Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

കടുവയുടെ വരവ് (കാത്തിരിപ്പ് 11)

കെ.ആര്‍.വിശ്വനാഥന്‍

Print Edition: 27 September 2024
കാത്തിരിപ്പ് പരമ്പരയിലെ 21 ഭാഗങ്ങളില്‍ ഭാഗം 11

കാത്തിരിപ്പ്
  • കാത്തിരിപ്പ്
  • കൂട് (കാത്തിരിപ്പ് 2)
  • അരക്കൊമ്പന്‍ (കാത്തിരിപ്പ് 3)
  • കടുവയുടെ വരവ് (കാത്തിരിപ്പ് 11)
  • കഴുത്തിലെ കെട്ട്‌ (കാത്തിരിപ്പ് 4)
  • കുരങ്ങുകളി (കാത്തിരിപ്പ് 5)
  • കഷണ്ടിക്കാരനും താടിക്കാരനും (കാത്തിരിപ്പ് 6)

കുരങ്ങാട്ടിയുടെ ചെണ്ട കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങി. കുരങ്ങാട്ടി വിരിച്ചിട്ട തുണിക്കഷണത്തിലേക്ക് നാണയങ്ങള്‍ വന്നു വീഴാന്‍ തുടങ്ങി. കുരങ്ങാട്ടി കൂടുതല്‍ ശക്തിയോടെ ചെണ്ടയില്‍ അടിച്ചു.
പക്ഷേ അയാളുടെ സന്തോഷം ഏറെ നേരം നീണ്ടു നിന്നില്ല.

ഒരു പോലീസ് ജീപ്പ് അങ്ങോട്ട് തിടുക്കത്തില്‍ വരുന്നുണ്ടായിരുന്നു. പോലീസ് ജീപ്പില്‍ നിന്നും വിളിച്ചു പറഞ്ഞത് കേട്ട് എല്ലാവരും ഞടുങ്ങി.
”പുഴക്കരയില്‍ കടുവ എത്തിയിരിക്കുന്നു. ചിലപ്പോള്‍ പുഴ കടക്കാന്‍ സാധ്യതയുണ്ട്. എല്ലാവരും കരുതിയിരിക്കുക. വഴിയില്‍ ചുറ്റിത്തിരിയാതിരിക്കുക..”
എല്ലാവരും കൂടുതല്‍ വിവരങ്ങളറിയാന്‍ പോലീസ് ജീപ്പിനരികിലേക്കു നടന്നു.

അപ്പോഴും മാര്‍ക്കോ വേദന സഹിക്കാനാകാതെ ഒന്നു പിടയാനെങ്കിലും കഴിയാതെ തൂങ്ങിക്കിടക്കുകയായിരുന്നു. ശരീരഭാഗങ്ങളെല്ലാം പറിഞ്ഞു പോകുന്നതു പോലെ.
മരത്തിനു പുറകില്‍ നിന്ന് കുരങ്ങാട്ടി പോലീസ് ജീപ്പ് നില്‍ക്കുന്ന സ്ഥലത്തേക്കു നോക്കി.

അയാള്‍ ഭയപ്പെട്ടു. നേരത്തേ കരഞ്ഞ കുട്ടി പോലീസ് ജീപ്പിനടുത്തേക്ക് ഓടി ചെല്ലുന്നു. പോകാന്‍ തുടങ്ങിയ പോലീസ് ജീപ്പ് അവന്‍ തടഞ്ഞുനിര്‍ത്തി.
അവന്‍ മരത്തിനു നേര്‍ക്ക് കൈ ചൂണ്ടി. പോലീസ് ജീപ്പ് തിരിച്ച് മരത്തിനു നേരേ വരുന്നു. മരത്തിന്റെ മറപറ്റി കുരങ്ങാട്ടി തിടുക്കത്തില്‍ ഓടി മറഞ്ഞു. എന്നാലും തന്നെ പോലീസ് പിന്തുടരുന്നുണ്ടെന്ന വിചാരത്തില്‍ അയാള്‍ കഴിയുന്നത്ര വേഗത്തില്‍ ഓടിക്കൊണ്ടേയിരുന്നു.
പോലീസ് ജീപ്പ് മരത്തിന്റെ ചുവട്ടിലെത്തിയത് മാര്‍ക്കോ അറിഞ്ഞു.

പോലീസുകാരന്‍ മരത്തിലേക്കു കയറി. അപ്പോഴും ജീപ്പിനകത്തിരുന്നയാള്‍ കടുവ പുഴക്കരയില്‍ എത്തിയിട്ടുണ്ടെന്ന കാര്യം ഒരു മുടക്കവും കൂടാതെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
മാര്‍ക്കോയെ അഴിച്ചു താഴേക്കു കൊണ്ടുവന്നു. അവന്‍ ആകെ തളര്‍ന്നിരുന്നു. ശരീരമാകെ വലിഞ്ഞു മുറുകി പൊട്ടും പോലെ. അവന്‍ നിലത്തു തളര്‍ന്നു കിടന്നു.
മാര്‍ക്കോ പോലീസുകാരനെ നന്ദിപൂര്‍വം നോക്കി.

”ആ നശിച്ച കടുവാ ഇല്ലായിരുന്നെങ്കില്‍ നിന്നെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയേനേ. പത്രക്കാരെ വിളിച്ച് നല്ലൊരു വാര്‍ത്തയാക്കിയേനേ.”
അയാള്‍ മാര്‍ക്കോയുടെ കൈയിലെ കെട്ടും അരയിലെ ചങ്ങലയും അഴിക്കുന്നതിനിടയില്‍ പറഞ്ഞു.
”കടുവ അധികം താമസിയാതെ പുഴ കടന്ന് ഇങ്ങെത്തും. നീ മരത്തിലേക്കു തന്നെ കയറിക്കോ. അതാണു നല്ലത്. അതിനു തീറ്റയാകാന്‍ നില്‍ക്കേണ്ട.”
കടുവ വരുന്ന വിവരം എല്ലാവരേയും അറിയിച്ചു കൊണ്ട് പോലീസ് ജീപ്പ് തിടുക്കത്തില്‍ പോയി.
കുട്ടി മാര്‍ക്കോയുടെ അടുത്തേക്കു വന്നു.

”മാര്‍ക്കോ….” അവന്‍ വിളിച്ചു.
മാര്‍ക്കോ തല ഉയര്‍ത്തി.
”കടുവ പുഴക്കരയില്‍ എത്തിയിട്ടുണ്ട്… നീ മരത്തില്‍ കയറുന്നതാണു നല്ലത്…”
പോലീസ് ജീപ്പ് വീണ്ടും വേഗത്തില്‍ തിരിച്ചു വന്നു.

”നീയെന്തിനാണിവിടെ ചുറ്റിത്തിരിയുന്നത്…?” പോലീസുകാരന്‍ കുട്ടിയോട് ചോദിച്ചു.
”കടുവയ്ക്ക് ഇരയാകാനോ…? വേഗം ജീപ്പില്‍ കയറ്.. എവിടെയാണു നിന്റെ വീട്..?” അവര്‍ അവനെ ജീപ്പിലേക്കു പിടിച്ചു കയറ്റി.
ജീപ്പിന്റെ പുറകില്‍ നിന്നും അവന്‍ വിളിച്ചു പറഞ്ഞു. ”നീ രക്ഷപ്പെടാന്‍ നോക്ക്… മാര്‍ക്കോ… കടുവ വരുന്നുണ്ട്.”

വയ്യ. ഒട്ടും വയ്യ. എന്നാലും മരത്തിനു മുകളിലേക്കു മെല്ലെ കയറി. മരത്തിന്റെ മുകളിലെത്തി മാര്‍ക്കോ എഴുന്നേറ്റു നിന്നു. അവിടെ നിന്നു നോക്കിയാല്‍ അങ്ങകലെ പുഴ കാണാം. പുഴയ്ക്കക്കരെ കാടിന്റെ കറുപ്പു നിറം. അവന്‍ പുഴയിലേക്കു തന്നെ നോക്കിയിരുന്നു. അകലെയിരുന്നാലും പുഴയും കാടും കാണാന്‍ നല്ല രസം തന്നെ. സന്ധ്യ ഇട്ടു പോയ ചുവപ്പ് അപ്പോഴും പുഴയില്‍ അലിയാതെ കിടന്നിരുന്നു. മാര്‍ക്കോ മരക്കൊമ്പില്‍ ചാരി സുഖമായിരുന്നു. കാറ്റില്‍ മരച്ചില്ലകള്‍ ഇളകിയപ്പോള്‍ സുഖം തോന്നി.
അല്പം കൂടി കഴിയട്ടെ. ശരീരത്തിന്റെ തളര്‍ച്ച മാറിക്കഴിഞ്ഞാല്‍ മെല്ലെ ഇറങ്ങി നടക്കണം. താഴെ ചങ്ങല കിടപ്പുണ്ട്. അത് എടുക്കണം. അതിനു മുമ്പ് വല കീറി നശിപ്പിക്കണം. രക്ഷപ്പെട്ടു പോകുന്ന തന്നെ വീണ്ടും തടവിലാക്കുന്നത് ആ വലയാണ്.
മരത്തുമ്പില്‍ നല്ല കാറ്റ്. കാറ്റ് ശരീരത്തിന്റെ വേദനയൊക്കെ കൊണ്ടു പോകുന്നു. മാര്‍ക്കോ മെല്ലെ മയക്കത്തിലായി.

കുരങ്ങാട്ടി അപ്പോഴും തിരക്കിട്ട് നടക്കുകയായിരുന്നു. ചിലപ്പോളത് ഓട്ടമായി മാറി. എതിലെയെല്ലാമാണ് പാഞ്ഞതെന്ന് ഒരു ഓര്‍മ്മയുമില്ല. രക്ഷപ്പെട്ടു എന്നു കരുതുമ്പോഴാണ് എവിടെ നിന്നെങ്കിലും പോലീസ് ജീപ്പില്‍ നിന്നുമുള്ള അറിയിപ്പ് കേള്‍ക്കുന്നത്.
തനിക്കു പുറകെ പോലീസ് മാത്രമല്ല ഒരു കടുവയുമുണ്ടെന്ന് അയാള്‍ ഭയപ്പെടാന്‍ തുടങ്ങി. അതോടെ ഓട്ടം കൂടുതല്‍ വേഗത്തിലായി.

വീണ്ടും മൈക്കിന്റെ ശബ്ദം. ചെവിയോര്‍ത്ത് പുഴക്കരയിലെ കുറ്റിക്കാട്ടില്‍ പതുങ്ങി.

പോലീസിന്റെ കൈയില്‍ കിട്ടിയാല്‍ ഇക്കുറി തന്റെ കഥ കഴിഞ്ഞതു തന്നെ. ഇനി കൈയില്‍ കിട്ടിയാല്‍ തന്റെ കൈയില്‍ ഭാരം തൂക്കി മരത്തില്‍ തലകീഴായി കെട്ടിത്തൂക്കിയതു തന്നെ. മാര്‍ക്കോയെ ചെയ്തതു തന്നെ തന്നേയും ചെയ്യുമെന്നാണു കഴിഞ്ഞതവണ പോലീസ് ഭീഷണിപ്പെടുത്തിയത്.
(തുടരും)

 

Series Navigation<< മാര്‍ക്കോയ്ക്ക് ശിക്ഷ (കാത്തിരിപ്പ് 10)പുഴയ്ക്ക് അക്കരെ (കാത്തിരിപ്പ് 12) >>
Tags: കാത്തിരിപ്പ്
ShareTweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies