Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

വാരിയംകുന്നന്റെ ജിന്നുമായി സഖാക്കള്‍

ശാകല്യന്‍

Print Edition: 3 July 2020

വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ജിന്നിനെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഖബറിടത്തില്‍ നിന്ന് പുറത്തെടുത്തിരിക്കയാണ്. ഇനി ഈ ജിന്നിനെ വെച്ചാണ് പിണറായി സഖാവിന്റെയും കോടിയേരി സഖാവിന്റെയും കളി. യഥാര്‍ത്ഥ മുസ്ലിം താല്പര്യസംരക്ഷകര്‍ തങ്ങളാണ് എന്നു സമര്‍ത്ഥിക്കാന്‍ വേറെ എന്തു തെളിവുവേണം? സിനിമാ ജിഹാദിയായ ആഷിഖ് അബുവിന്റെ പരിവാരങ്ങളാണ് ഖബറുപൊളിച്ച് ജിന്നിനെ പുറത്തെടുക്കാനുള്ള പണി ഏറ്റെടുത്തത്. അബു വാരിയംകുന്നനെ നായകനാക്കി സിനിമയെടുക്കാന്‍ പോകുകയാണ്. ഇടതുപക്ഷത്ത് വേറെയും ചില വീരന്മാര്‍ കൂടി സിനിമ പിടിക്കാന്‍ മുട്ടിനില്‍ ക്കുകയാണ്. ഒരു കൊല്ലത്തിനകം സി നിമയെടുക്കുമെന്നാണ് പ്രഖ്യാപനം. ഈ കാലത്തിനിടയ്ക്ക് സംസ്ഥാനത്ത് രണ്ട് തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കും നിയമസഭയിലേയ്ക്കും. ആ തിരഞ്ഞെടുപ്പുകളിലാണ് ഈ ജിന്നിനെ വെച്ചുള്ള കളി. 1922ല്‍ തന്നെ ലെനിന്‍ പറഞ്ഞിട്ടുണ്ടത്രെ വാരിയംകുന്നനെക്കുറിച്ച് പഠിക്കാന്‍. റഷ്യ സന്ദര്‍ശിച്ച അബിന്‍ മുഖര്‍ജിയോടാണ് പറഞ്ഞത്. എന്നിട്ടും ഏതാണ്ട് ഒരു നൂറ്റാണ്ട് കാലം സഖാക്കള്‍ ഉറങ്ങുകയായിരുന്നു. ഇപ്പോള്‍ ഈ ജിന്നിനെ കൂട്ടുപിടിച്ചതിന് ലെനിന്റെ സര്‍ട്ടിഫിക്കറ്റു കൂടി കിട്ടിയതോടെ താത്വിക പരിവേഷമായി.

കുറച്ചുകാലമായി വാരിയംകുന്നന്‍ എസ്.ഡി.പി.ഐക്കാരുടെ കയ്യിലെ ആയുധമായിരുന്നു. 1921ല്‍ ഊരിയ വാളുമായി ഹിന്ദുചോരയ്ക്കുവേണ്ടി കുറച്ചുകാലമായി അവര്‍ നടക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ യും ജമാഅത്തെ ഇസ്ലാമിയും ഇടതുപക്ഷവുമായി രഹസ്യധാരണയിലായിരുന്നു. ഏ.കെ.ജി സെന്ററില്‍ വെച്ചുള്ള ധാരണയെക്കുറിച്ചു ജമാഅത്ത് പത്രം 2020 ജൂണ്‍ 23 ന് എഴുതുകയും ചെയ്തിട്ടുണ്ട്. ഇയ്യിടെ ഈ രണ്ടു ഇസ്ലാമിക ഭീകരഗ്രൂപ്പുകളും യു.ഡി.എഫ് പക്ഷത്തേയ്ക്ക് മറുകണ്ടം ചാടി. മുസ്ലീംലീഗുമായി അവര്‍ ധാരണയിലെത്തി. അതോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി സഖാവിനു കലി വന്നു. ഈ സഖ്യത്തിനെ വര്‍ഗ്ഗീയ സഖ്യം എന്നു സഖാവ് അധിക്ഷേപിച്ചു. മുസ്ലിംവോട്ട് ബാങ്ക് തങ്ങള്‍ക്ക് കൈ വിട്ടുപോകുമെന്നു ബോധ്യമായപ്പോഴാണ് സഖാക്കള്‍ വാരിയംകുന്നന്റെ ഖബറിടം തപ്പിപ്പോയത്. വാരിയംകുന്നന്റെ ജിന്നിനെ പുറത്തെടുത്തു അതിന്റെ വക്താക്കളായി മാറി മുസ്ലിം വോട്ട് അരിവാള്‍ പെട്ടിയിലെത്തിക്കുക എന്നതാണ് പാര്‍ട്ടിതന്ത്രം.

Tags: malabar riotsവാരിയംകുന്നന്‍കുഞ്ഞഹമ്മദ് ഹാജിമാര്‍ക്‌സിസ്റ്റു പാര്‍ട്ടികോടിയേരിMappila Lahalaഎസ്.ഡി.പി.ഐസഖാവ്മലബാര്‍ കലാപംമാപ്പിള ലഹള1921
Share52TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

സ്വയം കൊല്ലുന്ന രാഹുല്‍

ഭരണഘടന പഠിപ്പിക്കാന്‍ സജി ചെറിയാനെ ഏല്പിക്കാം

സഖാവ് കാരാട്ട് പാര്‍ട്ടിക്ക് പുറത്താകുമോ?

മുസ്ലിംലീഗ് കേവല വര്‍ഗ്ഗീയമല്ല; തീവ്രവര്‍ഗ്ഗീയം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies