മുത്തും പവിഴവും
ഹൃത്തില്‍ ഒളിപ്പിച്ചു-
മുറ്റത്തു നില്‍ക്കുന്നൊ-
രാകാശമാണു നീ…
പൂത്തും മണത്തും
ഋതുക്കള്‍ക്കു കാവലായ്
മുന്‍പേ നടക്കും
വസന്തമാകുന്നു നീ…
കാറ്റായിവന്നെന്‍
പുതപ്പില്‍ ഒളിച്ചിരു-
ന്നിക്കിളിയാക്കും
ശിശിരമാകുന്നു നീ…
കണ്ണിമ ചിമ്മാതെ
നിദ്രയില്‍ വന്നെന്നെ
ഉമ്മവയ്ക്കും സ്‌നേഹ
ഹേമന്തമാണു നീ
പട്ടുടയാട ഉടുത്ത
നിലാവു നീ…
നിര്‍ത്താതെ പിന്നെയും
പാടും കുയിലു നീ…
ഏതു ജന്മത്തിലും
കൂടെ നടക്കുന്ന
മാഞ്ഞുപോകാത്ത
മനോജ്ഞസ്മരണ നീ…
പെയ്‌തൊഴിഞ്ഞിട്ടും
മടങ്ങാതിടയ്ക്കിടെ
ചാറി നനയ്ക്കും
കുളിര്‍മഴപോലെ നീ…