Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

ആരാണ് ഇസ്ലാമിനെ നിന്ദിക്കുന്നത്….?

പ്രൊഫ.എന്‍.എ.ഹമീദ്

Print Edition: 17 June 2022
തലതകര്‍ത്ത മാ അര്‍രി പ്രതിമ

തലതകര്‍ത്ത മാ അര്‍രി പ്രതിമ

ഇരവാദം അക്രമത്തിനും ഭീകര പ്രവര്‍ത്തനത്തിനും മറയായി പലപ്പോഴും ഉപയോഗിക്കപ്പെടുന്നു. ലോകത്തു പലയിടങ്ങളിലായി ഇടയ്ക്കിടെ ആരോപിക്കപ്പെടുന്ന അത്തരമൊരു ഇരവാദമാണ് ‘നബി നിന്ദ.’ നീതിയുക്തവും സമാധാനപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ സംഘടനയ്ക്കു കരുത്തും വീര്യവും ആര്‍ജ്ജിക്കുക എളുപ്പമല്ല. മതനിന്ദ ആരോപിക്കുക, തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ നടത്തുക, ജനശ്രദ്ധയും അനുകമ്പയും നേടുക, പെട്ടെന്ന് അക്രമങ്ങളും കൊള്ളയും കൊലയും നടത്തി ലോക ജനതയെ മുള്‍മുനയില്‍ നിര്‍ത്തുക, ഇവയൊക്കെയാണ് ശക്തിയും സ്വാധീനവും നിയന്ത്രണവും ഭരണാധികാരവും തട്ടിയെടുക്കാനുള്ള എളുപ്പമാര്‍ഗ്ഗങ്ങള്‍. മതഗ്രന്ഥങ്ങളിലുള്ള കാര്യങ്ങള്‍ എടുത്തു പറയുന്നത് എങ്ങനെ നിന്ദയോ അവഹേളനമോ ആവും? എങ്കില്‍ വിശാസികള്‍ ദിവസേനയെന്നോണം പാരായണം ചെയ്യുന്നതും മതപാഠശാലകളില്‍ പഠിപ്പിക്കുന്നതുമായ എന്തെല്ലാം അപഹാസ്യതകളുണ്ട്? അത് ഒരു ചര്‍ച്ചയുടെ ഭാഗമായി പറഞ്ഞു എന്നതാണോ വലിയ പ്രശ്‌നം? സഊദി അറേബ്യ അടക്കം, മിക്കവാറും എല്ലാ അറബ്, ഇസ്ലാമിക രാജ്യങ്ങളും ഭാരതത്തിനെതിരെ തിരിഞ്ഞിരിക്കുന്നു. ഒരു കാര്യം തീര്‍ച്ചയാണ്, ഈ രാജ്യങ്ങളില്‍ മിക്കതിലും ഭരണാധികാരികകള്‍ സ്വന്തം ഇഷ്ടപ്രകാരമല്ല, അവിടങ്ങളിലെ തീവ്ര മതനേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് ഭാരതത്തിനെതിരെ പ്രതിഷേധ നടപടികള്‍ എടുക്കുന്നത്.

ഇപ്പോഴിതാ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ക്വയിദ AQIS – Al-Qaeda in the Indian Subcontinent) ഭാരതത്തില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണി പുറപ്പെടുവിച്ചിരുന്നു. നബിയുടെ മഹത്വത്തിനു വേണ്ടിയുള്ള പോരാട്ടമെന്ന പേരില്‍ മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ ആക്രമണം നടത്തുകയാണ് പോലും. ഇത്തരുണത്തില്‍ ഓര്‍ത്തുപോവുക സ്വാഭാവികമാണ്, ഇസ്ലാം മതത്തിന് എന്ത് പറ്റി എന്ന്. അതിനൊരു പ്രൗഢ ഗംഭീരമായ സുവര്‍ണ്ണ കാലഘട്ടം ഉണ്ടായിരുന്നുവല്ലോ. ക്രിസ്ത്വബ്ദം 786 മുതല്‍ 1258 വരെയുള്ള കാലഘട്ടം, സ്വതന്ത്ര ചിന്തയുടെയും വിശാലമനസ്‌കതയുടെയും വിജ്ഞാനത്തിന്റെയും സംയമനത്തിന്റെയും കാലഘട്ടം. അക്കാലത്തെ സ്വതന്ത്ര ചിന്തകര്‍ നിര്‍ഭയം മത വിമര്‍ശനം നടത്തിയിരുന്നു. വിശ്വാസികള്‍ക്കിടയില്‍ തന്നെ പല പ്രധാന മത കാര്യങ്ങളിലും തുറന്ന ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നിരുന്നു. പ്രവാചകന്റെ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും ശ്രദ്ധേയമായ ധാര്‍മ്മിക നിലവാരവും ഖുര്‍ആനിന്റെയും ഹദീസിന്റെയും ആധികാരികതയും ഇടയ്ക്കിടെ ചര്‍ച്ചാവിഷയമാവുക പതിവായിരുന്നു. അങ്ങിനെ ‘ഇസ്ലാമിക സുവര്‍ണ്ണ കാലഘട്ടം’ എന്ന് പറയപ്പെടുന്നത് അബ്ബാസീ ഭരണ കാലത്തെ സ്വതന്ത്ര ചിന്തയുടെയും ലിബറലിസത്തിന്റെയും ഇസ്ലാമിക സംസ്‌കാരത്തിന്റെയും ഔന്നത്യത്തെ സൂചിപ്പിക്കുന്നു.

ഒട്ടേറെ യുക്തിചിന്തകരും മതവിമര്‍ശകരും അമുസ്ലിം പണ്ഡിതരും ആ കാലഘട്ടത്തിലെ ബൗദ്ധിക നിലവാരത്തെയും സഹിഷ്ണുതാ ബോധത്തെയും സമ്പുഷ്ടമാക്കി. അബുല്‍ അലാ ഉല്‍ മഅര്‍റി, മുഹമ്മദ് ബിന്‍ സക്കറിയ അല്‍ റാസി തുടങ്ങിയ പ്രതിഭാശാലികള്‍ ചില ഇസ്ലാമിക വിശ്വാസകാര്യങ്ങളെയും ആചാരങ്ങളെയും വിമര്‍ശിച്ചപ്പോള്‍ വിശ്വാസികള്‍ വികാരം വ്രണപ്പെട്ടെന്നു അന്യായം പറഞ്ഞില്ല, വിളറി പൂണ്ടില്ല. നേരെ മറിച്ചു പ്രതിഭയും പാണ്ഡിത്യവും കണക്കിലെടുത്തു അവരെ സ്‌നേഹിക്കുകയും ആദരിക്കുകയുമാണ് ചെയ്തത്.

ക്രിസ്ത്വബ്ദം 861 ല്‍ ജനിച്ച അബൂ ഈസാ അല്‍ വര്‍റാഖ്ദൈ (Abu ‘Isa al-Warraq) വാസ്തിത്വത്തെക്കുറിച്ച് സംശയാലുവായിരുന്നു, വെളിപാട് മതം എന്ന ആശയത്തെ അദ്ദേഹം തള്ളിക്കളഞ്ഞു, സല്‍ഗുണങ്ങള്‍ നല്ലതാണ് എന്ന് മനസ്സിലാക്കാന്‍ മനുഷ്യര്‍ക്ക് കഴിവുണ്ടെങ്കില്‍ പിന്നെ, ഒരു പ്രവാചകന്റെ ആവശ്യമില്ല. സ്വയം നിയുക്ത പ്രവാചകരുടെ അവകാശവാദങ്ങള്‍ ചെവിക്കൊള്ളരുത് എന്ന് അദ്ദേഹം അനുശാസിച്ചു. മുഹമ്മദിനെ പ്രവാചകനായി ചിത്രീകരിക്കുന്ന അവകാശവാദങ്ങളെയും അല്‍ വര്‍റാഖ് സംശയിച്ചു. ചില സംഭവങ്ങള്‍ മുഹമ്മദ് നബിക്ക് പ്രവചിക്കാന്‍ കഴിഞ്ഞുവെന്നത് അദ്ദേഹം ഒരു പ്രവാചകനാണെന്ന് തെളിയിക്കുന്നില്ല: അദ്ദേഹത്തിന് വിജയകരമായി ഊഹിക്കാന്‍ കഴിഞ്ഞിരിക്കാം, പക്ഷേ അതിനര്‍ത്ഥം അദ്ദേഹത്തിന് ഭാവിയെക്കുറിച്ചുള്ള യഥാര്‍ത്ഥ അറിവ് ഉണ്ടായിരുന്നു എന്നല്ല. ഭൂതകാലത്തിലെ സംഭവങ്ങള്‍ വിവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ബൈബിളില്‍ നിന്ന് പ്രസ്തുത സംഭവങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് എന്നും അദ്ദേഹം നിരീക്ഷിച്ചു.

ക്രിസ്ത്വബ്ദം 827-നും 911-നും ഇടയില്‍ ജീവിച്ചിരുന്ന ഒരു പേര്‍ഷ്യന്‍ പണ്ഡിതനും ഇസ്ലാം വിമര്‍ശകനുമായിരുന്നു ഇബ്‌നു അല്‍-റാവന്‍ദി. പ്രവാചകത്വത്തെ ചോദ്യം ചെയ്യുകയും അബ്രഹാമിക മതങ്ങളെ നിരാകരിക്കുകയും ഖുര്‍ആനെയും സുന്നത്തിനെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ഇബ്‌നു അല്‍-റവാന്‍ദി ഒരുപക്ഷേ ഈ ചിന്തകരില്‍ ഏറ്റവും പ്രശസ്തനായിരുന്നു.

ഒരു മുന്‍ മുസ്ലിമായിരുന്ന അദ്ദേഹം പിന്നീട് തന്റെ ഇസ്ലാമിക വിജ്ഞാനം ആ മതത്തെ ഫലപ്രദമായി വിമര്‍ശിക്കാനുള്ള ആയുധമാക്കി. ദൈവിക ഗ്രന്ഥം എന്ന ആശയം നിരാകരിച്ചു. ഹദീസുകള്‍ ഗൂഢാലോചനകളാല്‍ അംഗീകരിക്കപ്പെട്ട പെരും നുണകളാണെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. ബദ്ര്‍ യുദ്ധത്തില്‍ മുഹമ്മദിനെ സഹായിക്കാനെത്തിയ മാലാഖമാര്‍ എന്തേ ഉഹ്ദ് യുദ്ധത്തില്‍ അത്യാവശ്യത്തിനു സഹായത്തിനെത്തിയില്ല എന്ന് അദ്ദേഹം തന്റെ വിശ്വാസി സുഹൃത്തുക്കളോട് ചോദിക്കുമായിരുന്നു.

അബുല്‍ അലാ അല്‍ മഅര്‍രി- Abul ala al-Ma’arri (973 1057) ശ്രദ്ധേയരായ മദ്ധ്യകാല വിമര്‍ശകരില്‍ ഉള്‍പ്പെടുന്നു. അദ്ദേഹം അന്ധവിശ്വാസങ്ങളെയും മത പരവും നിയമപരവുമായ പാരമ്പര്യങ്ങളെയും ആക്രമിച്ചു, മനുഷ്യ ബുദ്ധിയുടെ മേല്‍ക്കോയ്മ പ്രഖ്യാപിച്ചു; അവസാനം വരെ പോരാടിക്കൊണ്ട് യുക്തിയുടെ നിലവാരം അധികാരത്തേക്കാള്‍ ഉയര്‍ന്നതാണെന്നു കാണിച്ചു കൊടുത്തു. സന്യാസിവര്യന്‍, പണ്ഡിതന്‍, തത്വജ്ഞാനി, ചിന്തകന്‍, മഹാകവി എന്നീ നിലകളിലെല്ലാം പ്രശോഭിച്ചിരുന്ന അദ്ദേഹം ആബ്രഹാമിക മതങ്ങളെയെല്ലാം കണിശമായി വിമര്‍ശിച്ചു. പൗരാണികര്‍ വിശ്വാസികളായ ജനങ്ങളെ ചൂഷണം ചെയ്യാന്‍ വേണ്ടി കണ്ടുപിടിച്ച ഒരു കെട്ടുകഥയാണ് മതമെന്ന് അല്‍-മഅര്‍രി ഊന്നിപ്പറഞ്ഞു. ദൈവികമെന്നു പറയപ്പെടുന്ന ഒരു കറുത്ത കല്ലിനെ ചുംബിക്കാന്‍ നിഷ്‌കളങ്കരും അജ്ഞരുമായ മുസ്ലീങ്ങള്‍ വളരെ ദൂരം സഞ്ചരിക്കുന്നു എന്നാണ് അദ്ദേഹം ഹജ്ജ് തീര്‍ത്ഥാടനത്തെ പറ്റി അഭിപ്രായപ്പെട്ടത്. പ്രവാചകന്മാരുടെ പ്രസ്താവനകള്‍ സത്യമാണെന്ന് കരുതരുത്; അവയെല്ലാം കെട്ടിച്ചമച്ചതാണ്. ദൈവിക വെളിപാടിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ അദ്ദേഹം നിരസിച്ചു.

അബുല്‍ അലാ അല്‍ മഅര്‍രി

മഅര്‍രിയുടെ കവിതകള്‍ പണ്ഡിതരും പാമരരും ഒരുപോലെ ആസ്വദിക്കുകയായിരുന്നു. അറബ് ലോകത്തെ പ്രബല മതമായ ഇസ്ലാമിനെ വിമര്‍ശിച്ചുവെങ്കിലും അദ്ദേഹം സര്‍വ്വരുടേയും സ്‌നേഹാദരങ്ങള്‍ക്കു പാത്രമായിരുന്നു. സിറിയയില്‍ മഅര്‍റത് നുഅമാന്‍ എന്ന തന്റെ ജന്മനാട്ടില്‍ സ്ഥാപിക്കപ്പെട്ട അദ്ദേഹത്തിന്റെ ശവകുടീരം ആരാധകരുടെ ഒരു തീര്‍ത്ഥാടന കേന്ദ്രമായിരുന്നു. എങ്കിലും പത്തു നൂറ്റാണ്ടുകള്‍ക്ക് ശേഷം -ക്രിസ്താബ്ദം 2017 ല്‍ അല്‍ ഖായിദ യുടെ ഒരു ഘടകമായ ജബ്ഹതുന്നസ്ര്‍ (അന്‍- നസ്ര്‍ മുന്നണി ) ഭീകരര്‍ ആ തീര്‍ത്ഥാടന കേന്ദ്രം ആക്രമിക്കുകയും പ്രതിമയുടെ തല ഭാഗം അടിച്ചുടച്ചു കളയുകയും ചെയ്തു.്യൂ്യൂ

അബ്ദുല്ല ഇബ്നുല്‍-മുഖഫ്ഫഹ് (ജനനം എ. ഡി. 721 മരണം 757) ന്റെ, രചനകള്‍ ഇസ്ലാമിനെതിരായ മനിക്കേയിസത്തെ പ്രതിരോധിക്കുക മാത്രമല്ല, ഇസ്ലാമിക ദൈവസങ്കല്‍പ്പത്തെ വിമര്‍ശിക്കുകയും ചെയ്തു. അതനുസരിച്ച്, ‘മനുഷ്യരോട് യുദ്ധം ചെയ്യുകയും അവന്റെ വിജയങ്ങളെക്കുറിച്ച് വീമ്പിളക്കുകയും, ഒരു സിംഹാസനത്തില്‍ ഇരിക്കുകയും അവിടെ നിന്നു ഇറങ്ങിവരികയും ചെയ്യുന്ന’ അനീതിയും സ്വേച്ഛാധിപത്യവും യുക്തി രാഹിത്യവും ദുഷ്പ്രഭുത്വവുമുള്ള ഒരു പൈശാചിക സത്തയായി ഇസ്ലാമിക ദൈവം അവഗണിക്കപ്പെട്ടു. ദൈവത്തെക്കുറിച്ചുള്ള അത്തരം മാനുഷിക പ്രത്യേകതകളോട് കൂടിയ വിവരണങ്ങള്‍ ദൈവികതയെക്കുറിച്ചുള്ള മാനിക്കേയന്‍ ധാരണക്കു വിരുദ്ധമായിരുന്നു. കൂടാതെ, മാനിക്കേയിസമനുസരിച്ച്, നന്മയും തിന്മയും ഒരേ സ്രോതസ്സില്‍ നിന്ന് ഉത്ഭവിക്കുന്നത് അസാധ്യമാണ്, അതിനാല്‍ ഇസ്ലാമിക ദൈവത്തിന് യഥാര്‍ത്ഥ ദൈവമാകാന്‍ കഴിയില്ല എന്നായിരുന്നു ഇബ്‌നുല്‍ മുഖഫ്ഫഹിന്റെ നിഗമനം.

സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ഇസ്ലാമിന്റെ വിഷയാസക്തിയോടെയുള്ള വിവരണങ്ങള്‍ പല ക്രിസ്ത്യാനികളെയും ഇസ്ലാം ഒരു ആത്മീയ മതമല്ല, മറിച്ച് ഭൗതികമതമാണ് എന്ന നിഗമനത്തിലേക്ക് നയിച്ചു. മാതാപിതാക്കളുടെ മതവുമായി ജനിച്ച വിശ്വാസികള്‍ അവരുടെ വിശ്വാസങ്ങളുടെ അടിസ്ഥാനം പരിശോധിക്കുന്നില്ല എന്നും ഓരോ കക്ഷിയും തങ്ങളുടെ വിശ്വാസമാണ് ശരിയെന്നു അവകാശപ്പെട്ടു തര്‍ക്കിക്കുന്നതിനെ അദ്ദേഹം അപലപിച്ചു. ഒരു മതത്തിന് മറ്റൊരു മതത്തിനുമേല്‍ ഊറ്റം കൊള്ളാന്‍ അന്തര്‍ലീനമായ ഒരു കാരണവുമില്ലെന്ന് അദ്ദേഹം ശഠിച്ചു, ആളുകളോട് നന്നായി പെരുമാറുകയും ആരെയും ഉപദ്രവിക്കുന്നതില്‍ നിന്ന് പിന്തിരിയുകയും ചെയ്താല്‍ മതിയെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേരുകയും ചെയ്തു.

അബൂബക്കര്‍ മുഹമ്മദ് ബിന്‍ സക്കറിയ അല്‍ റാസി വൈദ്യശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും കൈവരിച്ച നേട്ടങ്ങള്‍ക്കൊപ്പം തത്ത്വചിന്താരംഗത്തു അദ്ദേഹത്തിന്റെ സംഭാവനകള്‍ അപാരമാണ്. അദ്ദേഹത്തിന്റെ ദാര്‍ശനിക കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ദൈവശാസ്ത്രവും പ്രവാചകന്മാരുടെ അത്ഭുതങ്ങളും(On Divine Science and The Miracles of the Prophets )ആണ്.

അല്‍-റാസി പ്രവാചകത്വത്തില്‍ വിശ്വസിച്ചിരുന്നില്ല. തോറയില്‍ തുടങ്ങി ബൈബിളിലേക്കും പിന്നീട് ഖുര്‍ആനിലേക്കും നീങ്ങിക്കൊണ്ട് വിശുദ്ധ ഗ്രന്ഥങ്ങളിലെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ച അദ്ദേഹം പ്രവാചകത്വത്തിന്റെയും പ്രവാചകന്മാരുടെയും പങ്ക് മനസ്സിന്റെ മൂല്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നുവെന്ന് വിശ്വസിച്ചു. ദൈവം ആളുകള്‍ക്ക് ബുദ്ധിശക്തി നല്‍കുകയും നന്മയും തിന്മയും കണ്ടെത്താനുള്ള കഴിവ് നല്‍കി അവരെ മറ്റു സൃഷ്ടികളില്‍ നിന്ന് വ്യത്യസ്തരാക്കി. അപ്പോള്‍ ആളുകള്‍ക്ക് നിയമങ്ങളും ധാര്‍മ്മികതയും പഠിപ്പിക്കാന്‍ പ്രവാചകന്മാരെ ആവശ്യമില്ലെന്ന് അല്‍ റാസി വാദിച്ചു. പ്രവാചകന്മാര്‍ നല്‍കുന്ന സന്ദേശങ്ങളില്‍ ഭൂരിഭാഗവും മനുഷ്യപ്രകൃതത്തിനും മാനവികതക്കും മനുഷ്യര്‍ക്കിടയിലെ സമാധാന ആദര്‍ശങ്ങള്‍ക്കും വിരുദ്ധമാണെന്ന് അദ്ദേഹം കരുതി. ‘പരമകാരുണികന്‍ തന്റെ സിംഹാസനത്തില്‍ ഇരുന്നു’ തുടങ്ങിയ വാക്യങ്ങളില്‍ ദൈവികരൂപത്തിന്റെ ഭാഗമായി താന്‍ കാണുന്ന ഇസ്ലാമിനെ അദ്ദേഹം വിമര്‍ശിക്കുന്നു, ‘എട്ട് മലക്കുകള്‍, അന്നേ ദിവസം നിന്റെ നാഥന്റെ സിംഹാസനം അവര്‍ക്കു മുകളില്‍ വഹിക്കും’ തുടങ്ങിയ വാക്യങ്ങളില്‍. ഖുര്‍ആന്റെ ഭാഷാപരമായ അപ്രമാദിത്വത്തെ അദ്ദേഹം നിഷേധിച്ചു, ഗാലന്റെയും ടോളമിയുടെയും കൃതികളുമായി താരതമ്യപ്പെടുത്താവുന്ന കൃതികള്‍ ആര്‍ക്കെങ്കിലും കണ്ടെത്താന്‍ കഴിയുമോ എന്ന് ചോദ്യം ചെയ്തുകൊണ്ട് ഈ അവകാശവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചു.

ഖുര്‍ആനിലും ഹദീസിലും ധാരാളം പിശകുകള്‍ കാണാം. വിശ്വാസികളില്‍ പലരും മനസ്സിലാക്കിയിട്ടുള്ള ഒരു യാഥാര്‍ത്ഥ്യമാണിത്. തെറ്റുകള്‍ ഉണ്ടായിരിക്കെ അത് നിഷേധിക്കുന്നതില്‍ കാര്യമില്ല. തെറ്റുകള്‍ അവഗണിക്കുകയും അടിസ്ഥാന ഗ്രന്ഥങ്ങളിലെ ശരിയായ ഭാഗങ്ങള്‍ മനസ്സിലാക്കി പിന്തുടരുകയുമാണ് ഓരോ വിശ്വാസിയും ചെയ്യേണ്ടത്. യഥാര്‍ത്ഥത്തില്‍ ഉള്ള തെറ്റുകള്‍ ഇല്ലെന്നു വാദിക്കുന്നതും അവ ചൂണ്ടിക്കാട്ടുന്നത് മതനിന്ദയാണെന്ന് ആരോപിക്കുന്നതും ശരിയല്ല. തെറ്റുകള്‍ കാണാനിടവരുമ്പോള്‍ അത് സൂചിപ്പിക്കല്‍ അപമാനിക്കലല്ലല്ലോ. ശാസ്ത്രീയവും ചരിത്രപരവും വ്യാകരണസംബന്ധവും ഭാഷാപരവും വസ്തുതാപരവുമായ, അതുപോലെ കാലഘട്ടത്തിനും മനുഷ്യ ബുദ്ധിക്കും യോജിക്കാത്തതോ ആയ പരശ്ശതം തെറ്റുകള്‍ ഖുര്‍ആനിലും വിവിധ ഹദീസ് ഗ്രന്ഥങ്ങളിലും കാണപ്പെടുന്നു. അതുപോലെ തികച്ചും അവ്യക്തമായതോ വ്യത്യസ്ത അര്‍ത്ഥങ്ങളില്‍ മനസ്സിലാക്കപ്പെടാന്‍ സാധ്യതയുള്ളതോ ആയ പരാമര്‍ശങ്ങളും ഏറെയാണ്. പ്രസിദ്ധീകരണത്തിന് മുമ്പ് കാര്യമായ സൂക്ഷ്മ പരിശോധനയോ എഡിറ്റിങ്ങോ നടത്തിയില്ലെങ്കില്‍ ഏതൊരു ഗ്രന്ഥത്തിലും ഈ വിധത്തില്‍ പിശകുകള്‍ സംഭവിക്കാം. അക്കാര്യം മനസ്സിലാക്കിയാല്‍ പിന്നെ കുറ്റപ്പെടുത്തലിനോ ലജ്ജിക്കുന്നതിനോ നിന്ദയാരോപണത്തിനോ യാതൊരു ന്യായീകരണവുമില്ല. മേല്പറഞ്ഞ വിധത്തിലുള്ള ആയിരത്തലധികം/അല്ലെങ്കില്‍ ആയിരക്കണക്കിന് പിശകുകളില്‍ അല്പം ചിലതു മാത്രം പഠനോദ്ദേശ്യം എന്ന നിലക്ക് ഇവിടെ ഉദ്ധരിക്കുകയാണ്.

ഇബ് നുല്‍-മുഖഫ്ഫഹ്‌
മുഹമ്മദ്ബിന്‍ സക്കറിയ
അല്‍ റാസി
ഇബ്‌നുല്‍ റാവന്തി

ഭൗമകേന്ദ്രീകരണം
സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്. (ഖുര്‍ആന്‍ 36: 38)
ചന്ദ്രന്‍ നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. (ഖുര്‍ആന്‍ 36: 39)
സൂര്യനും ചന്ദ്രനും ഒരു ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്നുവെന്ന് ഖുര്‍ആന്‍ നിരവധി തവണ പരാമര്‍ശിക്കുന്നു, എന്നാല്‍ ഭൂമിയുടെ ഭ്രമണത്തെ ഒരു തവണ പോലും പരാമര്‍ശിക്കുന്നില്ല. പ്രപഞ്ചത്തിന്റെ മധ്യഭാഗത്ത് ഒരു നിശ്ചലമായ ഭൂമിയെ പ്രതിഷ്ഠിക്കുകയും എല്ലാ ‘ജ്യോതിര്‍ വസ്തുക്കളും’ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുകയും ചെയ്യുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള ഭൗമകേന്ദ്രീകൃത വീക്ഷണമാണ് ഖുര്‍ആനില്‍ നാം കാണുന്നത്.

സൂര്യന്റെ ഉദയാസ്തമയ സ്ഥാനങ്ങള്‍
അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞു പോകുന്നതായി അദ്ദേഹം കണ്ടു. (ഖുര്‍ആന്‍ 18: 86)

അങ്ങനെ അദ്ദേഹം സൂര്യോദയസ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടു. അതില്‍ നിന്ന് നാം അവര്‍ക്ക് യാതൊരു അഭയസ്ഥാനവും ഏര്‍പെടുത്തിയിട്ടില്ല. (ഖുര്‍ആന്‍ 18: 90)
സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന ഭൗതിക ഇടങ്ങളുള്ള പരന്ന ഭൂമിയെ ഖുര്‍ആന്‍ അനുമാനിക്കുന്നു. ഭൂമി ഭ്രമണം ചെയ്യുന്ന ഒരു ഗോളമായതിനാല്‍, സൂര്യന്‍ ഒരു പ്രത്യേക സ്ഥലത്തും അസ്തമിക്കുന്നില്ല, സൂര്യന്‍ ‘ഉദിക്കുന്ന സ്ഥലത്തേക്കോ’ അത് ‘അസ്തമിക്കുന്ന സ്ഥലത്തേക്കോ’നിങ്ങള്‍ക്ക് ഒരിക്കലും സഞ്ചരിക്കാന്‍ കഴിയില്ല; നിങ്ങള്‍ ഗ്രഹത്തില്‍ എവിടെയായിരുന്നാലും സൂര്യന്‍ ചക്രവാളത്തില്‍ അസ്തമിക്കുകയോ ഉദിക്കുകയോ ചെയ്യുന്നതായി തോന്നും.

സൂര്യന്‍ പ്രണമിക്കുന്നു
അബൂദര്‍റിന്റെ നിവേദനത്തില്‍ നിന്ന്: ഒരു ദിവസം അല്ലാഹുവിന്റെ ദൂതന്‍ ചോദിച്ചു, സൂര്യന്‍ എവിടേക്കാണ് പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ മറുപടി പറഞ്ഞു: അല്ലാഹുവിനും അവന്റെ ദൂതനും നന്നായി അറിയാം. തിരുമേനി പറഞ്ഞു, സിംഹാസനത്തിന്‍ കീഴിലുള്ള തന്റെ വിശ്രമസ്ഥാനത്ത് എത്തുന്നതുവരെ അത് തെന്നി നീങ്ങുന്നു. എന്നിട്ട് അത് സാഷ്ടാംഗം വീണു, ചോദിക്കുന്നതുവരെ അവിടെ തന്നെ തുടരും. പിന്നീട് എഴുന്നേറ്റു അത് വന്ന സ്ഥലത്തേക്ക് പോകുന്നു. അത് തിരികെ പോയി അതിന്റെ ഉയര്‍ച്ചയില്‍ നിന്ന് പുറത്തുവരുന്നത് തുടരുന്നു, തുടര്‍ന്ന് അത് സിംഹാസനത്തിന് കീഴില്‍ വിശ്രമിക്കുന്ന സ്ഥലത്ത് എത്തി വീഴുന്നതുവരെ തെന്നിമാറുന്നു. സാഷ്ടാംഗം പ്രണമിച്ച് ആ അവസ്ഥയില്‍ തന്നെ തുടരും, എഴുന്നേറ്റ് നിങ്ങള്‍ വന്ന സ്ഥലത്തേക്ക് മടങ്ങുക, എന്ന് പറയുന്നത് വരെ: അത് തിരിച്ചെത്തി അവിടെ നിന്ന് ഉയര്‍ന്നുവരുന്നു, അത് (സാധാരണ രീതിയില്‍) തെന്നിമാറുന്നു, ആളുകള്‍ക്ക് ഒന്നും മനസ്സിലാകുകയില്ല. അത് സിംഹാസനത്തിന്‍ കീഴിലുള്ള വിശ്രമസ്ഥലത്ത് എത്തുമ്പോള്‍ അതിനോട് പറയപ്പെടും: എഴുന്നേറ്റ് നിങ്ങള്‍ അസ്തമിക്കുന്ന സ്ഥലത്ത് നിന്ന് പുറത്തുകടക്കുക, അത് അസ്തമിക്കുന്ന സ്ഥലത്ത് നിന്ന് ഉയരും. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു. അത് എപ്പോള്‍ സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? മുമ്പ് വിശ്വസിക്കാത്ത അല്ലെങ്കില്‍ വിശ്വാസത്തില്‍ നിന്ന് പ്രയോജനം നേടാത്ത ഒരാള്‍ക്ക് വിശ്വാസം പ്രയോജനം ചെയ്യാത്ത സമയത്താണ് ഇത് സംഭവിക്കുന്നത്. (ഹദീസ് – സഹീഹ് മുസ്ലിം 1:297)

പിശാചുക്കളെ എറിയാനുള്ള മിസൈലുകളാണ് നക്ഷത്രങ്ങള്‍
ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിയാനുള്ള ആയുധങ്ങളാക്കിയിരിക്കുന്നു (ഖുര്‍ആന്‍ 67: 5).
ഭൂമിയേക്കാള്‍ ആയിരക്കണക്കിനു മടങ്ങ് വലിപ്പമുള്ള നക്ഷത്രങ്ങളും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചതിനുശേഷം തിളങ്ങുന്ന ചെറിയ പാറക്കഷ്ണങ്ങളായ ഉല്‍ക്കാശിലകളും തമ്മിലുള്ള വ്യത്യാസം ഖുര്‍ആനില്‍ സൂചിപ്പിക്കുന്നില്ല. ഉല്‍ക്കാശിലകള്‍ ആകാശത്തുടനീളം പാറിനടക്കുന്ന നക്ഷത്രങ്ങളെപ്പോലെ കാണപ്പെടുന്നതിനാല്‍ പല പൗരാണികരെയും ഇവ രണ്ടും ആശയക്കുഴപ്പത്തിലാക്കി; അതുകൊണ്ടാണ് പലപ്പോഴും ഷൂട്ടിംഗ് നക്ഷത്രങ്ങള്‍ അല്ലെങ്കില്‍ വീഴുന്ന നക്ഷത്രങ്ങള്‍ എന്ന് വിളിക്കുന്നത്. പിശാചുക്കളെ തുരത്താന്‍ അല്ലാഹു നക്ഷത്രങ്ങളെ മിസൈലുകളായി ഉപയോഗിക്കുന്നുവെന്ന് ഖുര്‍ആന്‍ തുടര്‍ന്ന് അവകാശപ്പെടുന്നു. ഖുര്‍ആന്‍ രചിച്ച കാലത്തെ ഒരു അറബ് ഐതിഹ്യം ഇവിടെ ആവര്‍ത്തിച്ചിരിക്കയാണ്.

ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്നു
ചന്ദ്രനെ അതില്‍ ഒരു പ്രകാശമാക്കുകയും, സൂര്യനെ ഒരു വിളക്കാക്കുകയും ചെയ്തിരിക്കുന്നു (ഖുര്‍ആന്‍ 71:16).
ചന്ദ്രന്‍ സ്വയം പ്രകാശം പുറപ്പെടുവിക്കുന്നില്ല, മറിച്ച് സൂര്യനില്‍ നിന്ന് വരുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. ചന്ദ്രന്‍ ഒരു ‘വെളിച്ചം’ ആണെന്ന് പറയുന്ന ഈ ഖുര്‍ആനിക സൂക്തത്തില്‍ പ്രതിഫലിക്കുന്നത് എന്ന് സൂചിപ്പിക്കുന്നില്ല. പകരം സ്വയം പ്രകാശം പുറപ്പെടുവിക്കുന്നത് എന്ന സൂചനയില്‍ ‘നൂര്‍’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

അബൂഹുറൈ റ യുടെ നിവേദനം: നബി(സ) പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ സൂര്യനും ചന്ദ്രനും പ്രകാശം നഷ്ടപ്പെട്ട് ചുരുണ്ടു പോകും (സ്വഹീഹ് ബുഖാരി 4:54:422).
മേല്‍ കൊടുത്ത ഹദീസും സൂചിപ്പിക്കുന്നു, ചന്ദ്രന്‍ സൂര്യനെപ്പോലെ പ്രകാശിക്കുന്ന വസ്തുവാണെന്ന്.

പ്രപഞ്ചത്തില്‍ ഗ്രഹങ്ങള്‍ ഏഴ് ?
ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന് അല്ലാഹുവാകുന്നു. (ഖുര്‍ആന്‍ 65:12)
ഏഴ് ഗ്രഹങ്ങളുണ്ടെന്നാണ് ഈ വാക്യം സൂചിപ്പിക്കുന്നത് . എന്നാല്‍, ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, എട്ട് സാധാരണ ഗ്രഹങ്ങളും അഞ്ച് കുള്ളന്‍ ഗ്രഹങ്ങളും ഉണ്ട്. അങ്ങിനെ നമ്മുടെ സൗരയൂഥത്തില്‍ മൊത്തം പതിമൂന്നു ഗ്രഹങ്ങള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ആധുനിക ജ്യോതിശാസ്ത്രം മറ്റ് സൗരയൂഥങ്ങളില്‍ നൂറുകണക്കിന് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്, പ്രപഞ്ചത്തില്‍ നൂറുകണക്കിന് ശതകോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉണ്ടെന്ന് പ്രപഞ്ചശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു.

നക്ഷത്രങ്ങള്‍ ഏറ്റവും താഴെയുള്ള ആകാശത്തില്‍ സ്ഥിതിചെയ്യുന്നു
തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. (ഖുര്‍ആന്‍ 37:6)
നക്ഷത്രങ്ങള്‍ പ്രപഞ്ചത്തിലുടനീളം വ്യാപിച്ചിരിക്കുന്നു, ‘ഏറ്റവും താഴെയുള്ള ആകാശമോ’ പാളിയോ പോലുള്ള ഒരു സംഗതിയില്ല. ഏഴ് ആകാശങ്ങള്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി ക്രമീകരിച്ചിരിക്കുന്നു വെന്ന ഖുര്‍ആന്‍ 71:15 വചനത്തിന്ന് അനുസൃതമാണ് ഈ വാക്യം.

ആകാശം ഒരു കൂടാരം/താഴികക്കുടം?
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന തൂണുകളൊന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തി നിര്‍ത്തിയവന്‍ (ഖുര്‍ആന്‍ 13: 2).
അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിരിപ്പാക്കിത്തന്നവന്‍ (ഖുര്‍ആന്‍ 2: 22) .

ആകാശം തൂണുകള്‍ കൊണ്ട് ഉയര്‍ത്തി നിര്‍ത്തിയതാണ് എന്നായിരുന്നു ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു മിഥ്യാധാരണ. അറേബ്യയില്‍ താമസിക്കുന്ന പല നടോടികളും അവര്‍ ഉപയോഗിച്ചിരുന്ന കൂടാരങ്ങള്‍ക്ക് സമാനമായി ഒരു വലിയ കൂടാരം മൂടിയിരിക്കുന്ന ആകാശത്തെ സങ്കല്‍പ്പിച്ചു. ഭൂമിക്ക് മുകളില്‍ ആകാശം ‘ഉയര്‍ത്തപ്പെട്ടിരിക്കുന്നു’ എന്ന് വിവരിച്ചുകൊണ്ട് ഖുര്‍ആനില്‍ ഈ മിഥ്യാധാരണ ആവര്‍ത്തിച്ചിരിക്കുന്നു.

നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍ നിന്ന് ശുക്ലം ഉത്ഭവിക്കുന്നു!
നട്ടെല്ലിനും വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് സ്രവിക്കുന്ന ഒരു ദ്രാവകത്തില്‍ നിന്നാണ് അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. (ഖുര്‍ആന്‍ 86: 6, 7)
ഖുര്‍ആനിലും ഹദീസിലും ശാരീരിക ദ്രാവകങ്ങളെക്കുറിച്ചും മനുഷ്യഭ്രൂണത്തിന്റെ വികാസ ഘട്ടങ്ങളെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. ഈ വിവരണങ്ങളില്‍ പലതും അവ്യക്തവും അശാസ്ത്രീയവുമാണ്. അവ യഹൂദരുടെ തല്‍മൂദില്‍ കാണപ്പെടുന്ന സമാനമായ വിവരണങ്ങളോടും ഗാലന്‍ പോലുള്ള പുരാതന ഗ്രീക്കുകാരുടെ ആശയങ്ങളോടും അവരുടെ പിശകുകള്‍ ഉള്‍പ്പെടെ, മിക്കവയും ശ്രദ്ധേയമായ സാദൃശ്യം പുലര്‍ത്തുന്നു. യഥാര്‍ത്ഥത്തില്‍ നട്ടെല്ലിനും വാരിയെല്ലിനും ഇടയിലല്ലാത്ത പെല്‍വിക് മേഖലയില്‍ നിന്നുള്ള വൃഷണങ്ങളില്‍ നിന്നാണ് ശുക്ലം വരുന്നതെന്ന് ഇന്ന് നമുക്കറിയാം..

ഒരു തുള്ളി ശുക്ലത്തില്‍ നിന്നാണ് ഭ്രൂണം രൂപപ്പെടുന്നത്
ഏതൊരു വസ്തുവില്‍ നിന്നാണ് അവനെ അവന്‍ സൃഷ്ടിച്ചത്? ഒരു തുള്ളി വിത്തില്‍ നിന്ന് അവന്‍ അവനെ സൃഷ്ടിക്കുകയും അവനെ സംവിധാനിക്കുകയും ചെയ്യുന്നു. (ഖുര്‍ആന്‍ 80:18-19)
പുരുഷനില്‍ നിന്ന് (ഒരുപക്ഷേ സ്ത്രീയില്‍ നിന്നും) ഉള്ള ദ്രാവകത്തില്‍ നിന്ന് ഒരു മനുഷ്യ ഭ്രൂണം രൂപപ്പെടുന്നതിനെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നു. ഗര്‍ഭപാത്രത്തില്‍ സംഭരിച്ചിരിക്കുന്ന ശുക്ലത്തില്‍ നിന്നാണ് ഭ്രൂണം രൂപപ്പെടുന്നത് എന്ന സമകാലികവും എന്നാല്‍ തെറ്റായതുമായ കാഴ്ചപ്പാടിനെ ഇത് പ്രതിഫലിപ്പിക്കുന്നു. വാസ്തവത്തില്‍, ബീജകോശങ്ങളുടെ വാഹനമാണ് ശുക്ലം, അതിലൊന്ന് ഒരു സ്ത്രീയുടെ ഫാലോപിയന്‍ ട്യൂബില്‍ അവളുടെ അണ്ഡവുമായി കൂടിച്ചേരുന്നു, തല്‍ഫലമായുണ്ടാകുന്ന കോശം വിഭജിക്കുകയും ഇംപ്ലാന്റേഷനായി ഗര്‍ഭപാത്രത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു.

പെണ്‍ അണ്ഡാശയത്തെ കുറിച്ച് പരാമര്‍ശമില്ല
കൂടിച്ചേര്‍ന്ന ഒരു ബീജകണത്തില്‍ നിന്ന് തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവനെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. അങ്ങനെ അവന് നാം കേള്‍വിയും കാഴ്ചകയും നല്‍കി. (ഖുര്‍ആന്‍ 76:2)
സ്രവിക്കപ്പെടുന്ന ഒരു ദ്രാവകത്തില്‍ നിന്നാണ് അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (ഖുര്‍ആന്‍ 86:6).

ഖുര്‍ആന്റെ രചയിതാവ് മനുഷ്യ പുനരുല്‍പ്പാദനത്തില്‍ അണ്ഡത്തിന്റെ പങ്കിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല, അതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് തോന്നുന്നു. മനുഷ്യവര്‍ഗത്തിന്റെ പ്രത്യുല്‍പ്പാദനത്തില്‍ അണ്ഡത്തിന്റെ പ്രധാന പങ്ക് പരാമര്‍ശിക്കുന്നതില്‍ ഈ വാക്യം പരാജയപ്പെടുന്നു

പ്രത്യുല്‍പാദനം പുരുഷ ശുക്ലം മാത്രമാണ് ഉണ്ടാക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു. മനുഷ്യ അണ്ഡം വളരെ ചെറുതാണ്, മനുഷ്യന്റെ കണ്ണിന് ദൃശ്യമാണെങ്കിലും, അതിന്റെ ഉദ്ദേശ്യം 7-ാം നൂറ്റാണ്ടില്‍ മനസ്സിലാക്കിയിരുന്നില്ല.

മുഹമ്മദ് ചിറകുള്ള കുതിരപ്പുറത്ത് സ്വര്‍ഗത്തിലേക്ക് പറന്നു
തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് – അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- രാത്രിയില്‍ യാത്രയാക്കിയവന്‍ എത്ര പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കുവാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ. (ഖുര്‍ആന്‍ 17:1)

മക്കയില്‍ നിന്ന് ഏറ്റവും ദൂരെയുള്ള പള്ളിയിലേക്ക് ഒട്ടകത്തില്‍ യാത്ര ചെയ്യാന്‍ ഒരാഴ്ച സമയമെടുത്തു. എന്നാല്‍ ബുറാഖ് എന്നറിയപ്പെടുന്ന മാന്ത്രിക ചിറകുള്ള ഒരു കുതിര മിനിറ്റുകള്‍ക്കുള്ളില്‍ സമാനമായ ദൂരം സഞ്ചരിച്ചുവെന്ന് ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു. അത്തരം ഒരു ജീവിയും ഒരിക്കലും യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല, അത് ഐതിഹ്യങ്ങളിലും പുരാണങ്ങളിലും മാത്രമേ നിലനില്‍ക്കുള്ളൂ.

ശരീരഭാഗങ്ങള്‍ സംസാരിക്കുക!
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷ്യം വഹിക്കുന്ന ദിവസം (ഖുര്‍ആന്‍ 24:24).
നാഡീവ്യൂഹത്തിലൂടെ വൈദ്യുത സിഗ്‌നല്‍ കൈമാറുന്ന തലച്ചോറാണ് മനുഷ്യന്റെ അവയവങ്ങളെ നിയന്ത്രിക്കുന്നത്. എന്നാല്‍ അവയവങ്ങള്‍ക്ക് വ്യക്തിക്കെതിരെ സംസാരിക്കാനും സാക്ഷ്യം വഹിക്കാനും കഴിയുമെന്ന് ഖുര്‍ആന്‍ പറയുന്നു, അവയ്ക്ക് സ്വന്തമായി ശബ്ദമോ ഓര്‍മ്മയോ മനസ്സോ ഇല്ലെങ്കിലും.

അല്ലാഹുവിന് കണക്കില്‍ പിശക് പറ്റി
ഖുര്‍ആന്‍ 4: 11, 4: 12, 4:176 എന്നീ വചനങ്ങളിലാണ് പ്രധാനമായും ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ വിവിധ സന്ദര്‍ഭങ്ങളില്‍ അവകാശികളുടെ തരവും എണ്ണവും ഓഹരിക്രമവും മാറിയിരിക്കും. പലപ്പോഴും അതനുസരിച്ചു അവകാശങ്ങള്‍ വീതിച്ചു കൊടുക്കുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. ചിലപ്പോള്‍ ആകെ സ്വത്തു പോരാതെ വരികയോ മറ്റ് ചിലപ്പോള്‍ വിതരണത്തിന്നു ശേഷം ബാക്കി വരികയോ ചെയ്യുന്നു. അവകാശികള്‍ക്ക് അവരുടെ അര്‍ഹത പ്രകാരമുള്ള പോയിന്റുകള്‍ നിര്‍ണയിക്കുകയും എല്ലാവര്‍ക്കും കൂടെയുള്ള ആകെ പോയിന്റുകള്‍ കണക്കാക്കിയ ശേഷം മൊത്തം സ്വത്തിനെ ആകെ പോയിന്റ് എണ്ണം കൊണ്ട് ഹരിക്കുകയും തുടര്‍ന്ന് വിവിധ അവകാശികള്‍ക്ക് അവരവരുടെ മൊത്തം പോയിന്റ് അനുസരിച്ചു വിതരണം ചെയ്യുകയുമാണ് ഇതിനു ഏക പോംവഴി. പക്ഷെ ഖുര്‍ആനിന്റെ ഗ്രന്ഥകര്‍ത്താവിന് അങ്ങനെ ഒരു ബുദ്ധി തോന്നിയില്ല.
ഉദാഹരണം ശ്രദ്ധിക്കുക.

ഭാര്യ : 1/8 = 3/24,
പെണ്‍മക്കള്‍ : 2/3 = 16/24,
പിതാവ് : 1/6 = 4/24,
മാതാവ് : 1/6 = 4/24,
ആകെ : 27/24=1.125
ആകെ 24/24 ആവേണ്ടതിന്നു പകരം 27/24 വരുന്നു. 3/24 ന്റെ പോരായ്മ വരുന്നു. ഈ തെറ്റ് സാധാരണ രീതിയില്‍ പരിഹരിക്കാവുന്നതല്ല.

സ്ത്രീകള്‍ക്ക് ബുദ്ധിശക്തിയുടെ അപര്യാപ്തതയുണ്ട്
അബൂ സഈദില്‍ ഖുദ്രി പറയുന്നു: നബി(സ)പറഞ്ഞു: ‘സ്ത്രീയുടെ സാക്ഷി ഒരു പുരുഷന്റെ പകുതിക്ക് തുല്യമല്ലേ?’ ആ സ്ത്രീകള്‍ പറഞ്ഞു, ‘അതെ.’ അദ്ദേഹം പറഞ്ഞു, ‘ഇത് സ്ത്രീയുടെ മനസ്സിന്റെ അപര്യാപ്തത മൂലമാണ്.’ (സ്വഹീഹ് ബുഖാരി 3:48:826)

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ബുദ്ധി കുറവാണെന്ന് ഹദീസ് പറയുന്നു. തോട്ടത്തിലെ ഹവ്വായുടെ അതിക്രമങ്ങള്‍ക്കും ഭര്‍ത്താവിനെ വഞ്ചിച്ചതിനും ശിക്ഷയായി അല്ലാഹു സ്ത്രീകളെ ആര്‍ത്തവമുള്ളവരാക്കാനും ഗര്‍ഭധാരണം അനുഭവിക്കാനും ബുദ്ധിശക്തി നഷ്ടപ്പെടാനും തീരുമാനിച്ചു. എന്നിരുന്നാലും, ആധുനിക ശാസ്ത്രം സ്ത്രീകളുടെ ബുദ്ധിശക്തിയില്‍ അത്തരം സാര്‍വത്രികമായ ഒരു കുറവും വെളിപ്പെടുത്തിയിട്ടില്ല.

പകര്‍ച്ചവ്യാധികള്‍ ഇല്ല
ഇബ്‌നു മസൂദ് ഇങ്ങനെ വിവരിക്കുന്നു: ‘അല്ലാഹുവിന്റെ ദൂതന്‍ ഞങ്ങളുടെ ഇടയില്‍ നിന്നുകൊണ്ട് പറഞ്ഞു: ‘ഒരു കാര്യം മറ്റൊന്നിനെ ബാധിക്കുന്നില്ല.’ അപ്പോള്‍ ഒരു നാടോടി (അഅ് റാബി) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഒരു ഒട്ടകത്തിന്നു ത്വക്ക് രോഗം ബാധിക്കുകയും നാം അതിനെ ഒട്ടകങ്ങളുടെ വിശ്രമസ്ഥലത്ത് വിടുകയും ചെയ്താല്‍, എല്ലാ ഒട്ടകങ്ങള്‍ക്കും ത്വക്ക് രോഗം വരില്ലേ? അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ആരാണ് ആദ്യത്തെ ഒട്ടകത്തിന്നു ത്വക്ക് രോഗം കൊടുത്തത്? രോഗപ്പകര്‍ച്ചയും ദുശ്ശകുനവും ഇല്ല. അല്ലാഹുവാണ് ഓരോ ആത്മാവിനെയും സൃഷ്ടിച്ചത്. അങ്ങനെ അവന്റെ ജീവിതവും ഉപജീവനവും കഷ്ടപ്പാടുകളും അവന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (ജാമിഉത്തിര്‍മിദി 4:30:2143)

‘ഗര്‍ഭപാത്രത്തില്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല’
തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെ പറ്റിയുള്ള അറിവ്. അവന്‍ മഴ പെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുകയെന്നു ഒരാളും അറിയുകയില്ല. താന്‍ ഏതു നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനി യുമാകുന്നു(ഖുര്‍ആന്‍ 31: 34).

ഇബ്‌നു ഉമര്‍ നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: അദൃശ്യജ്ഞാനത്തിന്റെ താക്കോലുകള്‍ അഞ്ചാണ്, അത് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയില്ല. നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല. ഗര്‍ഭാശയത്തിലുള്ളത് എന്താണെന്ന് ആര്‍ക്കും അറിയില്ല. നാളെ അവന്‍ എന്തു നേടുമെന്ന് ആര്‍ക്കും അറിയില്ല. അവന്‍ ഏത് സ്ഥലത്ത് വച്ച് മരിക്കുമെന്ന് ആര്‍ക്കും അറിയില്ല. എപ്പോഴാണ് മഴ പെയ്യുകയെന്ന് ആര്‍ക്കും അറിയില്ല. (ഹദീസ് – സ്വഹീഹ് ബുഖാരി 2:17:149)

‘ഗര്‍ഭപാത്രത്തിലുള്ളത് ആര്‍ക്കും അറിയില്ല’ എന്നാണ് മേല്‍ കൊടുത്ത ഖുര്‍ആന്‍ വചനത്തിലും നബി വചനത്തിലും (ഹദീസിലും) പറയുന്നത്. എന്നിരുന്നാലും, ആധുനിക സാങ്കേതികവിദ്യ, ഗര്‍ഭപാത്രത്തെ വളരെ വിശദമായി പരിശോധിക്കാന്‍ ഡോക്ടര്‍മാരെ പ്രാപ്തരാക്കുന്നു.

കരിഞ്ജീരകം സര്‍വ്വ രോഗങ്ങള്‍ക്കും ഔഷധമാകുന്നു
കരിഞ്ജീരകം സ്ഥിരമായി ഉപയോഗിക്കുക. കാരണം അതില്‍ മരണം ഒഴികെയുള്ള എല്ലാ രോഗങ്ങള്‍ക്കും ശമനമുണ്ട് (ഹദീസ് – സഹീഹ് ബുഖാരി 7:71:592).
ഇത്തരം ഒരു സര്‍വ്വരോഗവിനാശിനി ഉണ്ടെങ്കില്‍ രോഗികള്‍ക്ക് എന്ത് ആശ്വാസമാകുമായിരുന്നു?

ഈച്ചയുടെ ചിറകിന് രോഗം ഭേദമാക്കാന്‍ കഴിയും
പ്രവാചകന്‍ പറഞ്ഞു: ‘നിങ്ങളില്‍ ആരുടെയെങ്കിലും പാനീയത്തില്‍ ഒരു ഈച്ച വീണാല്‍, അവന്‍ അതിനെ (പാനീയത്തില്‍) മുക്കി പുറത്തു കളയണം, കാരണം അതിന്റെ ഒരു ചിറകില്‍ രോഗവും മറ്റേതില്‍ രോഗത്തിനുള്ള ഔഷധവുമാണ്. (ഹദീസ്-സ്വഹീഹ് ബുഖാരി 4:54:537)
ഇക്കാലത്തു ഏതെങ്കിലും ഒരു ഇസ്ലാം മത വിശ്വാസി ഇങ്ങനെ ചെയ്യുമോ ?

20. കൃഷ്ണശില (കഅബയിലെ ഹജറുല്‍ അസ്വദ് – The Black Stone ) യുടെ കറുപ്പ് നിറം മനുഷ്യരാശിയുടെ പാപം കാരണം.

ഇബ്‌നു അബ്ബാസ് പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ‘ഹജറുല്‍ അസ് വദ് (കറുത്ത കല്ല് ) സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി, അപ്പോള്‍ അത് പാലിനേക്കാള്‍ വെളുത്തതായിരുന്നു, പിന്നീട് ആദം സന്തതികളുടെ പാപങ്ങളാല്‍ അതിന്റെ നിറം കറുപ്പായി മാറി.’
(ജാമി അല്‍ തിര്‍മിദി വാല്യം. 2, പുസ്തകം 4, ഹദീസ് 877)

അവ്യക്തതകളും പരസ്പര വൈരുധ്യങ്ങളും

മനുഷ്യനെ സൃഷ്ടിച്ചത് എന്തില്‍ നിന്നാണ്?
1. മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് രക്തക്കട്ടയില്‍ നിന്നാണ് (96:2). 2. മുട്ടിയാല്‍ മുഴങ്ങുന്ന കളിമണ്ണില്‍ നിന്നും, ചെളി പാകപ്പെടുത്തിയുണ്ടാ ക്കിയതില്‍ നിന്നും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു (15:26).

3. ആദമിനെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് ഉണ്ടാകൂ എന്ന് അവന്‍ പറഞ്ഞു. അവനുണ്ടായിരുന്നു (3:59).

4. മനുഷ്യന്‍ ഓര്‍ക്കുന്നില്ലേ; നാം അവനെ മുമ്പ് ഒന്നുമല്ലാത്തതില്‍ നിന്നും സൃഷ്ടിച്ചുണ്ടാക്കിയതാണെന്ന് ? (19:67)

5. മനുഷ്യനെ അവന്‍ ഒരു ശുക്ലത്തുള്ളിയില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. (16:4).

അപ്പോള്‍, ശരിക്കും എന്ത് വസ്തുവില്‍ നിന്നാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്? രക്തക്കട്ടയില്‍ നിന്നാണോ, മുട്ടിയാല്‍ മുഴങ്ങുന്ന കളിമണ്ണില്‍ നിന്നാണോ, ചെളി പാകപ്പെടുത്തിയുണ്ടാക്കിയതില്‍ നിന്നാണോ, മണ്ണില്‍ നിന്നാണോ, ഒന്നുമില്ലായ്മയില്‍ നിന്നാണോ, ശുക്ലത്തുള്ളിയില്‍ നിന്നാണോ.?

ഇതാണ് ഇസ്ലാമിക മൂല ഗ്രന്ഥങ്ങളുടെ അവസ്ഥ. സൂക്ഷിച്ചു പരിശോധിക്കുന്നതിനനുസരിച്ചു കൂടുതല്‍ കൂടുതല്‍ തെറ്റുകളും അപാകതകളും വൈരുദ്ധ്യങ്ങളും കണ്ടുകൊണ്ടേയിരിക്കും. അപ്പോള്‍ സാധാരണ വിശ്വാസികള്‍ എന്ത് ചെയ്യണം? ഒരു ബദ്ധപ്പാടും വേണ്ട. ഇതൊക്കെ സാധാരണമാണ്. ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ട കാലഘട്ടത്തിന്റെയും അവയുടെ രചയിതാക്കളുടെയും പ്രത്യേകതകളും ദൗര്‍ബല്യങ്ങളുമെല്ലാം അവയില്‍ പ്രതിഫലിക്കാതിരിക്കില്ല. മതത്തിന്റെ സനാതന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സൗമനസ്യത്തോടെ, സംയമനത്തോടെ, സമാധാനത്തോടെ, ജീവിക്കുക. എന്ത് തന്നെയായാലും ഇസ്ലാം ഒരു ഉത്തമ ആദര്‍ശവും മാര്‍ഗ്ഗദര്‍ശനവുമാണ്. കാലഘട്ടത്തിനനുസരിച്ചു നീക്കുപോക്കുകള്‍ നടത്താനും പരിഷ്‌കരിക്കാനും വിശ്വാസികള്‍ തയ്യാറാവണം. അല്ലെങ്കില്‍ ഫലത്തില്‍ അവര്‍ തന്നെയാവും ഈ മതത്തിനെ നിന്ദിക്കുന്നതും അതിനെ ലോകമനസ്സാക്ഷിയുടെ മുമ്പില്‍ മോശമായി ചിത്രീകരിക്കുന്നതും.

ആരാണ് പ്രവാചകനെ നിന്ദിക്കുന്നത്? മുഹമ്മദ് റസൂല്‍ മാനവരില്‍ മഹോന്നതന്‍, ഇസ്ലാം ഒരേ ഒരു സത്യ മതം എന്നൊക്കെ വിളിച്ചു പറഞ്ഞു അന്യമതസ്തരെ ബഹുമാനിക്കാന്‍ മിനക്കെടാത്തവര്‍ക്കു ബഹുമാനം തിരിച്ചു കിട്ടുമോ? ഒരാള്‍ തന്റെ പിതാവ് മാന്യനാണ് മാന്യനാണ് എന്ന് പറഞ്ഞു കൊണ്ടേയിരുന്നാല്‍ കുറെ കഴിഞ്ഞു അത് കേട്ടു മടുത്തവര്‍ സഹികെട്ടു പറയില്ലേ, അല്ല, അല്ല, അയാള്‍ അത്ര മാന്യനായിരുന്നില്ല എന്ന്?

കുറെ ദശകങ്ങളായി ലോകത്ത് ഇസ്ലാമിനെ പ്രവാചകന്റെയും അദ്ദേഹത്തിന്റെ തൊട്ടടുത്ത തലമുറയിലെയും അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട്. സലഫിസവും മൗദൂദിസവും ഇസ്ലാമിക് ബ്രദര്‍ഹുഡും മറ്റു തീവ്ര സംഘടനകളും ഏറെ ശക്തിപ്രാപിച്ച് അവരുടെ ലക്ഷ്യങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ ഇസ്ലാമിന്റെ അന്തസ്സ് കളഞ്ഞു കുളിക്കുകയാണ്. മുസ്ലിം ജനസാമാന്യം അത് മനസ്സിലാക്കി സലഫീ കാലഘട്ടത്തിനു പകരം ഇസ്ലാമിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുക എന്നതാണ് ഏക പോംവഴി. അങ്ങിനെ ഇസ്ലാമിന്റെ അന്തസ്സ് ഉയരട്ടെ.

Tags: IslamistIslam
Share9TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies