Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ

അകലെ ഒരച്ഛന്‍

കണ്ണന്‍ പെരുമുടിയൂര്‍

Print Edition: 26 November 2021

രാമനാഥന് ഇന്‍ഷൂറന്‍സിലാണ് ജോലി. ജീവിതം അതുകൊണ്ടുതന്നെ ഒരു ‘സേഫ് പോളിസി’ പോലെ അദ്ദേഹം കൊണ്ടു നടന്നു.

‘റിസ്‌ക് ഫാക്‌ടേഴ്‌സ്’ എല്ലാം ഒഴിവാക്കി ഏറ്റവും സുരക്ഷിതമായ ഒരു ജീവിതം അദ്ദേഹം നയിച്ചു.
ഒറ്റ മകന്‍ – വാസുദേവന്‍.

ഭാര്യ സേതുലക്ഷ്മി അയാള്‍ക്കിഷ്ടപ്പെട്ട ആഹാരങ്ങളൊക്കെ ഉണ്ടാക്കി വൈകുന്നേരം അയാള്‍ ഓഫീസില്‍ നിന്നും വരുന്നതും കാത്തിരുന്നു.
വരുമ്പോള്‍ തിളപ്പിച്ചാറ്റിയ ഫില്‍ട്ടര്‍ കോഫി. ഒപ്പം മൊരിച്ചെടുത്ത ഉഴുന്നുവട.

പിന്നെ, കുളികഴിഞ്ഞെത്തുമ്പോള്‍ മൂന്ന് ഇഡ്ഢലിയും സാമ്പാറും ചമ്മന്തിയും. അതിന്നിടയില്‍ ഉച്ചക്ക് കൊടുത്തയച്ച തൈര് സാദത്തിന്റെ പാത്രം കഴുകിവെക്കും. രാവിലെ ഉലുവ ചേര്‍ന്ന രണ്ട് ദോശയും മറ്റൊരു ഫില്‍ട്ടര്‍ കാപ്പിയും.

ഇതെല്ലാം സേതുലക്ഷ്മിയുടെ ദിനചര്യയുടെ ഭാഗങ്ങളായിരുന്നു.

വാസുദേവന് കോഴിക്കോട്ടാണ് ജോലി…

ഇടയ്ക്ക് വീട്ടില്‍ വരുമ്പോള്‍ അച്ഛന്റെ – അമ്മയുടെ ഈ ദിനചര്യകള്‍ക്കൊരിക്കലും വിഘ്‌നം വരുത്താതെ അയാള്‍ കഴിഞ്ഞുകൂടി
.
-സ്വന്തം മുറിയില്‍, സ്വന്തം ലോകത്തില്‍ സ്വന്തം ജീവിതവുമായി അയാള്‍ വീട്ടില്‍ വന്നുപോയി.

ഓരോരുത്തരും അവരവരുടേതായ ഓരോ ലോകങ്ങളില്‍ ജീവിച്ചു.

സേതുലക്ഷ്മി അടുക്കളയില്‍. രാമനാഥന്‍ ഇന്‍ഷൂറന്‍സിന്റെ കണക്കുകളിലും സുരക്ഷിതത്വത്തിലും. മകന്‍ വാസുദേവന്‍ കംപ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും വാട്‌സാപ്പിന്റേയും മറ്റൊരു ലോകത്തില്‍.

-ഈ ലോകത്തില്‍ മതിലുകള്‍ തീര്‍ത്തതാരാണ്?

അങ്ങിനെ വിഷു വന്നു.

വിഷുവും ഈസ്റ്ററും എല്ലാം ഒരുമിച്ചു വന്നതുകൊണ്ട് നാലഞ്ചുദിവസം ലീവാണ്. വ്യാഴം വിഷു, ദുഃഖവെള്ളി – ശനി- പിന്നെ ഈസ്റ്റര്‍ ഞായര്‍.

ബുധനാഴ്ച വന്ന വാസുദേവന്‍ അമ്മയോട് പറഞ്ഞു – നാലഞ്ചു ദിവസം ലിവാണല്ലൊ. ഞാനൊരു ടൂറു പോകുന്നു.

ഇതൊരു പതിവായതുകൊണ്ട് അമ്മയിലൂടെ അച്ഛനുമറിഞ്ഞു. എന്നും അങ്ങിനെയാണ്. എല്ലാം അമ്മയോടു പറയും. അമ്മ അച്ഛനോടും.

വ്യാഴാഴ്ച ‘ബാക് ബാഗ്’ സെറ്റു ചെയ്തു വാസുദേവനിറങ്ങി. പുലരുമ്പോള്‍ അച്ഛനൊരുക്കിയ ‘കണി’ അവന്‍ കണ്ടിരുന്നു. വെറ്റിലയില്‍ വെച്ച അഞ്ചു രൂപയുടെ സ്വര്‍ണ്ണ നിറമുള്ള നാണയവും അവന്‍ കൈനീട്ടമായി എടുത്തിരുന്നു.

വെള്ളിയാഴ്ച കഴിഞ്ഞു. ശനി കഴിഞ്ഞു. ഞായറും കഴിഞ്ഞു. അവന്‍ ഇനിയും ഉയിര്‍ത്തെഴുന്നേറ്റില്ല.

ഇതു പതിവായതുകൊണ്ട് രാമനാഥന് ഉത്കണ്ഠയൊന്നും തോന്നിയില്ല. ഞായറാഴ്ച വൈകിട്ടും കാണാതായപ്പോള്‍….

– നാളെ ജോലിക്കുപോകേണ്ടതല്ലേ?

ഒരു ഫോണ്‍ വിളിപോലും ഇതുവരെ വന്നില്ല. – എത്തി, ഹോട്ടലില്‍ മുറിയെടുത്തു എന്നു പറഞ്ഞ് സേതുലക്ഷ്മിയെ വിളിച്ചതല്ലാതെ.

സേതുലക്ഷ്മിക്കും ഉത്കണ്ഠ ഉണ്ടായിരുന്നു. അവര്‍, അവരറിയുന്ന അവന്റെ സുഹൃത്തുക്കളെ വിളിച്ചു. ഫെയ്‌സ്ബുക്കില്‍ കടലിന്നരികിലെ പാറക്കെട്ടില്‍ അവന്‍ നില്‍ക്കുന്ന സെല്‍ഫി വന്നിട്ട് രണ്ടു ദിവസമായെന്നവരറിയിച്ചു.

തിങ്കളാഴ്ച രാമനാഥന്‍ ഓഫീസില്‍ പോയി. ദിനചര്യകളില്‍ ഒരു മാറ്റവും വന്നില്ല.

വൈകുന്നേരം വീട്ടില്‍ വന്നപ്പോഴറിഞ്ഞു; മകനേക്കുറിച്ച് ഇനിയും വിവരമൊന്നുമറിഞ്ഞില്ലെന്ന്.

അല്പമായ സുഹൃത്തുക്കളിലാരോ പറഞ്ഞു: ”നമുക്ക് പോലീസില്‍ ഒന്നു വിവരമറിച്ചാലൊ?”

– വേണോ? അതല്ലാതെ…

– വേണം.

സേതുലക്ഷ്മിയുടെ ശബ്ദം കൂടിയായപ്പോള്‍ അയാള്‍ ആ സുഹൃത്തിനേയും കൂട്ടി പോലീസ് സ്റ്റേഷനിലേക്കു പോയി.

എല്ലാം പതിവുമുറ. പോയിട്ടെത്ര നാളായി? ഇടയ്ക്ക് ഇങ്ങിനെ പോകാറുണ്ടൊ! എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോ!? വിവരം കിട്ടിയാല്‍ ഞങ്ങളറിയിക്കാം. അന്വേഷിക്കാം.

പിറ്റേന്ന് രാമനാഥന്റെ ഫോണ്‍ ശബ്ദിച്ചു. -സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ്.

അയാള്‍ ധൃതിവെച്ച് സുഹൃത്തിനേയുംകൂട്ടി സ്റ്റേഷനിലെത്തി.
– ഒരു സംശയമുണ്ട്. കോവളത്ത് ഒരു ബോഡി കിട്ടിയിട്ടുണ്ട്. അതാണോ എന്നന്വേഷിക്കാന്‍.

ഉടന്‍ തന്നെ കോവളത്തെത്തി.

മോര്‍ച്ചറിയിലെ അര്‍ദ്ധനഗ്നമായ ശരീരം കണ്ടു.

മകനാണോ എന്നറിയിക്കാന്‍ തെളിവു ചോദിച്ച പോലീസൂകാരനു മുന്നില്‍ അയാള്‍ ഒന്നു പതറി.

– ഞാനൊരിക്കലും മോനെ ഒന്നു സ്‌നേഹത്തോടെ തലോടിയിട്ടില്ലല്ലൊ. അവനോടൊരിക്കലും സൗഹൃദത്തോടെ സംസാരിച്ചിട്ടില്ലല്ലൊ, അവന്റെ ശരീരത്തിലെ അടയാളങ്ങളും മറുകുകളും കാക്കപ്പുള്ളികളുമൊന്നും എനിക്കറിയില്ലല്ലൊ.

അവനെ നിയന്ത്രിച്ചും സംരക്ഷിച്ചും പോന്ന വെറുമൊരു ഇന്‍ഷൂറന്‍സച്ഛന്‍ മാത്രമായിരുന്നല്ലോ ഞാന്‍. നല്ല പോളിസി നോക്കി, സുരക്ഷിതത്വം നോക്കി ജീവിതത്തെ ഇന്‍ഷൂറന്‍സിന്റെ ചട്ടക്കൂട്ടില്‍ തളച്ചിടാന്‍ നോക്കിയ വിഡ്ഢി!

ഒടുവില്‍, ഏറ്റവുമൊടുവില്‍ രാമനാഥനു മുന്നില്‍ ഇന്‍ഷൂറന്‍സിന്റെ സംരക്ഷിത വലയങ്ങള്‍ അലിഞ്ഞലിഞ്ഞില്ലാതായി….

Share11TweetSendShare

Related Posts

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

വര: ഗുരീഷ് മൂഴിപ്പാടം

പാപനാശിനി

വര: ഗിരീഷ്‌ മൂഴിപ്പാടം

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)

താളം

ഒരു വൈറല്‍ ആത്മഹത്യ

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies