Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

ഗരുഡന്റെ അഹങ്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 23)

സിപ്പി പള്ളിപ്പുറം

Print Edition: 4 November 2022
വീരഹനുമാന്റെ ജൈത്രയാത്ര പരമ്പരയിലെ 28 ഭാഗങ്ങളില്‍ ഭാഗം 23

വീരഹനുമാന്റെ ജൈത്രയാത്ര
  • അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
  • ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
  • സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
  • ഗരുഡന്റെ അഹങ്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 23)
  • തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
  • ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
  • മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)

പക്ഷിരാജാവായ ഗരുഡന്‍ വിഷ്ണുവിന്റെ വാഹനം കൂടിയാണ്. സകല ലോകങ്ങളിലൂടെയും വിഷ്ണു സഞ്ചരിച്ചിരുന്നത് ഗരുഡന്റെ പുറത്തിരുന്നാണ്. എന്നാല്‍ ഇടക്കാലത്തു വച്ച് ഗരുഡന് വലിയൊരു അഹങ്കാരം വന്നുകൂടി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗത തനിക്കാണെന്ന് ഗരുഡന്‍ തന്റെ ചങ്ങാതിമാരായ പക്ഷികളോടും മൃഗങ്ങളോടുമെല്ലാം വീമ്പുപറഞ്ഞു നടന്നു.

ഈ വിവരം എങ്ങനെയോ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ചെവിയിലെത്തി.

”എന്ത്! ഗരുഡന് ഇത്ര അഹങ്കാരമോ? എങ്കില്‍ ആ അഹങ്കാരത്തിന്റെ കൂമ്പൊന്നു നുള്ളണമല്ലൊ. കണ്ടില്ലെന്നു നടിച്ചാല്‍ ഗരുഡന്റെ അഹങ്കാരം ഇനിയും കൂടിവരികയേ ഉള്ളൂ” – ശ്രീകൃഷ്ണന്‍ ചിന്തിച്ചു.

ഒരുദിവസം ശ്രീകൃഷ്ണന്‍ ഗരുഡനെ തന്റെ അരികിലേക്ക് കൈകാട്ടി വിളിച്ചു. ഭഗവാന്‍ പറഞ്ഞു: ”ഗരുഡാ, താങ്കള്‍ വേഗം പോയി നമ്മുടെ ഹനുമാനെ ദ്വാരകയിലേക്ക് കൂട്ടിക്കൊണ്ടുവരണം.”

ഇതുകേള്‍ക്കേണ്ട താമസം; ഗരുഡന്‍ തന്റെ വിശാലമായ ചിറകുകള്‍ വിടര്‍ത്തി കദളീവനത്തിലേക്ക് പറന്നു. അക്കാലത്ത് ഹനുമാന്‍ കദളീവനത്തിന്റെ കാവല്‍ക്കാരനായി കഴിഞ്ഞുവരികയായിരുന്നു.

പുഴകളും മലകളും ഹരിതവനങ്ങളും പിന്നിട്ട് ഗരുഡന്‍ പുഷ്പസുരഭിലമായ കദളീവനത്തിലെത്തി. ഗരുഡന്‍ പറഞ്ഞു: ”ആഞ്ജനേയാ, അങ്ങയെ ദ്വാരകയിലേക്ക് കൂട്ടിക്കൊണ്ടു ചെല്ലുന്നതിനുവേണ്ടിയാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ എന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ടത്. നമുക്കു വേഗം പുറപ്പെടാം.”

-പക്ഷേ ഹനുമാന് അക്കാര്യത്തില്‍ വലിയ താല്‍പ്പര്യമൊന്നും തോന്നിയില്ല. ഹനുമാന്‍ പറഞ്ഞു: ”സ്‌നേഹവാനായ ഗരുഡാ, ഇപ്പോള്‍ ദ്വാരകയിലേക്കു വരാന്‍ എനിക്ക് എന്തുകൊണ്ടോ മനസ്സുവരുന്നില്ല. മറ്റൊരു സന്ദര്‍ഭത്തില്‍ വരാമെന്ന് ഭഗവാനെ അറിയിക്കൂ.”

-ഹനുമാന്റെ മറുപടികേട്ട് ഗരുഡന് വല്ലാത്ത നിരാശയും സങ്കടവും തോന്നി. ഗരുഡന്‍ ദ്വാരകയിലെത്തി ശ്രീകൃഷ്ണനോട് വിവരം പറഞ്ഞു: ”ഭഗവാന്‍, ഹനുമാന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ വന്ന് അങ്ങയെ കണ്ടുകൊള്ളാമെന്നാണ് പറഞ്ഞത്, സദയം ക്ഷമിക്കണം.”
-പക്ഷേ ശ്രീകൃഷ്ണന്‍ വിട്ടില്ല. ഭഗവാന്‍ പറഞ്ഞു: ”ഗരുഡാ, ശ്രീരാമനും സീതയും ഇവിടെ വന്ന് കാത്തിരിക്കുന്നുണ്ടെന്നു പറഞ്ഞ് താങ്കള്‍ ഹനുമാനെ ഒരിക്കല്‍കൂടി വിളിക്കണം. അതുകേട്ടാല്‍ ഹനുമാന്‍ തീര്‍ച്ചയായും വരും.”

”എങ്കില്‍ ഞാന്‍ പോകാം” -ഗരുഡന്‍ വീണ്ടും കദളീവനത്തിലേക്കു പറന്നു. അവിടെ എത്തിയ ഗരുഡന്‍ ഹനുമാനെ നിര്‍ബ്ബന്ധിച്ചു: ”ആഞ്ജനേയാ, ഭഗവാന്‍ ശ്രീരാമചന്ദ്രനും, സീതാദേവിയും താങ്കളെ കാണാന്‍ കൊതിപൂണ്ട് ദ്വാരകയില്‍ കാത്തിരിക്കുന്നുണ്ടെന്നാണ് ശ്രീകൃഷ്ണന്‍ എന്നെ അറിയിച്ചത്. എന്തെല്ലാം ബുദ്ധിമുട്ടുകളുണ്ടായാലും അങ്ങ് വന്നേ തീരൂ.”

”ഓഹോ, അങ്ങനെയാണോ? എങ്കില്‍ താങ്കള്‍ മുന്നാലെ പൊയ്‌ക്കൊള്ളൂ. ഞാനവരെ പിന്നാലെ വന്നുകണ്ടുകൊള്ളാം” -ഹനുമാന്‍ അറിയിച്ചു. അതുകേട്ട് ഗരുഡന് വല്ലാത്ത നിരാശയും സങ്കടവും തോന്നി.

ഗരുഡന്‍ ഒറ്റയ്ക്കുതന്നെ അതീവ വേഗതയില്‍ ദ്വാരകയിലേക്ക് യാത്രയായി.

വെണ്‍മേഘപാളികള്‍ക്കിടയിലൂടെ ഊളിയിട്ട് ഗരുഡന്‍ ഒരു മിന്നല്‍പ്പിണറുപോലെ ദ്വാരകയിലെ കൊട്ടാരത്തിലെത്തി.

അപ്പോള്‍ ശ്രീരാമന്റെ വേഷമണിഞ്ഞ ശ്രീകൃഷ്ണ ഭഗവാനെയാണ് ഗരുഡന്‍ അവിടെ കണ്ടത്. ആ ശ്രീരാമരൂപം കണ്ട് ഗരുഡന്‍ വല്ലാതെ അത്ഭുതപ്പെട്ടു.

”ഭഗവാന്‍, ക്ഷമിക്കണം. ഹനുമാന്‍ എന്നോടൊപ്പം വരാന്‍ തയ്യാറായില്ല. ഞാന്‍ പിന്നാലെ എത്തിക്കൊള്ളാമെന്നാണ് ആഞ്ജനേയന്‍ എന്നെ അറിയിച്ചത് ”

-ഗരുഡന്‍ ശ്രീകൃഷ്ണനോട് പറഞ്ഞു.
അതുകേട്ട് ശ്രീകൃഷ്ണന്‍ ഒന്ന് അമര്‍ത്തി ചിരിച്ചു: ”പ്രിയ ഗരുഡാ, ഹനുമാന്‍ ഇവിടെ വന്നു തിരിച്ചുപോയിട്ട് എത്രയോ സമയമായി! ഗരുഡനെത്തിയിട്ട് തിരിച്ചുപോയാല്‍ മതിയെന്ന് ഞാന്‍ മാരുതിയോട് നിര്‍ബ്ബന്ധം പറഞ്ഞതാണ്. പക്ഷേ ഹനുമാന്‍ നിന്നില്ല പെട്ടെന്നുതന്നെ യാത്ര പറഞ്ഞ് കുതിച്ചുപാഞ്ഞുപോയി. ഗരുഡനെന്താണ് ഇത്ര താമസിച്ചത്? താങ്കളുടെ യാത്രയ്ക്ക് വേഗത തീരെ കുറവാണോ?” – ശ്രീകൃഷ്ണന്‍ ഗരുഡനെ നോക്കി. ആ ചോദ്യം കേട്ട് ഗരുഡന്‍ വല്ലാതെ ചുരുണ്ടുപോയി.

നാണക്കേടും മാനക്കേടും കൊണ്ട് ആ പക്ഷിരാജാവിന്റെ തല കൂടുതല്‍ കുനിഞ്ഞു.

”ഹനുമാനെ സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും വേണ്ടിയാണ് ഞാന്‍ ശ്രീരാമവേഷമണിഞ്ഞത്. ശ്രീരാമചന്ദ്രനുവേണ്ടി എത്രയോ ത്യാഗങ്ങള്‍ സഹിച്ച ആളാണ് ഹനുമാന്‍! അല്ലേ” – ശ്രീകൃഷ്ണന്‍ ഗരുഡനെ നോക്കി പുഞ്ചിരിച്ചു.

തന്റെ ഗര്‍വ്വുകുറക്കാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പ്രയോഗിച്ച അടവുകളായിരുന്നു അതെല്ലാമെന്ന് ഗരുഡന്‍ തിരിച്ചറിഞ്ഞു. എല്ലാ ജീവികളിലും വച്ച് കൂടുതല്‍ വേഗത തനിക്കാണെന്ന ഗരുഡന്റെ അഹന്ത അതോടെ കൊഴിഞ്ഞുവീണു!

”ഭഗവാന്‍, ഈ ലോകത്ത് എന്നേക്കാള്‍ വേഗതയുള്ളത് ശ്രീഹനുമാനാണെന്ന് എനിക്കിപ്പോള്‍ കൃത്യമായും മനസ്സിലായി. മേലില്‍ അങ്ങനെ ഒരഹന്ത ഞാന്‍ ആരുടെ മുന്നിലും കാണിക്കില്ല” -ഗരുഡന്‍ ഭവ്യതയോടെ ശ്രീകൃഷ്ണനെ അറിയിച്ചു.

”ഗരുഡാ, അഹങ്കാരമെന്നത് നമ്മുടെ കൂമ്പുകരിക്കുന്ന വിഷമാണ്. ഗരുഡന്റെ അഹന്ത ഇല്ലാതാക്കാന്‍ തന്നെയാണ് ഞാന്‍ ശ്രമിച്ചത്. വളരെ വൈകിയാണെങ്കിലും ഗരുഡന്‍ അക്കാര്യം തിരിച്ചറിഞ്ഞല്ലൊ. സന്തോഷം! ഇനി നന്നായി മുന്നോട്ടുപോവുക!” -ശ്രീകൃഷ്ണന്‍ ഗരുഡന്റെ ശിരസ്സില്‍ കൈവച്ച് അനുഗ്രഹിച്ചു.
(തുടരും)

Series Navigation<< ഭാഗ്യവാനായ ഗന്ധര്‍വ്വന്‍ (വീരഹനുമാന്റെ ജൈത്രയാത്ര 22)കാശിരാജാവിന്റെ ഗുരുനിന്ദ (വീരഹനുമാന്റെ ജൈത്രയാത്ര 24) >>
ShareTweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies