപ്നം കണ്ടാലും പകലില്‍ തുടുത്തു നിന്നാലും നിലാവില്‍ പൂണ്ടു നിന്നാലും നക്ഷത്രങ്ങള്‍ നിനക്ക് മേലാപ്പിട്ടാലും ഞാന്‍ അതിലൊന്നിലും ഭ്രമിക്കുന്നില്ല നിന്റെ നേരറിവിന്റെ ഉണ്മയിലേക്കാണ് ഞാനെന്നും...

Read more

മകള്‍ക്ക്‌

നിര്‍വ്യാജസ്‌നേഹത്തിന്‍ നിരവല്‍പാടി നിന്നെയുറക്കിയുറങ്ങട്ടെ ഞാന്‍ നാളെയുണര്‍ന്നില്ലയെങ്കിലും ഞാനെന്നെ എന്നേ നിനക്കായ് പകര്‍ന്നുകുഞ്ഞേ! ഉയിരുമുറിച്ചു തളര്‍ന്നുമാഞ്ഞേ ദൂരെ ഉച്ചവെയിലിന്റെ മുള്ളുവള്ളി ചോരവിയര്‍ത്തു കരഞ്ഞപ്പൊഴും ചാരെ- നിന്നുകയര്‍ത്തെന്റെ ബന്ധവല്ലി അപ്പൊഴും...

Read more

ഉണ്ണി

അഗ്നിസാക്ഷിയായ് വേട്ടു ഞാനൊരു സ്ത്രീയെ സഹ- ധര്‍മ്മിണിയാക്കീ, ഞങ്ങള്‍ ദമ്പതിമാരാ, യെന്നാല്‍ സത്യമൊന്നുരയ്ക്കട്ടെ, ഞങ്ങളെ പരസ്പരം നിത്യമായ് ബന്ധിപ്പിച്ച കണ്ണിനീയാണെന്നുണ്ണീ. ജന്മസാഫല്യം ഞങ്ങള്‍ കൈവരിച്ചതു നിന്റെ ജന്മത്താലല്ലോ;...

Read more

പിതൃവിസ്മയങ്ങള്‍

ഒന്ന്: വേഗം കുറയ്ക്ക് ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് ഒരച്ഛന്‍. 'അച്ഛാ വളവില്‍, തിരിവ് ഒന്ന് നോക്കിയിരുന്നേ മകന്റെ മറുവാക്ക് നിവരാന്‍ ശ്രമിക്കേ അച്ഛന്‍ ആകാശം കണ്ടു നിറയെ ശോണ...

Read more

(തിരു)ആതിര

ആതിരേ നീ വരുംനാള്‍; എത്രകാത്തുഞാന്‍ മണ്ണില്‍ഞെട്ടറ്റൊരു താരകമാണു നീ താലവൃന്ദം നീട്ടി നില്‍ക്കുന്ന ചെമ്പകം പൂത്തു പരിമളമായെന്റെയോര്‍മകള്‍ നീ വരുന്നു, ഈ വഴികളില്‍ വീശുന്നു പൂവാംകുരുന്നിലഗന്ധം; പകല്‍...

Read more

ഗോപികാദുഃഖം

തിരതല്ലിയൊഴുകുമീ യമുന തന്‍ മറുകരെ, മഥുരയില്‍, നിന്റെ രാജധാനിയുണ്ടെന്നറിയാം, അവിടെ നീയുണ്ടെന്നറിയാം, നീയെന്ന രാജകുമാരനുണ്ടെന്നറിയാം. ഒരു കടത്തുവഞ്ചിയേറിയാലരികിലെത്താമതുമറിയാം... എങ്കിലും, ആവതില്ലേ.. ആവതില്ലേയീ ചെറുദൂരം കടക്കുവാന്‍... മഥുരയുടെ യുവരാജാവിന്റെ...

Read more

സന്നിധി

ഗുരുവിനെത്തേടി നടന്നു ഞാനേകാന്ത- പഥികനായേറെ അലഞ്ഞിരുന്നു... അറിയാത്ത വീഥിയില്‍ പറയാത്ത നൊമ്പരം വ്യഥകളായ് ചിതറി കിടന്നിരുന്നു... അരികിലായെത്തുന്ന രൂപത്തിലാമുഖം തിരയുവാന്‍ മിഴികള്‍ പഠിച്ചിരുന്നു... മധുരമാം മൊഴികളില്‍ കരുതലിന്‍...

Read more

കാമാക്ഷിയെ കാണുന്നു

എത്രനാളായിങ്ങുതന്നെ, എങ്കിലെന്തയല്‍ക്കാരിയാം നിന്നെ വന്നൊന്നു കാണുകെ- ന്നഭീഷ്ടസിദ്ധിയിന്നുതാന്‍. കാമാക്ഷിയെക്കാണുവാനി ച്ചെന്തമിഴ് വെയ്‌ലത്തിറങ്ങി, പൊങ്കലാകും വെയ്‌ലത്തെങ്ങും കാണ്‍മതെല്ലാം കാമാക്ഷിയും. കാറിനെപ്പൂവുചൂടിക്കും കാടൊരുത്തിയില്‍ കാമാക്ഷി. ആകെയും പുത്തനാക്കുന്ന പോലൊരുത്തിയില്‍ കാമാക്ഷി....

Read more

യാദ് കാ ലഹര്‍

കടലിന്നരികില്‍ തനിച്ചിരുന്നീ യിരുളില്‍, ഗാഢമലിഞ്ഞു ചേരുവാനായ് ഗസലിന്‍ ചഷകത്തെ, മുത്തി ഞാനീ വിപഥം വിട്ടുനിലാവു പെയ്തിടുമ്പോള്‍ സ്മൃതിതന്‍ വഴിയേറേ പിന്നിലേക്കാ- യിവനെത്തീയരികത്തു വന്നിരിയ്ക്കാന്‍ കവിയും മിഴിയാലേ നോക്കിയെന്തോ...

Read more

അദ്വൈതം

(1903 ഏപ്രിലില്‍, കശ്മീരിലെ സോളമന്റെ പീഠം എന്നുകൂടി പേരുള്ള ശങ്കരാചാര്യശൈലത്തില്‍ ശ്രീ അരവിന്ദന്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. അവാച്യമായ ആ നിമിഷങ്ങളില്‍ അനന്തതയുമായി ആത്മലയം നേടിയതിന്റെ അനുഭൂതിയാണ് ''അദ്വൈതം''...

Read more

ഒരുനേരമെങ്കിലും

ഒരുനേരമെങ്കിലും കാണാതെവയ്യെന്നു ഗുരുവായൂരപ്പനോടര്‍ത്ഥിച്ചൊരാള്‍ ഒരു വാക്കുപോലുമുരിയാടിടാതെയീ ഗുരുവായൂരമ്പലം വിട്ടുപോയോ? അഷ്ടമിരോഹിണി നാളില്‍ തന്‍മാനസം മുഗ്ദ്ധവൃന്ദാവനമാക്കുന്നവന്‍ കഷ്ടമീഗോകുലം വിട്ടങ്ങുപോകയോ ശ്രേഷ്ഠകവേ ഭവാനിത്രവേഗം ? കോടക്കാര്‍വര്‍ണ്ണന്റെ ചുണ്ടുകള്‍ ചുംബിച്ചൊ -...

Read more

പാവക്കുട്ടി

സന്ധ്യമായുന്നു കുന്നിന്‍ നെറുകില്‍ യന്ത്രത്തോക്കിന്‍ താരനാദത്താലെങ്ങും മുഖരം പരിസരം. ഞങ്ങളഞ്ചു പേരൊരേ ട്രഞ്ചില്‍, നെഞ്ചിടിക്കുന്നു - ണ്ടെങ്കിലും കര്‍ത്തവ്യത്തെ മറക്കാന്‍ കഴിയുമോ? അപ്പുറം ഷെല്ലിന്‍ ചില്ലു ചിതറുന്നതില്‍...

Read more

പുറത്താകുന്നവ

പുതിയ വീടുകള്‍ ഗൗളികളെയും നേരൊച്ചകളെയും പുറത്താക്കുന്നു. പാറ്റകളെ പുറത്താക്കുന്നു. എട്ടുകാലന്മാരെയും ഉറുമ്പുകളെയും മൂലക്കഴുക്കോലുകളില്‍ ഓട്ടപ്പന്തയം നടത്തുന്ന ഗണപതിവാഹകരെയും നിര്‍ദ്ദയം പുറത്താക്കുന്നു. ചൂലുകളെ പുറത്താക്കുന്നു കവുങ്ങോലയില്‍ തീര്‍ത്ത തുടപ്പകളെ...

Read more

ആരുണി ശ്വേതകേതുവിനോട്

ഒട്ടും പഠിച്ചില്ല മോനേ- യൊന്നും നീ കണ്ടതില്ലെടോ ഒന്നുമാത്രം നിനക്കാകാം കുത്തിക്കുത്തിയിരിക്കുവാന്‍. കമ്പ്യൂട്ടറില്‍ കുത്തിനോവി- ച്ചുണ്മ തേടുന്നു നിത്യവും മൊബൈലില്‍ കുത്തിനോവിച്ചു- ണ്ണാനും മറന്നുപോയി നീ. കണ്ടിട്ടില്ല...

Read more

നിന്നെയും കാത്ത്

ഓരോ പേമാരിയും അന്നത്തെ പേറ്റുനോവിന്റെ തടവറകള്‍ ഭേദിച്ച് ഇന്നും ആര്‍ത്തലയ്ക്കുന്നുണ്ട്! കാണാക്കിനാവുകളിലേക്കും കാരാഗൃഹങ്ങള്‍ക്കപ്പുറത്തേക്കും! ഓരോ കാളിന്ദിയും അന്നത്തെപ്പോലെ ഏത് മലവെള്ളപ്പാച്ചിലിലും നിന്റെ വരവു കാണുമ്പോ വഴിമാറാറുണ്ട്! ഇന്നുമീ...

Read more

ഇനിയെന്ത്?

ഇനിയെന്ത്? ഒറ്റപ്പെടലിന്റെ നടുവിലിരുന്നപ്പോഴാണ് മരണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അന്നേരമാണ് കാഴ്ചകള്‍ പുനര്‍വായനക്കായ് വന്നത്: ക്യാന്‍സര്‍ വാര്‍ഡിലെ മരണത്തെ തോല്‍പ്പിച്ച പുഞ്ചിരികള്‍, റോഡരികില്‍ ഭിക്ഷയാചിക്കുന്ന ഇരുകൈകളും കാലുകളും നഷ്ടപ്പെട്ടവര്‍,...

Read more

അമ്മ വരുമ്പോള്‍

മാസത്തിലെയാ വേദനയുടെയാലസ്യത്തില്‍ തളര്‍ന്നിരിക്കുമ്പോഴാകും മുറ്റത്തെ പേരമരത്തേലിരുന്നൊരു കാവതികാക്ക വിരുന്നു വിളിക്കുക. അമ്മയെങ്ങാനും വരുന്നുണ്ടോന്നാകാംക്ഷയോടെ വഴിക്കണ്ണെറിയും. അപ്പോഴാകും ഒരോട്ടോറിക്ഷ ഇരച്ചു വന്നു പടിക്കല്‍ നിക്കുക. ഇരുകയ്യിലും സഞ്ചികളും തൂക്കി...

Read more

എഴുതാപ്പുറങ്ങള്‍….

എഴുതാനിരിക്കു- മ്പൊഴേക്കും കടലാസിനും പേനയ്ക്കുമിടയിലെ ശൂന്യത വീര്‍ത്ത് വീര്‍ത്ത് വരുന്നതും നോക്കി, ചുമരിലെ ഘടികാരസൂചികള്‍ പല്ലികളിലേക്ക് പരകായ പ്രവേശം നടത്തും... പുറത്തെ ചീവീടൊച്ചകള്‍ ജനാലച്ചില്ലിലേക്കുള്ള കല്ലേറുകളാകും; മച്ചില്‍...

Read more

ജാലകത്തിനപ്പുറം

രാത്രി തനിച്ചാക്കിയ ഒരു നക്ഷത്രം നീണ്ട മരങ്ങളുടെ ഇലച്ചില്ലകളുടെ അറ്റത്ത് പാതി മറഞ്ഞ് പാതി മാത്രം തെളിഞ്ഞ് ആകാശ കൈക്കുടന്നയില്‍ ചേര്‍ന്നിണങ്ങിനിന്നു. അപ്പോള്‍ ഭൂമിയിലൊരു പെണ്ണ് വര്‍ണാഭമായ...

Read more

ഒറ്റമുറി

ഈ മഹാനഗരം വിഴുങ്ങാന്‍ ബാക്കിവെച്ച തെരുവിന്റെ ഒരടരിലാണ് അവരുടെ ഒറ്റമുറി! ഉടുതുണിമാറുമ്പോള്‍ ഞരമ്പുരോഗം ഒളിച്ചുനോക്കുന്ന, വെയിലും മഴയും സൈ്വര്യം കെടുത്തുന്ന, പറക്കുന്ന യക്ഷികള്‍ ചോരയൂറ്റുന്ന, രാവിന്റെ മറവില്‍...

Read more

ന്യൂനമര്‍ദ്ദം

ശാന്തമരങ്ങള്‍ കടപുഴക്കിയും മിഴിനീര്‍പുഴകള്‍ വറ്റിച്ചും, ആന്തരിക താപനില കൂടി, തീയായ്, പൊട്ടിത്തെറികളായ്. സമ്മര്‍ദ്ദങ്ങള്‍ അടിഞ്ഞുയര്‍- ന്നാകാശക്കൊടുങ്കാറ്റായി. സങ്കടപ്പേമാരിയായി വിറളിപൂണ്ട തലകള്‍ക്ക് മീതെ. നിലനില്‍പ്പിന്‍ പാദങ്ങളടര്‍ത്തി സമുദ്രസമാധിയടങ്ങുമ്പോള്‍, നഷ്ടകണക്കെടുപ്പില്‍...

Read more

ദേശാഭിമാനികളുടെ രാജകുമാരന്‍

ദേശീയഗാനത്തിന് മണിയടിച്ചാല്‍ ലൈബ്രറി ഹാളിലെ ദേശാഭിമാനികള്‍ നിദ്രവിട്ടുണരും. ഭാരതമെന്ന പേര്‍ കേട്ട് വാതില്‍ക്കലെ വള്ളത്തോള്‍ പ്രതിമ അഭിമാനപൂരിതനാകും. ചര്‍ക്കയില്‍ നിന്ന് കണ്ണെടുക്കാതെ ഗാന്ധിജി വൈഷ്‌ണോ ജനത പാടും....

Read more
Page 3 of 10 1 2 3 4 10

Latest