Friday, May 23, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

നാഷണല്‍ ഹെറാള്‍ഡ് എന്ന തീവെട്ടിക്കൊള്ള

ബാലകൃഷ്ണന്‍ വെണ്ണക്കോട്

Print Edition: 2 May 2025

മഴ നിന്നാലും മരം പെയ്യുമെന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് ഇന്ന് കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതി കേസുകളുടെ കാര്യം. കോണ്‍ഗ്രസിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് ചവുട്ടി പുറത്താക്കിയിട്ട് വര്‍ഷം പലത് കഴിഞ്ഞു. എന്നാല്‍, ആറ് പതിറ്റാണ്ടു കാലം ഇന്ത്യാ മഹാരാജ്യത്തിന്റെ അധികാരം പാരമ്പര്യമായി കിട്ടിയ കുടുംബസ്വത്തു പോലെ കൈകാര്യം ചെയ്ത് അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും പര്യായമായി മാറിയ നെഹ്‌റു കുടുംബത്തേയും കോണ്‍ഗ്രസ് നേതാക്കളേയും ഇന്ന് അഴിമതിയുടെ ദുര്‍ഭൂതം വിടാതെ പിന്‍തുടരുകയാണ്. ഇപ്പോള്‍ വീണ്ടുംവിവാദമായിരിക്കുന്ന നാഷനല്‍ ഹെറാള്‍ഡ് കേസും അത്തരത്തിലൊന്നാണ്.

കാലാകാലങ്ങളായുള്ള കോണ്‍ഗ്രസിന്റെ അധികാര ദുര്‍വിനിയോഗത്തിന്റേയും അഴിമതിയുടേയും അനന്തര ഫലമാണ് അവരുടെ നേതാക്കളുടെ പേരിലുള്ള ഇന്നത്തെ എല്ലാ കേസുകളും നിയമ നടപടികളുമെന്നിരിക്കെ ബിജെപിയും നരേന്ദ്രമോദിയും നെഹ്‌റു കുടുംബത്തേയും തങ്ങളുടെ പാര്‍ട്ടി നേതാക്കളേയും രാഷ്ടീയ വൈരാഗ്യത്താല്‍ വേട്ടയാടുകയും പീഡിപ്പിക്കുകയുമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഇത്തരമൊരു ആരോപണത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത് ഈ വിഷയത്തില്‍ ജനങ്ങളുടെ സഹതാപത്താല്‍ അവരുടെ നഷ്ടപ്പെട്ട ജനപിന്തുണ അല്പമെങ്കിലും തിരിച്ച് പിടിക്കാമോ എന്നാണ്.

1937ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുന്‍കൈ എടുത്ത് സ്ഥാപിച്ച ഇംഗ്ലീഷ് പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. അസോസിയേറ്റ് ജേര്‍ണല്‍ എന്ന കമ്പനിയായിരുന്നു അതിന്റെ പ്രസാധകര്‍. അയ്യായിരത്തോളം സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള എ.ജെ.എല്‍. കമ്പനി തികച്ചും പൊതുജന പങ്കാളിത്തമുള്ള ഒരു കമ്പനിയായാണ് അന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ക്വാമി ആവാസ് എന്ന പേരില്‍ ഉറുദുവിലും പത്രം പ്രസിദ്ധീകരിക്കപ്പെട്ടു. സ്വാതന്ത്ര്യ സമ്പാദന കാലഘട്ടത്തില്‍ ഒരു ദേശീയപത്രം എന്ന നിലക്ക് ബ്രീട്ടീഷ് സര്‍ക്കാരിനെതിരെ ശക്തമായ ജിഹ്വയായി മാറാന്‍ ഈ പത്രങ്ങള്‍ക്ക് കഴിഞ്ഞു. 1942-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പത്രം നിരോധിച്ചെങ്കിലും 1947 ല്‍ വീണ്ടും പ്രസിദ്ധീകരണം ആരംഭിക്കുകയും കോണ്‍ഗ്രസിന്റെ അധികാര ലബ്ധിയുടെ പിന്‍തുണയില്‍ സജീവമാകുകയും ചെയ്തു.

എന്നാല്‍, 2008 ആയപ്പോഴേക്കും അതിന്റെ ഷെയര്‍ ഉടമകള്‍ പലരും എജെഎല്ലില്‍ നിന്നും പിന്‍വാങ്ങുകയും ഓഹരി ഉടമകള്‍ ആയിരത്തോളമായി ചുരുങ്ങുകയും ചെയ്തു. ഇതോടെ പത്രം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും കടബാധ്യത 90 കോടിയോളം രൂപയായി ഉയരുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് 2008ല്‍ നാഷണല്‍ ഹെറാള്‍ഡും ബന്ധപ്പെട്ട പ്രസിദ്ധീകരണശാലകളും പ്രവര്‍ത്തനം നിര്‍ത്തി അടച്ചു പൂട്ടുന്നത്. തുടര്‍ന്ന് പത്രത്തിന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി എജെഎല്ലിന് 90 കോടി രൂപ പലിശരഹിത വായ്പ നല്‍കുകയും സ്ഥാപനത്തെ കൂടുതല്‍ കടക്കെണിയില്‍ കുരുക്കി വരുതിയിലാക്കുകയും ചെയ്തു. ശരിക്കും പതിറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ള ഈ സ്ഥാപനത്തെ സ്വന്തമാക്കാനുള്ള ഗൂഢാലോചനയും ചതിയും ദുഷ്ടലാക്കുമായിരുന്നു കോണ്‍ഗ്രസ് നല്‍കിയ വായ്പക്ക് പിന്നില്‍ എന്ന് പിന്നീട് അരങ്ങേറിയ സംഭവികാസങ്ങള്‍ അടിവരയിടുന്നു.

നിലനില്‍പ്പിനായി ക്ലേശിക്കുന്ന എജെഎല്ലിന് കോണ്‍ഗ്രസ് നല്‍കിയ വായ്പ തുക തിരിച്ചടക്കാനാകാതെ വരികയും അവര്‍ കൂടുതല്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. ഇത്തരമൊരു അവസരം കാത്തിരുന്ന സോണിയയും രാഹുലും ചേര്‍ന്ന് അഞ്ച് ലക്ഷം പ്രവര്‍ത്തന മൂലധനമുള്ള യങ്ങ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി രൂപികരിക്കുകയും അതിന്റെ 76% ഓഹരികള്‍ തങ്ങളില്‍ നിക്ഷിപ്തമാക്കുകയും ശേഷിക്കുന്ന ഓഹരി വിശ്വസ്തരും കോണ്‍ഗ്രസ് നേതാക്കളുമായ മോത്തിലാല്‍ വോറ, ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ പേരിലുമാക്കി. നാഷണല്‍ ഹെറാള്‍ഡ് ഹൗസ് തന്നെയായിരുന്നു യങ്ങ് ഇന്ത്യയുടേയും ആസ്ഥാനം. യഥാര്‍ത്ഥത്തില്‍ നാഷണല്‍ ഹെറാള്‍ഡിന്റെ കോടിക്കണക്കിന് രൂപ വിലയുള്ള ആസ്തികള്‍ സ്വന്തമാക്കാന്‍ തട്ടിക്കൂട്ടിയ ഒരു ഉപായ കമ്പനിയായിരുന്നു യങ്ങ് ഇന്ത്യന്‍ ലിമിറ്റഡ്. കമ്പനി രൂപീകരണത്തോടെ എജെഎല്‍ കോണ്‍ഗ്രസിന് നല്‍കാനുള്ള 90 കോടി രൂപയുടെ ഉടമസ്ഥാവകാശം കോണ്‍ഗ്രസ് യങ്ങ് ഇന്ത്യക്ക് കൈമാറുകയും സ്വാഭാവികമായും എജെഎല്ലിന്റെ ബാധ്യതയും ഇടപാടും പിന്നീട് യങ്ങ് ഇന്ത്യന്‍ കമ്പനിയുടേതായിത്തീരുകയും ചെയ്തു.

അവസാനം കടബാധ്യതയില്‍ കുരുങ്ങിയ എജെഎല്ലിന് യങ്ങ് ഇന്ത്യയുടെ താല്പര്യപ്രകാരമുള്ള ഒരു ഒത്തുതീര്‍പ്പ് മാത്രമേ പോംവഴിയുണ്ടായിരുന്നുള്ളൂ. ഇങ്ങനെയാണ് ഒരു കൊടുംചതിയിലൂടെ, ചുളുവിലക്ക് 2000 കോടി രൂപയിലധികം ആസ്തിയുള്ള എജെഎല്‍ കമ്പനിയെ 50 ലക്ഷം രൂപക്ക് യങ്ങ് ഇന്ത്യന്‍ കമ്പനി സ്വന്തമാക്കുന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ പത്രസ്ഥാപനം എന്ന നിലക്ക് വിട്ടുനല്‍കിയ ഭൂസ്വത്തുക്കളും ഹെറാള്‍ഡ് ഹൗസും ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും ലഖ്‌നോവിലും ഇന്‍ഡോറിലുള്ള മറ്റ് ആസ്തികളും ഉള്‍പ്പെടുന്നു. നെഹ്‌റു കുടുംബം വളരെ ആസൂത്രിതമായി നടത്തിയ ഈ ചതിയും വഞ്ചനയും ഗൂഡാലോചനയുമാണ് 2012-ല്‍ സുബ്രമണ്യംസ്വാമി പൊതു താല്പര്യ ഹര്‍ജിയിലൂടെ കോടതിയില്‍ ചോദ്യം ചെയ്തത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മോത്തിലാല്‍ വോറ, ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പിത്രോദ തുടങ്ങിയവര്‍ കേസില്‍ പ്രതികളാണ്. മോത്തിലാല്‍ വോറയും ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസും അവരുടെ മരണത്തെ തുടര്‍ന്ന് പിന്നീട് കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

ഇന്ത്യയില്‍ ഒരു രാഷ്ടീയകക്ഷിക്കും വാണിജ്യാവശ്യങ്ങള്‍ക്ക് പണം നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ഈ നിയമം ലംഘിച്ചിരിക്കുന്നുവെന്നും കോണ്‍ഗ്രസ് എജെഎല്ലിന് നല്‍കിയ പണം അവര്‍ തിരിച്ചുനല്‍കിയിട്ടില്ലെന്നുമാണ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രധാന ആരോപണങ്ങള്‍. മറ്റൊന്ന് എജെഎല്‍ ഓഹരി ഉടമകളെ യങ്ങ് ഇന്ത്യ വഞ്ചിച്ചെന്നും വിവിധ സ്ഥലങ്ങളിലും തലസ്ഥാന നഗരിയിലുമുള്ള എജെഎല്ലിന്റെ 2000 കോടിയുടെ ആസ്തികള്‍ 50 ലക്ഷം രൂപക്ക് തട്ടിയെടുത്തു എന്നതുമാണ്.

പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ചതും പത്രസ്ഥാപനം എന്ന നിലക്ക് സൗജന്യമായി ലഭിച്ചതുമായ ഈ ആസ്തികളില്‍ പലതിലും ഇപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നതും ഇതിന്റെ ലക്ഷക്കണക്കായ വരുമാനം യങ്ങ് ഇന്ത്യന്‍ കമ്പനി സ്വന്തമാക്കുന്നുവെന്നതും സുബ്രമണ്യം സ്വാമി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി.

പ്രഥമദൃഷ്ട്യാ ഈ കേസില്‍ കഴമ്പുണ്ടെന്നാണ് ദല്‍ഹി മെട്രൊപൊളിറ്റന്‍ കോടതി നിരീക്ഷിച്ചിരിക്കുന്നത്. ആരോപണ വിധേയരെ കോടതി കേസില്‍ പ്രതി ചേര്‍ക്കുകയും ചെയ്തു. ഇതിനെതിരെ സോണിയയും രാഹുലും നല്‍കിയ അപ്പീലിന്മേല്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചെങ്കിലും 2016ല്‍ സോണിയയും രാഹുലും മറ്റ് പ്രതികളും ക്രിമിനല്‍ നടപടികള്‍ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഇതാണ് ഹെറാള്‍ഡ് കേസിന്റ ചരിത്രം.

സ്വാഭാവികമായും കോടികളുടെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യപ്പെട്ട് വിവാദം നിലനില്‍ക്കെ ഈ കേസില്‍ 2014ല്‍ തന്നെ ഇഡി അന്വേഷണം തുടങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കുറ്റപത്രം എന്നിരിക്കെ കോണ്‍ഗ്രസ് വിഷയം രാഷ്ടീയ നേട്ടത്തിന്നായി ഉപയോഗപ്പെടുത്തുകയാണിപ്പോള്‍. ഇ.ഡി.ഓഫീസിന് മുന്നില്‍ കുത്തിയിരുന്നും ജാഥ സംഘടിപ്പിച്ചും അണികളെ കവാത്ത് നടത്തിച്ചും ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള വില കുറഞ്ഞ രാഷ്ട്രീയമാണ് അവര്‍ കളിക്കുന്നത്. ചില പ്രതിപക്ഷ കക്ഷികളും ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നു. എന്താണ് ഇത് കൊണ്ടെല്ലാം ഈ പാര്‍ട്ടികള്‍ അര്‍ത്ഥമാക്കുന്നത്? തങ്ങള്‍ രാജ്യത്തെ നിയമത്തിന്ന് അതീതരാണെന്നോ ഭരണഘടനയേയും നീതിന്യായ സംവിധാനങ്ങളേയും മാനിക്കാന്‍ തയ്യാറല്ലെന്നോ? തീര്‍ച്ചയായും അവര്‍ ആ തെറ്റായ സന്ദേശമാണ് രാജ്യത്തിന് നല്‍കുന്നത്.

ഒരു കാര്യം ഉറപ്പിച്ച് പറയാം, കോണ്‍ഗ്രസ് ഇന്ന് അഭിമുഖീകരിക്കുന്ന അവരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ദുരന്തങ്ങള്‍ക്കും കാരണം അവരുടെ ദുഷ്‌ചെയ്തികളും അഴിമതി രാജും തന്നെയാണ്. ഇവിടെ, സ്വാതന്ത്ര്യ സമര സേനാനികളുടേതുള്‍പ്പെടെയുള്ള പൊതുസ്വത്താണ് അപഹരിക്കപ്പെട്ടിരിക്കുന്നത്. ഉപ്പു തിന്നവര്‍ വെള്ളം കുടിച്ചേ മതിയാകൂ. അതാണ് പതിവ്.

2009ല്‍ ‘പടയോട്ടത്തിനിറങ്ങിയ രാജകുമാരന്‍’ എന്നാണ് സജീവ രഷ്ട്രീയത്തിലിറങ്ങിയ രാഹുല്‍ ഗാന്ധിയെ പ്രമുഖ ഇന്ത്യന്‍ മാധ്യമങ്ങള്‍ അന്ന് വിശേഷിപ്പിച്ചത്. ഈ സമയം തൊട്ടേ രാജ്യത്തിന്റെ ഭരണവും ചെങ്കോലും സ്വപ്‌നം കണ്ടുണര്‍ന്ന ഈ യുവരാജന്‍ ഒരു വ്യാഴവട്ടകാലത്തിനിപ്പുറം ഇപ്പോള്‍ രാഷ്ടീയ പോരാട്ടത്തില്‍ നിരന്തരം പരാജയമേറ്റ് വാങ്ങി രാഷ്ട്രീയപക്വത ഒട്ടും കാണിക്കാതെ, നിരാശാ കാമുകനെ പോലെ ഇച്ഛാഭംഗത്തോടെ രാജ്യത്ത് തെക്ക് വടക്ക് അലയുന്നതും വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നതും ജനം കാണുകയാണിന്ന്.

ഇതിനിടയിലാണ് അഴിമതിയുടേയും വഞ്ചനയുടേയും പേരില്‍ ആറ് പതിറ്റാണ്ട് കാലം രാജ്യം ഭരിച്ച ദേശീയപ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ നേതാക്കളായ സോണിയയും രാഹുലും, ഇപ്പോള്‍ ഗുരു ഗ്രാമില്‍ നടത്തിയ ഭൂമിയിടപാടില്‍ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുള്‍പെടെയുള്ള നെഹ്‌റു കുടുംബം നൂറ്റിനാല്‍പത് കോടി ജനങ്ങളുടെ മുമ്പില്‍ നാണം കെട്ട് പ്രതിക്കൂട്ടിലായിരിക്കുന്നത്. ഇത് മറ്റാരുടെയെങ്കിലും കുറ്റം കൊണ്ടോ രാഷ്ടീയ വൈരാഗ്യം കൊണ്ടോ ഉണ്ടായതല്ല മറിച്ച് സ്വയംകൃതാനര്‍ത്ഥമാണ്.

Tags: നാഷണല്‍ ഹെറാള്‍ഡ്
ShareTweetSendShare

Related Posts

കാനഡയിലെ പുതിയ കാല്‍വെപ്പ്‌

ദ്രാവിഡരും സൈന്ധവനാഗരികതയും (തമിഴകപൈതൃകവും സനാതനധർമവും 4)

വിഴിഞ്ഞം -വികസനത്തിന്റെ വാതായനം

മലയാളി മറന്ന സര്‍ സി.ശങ്കരന്‍ നായര്‍

ജെഎന്‍യുവിലെ ദിശാമാറ്റം

നിയമം തെറ്റിക്കുന്ന നീതിപീഠങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies