കേരളത്തിലെ മതേതര പാര്‍ട്ടികള്‍ പച്ചപ്പാര്‍ട്ടികളാവുന്നു! അതോടൊപ്പം ഹിന്ദു നാമധാരികളായ നേതാക്കള്‍ പച്ചതൊടാതെ വിറകുവെട്ടികളുമാകുന്നു. ജനപ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ മതം നോക്കുന്നതാണ് ഈ പാര്‍ട്ടികളുടെ മതേതരത്വം. പാര്‍ട്ടിക്കു വേണ്ടി ചത്തു പണിയെടുത്തതുകൊണ്ട് രാജ്യസഭാ സീറ്റിന് നറുക്കു വീഴില്ല. മുസ്ലിമായാലേ രക്ഷയുള്ളൂ. കോണ്‍ഗ്രസ്സില്‍ നറുക്കു വീണത് ജെബി മേത്തര്‍ക്ക്. സി.പി.എമ്മില്‍ എ.എ. റഹീമിന്.
സുധാകരന്റെ സ്വന്തക്കാരനും പാര്‍ട്ടിക്ക് വേണ്ടി ചാനലുകളില്‍ നാക്കിട്ടടിക്കാന്‍ വിധിക്കപ്പെട്ടവനുമായ എം.ലിജു ഹിന്ദുവായതിനാല്‍ തഴയപ്പെട്ടു. സതീശന്‍ പാച്ചേനിയുടെ അവസ്ഥയും അതു തന്നെ. ഹൈക്കമാന്റിന്റെ പിന്‍ബലമുണ്ടായിട്ടും ഹിന്ദുവായതിനാല്‍ ശ്രീനിവാസന്‍ കൃഷ്ണനും ഇതേ ദുര്‍ഗതിയുണ്ടായി. ന്യൂനപക്ഷമായിട്ടും ക്രിസ്ത്യാനിയായതിനാല്‍ ജയ്‌സണ്‍ ജോസഫിനും നറുക്കു വീണില്ല. മുസ്ലിം സംവരണത്തിലുള്ളതാണ് കേരളത്തിലെ രാജ്യസഭാ സീറ്റ് എന്ന് കോണ്‍ഗ്രസ്സും സി.പി.എമ്മും മുട്ടുമടക്കി സമ്മതിച്ചിരിക്കയാണ്. അതിനാല്‍ കോണ്‍ഗ്രസ്സിന്റെ പട്ടികയില്‍ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ. ജെബിയും ഹസ്സനും. മറ്റു പേരുകള്‍ വെറും ഡമ്മികള്‍ മാത്രം. സ്വാഭാവികമായും ജെബിക്ക് നറുക്കു വീണു. ജെബിയുടെ ഒന്നാമത്തെ യോഗ്യത മുസ്ലിമായതാണെന്ന് കെ.മുരളീധരന്‍ പത്രക്കാരോട് സമ്മതിച്ചിട്ടുമുണ്ട്.
സി.പി.എമ്മില്‍ രാജ്യസഭാ സീറ്റ് നല്‍കാന്‍ യോഗ്യരായ നിരവധി നേതാക്കളുണ്ടായിട്ടും താരതമ്യേന ഇളം തലമുറക്കാരനായ റഹീമിന് നറുക്കു വീഴാനുള്ള യോഗ്യത മുസ്ലിമാണെന്നതു തന്നെ. രാജ്യസഭാ സീറ്റില്‍ ജനസ്വാധീനത്തിനല്ല പാര്‍ട്ടിയുടെ തീരുമാനത്തിനാണ് സ്ഥാനം. പാര്‍ട്ടി തീരുമാനിക്കുന്നയാള്‍ തിരഞ്ഞെടുക്കപ്പെടും. എന്നിട്ടും ഉറച്ച സീറ്റുകളില്‍ പോലും പാര്‍ട്ടിക്കൂറിനു പകരം മതം നോക്കി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതാണ് കേരളത്തിലെ ഇടത്-വലത് ജനാധിപത്യരീതി! രാജ്യസഭാ സീറ്റിലേക്ക് ആരെ നിര്‍ത്തണം എന്ന ചര്‍ച്ച തുടങ്ങിയ വേളയില്‍ തന്നെ സീറ്റ് മുസ്ലിം സംവരണമാക്കണമെന്ന് ചില മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നതും ഭരണക്കസേരയില്‍ ഇരിക്കുന്നവര്‍ ആരായിരിക്കണമെന്നു തീരുമാനിക്കുന്നതും തങ്ങളാണെന്ന ഫത്വയിറക്കല്‍. കോണ്‍ഗ്രസ്സും സി.പി.എമ്മും ഈ ഫത്വ അനുസരിച്ചതോടെ രാജ്യസഭാ സീറ്റിലും മുസ്ലിം സംവരണം!. തനി പച്ചയായി മാറുന്നു കേരളത്തിലെ ജനാധിപത്യം!