Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഇറാന്‍ കേരളത്തിനു നല്‍കുന്ന പാഠങ്ങള്‍

വി.എസ്. ഭഗത് കുമാർവി.എസ്. ഭഗത് കുമാർ
27 March 2026

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഇറാനില്‍ പാശ്ചാത്യ രാജ്യങ്ങളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ, ഉറച്ച പിന്തുണയുള്ള ഏകാധിപത്യ രാജവാഴ്ചയായിരുന്നു നിലവിലുണ്ടായിരുന്നത്. ഷാ മുഹമ്മദ് റസ പഹ്ലവിയുടെ ഭരണകാലത്ത് അവിടെ അതിവേഗത്തില്‍ ആധുനികവല്‍ ക്കരണം സംഭവിച്ചു. അതേതുടര്‍ന്ന് രാജ്യം സാമ്പത്തികമായി പുരോഗതി കൈവരിച്ചെങ്കിലും, രാഷ്ട്രീയമായും സാമൂഹികമായും കടുത്ത അടിച്ചമര്‍ത്തലിന്റെ നാളുകളായിരുന്നു അത്. ആധുനികത അടിച്ചേല്‍പ്പിക്കപ്പെട്ടതും പരമ്പരാഗത മൂല്യങ്ങളുമായി ഏറ്റുമുട്ടുന്നതുമായിരുന്നു. ഷായുടെ രഹസ്യാന്വേഷണ വിഭാഗമായ സാവാക്ക് (SAVAK) ഭയത്തിന്റെ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിരുന്നു. ഈ ഇരുണ്ട അന്തരീക്ഷത്തിലാണ് അവിടെ വിവിധ പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ധാരകള്‍ ആയിരുന്നു, ആയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തിലുള്ള മതപരമായ പ്രസ്ഥാനവും, ഇസ്ലാമിനെ മാര്‍ക്‌സിസ്റ്റ് ആശയങ്ങളുമായി സമന്വയിപ്പിച്ച ജനങ്ങളുടെ മുജാഹിദീന്‍ സംഘടനയും (PMOI/MEK).

Google NewsAdd Kesari Weekly as a preferred source on Google

1960കളില്‍ സ്ഥാപിതമായ ജനങ്ങളുടെ മുജാഹിദീന്‍ സംഘടന, ഷായുടെ ഭരണത്തിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയിലായിരുന്നു. ഇസ്ലാമിക വിശ്വാസവും സോഷ്യലിസ്റ്റ് സമത്വവാദവും കൂട്ടിയിണക്കിയ അവരുടെ പ്രത്യയശാസ്ത്രം, പുരോഗമന ചിന്താഗതിക്കാരായ ധാരാളം യുവാക്കളെ ആകര്‍ഷിച്ചു. ഫെഡായി ഗറില്ലകള്‍ പോലുള്ള മറ്റ് മാര്‍ക്‌സിസ്റ്റ് സംഘടനകളുമായി സഖ്യമുണ്ടാക്കിയ അവര്‍, ഷായ്‌ക്കെതിരായ ഗറില്ലാ ആക്രമണങ്ങള്‍ നടത്തി.

ഖൊമേനിയുടെ പ്രസ്ഥാനം പ്രധാനമായും പാരമ്പര്യവാദികളായ ഷിയാ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയപ്പോള്‍, എംഇകെ ഒരു ആധുനിക, ഇടതുപക്ഷ-ഇസ്ലാമിക ബദലായി വളര്‍ന്നു. ഇരു സംഘടനകളും ഷായുടെ സര്‍വ്വാധിപത്യത്തിനെതിരെ പോരാടിയെങ്കിലും, വിപ്ലവത്തിന് ശേഷമുള്ള ഇറാന്റെ ഭാവിയെക്കുറിച്ച് അവര്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകളായിരുന്നു. എങ്കിലും, പൊതുവായ ശത്രുവിനെ നേരിടാന്‍ അവര്‍ ഒരുമിച്ച് നിന്നു. ഈ സഖ്യത്തിന്റെ ഫലം എന്തായിരിക്കുമെന്ന് അന്ന് ആര്‍ക്കും ഊഹിക്കാന്‍ കഴിഞ്ഞില്ല.

ADVERTISEMENT

വാഗ്ദാനങ്ങളുടെ വഞ്ചനയും ഭീകരതയുടെ ഉദയവും
1979-ല്‍ ഷാ രാജ്യം വിട്ടോടിയതോടെ, ഖൊമേനി വിജയിയായി തിരിച്ചെത്തി. എന്നാല്‍, വിപ്ലവത്തിന്റെ കാര്‍ണിവല്‍ അന്തരീക്ഷം അധികം താമസിയാതെ അസ്തമിച്ചു. ഷായുടെ ഭരണം അവസാനിച്ചതോടെ, പെട്ടെന്ന് ഒരു ജനാധിപത്യ വ്യവസ്ഥ ഉണ്ടാകുമെന്ന് പലരും കരുതി. എന്നാല്‍ അത് സംഭവിച്ചില്ല. പകരം, ഖൊമേനിയുടെ ‘വേലായത്തെ ഫഖീഹ്’ (നിയമജ്ഞന്റെ സംരക്ഷണം) എന്ന സിദ്ധാന്തമനുസരിച്ച്, ഒരു ഇസ്ലാമിക മതപണ്ഡിതന് മാത്രമേ രാഷ്ട്രത്തിന്റെ പരമോന്നത അധികാരി ആകാന്‍ കഴിയൂ എന്ന വ്യവസ്ഥയുള്ള ഒരു ഭരണഘടന രൂപപ്പെടുത്തി. ഇതോടെ, വിപ്ലവത്തിന്റെ മുഖ്യധാരയായിരുന്ന ഇടതുപക്ഷവും മതേതരവുമായ കക്ഷികള്‍ അധികാരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

തുടക്കത്തില്‍, പുതിയ ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഏക വിഭാഗം എംഇകെ ആയിരുന്നു. 1980-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എംഇകെക്ക് കാര്യമായ വിജയം നേടാനായില്ല. തുടര്‍ന്ന്, അവരുടെ നേതാവ് മസൂദ് രജാവിയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് വിലക്കിയതോടെ സംഘര്‍ഷം രൂക്ഷമായി. 1981 ജൂണ്‍ 28-ന്, ഇസ്ലാമിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍, ചീഫ് ജസ്റ്റിസ് ആയത്തുള്ള ബെഹെശ്തി ഉള്‍പ്പെടെ 70-ലധികം പാര്‍ട്ടി അംഗങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന് എംഇകെ ഉത്തരവാദികളായിരുന്നു. തൊട്ടുപിന്നാലെ, രണ്ട് മാസങ്ങള്‍ക്ക് ശേഷം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് അലി രജാഈയും പ്രധാനമന്ത്രി മുഹമ്മദ് ജവാദ് ബഹോനറും ഒരു ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഈ സംഭവങ്ങള്‍ ഇറാനെ ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെത്തിച്ചു.

ഈ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി, ഖൊമേനി ഭരണകൂടം എംഇകെ അനുഭാവികള്‍ക്കെതിരെ കടുത്ത അടിച്ചമര്‍ത്തല്‍ നടപടികള്‍ ആരംഭിച്ചു. ആയിരക്കണക്കിന് എംഇകെ അംഗങ്ങളെ തടവിലാക്കുകയും വധിക്കുകയും ചെയ്തു. 1980-കളുടെ തുടക്കത്തില്‍, വിപ്ലവകരമായ സഖ്യകക്ഷികളായിരുന്ന ഇടതുപക്ഷ, മാര്‍ക്‌സിസ്റ്റ്-ഇസ്ലാമിസ്റ്റ് സംഘടനകളെ ഭരണകൂടം കൂട്ടത്തോടെ അടിച്ചമര്‍ത്തുകയും ഇല്ലാതാക്കുകയും ചെയ്തു. ഈ രക്തച്ചൊരിച്ചിലിനെ തുടര്‍ന്ന്, എംഇകെ നേതാക്കള്‍ രാജ്യം വിട്ട് ആദ്യം ഫ്രാന്‍സിലേക്കും പിന്നീട് 1986-ല്‍ ഇറാഖിലേക്കും പലായനം ചെയ്തു. ഇറാനുമായി യുദ്ധത്തിലായിരുന്ന സദ്ദാം ഹുസൈന്റെ ഭരണകൂടവുമായികൈകോര്‍ത്തതോടെ എം ഇകെ ഇറാനില്‍ പൂര്‍ണ്ണമായും അപകീര്‍ത്തിനേരിട്ടു. സ്വന്തം രാജ്യത്തിനെതിരെ ശത്രുരാജ്യവുമായി ചേര്‍ന്ന് പോരാടിയ അവര്‍ ഇറാനിയന്‍ ജനതയുടെ ദൃഷ്ടിയില്‍ ‘കപടവിശ്വാസികള്‍’ (മൊനാഫെഘിന്‍) ആയി മാറി.
1988-ല്‍ ഇറാന്‍-ഇറാഖ് യുദ്ധം അവസാനിച്ചതോടെ, ഭരണകൂടം തടവിലാക്കിയിരുന്ന എംഇകെ, ഇടതുപക്ഷ രാഷ്ട്രീയ തടവുകാരെ കൂട്ടത്തോടെ വധിച്ചു. ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരാണ് ഈ കാലയളവില്‍ കൊല്ലപ്പെട്ടത്. ഇതോടെ, ഇറാനില്‍ സംഘടിതമായ എതിര്‍പ്പിന്റെ എല്ലാ സാധ്യതകളും ഇല്ലാതായി.

വിപ്ലവത്തിന്റെ പ്രാരംഭത്തില്‍ തന്നെ, പുതിയ ഭരണകൂടത്തെ സംരക്ഷിക്കാനായി ഖൊമേനി ഒരു സമാന്തര സൈനിക വിഭാഗം രൂപീകരിച്ചു – ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC). ഷായുടെ പതിവ് സൈന്യത്തെക്കാള്‍ വിശ്വസ്തത ഖൊമേനിയോട് ആയിരുന്ന ഈ സേന, പിന്നീട് ഇറാന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ, സാമ്പത്തിക, സൈനിക ശക്തിയായി വളര്‍ന്നു. ഇന്ന്, ഐആര്‍ജിസി ഇറാന്‍ ഭരണകൂടത്തിന്റെ നട്ടെല്ലാണ്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളും, ആണവ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയും, രാജ്യത്തിനകത്തും പുറത്തുമുള്ള സൈനിക നടപടികളും നിയന്ത്രിക്കുന്നത് ഐആര്‍ജിസി ആണ്. സൈനികശേഷിക്കപ്പുറം, ഐആര്‍ജിസി ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ ഒരു വലിയ ഭാഗവും നിയന്ത്രിക്കുന്നു – ഊര്‍ജ്ജം, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് കരാറുകളുണ്ട്.

ഐആര്‍ജിസിയുടെ ഉദയത്തോടെ, ഇറാനില്‍ ജനാധിപത്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വാതിലുകള്‍ കട്ടിയായടഞ്ഞു. തിരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ടെങ്കിലും, സ്ഥാനാര്‍ത്ഥികളെ പരിശോധിച്ച് യോഗ്യരായവരെ മാത്രം മത്സരിപ്പിക്കുന്ന ഗാര്‍ഡിയന്‍ കൗണ്‍സില്‍ എന്ന സംവിധാനം വന്നു. മതേതരവാദികള്‍ക്കും, പരിഷ്‌കര്‍ത്താക്കള്‍ക്കും, സ്ത്രീകള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും അധികാരത്തിന്റെ പടവുകളില്‍ കയറാനുള്ള സാധ്യത അടഞ്ഞു. മനുഷ്യാവകാശങ്ങളുടെ കാര്യത്തിലും ഇറാന്‍ പിന്നാക്കമായി.

വിപ്ലവത്തിന് ശേഷമുള്ള നാലര പതിറ്റാണ്ടുകളായി, പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുക എന്നത് ഇറാനിയന്‍ ഭരണകൂടത്തിന്റെ സ്ഥിരം രീതിയാണ്. ഇറാനിലെ മനുഷ്യാവകാശ സംഘടനയുടെ കണക്കുകള്‍ പ്രകാരം, 1979 മുതല്‍ ഇതുവരെ 1,500-ലധികം പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2022-ലെ ‘വുമണ്‍, ലൈഫ്, ഫ്രീഡം’ പ്രക്ഷോഭത്തില്‍ മാത്രം 382 പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 2025 ഡിസംബറില്‍ ആരംഭിച്ച പ്രക്ഷോഭങ്ങളില്‍ മാത്രം 2,500-ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പൊതുവേദികളില്‍ സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമം, മതന്യൂനപക്ഷങ്ങളോടുള്ള വിവേചനം, ബഹായി വിഭാഗത്തിന്റെ പീഡനങ്ങള്‍, ഭിന്നാഭിപ്രായക്കാരെ അടിച്ചമര്‍ത്തുകയും തടവിലിടുകയും ചെയ്യുന്ന രീതി എന്നിവ സര്‍വ്വസാധാരണമായി. 2025-26 ലെ പ്രക്ഷോഭങ്ങളില്‍ സുരക്ഷാ സേന പ്രതിഷേധക്കാര്‍ക്ക് നേരെ നേരിട്ട് വെടിയുതിര്‍ത്തതായും, പരിക്കേറ്റവരെ ആശുപത്രികളില്‍ നിന്ന് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇടതുപക്ഷത്തിന്റെ അന്ത്യം

ഇറാനിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അന്ത്യം വളരെ ക്രൂരമായിരുന്നു. തുടക്കത്തില്‍ ഷായ്‌ക്കെതിരായ പോരാട്ടത്തില്‍ ഖൊമേനിയുമായി സഖ്യത്തിലായിരുന്നു അവര്‍. എന്നാല്‍, അധികാരം പിടിച്ചതിന് പിന്നാലെ, ഈ സഖ്യം ഒരു കെണിയായി മാറുകയായിരുന്നു. ഇടതുപക്ഷത്തിന് അധികാരത്തില്‍ ഒരു പങ്കും നല്‍കാതെ, അവരെ ഒറ്റപ്പെടുത്തുകയും, തുടര്‍ന്ന് എം ഇകെയുടെ ആക്രമണങ്ങളെ ഒരു ന്യായീകരണമാക്കി മാറ്റി, എല്ലാ ഇടതുപക്ഷ പ്രവര്‍ത്തകരെയും കശാപ്പ് ചെയ്യുകയായിരുന്നു. തുടക്കത്തില്‍ തങ്ങളുടെ സഖ്യകക്ഷിയായിരുന്നവര്‍, ഒടുവില്‍ തങ്ങളുടെ കഴുത്തറുപ്പുകാരായി മാറുന്ന ദുരന്തം, ഇറാനിയന്‍ ഇടതുപക്ഷം നേരില്‍ കണ്ടു.

മതമൗലികവാദം എന്നത്, ഒരു രാഷ്ട്രീയ പങ്കാളി മാത്രമല്ല; അത് ഒരു പ്രത്യയശാസ്ത്രമാണ്. അതിന്റെ ആത്യന്തിക ലക്ഷ്യം അധികാരം പൂര്‍ണ്ണമായും പിടിച്ചെടുക്കുക എന്നതാണ്, അതില്‍ കുറഞ്ഞതുകൊണ്ട് അവര്‍ക്ക് തൃപ്തിയാവില്ല. ഇറാനില്‍, ഇടതുപക്ഷത്തെ ഉപയോഗിച്ച് രാജവാഴ്ചയെ അട്ടിമറിച്ച ഖൊമേനി, പിന്നീട് അവരെ തൂത്തെറിയുകയായിരുന്നു. ഇതേ അപകടമാണ് ഇന്ന് കേരളത്തിലും മറഞ്ഞിരിക്കുന്നത്.

കേരളത്തിലെ സമാന്തര ഭീഷണി
ഇറാന്റെ ചരിത്രത്തില്‍ നിന്ന് നമുക്ക് കിട്ടുന്ന പാഠങ്ങള്‍, കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ വെളിച്ചത്തു കൊണ്ടുവരുന്നു. കേരളത്തില്‍, സി.പി.ഐ.എം നയിക്കുന്ന എല്‍.ഡി.എഫും കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫും അധികാരത്തിനായി മതവര്‍ഗീയത ഉപയോഗപ്പെടുത്തുമ്പോള്‍, ചില രാഷ്ട്രീയ നിലപാടുകള്‍ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ചും, രാഷ്ട്രീയ ഇസ്ലാമുമായും, അതിന്റെ ചില തീവ്രവാദ പ്രവണതകളുമായും ഉള്ള ഇരുമുന്നണികളുടെയും ഇടപെടലിന്റെ രീതി, ഇറാനിലെ ഇടതുപക്ഷത്തിന്റെ ദുരന്തത്തെ ഓര്‍മ്മിപ്പിക്കുന്നു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തന്നെ പരസ്യമായി ആരോപിച്ചതാണ്, യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ തീവ്രവാദ ബന്ധമുള്ള സംഘടനകളുമായി സഖ്യത്തിലാണെന്ന്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നത് കേരളത്തിന്റെ മതേതര ഘടനയെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വിമര്‍ശനം യു.ഡി.എഫിനെതിരെ മാത്രമായി ഒതുക്കുമ്പോള്‍, സ്വന്തം മുന്നണിയിലെ ചില നിലപാടുകളെക്കുറിച്ച് സി.പി.ഐ.എം മൗനം പാലിക്കുന്നു എന്നതാണ് വാസ്തവം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സംഘര്‍ഷഭരിതമായ നിലപാടുകള്‍ പ്രത്യക്ഷപ്പെടുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വശത്ത്, മുസ്ലിം ഭൂരിപക്ഷ മേഖലകളെ ‘അന്തിദേശീയ’പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ചിത്രീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശവും, മറുവശത്ത് എ.കെ. ബാലന്‍, സജി ചെറിയാന്‍ തുടങ്ങിയ നേതാക്കള്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. ഈ നേതാക്കള്‍ പിന്നീട് തങ്ങളുടെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു.

ട്വന്റി 20 -എന്‍.ഡി.എ സഖ്യം: ഒരു പുതിയ രാഷ്ട്രീയ സമവാക്യം
ഈ രാഷ്ട്രീയ അന്തരീക്ഷത്തില്‍, കിറ്റെക്‌സ് ഗ്രൂപ്പിന്റെ ട്വന്റി 20 പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നത് നിര്‍ണായകമായ ഒരു വഴിത്തിരിവാണ്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് തുടര്‍ച്ചയായി മൂന്നാം തവണയും ഭരിക്കുന്ന ട്വന്റി 20, പ്രാദേശിക ഭരണത്തില്‍ വികസന മാതൃക കാണിച്ചുതന്ന പാര്‍ട്ടിയാണ്. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള പരമ്പരാഗത രാഷ്ട്രീയ മത്സരത്തിനിടെ, ഇരുപത്തഞ്ചോളം പാര്‍ട്ടികള്‍ ഒന്നിച്ച് ട്വന്റി 20-യെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതാണ് എന്‍.ഡി.എയിലേക്കുള്ള അവരുടെ പ്രവേശനത്തിന് വഴിയൊരുക്കിയത്. ആ സഖ്യത്തില്‍ എസ്.ഡി.പി.ഐയും (നിരോധിത പി.എഫ്.ഐയുടെ രാഷ്ട്രീയ വിഭാഗം), ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസും സി.പി.ഐ.എമ്മും അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ പോലും മാറ്റിവെച്ച് ട്വന്റി-20-യെ നേരിടാന്‍ ഒറ്റക്കെട്ടായി നിന്നു എന്നാണ് ട്വന്റി20 നേതാവ് സാബു എം. ജേക്കബ് ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ്, ബി.ജെ.പിയെ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള ആ മഹാസഖ്യത്തിനെതിരെ പ്രതികരിക്കാന്‍, ട്വന്റി-20 എന്‍. ഡി.എയുമായി സഖ്യമുണ്ടാക്കിയത്.

എല്‍.ഡി.എഫും യു.ഡി.എഫും മതേതരത്വത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, പ്രായോഗിക രാഷ്ട്രീയത്തില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പലപ്പോഴും മതേതര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. മതന്യൂനപക്ഷങ്ങളുടെ വോട്ട് ബാങ്ക് സംരക്ഷിക്കാനായി, ഇരുമുന്നണികളും ചിലപ്പോള്‍ തീവ്രവാദ പ്രവണതകളുള്ള സംഘടനകളുമായി സഖ്യത്തിലേര്‍പ്പെടുന്നു, അല്ലെങ്കില്‍ അവരെ മൗനമായി പിന്തുണക്കുന്നു. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് എസ്.ഡി.പി.ഐയെ ഉള്‍പ്പെടുത്തി ട്വന്റി 20-യെ തോല്‍പ്പിക്കാന്‍ ഇടതു-വലതു മുന്നണികള്‍ നടത്തിയ ശ്രമം.

ബി.ജെ.പി തുടര്‍ച്ചയായി മൂന്നാം തവണയും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിരിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം വികസന പാതയിലാണ് മുന്നേറുന്നത്. കഴിഞ്ഞ 12വര്‍ഷത്തിനിടെ ബി.ജെ.പിക്കെതിരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ട്വന്റി 20 പോലുള്ള പ്രാദേശിക വികസന മാതൃകകള്‍ കാണിച്ചുതന്ന പാര്‍ട്ടി പോലും തങ്ങളുടെ വികസന കാഴ്ചപ്പാട് ബി.ജെ.പിയുടേതുമായി യോജിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു.

എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഇസ്ലാമിക രാഷ്ട്രീയവുമായുള്ള ചങ്ങാത്തം, ഒടുവില്‍ ഇറാനിലെ ഇടതുപക്ഷത്തിന്റെ ഗതി തന്നെയായിരിക്കും അവര്‍ക്കും വരുത്തിവെക്കുക. തുടക്കത്തില്‍ തങ്ങളെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ച ഇടതുപക്ഷത്തെ ഖൊമേനിയും കൂട്ടരും പിന്നീട് കൂട്ടക്കൊല ചെയ്തു. അതേപോലെ, കേരളത്തില്‍, ഇസ്ലാമിക രാഷ്ട്രീയ ശക്തികള്‍ ശക്തിപ്പെട്ടാല്‍, അവര്‍ ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും തച്ചുടയ്ക്കും. ഇറാനില്‍ മതേതര ശബ്ദങ്ങള്‍ നിശബ്ദമായതുപോലെ, ഇവിടെയും അത് ആവര്‍ത്തിക്കപ്പെടും. അതിനാല്‍, സ്വന്തം നിലനില്‍പ്പിനും, കേരളത്തിന്റെ മതേതര-സാംസ്‌കാരിക മണ്ണിന്റെ സംരക്ഷണത്തിനും, ജനാധിപത്യ വിശ്വാസികള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ കീഴില്‍ ഒന്നിക്കേണ്ടത് അനിവാര്യമാണ്.

ഇറാന്‍ ഇന്ന് ഒരു രാജ്യമെന്ന നിലയില്‍ അതിന്റെ നാലരപ്പതിറ്റാണ്ടുകളുടെ ഇസ്ലാമിക ഭരണത്തിന്റെ ക്ഷീണം അനുഭവിക്കുകയാണ്. സമീപകാലത്ത് ഉണ്ടായ വന്‍ പ്രക്ഷോഭങ്ങള്‍, ജനങ്ങള്‍ക്ക് ഈ ഭരണകൂടത്തോടുള്ള അസഹിഷ്ണുതയുടെ തെളിവാണ്. സ്ത്രീകള്‍ ‘വുമണ്‍, ലൈഫ്, ഫ്രീഡം’ എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങിയപ്പോള്‍, അവര്‍ മതത്തിനെതിരെയല്ല, മറിച്ച് മതത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട രാഷ്ട്രീയ ഏകാധിപത്യത്തിനെതിരെയാണ് പൊരുതിയത്. ഈ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ഉപയോഗിച്ച ക്രൂരമായ ബലപ്രയോഗം, ഐആര്‍ജിസിയുടെ യഥാര്‍ത്ഥ മുഖം വീണ്ടും വെളിപ്പെടുത്തി.

ഈ ചരിത്രം കേരളത്തെ എന്താണ് ഓര്‍മ്മിപ്പിക്കുന്നത്? മതേതര രാഷ്ട്രീയ കക്ഷികളും മതമൗലികവാദവും തമ്മിലുള്ള ഏതൊരു സഖ്യവും, ആത്യന്തികമായി ദുര്‍ബലമായ കക്ഷിയുടെ (ഇവിടെ മതേതര കക്ഷികളുടെ) മരണത്തില്‍ കലാശിക്കും. ഇറാനില്‍, ഇടതുപക്ഷം ഖൊമേനിക്കൊപ്പം നിന്നതിന്റെ ഫലം അവരുടെ തന്നെ കബറടക്കമായിരുന്നു. കേരളത്തിലും, സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഇസ്ലാമിക തീവ്രവാദ ശക്തികളോട് ചങ്ങാത്തം കൂടുകയും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി അവരെ താലോലിക്കുകയും ചെയ്താല്‍, അവരുടെ ഗതിയും ഇറാനിയന്‍ ഇടതുപക്ഷത്തിന്റെ ഗതിയില്‍ നിന്ന് വ്യത്യസ്തമാകില്ല.

ഇത്തരമൊരു അപകടകരമായ രാഷ്ട്രീയ സാഹചര്യത്തില്‍, കേരളത്തിലെ ഹൈന്ദവ വിശ്വാസികള്‍ക്ക് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ പ്രത്യാശയുടെ കിരണമാണ്. സ്വന്തം സംസ്‌കാരത്തെയും ഐക്യത്തെയും സംരക്ഷിക്കാനും, മതേതരത്വത്തിന്റെ മറവില്‍ മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ ശക്തികളെ ചെറുക്കാനും, എന്‍.ഡി.എയുടെ കീഴില്‍ ഒന്നിക്കുക എന്നത് ഏക മാര്‍ഗ്ഗമാണ്. ഇറാനിലെപ്പോലെ ഒരു ദുരന്തം കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത് തടയാന്‍, ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കേരളത്തിന്റെ ഭാവി, ഈ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇറാനിയന്‍ മാതൃക ഒരു പാഠമാണ്; അത് മറക്കാതിരിക്കുക.

Tags: ഇറാന്‍
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies