No products in the cart.

No products in the cart.

ബാലഗോകുലം

സമാശ്വാസം (കൊമരന്‍ ചങ്കു 12)

നാട്ടില്‍, അമ്മ വീട്ടില്‍ ചെലവഴിച്ച അവധിക്കാലം അര്‍ത്ഥപൂര്‍ണ്ണമായി എന്നൊക്കെ കരുതിയായിരുന്നു മടക്കയാത്ര. കൂട്ടുകാരന്‍ ഫ്രെഡിക്ക് അതിന്റെ സന്തോഷം പകര്‍ന്നു നല്‍കാമെന്നും സമാധാനിച്ചിരുന്നു. എല്ലാം എത്രവേഗമാണ് തകിടം മറിഞ്ഞത്?...

Read more

യാത്രയ്ക്കിടയിലെ ദുര്‍ഘടങ്ങള്‍ (കൊമരന്‍ ചങ്കു 11)

മൂലമറ്റത്തുനിന്നും എറണാകുളത്തേക്കുള്ള ബസ്സില്‍ അപ്പുവിന് ആഗ്രഹിച്ചതുപോലെ സൈഡ്‌സീറ്റു തന്നെ കിട്ടി. കുഞ്ഞുണ്ണിയാണ് അവനെ യാത്ര അയയ്ക്കാന്‍ എത്തിയത്. അപ്പു പുറത്തേയ്ക്കു നോക്കി പറഞ്ഞു. ''പരീക്ഷ കഴിഞ്ഞാല്‍ പുതിയ...

Read more

പ്രശ്‌നപരിഹാരം തേടി (കൊമരന്‍ ചങ്കു 10)

രാത്രിമുഴുവന്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞു കിടന്ന് വെളുപ്പിനാണ് അപ്പു ഉറങ്ങിയത്. അമ്മൂമ്മ വന്ന് തട്ടിവിളിക്കുവോളം അവന്‍ ഉറങ്ങി. 'എന്തൊരു ഉറക്കമാ... അപ്പൂ ഇത്. നേരം എട്ടുമണി...

Read more

നിരാശയോടെ മടക്കം (കൊമരന്‍ ചങ്കു 9)

അപ്പുവിന്റെ ആവശ്യം ചെവിക്കൊള്ളാതെ എഴുന്നേറ്റ കൊമരന്‍ ചങ്കുവിന്റെ മുമ്പിലെത്തി അപേക്ഷിക്കും പോലെ വീണ പറഞ്ഞു. 'മാമന്‍ പോകല്ലേ. അപ്പുവിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയോ പ്രതിവിധി നിര്‍ദ്ദേശിക്കുകയോ വേണമെന്ന്...

Read more

കയ്പും മധുരവും

കഷായം കുടിക്കാന്‍ കുട്ടന് മഹാമടിയാണ്. കയ്പ് സഹിക്കാന്‍ വയ്യ, അതുതന്നെ. അരിഷ്ടമോ ആസവമോ ആണെങ്കില്‍ ലേശം കൂടി തരൂ അമ്മേ, എന്നാവും. ദണ്ണം മാറണ്ടേ കുട്ടാ ഇതു...

Read more

മടിയന്‍ കുഴിമടിയന്‍ മഹാമടിയന്‍

''അപ്പൂ, റാവുത്തരുടെ കടേന്ന് പഞ്ചസാര വാങ്ങിക്കൊണ്ടുവാ, അപ്പൂ, പൈക്കള്‍ക്ക് വൈക്കോലിട്ടു കൊടുക്ക്'' ഇങ്ങനെ ഓരോ പണി പറയും അമ്മ ഓരോ നേരത്ത്. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ പറയാനുമില്ല. തൊടിയിലും...

Read more

കൊമരന്‍ ചങ്കുവിനെ കാണാന്‍ (കൊമരന്‍ ചങ്കു 8)

വീണ വീട്ടിലേക്ക് പോയ വഴിയിലൂടെയല്ല മടങ്ങിവന്നത്. 'ഞാന്‍ താമസിച്ചോ?' അവള്‍ ചോദിച്ചു. 'ഇല്ല. ഞങ്ങള്‍ നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് നേരം പോയതൊന്നുമറിഞ്ഞില്ല.' 'ആശുപത്രിയില്‍ നിന്ന് പനിക്ക് കിട്ടുന്ന ടാബ്‌ലറ്റും...

Read more

കൊത്തങ്കല്ലാടല്‍, സന്ധ്യയ്ക്കു വന്ന വിരുന്നുകാരന്‍, തള്ളേ തല്ലിയാലും രണ്ടു പക്ഷം

കൊത്തങ്കല്ലാടല്‍ മുത്തശ്ശിയെ കാണാന്‍ ഇടയ്ക്ക് വലിയമ്മയും മക്കളും വരും. മൂത്തവളുടെ പേര് സതി. സതിക്കും എനിക്കും ഒരേ പ്രായം. സതിയുടെ താഴെയാണ് പ്രഭാവതി. ഒളിച്ചു കളി, തായം...

Read more

നിര്‍ബന്ധബുദ്ധി വരുത്തിയ വിന (കൊമരന്‍ ചങ്കു 7)

അമ്പലം റോഡില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിനടുത്താണ് മേനോന്‍ ചേട്ടന്റെ വീട്. അച്ഛന്‍ മുകുന്ദന്‍ മേനോന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ എഞ്ചിനീയറായിരുന്നു. അമ്മ മാലിനി മേനോന്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറും. മേനോന്‍...

Read more

പൊട്ടുകുന്നന്‍ മലയിലേക്ക്‌ (കൊമരന്‍ ചങ്കു 6)

പൊട്ടുകുന്നന്‍ മലയുടെ അടിവാരത്തിലാണ് കൊമരന്‍ ചങ്കു താമസിക്കുന്നത്. പുറത്തുപോയി ജോലി ചെയ്ത് ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ കിടന്നുറങ്ങാന്‍ വേണ്ടി ഒരിടം. അയാളെ അന്വേഷിച്ച് ആരും അവിടെ എത്താറില്ല. നേരം...

Read more

ഏറെക്കുത്തിയാല്‍ ചേരയും കടിക്കും

'മഞ്ഞച്ചേര മലര്‍ന്നു കടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല' എന്നാണത്രെ ചൊല്ല്. ചേര കടിച്ചൂന്ന് ഈ വയസ്സിനിടക്ക് മുത്തശ്ശി കേട്ടിട്ടില്ല. 'ഏറെക്കുത്തിയാല്‍ ചേരയും കടിക്കും' എന്നുപറയും പണ്ടുള്ളോര്. ചില ആള്‍ക്കാരില്ലേ...

Read more

നിധിശേഖരം (കൊമരന്‍ ചങ്കു 5)

'ഫോര്‍ട്ടുകൊച്ചിയില്‍ താമസിച്ചിരുന്ന ചില സാധാരണക്കാരായ ആളുകള്‍ പെട്ടെന്ന് ധനവാന്മാരായി. പഴയകെട്ടിടങ്ങള്‍ പൊളിച്ച് പുതിയവ പണിയാന്‍ മണ്ണുമാന്തിയപ്പോള്‍ അവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ നിറച്ചചെമ്പു കുടങ്ങള്‍ കിട്ടിപോലും! അപ്പുകഥ തുടരുകയായിരുന്നു. കേള്‍വിക്കാരായ...

Read more

മുത്തപ്പന്റെ പാള

രാമന്‍മൂത്താശാരി മരിച്ച വിവരം ശങ്കരനാണ് മുത്തശ്ശിയോടു വന്നു പറഞ്ഞത്. ''എപ്പഴായിരുന്നു ശങ്കരാ?'' ''ഇന്ന് വെളുപ്പിനാ വല്യമ്രാളെ'' ''നന്നായി.'' കോലായില്‍ കാലു നീട്ടിയിരിക്കുന്ന മുത്തശ്ശിയോടു ചേര്‍ന്നിരിക്കുകയായിരുന്നു ഞാന്‍. ''കഷ്ടായി...

Read more

ഫോര്‍ട്ടുകൊച്ചിയില്‍ (കൊമരന്‍ ചങ്കു 4)

'ഫോര്‍ട്ടുകൊച്ചിയില്‍ ഞങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ കുഞ്ഞുണ്ണി പല പ്രാവശ്യം വന്നിട്ടുണ്ടല്ലോ.' അപ്പു ചോദിച്ചു. 'ഉവ്വ്'. 'പതിനാലു നിലകളുള്ള ആ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ മുമ്പിലുള്ള റോഡിനപ്പുറം തുറസ്സായ സ്ഥലം...

Read more

പഞ്ചയ്ക്കു വേലി കെട്ടരുത്‌

ഒരു ദിവസം വര്‍ത്തമാനത്തിനിടക്ക് മുത്തശ്ശി പറയുകയായിരുന്നു. 'പഞ്ചക്ക് വേലികെട്ടരുത.് അമ്മക്ക് ചെലവിന് കൊടുക്കരുത്.' ഞാന്‍ അതിശയിച്ചുപോയി. എന്തൊക്കെയാണ് ഈ മുത്തശ്ശി പറയുന്നത്! എന്റെ മുഖഭാവം കണ്ട് മുത്തശ്ശി...

Read more

അത്ഭുതകഥകള്‍ (കൊമരന്‍ ചങ്കു 3)

പറഞ്ഞു കേട്ടതാണ് എന്ന മുഖവുരയോടെ വീണ കൊമരന്‍ ചങ്കുവിനെപ്പറ്റി പറയാന്‍ തുടങ്ങി. കേള്‍വിക്കാര്‍ അപ്പുവും കുഞ്ഞുണ്ണിയും. 'കുഞ്ഞുണ്ണിക്ക് അറിയോ... ആറ്റുപുറത്തെ ഭവാനിവെല്ല്യമ്മയെ?' 'എനിക്കറിയാം. പാലത്തിനടുത്ത് സ്‌കൂള്‍ ബസ്സ്...

Read more

എണ്ണയും പിണ്ണാക്കും

''ആട്ടിക്കൊണ്ടു പോകുമ്പൊ പിണ്ണാക്കു തരാത്തോന്‍ വീട്ടീച്ചെന്നാ എണ്ണതര്വോ?'' ഇല്ലെന്നാണ് മുത്തശ്ശി പറയുന്നത.് മരച്ചക്കില്‍ എണ്ണയാട്ടിയിരുന്ന ആ പഴയ കാലം മുത്തശ്ശി വിസ്തരിച്ചു. ഒരു ഭീമന്‍ മര ഉരല്....

Read more

ദൈവത്തിന്റെ പാതി

''ഈശ്വരവിശ്വാസം വേണം. ഏതു നല്ല കാര്യത്തിനിറങ്ങുമ്പോഴും ഈശ്വരനെ മനസ്സില്‍ വിചാരിക്കണം. പരീക്ഷ എഴുതാന്‍ കേറുമ്പോ ദൈവത്തിനെ പ്രാര്‍ത്ഥിക്കണം. 'താന്‍ പാതി ദൈവം പാതി' എന്നല്ലേ അപ്പൂ പ്രമാണം?...

Read more

ദിവ്യശക്തി (കൊമരന്‍ ചങ്കു 2)

അപ്പുവിന്റെ കണ്ണ് പൊത്തിയത് കുഞ്ഞുണ്ണിയായിരുന്നു. അവന്റെ അമ്മ സുധര്‍മ്മയുടെ മൂത്ത സഹോദരി സുലോചനയുടെ മകന്‍. അവര്‍ തൊട്ടടുത്തു തന്നെയാണ് താമസം. 'രണ്ടു ദിവസം ഞാന്‍ കുരീക്കാട് ജയന്‍...

Read more

കൊമരന്‍ ചങ്കു

മുട്ടിനു താഴെവരെ മാത്രം എത്തുന്ന കീറി പഴകിയ കാക്കിപാന്റ്‌സും വലിപ്പം കൂടിയ കാക്കിഷര്‍ട്ടുമാണ് വേഷം. അരയില്‍ പട്ടാളക്കാര്‍ ഉപേക്ഷിച്ച വീതികൂടിയ ബെല്‍റ്റ്. തലയില്‍ പഴയകാല പോലീസുകാരുടേതുപോലെ കൂമ്പന്‍...

Read more

അമ്മ

''പെറ്റു വളര്‍ത്താന്‍ അമ്മമാരുവേണ്ടേ അപ്പൂ. എന്നാലല്ലേ ലോകം നിലനില്‍ക്കൂ.'' ശരിയാണ് മുത്തശ്ശി പറഞ്ഞ തെന്ന് എനിക്കും തോന്നി. മുത്തശ്ശിയുടെ അമ്മ മുത്തശ്ശിയെ പെറ്റു. മുത്തശ്ശി എന്റെ അമ്മയെ...

Read more

തലച്ചെറുമന്‍

''സത്യമേ പറയാവൂ അപ്പൂ. മറ്റുള്ളോരെപ്പേടിച്ച് ഉള്ളതു പറയാതിരിക്കരുത്. 'കണ്ടതു പറഞ്ഞാ കഞ്ഞില്ല്യ' എന്നും പറയും പണ്ടുള്ളോര്. 'ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും.' അങ്ങനേയും ഒരു ചൊല്ലുണ്ട്. കേള്‍ക്കുന്നോര്‍ക്ക്...

Read more

കൃഷികാര്യങ്ങള്‍

കൃഷിപ്പണി വലിയ ഇഷ്ടമാണ് മുത്തശ്ശിക്ക്. ആയ കാലത്ത് എല്ലായിടത്തും മുത്തശ്ശിയുടെ കണ്ണെത്തിയിരുന്നു. വടിയും കുത്തിപ്പിടിച്ച് ചില നേരങ്ങളില്‍ മുത്തശ്ശി മുറ്റത്തേക്കിറങ്ങും. ഞാന്‍ കയ്യുപിടിക്കും. പടിക്കലോളം നടക്കും മുത്തശ്ശി....

Read more

ആന

കൊല്ലപ്പരീക്ഷ കഴിഞ്ഞ് സ്‌കൂളടച്ചു. ഇനി രണ്ടുമാസം സുഖം. സതിയും പ്രഭാവതിയും നാളെ എത്തും. കാവിലെ താലപ്പൊലി കഴിഞ്ഞിട്ടേ രണ്ടാളും തിരിച്ചുപോവൂ. ബാംഗ്ലൂരുനിന്ന് അമ്മായിയും മക്കളും വരുന്നുണ്ട്. എല്ലാവരും...

Read more

കുരങ്ങന്മാര്‍

ചക്കയും മാങ്ങയും പഴുത്തു മണം പരത്തുന്ന കുംഭ-മീനമാസ കാലത്താണ് അനങ്ങന്‍മലയില്‍ നിന്ന് കുരങ്ങന്മാരിറങ്ങുന്നത്. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും കല്ലെടുത്തെറിഞ്ഞും ആളുകള്‍ വാനരപ്പടയെ ഓടിക്കാന്‍ നോക്കും. എന്നാലും വന്നകാര്യം...

Read more

നാറാണത്തു ഭ്രാന്തന്‍

''തെമ്മാടിക്കും തേക്കുന്തടിക്കും എവിടേയും കിടക്കാം. മഴയത്തായാലും വെയിലത്തായാലും, വെള്ളത്തിലായാലും ചെളിയിലായാലും, തേക്കുന്തടിക്ക് ഒരുകേടും വരില്ല.'' അതുപോലെയാണത്രേ തെമ്മാടികളും. എന്തും ആവാം. കേള്‍പ്പോരും കേള്‍വിയുമില്ല. 'എന്തും ചെയ്യാം മഹതാ...

Read more

വൃന്ദാവനത്തിലെ യശോദാ നന്ദനന്‍ (ശ്രീകൃഷ്ണകഥാരസം 29)

ഗോപികാവല്ലഭനായി ലീലകളാടിയിരുന്ന കണ്ണന് തന്റെ അവതാരോദ്ദേശ്യം നടപ്പിലാക്കാനുള്ള സമയമായി. കംസനും ഭൂമിയിലെ കര്‍മ്മം പൂര്‍ത്തിയാക്കി മടങ്ങാനുള്ള നേരമായി. മഥുരാധിപതിയായ കംസ മഹാരാജാവ് അതിവിപുലമായ ഒരു ആഘോഷത്തിന് തുടക്കം...

Read more

ഗോപികമാരുടെ കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 28)

ഗോപികമാര്‍ക്ക് എപ്പോഴും കണ്ണനെ കണ്ടുകൊണ്ടേയിരിക്കണം. ഓരോരുത്തര്‍ക്കും, ശ്രീകൃഷ്ണന്‍ തങ്ങളുടേതു മാത്രമാണ് എന്ന ചിന്തയാണ്. അതിന് പ്രായഭേദങ്ങളില്ല. അവരുടെ പ്രഭുവായ നന്ദഗോപരുടെ പുത്രന്‍, ഗോപികമാര്‍ക്കെല്ലാം പ്രാണപ്രിയനായിരുന്നു. ചിലര്‍ക്ക് മകനെപ്പോലെയാണെങ്കില്‍...

Read more

കാട്ടിലെ തടി

''അമ്പലത്തിന്റെ കിഴക്കേഗോപുരം തൊട്ട് ഒറ്റപ്പാലംവരേള്ള റോഡ് കഴിഞ്ഞ കൊല്ലല്ലേ ടാറിട്ടത്?'' ''അതെ മുത്തശ്ശീ'' ''ശങ്കരന്‍ പറയ്ാ, മഴക്കാലം കഴിഞ്ഞപ്പൊ റോഡു മുഴുവന്‍ കുണ്ടും കുഴിയും ആയീന്ന്. ശരിയാണോ...

Read more

ചന്ദനം ചാരിയാല്‍

''നല്ല കുട്ടികളുമായിട്ടേ കൂട്ടു കൂടാവൂ. ചീത്ത കൂട്ടു കെട്ട് നല്ലകുട്ടികളേയും വഴിതെറ്റിക്കും. വലിയോരുടെ കാര്യത്തിലും അതാ ശരി. ചീത്ത ചങ്ങാതിമാരായിട്ടാവും പണ്ട് മധുരയില്‍ നിന്റെ അമ്മാമന്റെ കൂട്ട്....

Read more
Page 1 of 14 1 2 14

Latest