Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

സമസ്തയുടെ പല്ലക്കു ചുമക്കാന്‍ ഇടത് സഖാത്തികള്‍!

ശാകല്യന്‍

Print Edition: 20 May 2022

സംസ്ഥാന വനിതാ കമ്മീഷന്റെ മുന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ യേശുവിന്റെ സ്വര്‍ഗ്ഗവാതിലിലൂടെ തലയിട്ടു നോക്കുകയാണ് ഇപ്പോഴത്തെ വനിതാ കമ്മീഷന്റെ കാര്യങ്ങളറിയാന്‍. മലപ്പുറത്തെ സമസ്ത മൊയില്യാരുടെ പല്ലക്കും ചുമലിലേന്തി നടക്കുകയാണ് പുതിയ വനിതാകമ്മീഷന്‍ അദ്ധ്യക്ഷ സതീദേവിയും മറ്റു ഇടത് സഖാത്തിക ളും. പല്ലക്ക് ചുമക്കുന്നതില്‍ ചില്ലറ സംതൃപ്തിയൊന്നുമല്ല അവരുടെ മുഖത്ത്. എന്നിട്ടും ജോസഫൈന്‍ പറഞ്ഞു ‘പോയി അനുഭവിച്ചോ’.

പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്ത് മദ്രസാ വാര്‍ഷിക പരിപാടിയില്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഒരു പത്താം ക്ലാസുകാരി സ്റ്റേജില്‍ കയറിയത് സമസ്ത നേതാവ് എം.ടി.അബ്ദുളള മുസ്ല്യാരെ ക്ഷുഭിതനാക്കി. ‘ആരാടാ പത്താം ക്ലാസുകാരിയെ സ്റ്റേജിലേക്ക് വിളിച്ചത്. ഇനി മേലില്‍ വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ചു തരാം. പെങ്കുട്ട്യേളെ ഇങ്ങട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം ഇങ്ങക്കറിയില്ലേ’ എന്നായിരുന്നു സ്റ്റേജില്‍ വെച്ച് മുസ്ല്യാരുടെ ചോദ്യം. ഇത്ര പരസ്യമായി സ്ത്രീകള്‍ സ്റ്റേജില്‍ കയറരുത് എന്ന് പറഞ്ഞധിക്ഷേപിച്ച സമസ്ത മൊയില്യാര്‍ക്കെതിരെ ഒരക്ഷരം വായ തുറന്നു പറയാന്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയെയോ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തലവനെയോ ബാലാവകാശ കമ്മിഷന്‍ കസേരയിലിരിക്കുന്നവരെയോ കണ്ടില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ മൊയില്യാരുടെ വാക്കുകള്‍ നിറഞ്ഞു നിന്നിട്ടും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പോലും അവര്‍ തയ്യാറായില്ല. വനിതകളുടെ അവകാശ സംരക്ഷകരെന്നു പറയുന്ന ചുകപ്പു പാര്‍ട്ടിക്കാര്‍ അരിവാളും ചുറ്റികയും മൊയില്യാരുടെ തറവാട്ടില്‍ പണയം വെച്ചിരിക്കയാണ്. അയലിന്‍മേലിരിക്കുന്ന കോഴിയെ പോലെയാണ് സമസ്ത. ഏതു നിമിഷവും അത് സി.പി. എമ്മിന്റെ കൂട്ടിലേക്കും ലീഗിന്റെ കൂട്ടിലേക്കും ചാടാം. വഖഫ് വിവാദത്തില്‍ സമസ്തയുടെ നിലപാട് സ്വന്തം കൂട്ടില്‍ ഉറപ്പാക്കാന്‍ ലീഗിനും സി.പി.എമ്മിനും സാധിച്ചിട്ടില്ല. അതിനാല്‍ സമസ്തയെ പിണക്കാന്‍ ഇരുമുന്നണികളും തയ്യാറില്ല. സുന്നി വോട്ടില്‍ നോട്ടമിട്ടിരിക്കുന്ന അവര്‍ക്ക് സമസ്ത സ്ത്രീകളെ എന്നല്ല കേരളത്തെ മൊത്തം അധിക്ഷേപിച്ചാലും പ്രശ്‌നമല്ല. സമസ്തക്കെതിരെ അവര്‍ വായ തുറക്കില്ല എന്നു മാത്രമല്ല മൊയില്യാരുടെ പാദുകം പേറാനും പല്ലക്ക് ചുമക്കാനും റെഡി. തമിഴ്‌നാട്ടില്‍ ആചാര്യനെ പല്ലക്കില്‍ ചുമക്കുന്ന പട്ടണപ്രവേശം എന്ന ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട കൂട്ടത്തിലായിരുന്നു സി.പി.എം. അത് ഹിന്ദുക്കളുടെ ആചാരമായതിനാല്‍ എതിര്‍ക്കാന്‍ സഖാക്കള്‍ക്ക് രണ്ടുവട്ടം ചിന്തിക്കേണ്ട. അവരാണ് തങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍ സ്ത്രീകളെ അപമാനിച്ച സമസ്തക്കാരന്‍ മൊയില്യാരുടെ പല്ലക്ക് ചുമക്കുന്നത്. വെറുതെയല്ല ജോസഫൈന്‍ അനുഭവിച്ചോ എന്ന് അറിയാതെ പറഞ്ഞുപോയത്. സ്ത്രീ സമൂഹത്തെ അധിക്ഷേപിക്കുന്ന സമസ്ത മുസല്യാരുടെ നിലപാടിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമായി വിമര്‍ശിച്ച സാഹചര്യത്തില്‍ തങ്ങള്‍ നഗ്‌നരാണെന്ന് തിരിച്ചറിഞ്ഞ പല്ലക്കു വാഹകരായ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയും കൂട്ടരും പ്രസ്താവനാ വാറോല കൊണ്ട് നാണം മറയ്ക്കുകയാണ്. നാട്ടുകാരേ, ഇതു കണ്ട് നിങ്ങള്‍ ചിരിക്കരുത്.

ShareTweetSendShare

Related Posts

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies