Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

ശ്രീരാമന്‍ നല്‍കിയ സിന്ദൂരക്കുറി (വീരഹനുമാന്റെ ജൈത്രയാത്ര 25)

സിപ്പി പള്ളിപ്പുറം

Print Edition: 18 November 2022
വീരഹനുമാന്റെ ജൈത്രയാത്ര പരമ്പരയിലെ 28 ഭാഗങ്ങളില്‍ ഭാഗം 25

വീരഹനുമാന്റെ ജൈത്രയാത്ര
  • അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
  • ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
  • സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
  • ശ്രീരാമന്‍ നല്‍കിയ സിന്ദൂരക്കുറി (വീരഹനുമാന്റെ ജൈത്രയാത്ര 25)
  • തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
  • ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
  • മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)

ശ്രീരാമചന്ദ്രനോടും സീതാദേവിയോടുമൊപ്പം ഹനുമാന്‍ കുറേക്കാലം അയോധ്യയില്‍ ജീവിച്ചിരുന്നു. അക്കാലത്ത് ഒരു ചൊവ്വാഴ്ച ദിവസം സീതാദേവി കുളികഴിഞ്ഞ് നെറ്റിയില്‍ സിന്ദൂരവും തൊട്ട് കൊട്ടാരപ്പൂന്തോട്ടത്തിലൂടെ നടന്നുവരുന്നത് വീരഹനുമാന്‍ കണ്ടു.
സീതാദേവിയുടെ നിര്‍മ്മലമായ മുഖം അപ്പോള്‍ കൂടുതല്‍ പ്രസാദത്മകമായിരുന്നു. അതു മനസ്സിലാക്കിയ ഹനുമാന്‍ ചോദിച്ചു: ”അമ്മേ സീതാദേവീ, അങ്ങെന്തിനാണ് ഇങ്ങനെ തിരുനെറ്റിയില്‍ സിന്ദൂരം തൊടുന്നത്?”
ഹനുമാന്റെ പതിവില്ലാത്ത ചോദ്യം കേട്ട് സീതാദേവി മന്ദഹസിച്ചു. ദേവി പറഞ്ഞു: ”പ്രിയ ഹനുമാന്‍, ശ്രീരാമദേവന്റെ സഹധര്‍മ്മിണിയായ ഞാന്‍ നെറ്റിയില്‍ സിന്ദൂരം തൊടുന്നത് ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് കാരണമാകുമെന്നാണ് വിശ്വാസം. എന്റെ ശ്രീരാമന്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നതിനുവേണ്ടിയാണ് ഞാനിങ്ങനെ സിന്ദൂരമണിയുന്നത്”.

-ദേവിയുടെ സംസാരം കേട്ടപ്പോള്‍ ഹനുമാന് സന്തോഷമായി. ‘തന്റെ ആരാധനാ മൂര്‍ത്തിയായ ശ്രീരാമന്‍ കൂടുതല്‍കാലം ജീവിച്ചിരിക്കണമെന്നത് സീതാദേവിയുടെ മാത്രമല്ലല്ലൊ; തന്റേയും വലിയ ആഗ്രഹമാണ്’ ഹനുമാന്‍ മനസ്സില്‍ കരുതി.
കുറേനേരം എന്തോ ആലോചിച്ചുനിന്നശേഷം ഹനുമാന്‍ അവിടെനിന്നും ഓടിപ്പോയി കൊട്ടാരക്കുളത്തില്‍ ചാടിമറിഞ്ഞുകുളിച്ചു. അതിനുശേഷം തന്റെ താമസസ്ഥലത്തുചെന്ന് ശരീരത്തില്‍ നിറയെ സിന്ദൂരം പൂശി. കൊട്ടാരത്തിലെ അന്തേവാസികളെല്ലാം അതീവ കൗതുകത്തോടുകൂടിയാണ് ഹനുമാന്റെ ഈ വേഷം കണ്ടുരസിച്ചത്.

താമസിയാതെ ഹനുമാന്‍ ശ്രീരാമന്റെ അരികിലെത്തി. മേലാസകലം സിന്ദൂരം പൂശിവന്നുനില്‍ക്കുന്ന ഹനുമാനെ കണ്ട് ശ്രീരാമന് വല്ലാത്ത ചിരിവന്നു. അദ്ദേഹം ചോദിച്ചു: ”ഹനുമാന്‍, എന്താണാവോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത? ഇന്ന് താങ്കള്‍ ശരീരമാകമാനം സിന്ദൂരം പൂശിയിട്ടുണ്ടല്ലൊ”.
അതുകേട്ട് ഹനുമാന്‍ ശ്രീരാമനെ തൊഴുതുകൊണ്ടു പറഞ്ഞു: ”ദേവാ, കുളികഴിഞ്ഞ് നെറ്റിയില്‍ ഒരു പൊട്ടിനോളം സിന്ദൂരം തൊട്ടാല്‍ അങ്ങ് കൂടുതല്‍ കാലം ജീവിച്ചിരിക്കുമെന്ന് സീതാദേവി പറഞ്ഞു. അതുകേട്ടപ്പോഴാണ് ഞാന്‍ ശരീരം നിറയെ സിന്ദൂരം വാരിപ്പൂശിയത ്” -ഹനുമാന്‍ അറിയിച്ചു.
”ഓഹോ, അങ്ങനെയാണല്ലെ?” -ശ്രീരാമന്‍ ഹനുമാനെ നോക്കി ചിരിച്ചു.

”അതെ; അങ്ങനെതന്നെ. ഒരു സിന്ദൂരപ്പൊട്ടുകൊണ്ട് കുറേക്കാലം ജീവിച്ചിരിക്കുമെങ്കില്‍ എന്റെ ശരീരം മുഴുവനും നിറഞ്ഞിരിക്കുന്ന ഈ സിന്ദൂരംകൊണ്ട് അങ്ങ് ഒത്തിരിക്കാലം ആയുഷ്മാനായിരിക്കുമല്ലൊ”-ഹനുമാന്‍ വിശദമാക്കി.

അതുകേട്ടതോടെ ശ്രീരാമന് ഹനുമാനോട് എന്തെന്നില്ലാത്ത സ്‌നേഹവും ആദരവും തോന്നി. താന്‍ ഒരു യുഗം മുഴുവന്‍ ജീവിച്ചാലും മതിയാകില്ലെന്ന ആഗ്രഹക്കാരനാണ് ഹനുമാനെന്ന് ശ്രീരാമന് പൂര്‍ണ്ണബോധ്യം വന്നു. ഹനുമാന് തന്നോടുള്ള ഭക്തിയുടെ ആഴം അളക്കാന്‍ കഴിയാത്തതാണെന്നും ശ്രീരാമന്‍ മനസ്സിലാക്കി.

ഹനുമാന്റെ നിസ്സീമമായ ഈ സ്‌നേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഒരുവരം കൂടി ആ വിനീത ദാസന് നല്‍കണമെന്ന് ശ്രീരാമന്‍ മനസ്സില്‍ ഉറപ്പിച്ചു.

ശ്രീരാമന്‍ ഹനുമാനെ കെട്ടിപ്പുണര്‍ന്നുകൊണ്ടുപറഞ്ഞു: ”പ്രിയ ആഞ്ജനേയ, താങ്കള്‍ നമ്മോടുകാണിക്കുന്ന ഭക്തിയുടെ ആഴവും പരപ്പും വളരെ വലുതാണ്. അതുകൊണ്ട് നാം അങ്ങേയ്ക്ക് ഒരു വിശിഷ്ടമായ വരം കൂടി സമര്‍പ്പിക്കുകയാണ്.”

”പ്രഭോ, എല്ലാം അങ്ങയുടെ നിശ്ചയപ്രകാരം നടക്കട്ടെ. അങ്ങ് നല്‍കുന്ന ഏതുവരവും സ്വീകരിക്കാന്‍ അടിയന്‍ എന്നും ചുമതലപ്പെട്ടവനാണ് ” -ഹനുമാന്‍ ശ്രീരാമന്റെ മുന്നില്‍ എളിയവരില്‍ എളിയവനായി കൈകൂപ്പി നിന്നു.

ശ്രീരാമന്‍ അരുളിചെയ്തു: ”നാം പറയുന്നത് താങ്കള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കൂ. ഓരോ ചൊവ്വാഴ്ചയും ഹനുമാന്റെ ദേഹത്ത് സുഗന്ധതൈലവും നെറ്റിയില്‍ സിന്ദൂരവും പൂശുന്നവര്‍ക്ക് എന്നും എന്റെ അനുഗ്രഹമുണ്ടാകും. ഹനുമാനെ പൂജിക്കുന്നവര്‍ ആരായാലും അവര്‍ എന്നെത്തന്നെയാണ് പൂജിക്കുന്നത്.”
ശ്രീരാമദേവന്റെ ഈ വാത്സല്യവചനങ്ങളും ഉപദേശങ്ങളും കേട്ട് ഇതിനിടയില്‍ സീതാദേവിയും അവിടേയ്ക്ക് വന്നെത്തി.

”ഇതാ ദേവിയും എത്തിക്കഴിഞ്ഞല്ലൊ. ഇന്നുമുതല്‍ ആരംഭിക്കുന്ന ഈ വിശ്വാസ ഉടമ്പടിയുടെ ഓര്‍മ്മയ്ക്കായി ഹനുമാന്റെ നെറ്റിയില്‍ നാമിപ്പോള്‍ ഒരു സിന്ദൂരക്കുറി ചാര്‍ത്തുകയാണ്” -ശ്രീരാമന്‍ തന്റെ തൊടുവിരല്‍കൊണ്ട് ഹനുമാന്റെ നെറ്റിയില്‍ അതീവ ചൈതന്യമുള്ള ഒരു സിന്ദൂരക്കുറി അണിയിച്ചു. ഹനുമാന്‍ വിനീതനായി തന്റെ സ്‌നേഹേശ്വരന്റെ കാല്‍പ്പാദങ്ങളില്‍ വീണു നമസ്‌കരിച്ചു.

അന്നുമുതല്‍ക്കാണ് ഹനുമാനുവേണ്ടി ചെയ്യുന്ന പൂജകളും പുഷ്പാഞ്ജലികളുമെല്ലാം ശ്രീരാമനെ സന്തോഷിപ്പിക്കുമെന്ന് ഭക്തജനങ്ങള്‍ മനസ്സിലാക്കിയത്.
(തുടരും)

Series Navigation<< കാശിരാജാവിന്റെ ഗുരുനിന്ദ (വീരഹനുമാന്റെ ജൈത്രയാത്ര 24)അര്‍ജ്ജുനനുമായി ഒരു പന്തയം (വീരഹനുമാന്റെ ജൈത്രയാത്ര 26) >>
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

നാരദസൂത്രം (ശ്രീകൃഷ്ണകഥാരസം 1)

ഗണപതി കല്യാണം നീളെ……നീളെ (നടക്കാത്ത കല്യാണം/ നടക്കാത്ത കാര്യം)

വേഴാമ്പല്‍

വിവേകാനന്ദ സംഗമം

തോണിയാത്ര

ഭഗീരഥപ്രയത്നം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies