Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

ജയേഷ് ബാബു

Print Edition: 16 May 2025

ഭാവിയില്‍ ചെയ്യേണ്ടിയിരുന്ന പല പ്രവര്‍ത്തനങ്ങളിലേക്കും സ്വാമിജിയെ ഒരുക്കിയെടുക്കുന്നതിന് ഹിമാലയന്‍ യാത്രകള്‍ കാരണമായിട്ടുണ്ട്. 1890 ആഗസ്റ്റ് മാസം അവസാനം സ്വാമിജി അല്‍മോറയിലെത്തി. അവിടെ ലാല ബാദിഷാ എന്ന ഭക്തന്‍ സ്വാമിജിക്ക് അദ്ദേഹത്തിന്റെ ഭവനത്തില്‍ വിശ്രമിയ്ക്കാനുള്ള സൗകര്യം ഒരുക്കി നല്‍കി.

അവിടെ വച്ച് സ്വാമിജി ഒരു കാടിന്റെ ഉള്ളിലുള്ള ഗുഹയില്‍ തന്റെ ആത്മീയമായ പരിശീലനത്തിലേര്‍പ്പെട്ടു, രാത്രിയും പകലും അദ്ദേഹം ആ ഗുഹയുടെ, വന്യമായ ശാന്തതയില്‍ തന്റെ ഭാവിയിലെ ആത്മീയലക്ഷ്യം നേടുന്നതിനുള്ള ഊര്‍ജം സംഭരിച്ചു. കസാര്‍ ദേവിയുടെ ഒരു ക്ഷേത്രം ഇന്നവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

ഹിമാലയത്തിലെ ഈ അലഞ്ഞു തിരിഞ്ഞുള്ള യാത്രകള്‍ സ്വാമിജിയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു. വിവിധ തരത്തിലുള്ള ആള്‍ക്കാര്‍, സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍, വ്യത്യസ്തമായ വീക്ഷണ കോണിലൂടെ സ്വാമിജി പലതും പഠിച്ചെടുക്കുകയായിരുന്നു.
ഹിമാലയത്തോടുള്ള ആരാധനയാണ് സ്വാമിജിയെ അദ്വൈതാശ്രമം സ്ഥാപിക്കാന്‍ പ്രേരിപ്പിച്ചത്. ഇന്ന് ആത്മീയ ജിജ്ഞാസുക്കള്‍ക്കു മുന്നില്‍ അമൂല്യമായ തേജസ്സോടെ അത് വിളങ്ങി നില്‍ക്കുന്നു.

ഘര്‍വാള്‍ മേഖലകളിലൂടെയുള്ള യാത്രയില്‍ നിത്യഹരിത ഹിമപാതങ്ങളുടെ ആകര്‍ഷണീയതയും ഏകാന്തതയും ശാന്തിയും സ്വാമിജിയുടെ ഹൃദയത്തെ സ്വാധീനിച്ചിരുന്നുവെന്ന് സഹോദര സ്വാമിമാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മധുകരിയിലെ ഭിക്ഷ സമ്പ്രദായവും ടിബറ്റന്‍ കുടുംബങ്ങളുടെ ജീവിതരീതികളും ഒക്കെ സ്വാമിജി പല പ്രഭാഷണങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്. ദേശീയതയോടുള്ള പ്രതിബദ്ധതയും കൂടാതെ ഭാവിയില്‍ വരാനിരിക്കുന്ന ദൗത്യത്തിന്റെ ഒരു സങ്കല്പവും, അദ്ദേഹത്തിന് ഹിമാലയന്‍ പരിക്രമണത്തിലൂടെ സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ പല ദുര്‍ഘടങ്ങളും ഹിമാലയന്‍ യാത്രയില്‍ സ്വാമിക്ക് നേരിടേണ്ടി വന്നു. ഹൃഷികേശിലൂടെയുള്ള യാത്രയുടെ ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന് പനിയും ഡിഫ്ത്തീരിയയും പിടിപെട്ടു, നാഡി മിടിപ്പ് കുറഞ്ഞു. സ്വാമിജി അവശനിലയിലായി.

കൂടെയുള്ള സ്വാമിമാര്‍ പരിഭ്രാന്തരായി, സ്വാമിജിയുടെ ജീവന്‍ തന്നെ അപകടത്തിലാകുന്നത് കണ്ട് അവര്‍ കരയാന്‍ തുടങ്ങി. കൊടും കാടു നിറഞ്ഞ ആ മലമ്പ്രദേശത്തു സഹായത്തിനു പോലും ആരും ഉണ്ടായിരുന്നില്ല. പക്ഷെ ദൈവനിയോഗം പോലെ ഒരു സാധു സന്ന്യാസി അവിടെ എത്തിപ്പെടുകയും പച്ചില മരുന്നുകളും തേനും നല്‍കി സ്വാമിജിയെ സുഖപ്പെടുത്തുകയും ചെയ്തു.

ക്ഷീണത്തില്‍ നിന്നും മുക്തനായ സ്വാമിജി സഹോദര സന്ന്യാസിമാരോട് പറഞ്ഞത് ‘ഈ ലോകത്തില്‍ പ്രത്യേക കര്‍ത്തവ്യങ്ങളുമായാണ് ഞാന്‍ വന്നത്, അത് പൂര്‍ത്തിയാകുന്നത് വരെ എനിക്ക് വിശ്രമമില്ല.’ അതായിരിക്കണം ഒരു നിയോഗം പോലെ സ്വാമിജി മുഴുവന്‍ ഭാരതത്തിലും സനാതനധര്‍മത്തിന്റെ കാഹളം മുഴക്കി പരിവ്രാജകനായി യാത്ര ചെയ്തത്. ഒടുവില്‍ അദ്ദേഹം തന്റെ കര്‍ത്തവ്യപൂര്‍ത്തീകരണത്തിനായി ഏകനായി പുറപ്പെടുവാനുള്ള തീരുമാനത്തിലെത്തി. സ്വാമിജിയോടൊപ്പം ഏറെക്കാലം ഉണ്ടായിരുന്ന സ്വാമി അഖണ്ഡാനന്ദനെപ്പോലും കൈയൊഴിഞ്ഞു കൊണ്ട് ഒരു സുപ്രഭാതത്തില്‍ 1891-ല്‍ ഹിമാലയത്തിനു വിട നല്‍കിക്കൊണ്ട് അദ്ദേഹം ദല്‍ഹി ലക്ഷ്യമാക്കി യാത്ര തുടങ്ങി.

(അവസാനിച്ചു)

Tags: സ്വാമി വിവേകാനന്ദന്‍ഹിമാലയവും സ്വാമി വിവേകാനന്ദനും
ShareTweetSendShare

Related Posts

കാടിന്റെ സങ്കടം (ഹാറ്റാചുപ്പായുടെ മായാലോകം 15)

കടലാസിലെ കഥ (ഹാറ്റാചുപ്പായുടെ മായാലോകം 14)

ജഗന്നാഥ സ്വാമി

ബാര്‍കോഡ്

മടക്കം മറുപടിയുമായി (ഹാറ്റാചുപ്പായുടെ മായാലോകം 13)

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies