Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അനുസ്മരണം

ഡോ.സി.പദ്മനാഭന്‍ – ആതുരശുശ്രൂഷാരംഗത്തെ കര്‍മ്മയോഗി

കാനപ്രം ഈശ്വരന്‍

Print Edition: 26 February 2021
അലി അക്ബര്‍ ഡോ. പദ്മനാഭനെ ആദരിക്കുന്നു.

അലി അക്ബര്‍ ഡോ. പദ്മനാഭനെ ആദരിക്കുന്നു.

ചില പ്രിയപ്പെട്ടവരുടെ വേര്‍പാട് വേദനയോടെ മാത്രമേ സ്വീകരിക്കാന്‍ പറ്റുകയുള്ളൂ. ആതുരസേവനം കര്‍മ്മയോഗമാക്കിമാറ്റിയ ഹോമിയോ ഡോക്ടര്‍ സി.പദ്മനാഭന്‍ (വെങ്ങര കണ്ണൂര്‍) വിട്ടു പിരിഞ്ഞത് ഒരു ശൂന്യത സൃഷ്ടിച്ചുകൊണ്ടാണ്. തന്റെ കൊച്ചു ഭവനത്തില്‍ രാപ്പകല്‍ ഭേദമില്ലാതെ നൂറുകണക്കിന് പാവപ്പെട്ടവരും ഇടത്തരക്കാരുമായ രോഗികളെ പരിശോധിച്ച് അവരുടെ പ്രശ്‌നങ്ങള്‍ കേട്ടും പതിഞ്ഞസ്വരത്തില്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കിയും തുച്ഛമായ പ്രതിഫലം വാങ്ങി മരുന്നു നല്‍കിയും സാമൂഹ്യസേവനം ചെയ്ത മഹാത്മാവായിരുന്നു ഡോ.പദ്മനാഭന്‍. അതിരാവിലെ മുതല്‍ അര്‍ദ്ധരാത്രിവരെ അദ്ദേഹത്തിന്റെ വീട്ടിനു മുന്നില്‍ രോഗികളുടെ നീണ്ടവരി തന്നെ ഉണ്ടാകുമായിരുന്നു.
മകന്റെ ചികിത്സയ്ക്കായി അദ്ദേഹത്തെ സന്ദര്‍ശിക്കുമായിരുന്ന എനിക്ക് അദ്ദേഹത്തിന്റെ വിയോഗത്താല്‍ നഷ്ടമായത് പ്രതിമാസം രണ്ടു സത്സംഗങ്ങളാണ്. പുറത്തു രോഗികള്‍ കാത്തിരിക്കുമ്പോഴും സ്‌നേഹപൂര്‍വ്വം ‘മാഷേ’ എന്നു വിളിച്ച് ചുരുക്കം വാക്കുകളില്‍ സ്‌നേഹപൂര്‍വ്വം സംസാരിക്കുന്ന രീതി വളരെ അടുപ്പത്തിന് കാരണമായി. മകനെ യോഗാസന പ്രാണായാമങ്ങള്‍ ചെയ്യിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ചെറിയ പുഞ്ചിരി തൂകി പപ്പന്‍ ഡോക്ടര്‍ പറഞ്ഞു- ‘യോഗ ചിത്തത്തെ ശുദ്ധീകരിക്കും. സത്വഗുണം വര്‍ദ്ധിപ്പിക്കും. ആധുനികയുഗത്തില്‍ സത്വഗുണങ്ങള്‍ മുന്‍നിര്‍ത്തി ജീവിക്കാന്‍ പറ്റുമെന്നു ഉറപ്പുണ്ടെങ്കില്‍ യോഗ ശീലിക്കാം’. എന്തൊരു പ്രായോഗിക നിര്‍ദ്ദേശം! എന്തുതരം അറിവിനെയും ധനസമ്പാദനത്തിനുളള മാര്‍ഗമാക്കുന്ന നവലോകക്രമത്തില്‍ ശുദ്ധാത്മാക്കള്‍ നേരിടുന്ന സമസ്യകള്‍ സൂചിപ്പിച്ചപ്പോള്‍ സ്വാനുഭവത്തിന്റെ സ്പര്‍ശം അതില്‍ തെളിഞ്ഞു. അതെ, അതൊരു തപസ്വിയുടെ വാക്കാണ്. സത്യത്തെ ഉപാസിച്ചവന്റെ വാക്ക് രഥ്യാപുരുഷവചനമല്ല.

സംഘപ്രസ്ഥാനങ്ങള്‍ക്ക് വലിയൊരു തണലായിരുന്നു പപ്പന്‍ ഡോക്ടര്‍. ഏത് സമയത്തും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുമായിരുന്നു. സാമ്പത്തികമായി പിന്നാ ക്കം നില്‍ക്കുന്നവരെ സൗജന്യമായി ചികിത്സിക്കുകയും അവര്‍ക്ക് സാമ്പത്തിക സ ഹായം ചെയ്യുക പോലും ഉണ്ടായിരുന്നു. സംഘകുടുംബാംഗമായ ഡോ.പദ്മനാഭനില്‍ ബാല്യം തൊട്ടുതന്നെ സാമൂഹ്യസേവനവും മനുഷ്യസ്‌നേഹവും സംഘസ്ഥാനില്‍ വച്ച് രൂപംകൊണ്ടിരുന്നു. സഹോദരങ്ങളായ സി.നാരായണന്‍ ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും സി.ഭാസ്‌കരന്‍ തപസ്യയുടെ ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിങ്കപ്പൂരില്‍ വച്ച് നേതാജിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ അച്ഛന്‍ കുഞ്ഞിരാമന്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഐ. എന്‍.എ.ഭടന്മാര്‍ക്കു കൊടുത്തു വന്ന പെന്‍ഷന്‍ ത്യജിച്ച് മാതൃകകാട്ടി. മക്കള്‍ അച്ഛന്റെ നിസ്വാര്‍ത്ഥത പിന്തുടര്‍ന്നു വന്നതില്‍ അതിശയമില്ല. നാട്ടുകാരുടെ പ്രിയപ്പെട്ട പപ്പന്‍ ഡോക്ടര്‍ അവരെ കണ്ണീരണിയിച്ചു കൊണ്ട് വിടവാങ്ങി.

Share15TweetSendShare

Related Posts

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

നിശ്ശബ്ദ സേവനത്തിന്റെ സൗരഭ്യം

അഭ്രപാളികളിലെ കാവ്യ-കലാസങ്കീര്‍ത്തനം

ഡോ.ടി.ബി. വേണുഗോപാലപ്പണിക്കര്‍

തേജസ്വിയായ ഗുരുനാഥന്‍

മാതൃവാത്സല്യത്തിന്റെ സംഘടനാമുഖം

ഭൂമിയെ പച്ചപ്പണിയിക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ബാലന്‍

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies