Friday, August 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

കോള്‍ഡ് ഫ്യൂഷന്‍ -നാളെയുടെ പ്രതീക്ഷ

യദു

Print Edition: 17 September 2021

മനുഷ്യന്റെ കണ്ടെത്തലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്? വിമാനം, ബഹിരാകാശം, കപ്പല്‍, തീവണ്ടി, മൊബൈല്‍ ഫോണ്‍.. അല്ല, അല്ലേയല്ല. മാനവചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തലുകള്‍ തീയും ചക്രവുമാണ്. അവിടെനിന്നാണ് മാനവരാശി പുരോഗതിയുടെ പാളങ്ങളിലൂടെ കുതിച്ചോടാന്‍ തുടങ്ങിയത്.

അതിനുശേഷമുള്ള ഏറ്റവും വലിയ ഒരു കണ്ടുപിടുത്തത്തിന്റെ വക്കത്താണ് ഇപ്പോള്‍ മനുഷ്യന്‍. അത് മറ്റൊന്നുമല്ല കോള്‍ഡ് ഫ്യൂഷന്‍ അഥവാ നിയന്ത്രിത ഫ്യൂഷന്‍.

ആണവ റിയാക്ഷനുകളെപ്പറ്റി നമുക്ക് നന്നായി അറിയാം. അത് രണ്ടു തരത്തിലാണ്. ഭാരം കൂടിയ ഒരു മൂലകത്തിന്റെ ന്യൂക്ലിയസ്സിനെ ഒരു ന്യൂട്രോണ്‍ കൊണ്ട് പിളര്‍ക്കുമ്പോള്‍ അത് ഭാരം കുറഞ്ഞ രണ്ടു തന്മാത്രകള്‍ ആകും. അധികം വരുന്ന ഭാഗം ഐന്‍സ്റ്റീന്റെ മാസ് എനര്‍ജി തത്വം അനുസരിച്ച് ഊര്‍ജ്ജമായി മാറും. ഇത് തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ വന്‍തോതിലുള്ള ഊര്‍ജ്ജം ഉണ്ടാകും. പൊട്ടിത്തെറിക്കും. ഇതാണ് ന്യൂക്ലിയര്‍ ഫിഷന്‍. ലോകത്തിലെ തൊണ്ണൂറു ശതമാനം അണുബോംബുകളും ആണവ റിയാക്റ്ററുകളും പ്രവര്‍ത്തിക്കുന്നത് ഫിഷന്‍ ഉപയോഗിച്ചാണ്.

ഇതിന്റെ പതിന്മടങ് ശേഷിയുള്ള പ്രവര്‍ത്തിയാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍. രണ്ടു ഹൈഡ്രജന്‍ ന്യൂക്ലിയസ്സുകളെ വന്‍ താപത്തില്‍ ഉരുക്കിച്ചേര്‍ക്കുമ്പോള്‍ അധികം വരുന്ന ഭാഗം ഊര്‍ജ്ജമായി പുറത്തുവരുന്ന പ്രക്രിയ ആണിത്. ഇതിന്റെ ഊര്‍ജ്ജോല്‍പ്പാദനശേഷി ഫിഷനേക്കാള്‍ ആയിരക്കണക്കിന് മടങ്ങ് കൂടുതലാണ്. സൂര്യനിലും നക്ഷത്രങ്ങളിലുമെല്ലാം ഊര്‍ജ്ജം ഉണ്ടാകുന്നത് ഫ്യൂഷന്‍ ഉപയോഗിച്ചാണ്.

ന്യൂക്ലിയസ്സിനെ പിളര്‍ക്കാനുപയോഗിക്കുന്ന ന്യൂട്രോണുകളുടെ എണ്ണം നിയന്ത്രിച്ച് ഫിഷന്‍ പ്രവര്‍ത്തനങ്ങളെ കൂട്ടാനും കുറക്കാനും നിര്‍ത്തിവെയ്ക്കാനും എല്ലാം സാധിക്കും. എന്നാല്‍ ഫ്യൂഷനെ നിയന്ത്രിക്കാനുള്ള സാങ്കേതികത ഇന്നുവരെ ലഭ്യമായിട്ടില്ല. അതുകൊണ്ടുതന്നെ ഹൈഡ്രജന്‍ ബോംബുകളിലെ സംഹാരരൂപിയായി മാത്രമേ ഭൂമിയില്‍ ഫ്യൂഷന്‍ ഉള്ളൂ. ഈ ന്യൂക്ലിയര്‍ ഫ്യൂഷനെ തളക്കാനുള്ള ഭ്രാന്തുപിടിച്ച ഗവേഷണത്തിലാണ് കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ശാസ്ത്രലോകം.

ഫ്യൂഷന്‍ നിയന്ത്രിക്കാനായാല്‍ അത് ഒരിക്കലും വറ്റാത്ത അനന്തമായ ഊര്‍ജ്ജത്തിന്റെ ഉറവിടമാണ്. പ്രപഞ്ചത്തിലുള്ള മൂലകങ്ങളുടെ 99 ശതമാനവും ഹൈഡ്രജന്‍ ആണ്. അതുകൊണ്ടുതന്നെ അത് തീരുന്ന പ്രശ്‌നമേയില്ല. പ്രപഞ്ചത്തിന്റെ ബാലന്‍സ് തന്നെ നിലനില്‍ക്കുന്നത് കോടാനുകോടി നക്ഷത്രങ്ങളില്‍ നടക്കുന്ന ഫ്യൂഷനിലൂടെ ആണ്. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇങ്ങനെ നിയന്ത്രിക്കാനാകുന്ന ഫ്യൂഷന്‍ അഥവാ കോള്‍ഡ് ഫ്യൂഷന്‍ മേഖലയില്‍ നിര്‍ണ്ണായകമായ കണ്ടെത്തലുകള്‍ നടത്തി എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രപഞ്ചത്തിനെ തന്നെ നിയന്ത്രിക്കുന്ന വറ്റാത്ത ഊര്‍ജ്ജത്തിന്റെ അക്ഷയപാത്രം കൈപ്പിടിയില്‍ ഒതുങ്ങുന്നത് അഗ്‌നിക്ക് ശേഷം മനുഷ്യന്റെ ഏറ്റവും മഹത്തായ കണ്ടുപിടുത്തമായിരിക്കും എന്നതില്‍ ഇപ്പോള്‍ സംശയമൊന്നുമില്ലല്ലോ.

Share5TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഭാരതത്തിന്റെ തേജസ്

ഹൈപ്പര്‍ലൂപ്പ് – ഭാവിയുടെ സഞ്ചാരവിപ്ലവം

സാറ്റേണ്‍ റോക്കറ്റിന്റെ കഥ

ചുവപ്പുനീക്കം പ്രപഞ്ചവികാസം

എസ്.എസ്.എല്‍.വി ഭാരതത്തിന്റെ കൊച്ചുഭീമന്‍

രക്തം കട്ടപിടിക്കല്‍- പ്രകൃതിയുടെ മായാജാലം

Kesari Shop

  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
Follow @KesariWeekly

Latest

വിഘടനവാദികളുടെ വിഭജനവാദങ്ങള്‍

രാജ്യപുരോഗതിയുടെ ചുമതല സമാജം ഏറ്റെടുക്കണം: ഡോ.മോഹന്‍ ഭാഗവത്

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഭാരതത്തിന്റെ തേജസ്

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies