Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

പ്രേക്ഷകനെ ഹൈജാക്ക് ചെയ്യുന്ന സിനിമ

സുനിത് സോമശേഖരന്‍

Print Edition: 13 December 2019

നവവരന്റെ ആകുലതകളിലൂടെ രസകരമായ ഒരു കുടുംബചിത്രം പ്രേക്ഷകന് കാഴ്ചവച്ചിരിക്കുന്നു കെട്യോളാണെന്റെ മാലാഖ എന്ന സിനിമ. ആസിഫ് അലി ചെയ്ത സ്ലീവാചന്‍ എന്ന കഥാപാത്രം തിയേറ്ററില്‍ നിന്നും ഇറങ്ങുന്ന പ്രേക്ഷകന്റെ മനസ്സില്‍ നിന്നും ഇറക്കി വിടാന്‍ കഴിയാത്ത വിധം മനോഹരമാക്കിയിരിക്കുന്നു. സാധാരണയായി കണ്ടുവരാറുള്ള ആസിഫ് സിനിമകളില്‍നിന്നും വ്യത്യസ്തമായി പക്വതയാര്‍ന്ന കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ഒരു തനിനാടന്‍ കര്‍ഷകനാണ് ആസിഫ് അവതരിപ്പിക്കുന്ന കഥാപാത്രം. ഗ്രാമീണതയുടെ ശുദ്ധത നിറഞ്ഞ കഥാപാത്രമാണ് സ്ലീവാചന്‍. ശരിക്കും പറഞ്ഞാല്‍ സ്ലീവാചന്‍ നമ്മുടെ ഒരു അടുത്ത ബന്ധുവായി മാറുന്നു. ഒരുപക്ഷെ സ്ലീവാചന്‍ ഇതുവരെയുള്ള ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും.

സ്ലീവാചന്റെ വധുവായി വരുന്ന റിന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീണ നന്ദകുമാര്‍ എന്ന പുതുമുഖവും നല്ല പ്രകടനം കാഴ്ചവച്ചിരിക്കുന്നു. സ്ലീവാചന്റെ അമ്മയേയും പെങ്ങന്മാരേയും അളിയന്മാരേയും ഗോപി എന്ന കൃഷിപ്പണിക്കാരനെയും ഒക്കെ പുതുമുഖങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും പരിചയസമ്പന്നരെപോലെ തങ്ങള്‍ക്കു കിട്ടിയ വേഷത്തെ ഗംഭീരമാക്കിയിരിക്കുന്നു.

ഇന്നത്തെ ആധുനിക കാലഘട്ടത്തിലും ഏറെ പ്രസക്തമായ ഒരു വിഷയത്തെ തന്നെ കഥാകൃത്ത് തിരഞ്ഞെടുത്തിരിക്കുന്നു. ഭാര്യാഭര്‍തൃ ബന്ധത്തിന്റെ ശാരീരികവും മാനസികവുമായ പൊരുത്തപ്പെടലുകളെ സിനിമ പ്രമേയമാക്കുന്നു. സ്ത്രീപുരുഷ ബന്ധത്തെപ്പറ്റിയുള്ള അബദ്ധധാരണയും സൗഹൃദ കൂട്ടായ്മയിലെ പൊങ്ങച്ചം പറച്ചിലുകളും ഒരു നവവരനെ എങ്ങനെ വഴിതെറ്റിക്കുന്നു എന്ന് സിനിമ നമ്മളോട് പറയുന്നു. അശ്ലീലത്തിന്റെ അതിപ്രസരമോ ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഇല്ലാതെ ഇത്തരം ഒരു വിഷയത്തെ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു. കുടുംബ ജീവിതത്തിന്റെ വിജയം ഭാര്യാഭര്‍ത്താക്കന്മാരുടെ പരസ്പര സ്‌നേഹവും പങ്കുവയ്ക്കലുകളുമാണന്ന് സിനിമ നമ്മെ ഓര്‍മിപ്പിക്കുന്നു.

തിരക്കഥാകൃത്ത് അജി പീറ്റര്‍ തങ്കം വിഷയാവതരണത്തിലും പാത്രസൃഷ്ടിയിലും മികവ് തെളിയിച്ചിരിക്കുന്നു. തീര്‍ച്ചയായും അഭിനന്ദനീയം. സംവിധായകന്‍ നിസ്സാം ബഷീര്‍ പുതുമുഖമെങ്കിലും നല്ല കയ്യടക്കത്തോടെ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നു. പ്രേക്ഷകര്‍ക്ക് സംവിധായകന്‍ പ്രതീക്ഷയുണര്‍ത്തുന്നു. ക്യാമറാമാന്‍ അഭിലാഷ് ഗ്രാമീണതയെ, സംശുദ്ധതയെ, വൈകാരിക ഭാവങ്ങളെ ഒക്കെ അതിന്റെ പൂര്‍ണതയില്‍ പകര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചു എന്ന് നിസ്സംശയം പറയാം.

സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകര്‍ സിനിമയുടെ ചുറ്റുപാടുകളിലേക്കു വഴുതിവീഴുകയും പിന്നീടങ്ങോട്ട് സ്ലീവാച്ചനും റിന്‍സിക്കും ഒപ്പം സഞ്ചരിക്കുകയും അവരുടെ പ്രശ്‌നങ്ങളില്‍ പെട്ടുപോകുകയും ചെയ്യുന്നു. വൈകാരികമായി പ്രേക്ഷകനെ സിനിമ ഹൈജാക്ക് ചെയ്യുന്നു.

Tags: കെട്യോളാണെന്റെ മാലാഖ
Share1TweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies