Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഡോ. പ്രമീളാദേവി

Print Edition: 16 May 2025
ഹാറ്റാചുപ്പായുടെ മായാലോകം പരമ്പരയിലെ 14 ഭാഗങ്ങളില്‍ ഭാഗം 9

ഹാറ്റാചുപ്പായുടെ മായാലോകം
  • ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
  • ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
  • രുചിയുള്ള വീട്‌ (ഹാറ്റാചുപ്പായുടെ മായാലോകം 3)
  • കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)
  • എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
  • മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
  • പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)

ദേവേശി മമ്മയുടെ വീട്ടിലെത്തിയിട്ടിപ്പോള്‍ പത്തുദിവസമായിരിക്കുന്നു. അഞ്ചുദിവസം കഴിഞ്ഞാല്‍ അച്ഛന്‍ സിംഗപ്പൂരില്‍ നിന്നു തിരിച്ചെത്തും. ദല്‍ഹിയില്‍ നിന്ന് നേരേ കൊച്ചിയിലിറങ്ങി ദേവേശിയെ കാണാന്‍ വരും. ഒന്നോ രണ്ടോ ദിവസം ഇവിടെ താമസിച്ചിട്ട് അച്ഛനും അവളും വസന്ത് വിഹാറിലെ വീട്ടിലേയ്ക്ക് തിരിച്ചുപോകും. ഇതാണ് ഇതുവരെയുണ്ടായിരുന്ന പ്ലാന്‍. പക്ഷേ ഇപ്പോള്‍ ചെറിയൊരു മാറ്റമുണ്ടായിരിക്കുന്നു കാര്യങ്ങള്‍ക്ക്.

എന്താണെന്നല്ലേ? ദേവൂന് തിരിച്ചുപോകാന്‍ താല്പര്യമില്ല. രണ്ടുമാസത്തെ മധ്യവേനലവധിക്കാലം മുഴുവനും മമ്മയുടെ വീട്ടില്‍ താമസിക്കണമെന്നാണ് ഇപ്പോള്‍ അവളുടെയാഗ്രഹം!
”ദേവേശിക്കുട്ടാ, അച്ഛനിങ്ങു വരാറായല്ലോ? മമ്മേടെ ചക്കരക്കുട്ടി ദല്‍ഹിക്കു പോകുമ്പോ മമ്മയെന്തൊക്കെയാ തന്നയക്കേണ്ടത്?”

ഒരു നട്ടുച്ചയ്ക്ക് ശക്കരമാമ്പഴം പിഴിഞ്ഞ്, വലിയ പനമ്പുകളിലൊഴിക്കുന്നതിനിടയ്ക്കാണ് മമ്മയവളോടു ചോദിച്ചത്. ഒന്നാലോചിച്ചിട്ട് ദേവു പറഞ്ഞു.

”മമ്മേ, എനിക്കു കൊറച്ചു നാളൂടെ ഇവിടെ നിക്കണം” അതുകേട്ട് മമ്മയൊന്നു തലയുയര്‍ത്തി നോക്കിയിട്ട് പൊട്ടിച്ചിരിച്ചു ”കൊള്ളാല്ലേ മുത്തേ… എന്നാപ്പിന്നെ അങ്ങനെ തന്നെ.”
മമ്മ തന്നെയാണ് അച്ഛനോടു വിവരം പറഞ്ഞത്.
അച്ഛനതു കേട്ടപ്പോള്‍ സന്തോഷമായി.

”നന്നായി അമ്മേ. അവളെല്ലാമൊന്നു കണ്ടു മനസ്സിലാക്കട്ടെ. എനിക്കാണെങ്കില്‍ ഒന്നു രണ്ടു ദീര്‍ഘയാത്രകളുണ്ട് ഇനീം.”
പിറ്റേന്നു രാവിലെ ദേവു വളരെ സന്തോഷത്തോടെയാണ് എഴുന്നേറ്റു വന്നത് – സന്തോഷിക്കാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഇനിയും പത്തിരുപത് ദിവസം കൂടി അവള്‍ക്കിവിടെ താമസിക്കാം. രണ്ട്, ഇന്നാണ് അയല്‍പ്പക്കത്തുള്ള കുട്ടികള്‍ അവള്‍ക്കൊപ്പം കളിക്കാന്‍
വരുന്നത്.

രാവിലെ തന്നെ ദേവു കുളിച്ച് ഭക്ഷണമൊക്കെക്കഴിച്ച് റെഡിയായി കൂട്ടുകാരെ കാത്തു നില്‍ക്കുകയാണ്. ഒന്‍പതുമണി കഴിഞ്ഞപ്പോഴാണ്, ആരവും ദല്‍ബീറും ഫര്‍ഹാനും ദര്‍പ്പണയും ജാന്‍വിയും ഇവാനായുമൊക്കെ ഒരു സംഘമായി കളിക്കാനെത്തിയത്. അയല്‍വീടുകളിലെ കുട്ടികളാണവര്‍. അടുത്തു തന്നെയുള്ള ചെമ്പൂവട്ടം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണവര്‍. ചെറിയൊരു കാട്ടിനു നടുക്കാണവരുടെ സ്‌കൂള്‍. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള ചെറിയ സ്‌കൂളാണത്.

കുട്ടിസംഘം വന്നപാടേ കളിക്കാന്‍ തയ്യാറായി. ദേവേശി ഓടിച്ചെന്നു. അപ്പോള്‍ മമ്മ അവളെ തടഞ്ഞു കൊണ്ടു പറഞ്ഞു.
”ആദ്യം കുട്ടിക്കുസൃതികളെല്ലാം ഭക്ഷണം കഴിക്കണം എന്നിട്ടു മതി കളി.”

മമ്മ ദേവേശിയുടെ പുതിയ കൂട്ടുകാര്‍ക്കുവേണ്ടി ക്യാരറ്റ് പുട്ടും ചെറുപയര്‍ കറിയും ഫ്രൂട്ട് സാലഡും ഉണ്ടാക്കിവെച്ചിരുന്നു. എല്ലാവരും വയറു നിറയെ കഴിച്ചിട്ട് പറമ്പിലേക്കു കളിക്കാനിറങ്ങി. ”സൂക്ഷിച്ചോണം”, ”ഷൂസിട്ടേ നടക്കാവൂ പറമ്പില്‍” എന്നൊക്കെ മമ്മ ചില നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നുണ്ടായിരുന്നു അവര്‍ക്ക്.

കൂട്ടത്തിലേറ്റവും മുതിര്‍ന്ന കുട്ടി ആറാം ക്ലാസ്സുകാരനായ ആരവാണ്. ആരവ് ഉത്തരവാദിത്തമുള്ള ഒരു ചേട്ടനെപ്പോലെ ദേവേശിയുടെ കൈ പിടിച്ചാണ് നടന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അവന്റെയമ്മ പ്രത്യേകം പറഞ്ഞിരുന്നു ”ആരൂ, പൂവള്ളീലെ ദേവേശി അങ്ങു ദല്‍ഹീലാ താമസിക്കുന്നത്. അവള്‍ക്കീ നാട്ടുമ്പൊറമൊന്നും തീരെ പരിചയമില്ല. നീയല്ലേ കൂട്ടത്തില്‍ മൂത്തത്? നീ വേണമവളെ നോക്കാന്‍. ചുറ്റും പുഴേം തോടും കെണറും കാടുമൊക്കെയൊളളതല്ലേ.”

 

Series Navigation<< പുതിയ പാഠങ്ങള്‍ (ഹാറ്റാചുപ്പായുടെ മായാലോകം 8)കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10) >>
Tags: ഹാറ്റാചുപ്പായുടെ മായാലോകം
ShareTweetSendShare

Related Posts

കാടിന്റെ സങ്കടം (ഹാറ്റാചുപ്പായുടെ മായാലോകം 15)

കടലാസിലെ കഥ (ഹാറ്റാചുപ്പായുടെ മായാലോകം 14)

ജഗന്നാഥ സ്വാമി

ബാര്‍കോഡ്

മടക്കം മറുപടിയുമായി (ഹാറ്റാചുപ്പായുടെ മായാലോകം 13)

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies