Monday, July 6, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

Harikrishnan HaridasHarikrishnan Haridas
Jul 6, 2026

ആലപ്പുഴ: കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗവും ഡാറ്റാ ഉപയോഗവും സാങ്കേതികമായി നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമനിര്‍മാണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ബാലഗോകുലം കേരളത്തിന്റെ 51-ാമത് സംസ്ഥാന വാര്‍ഷിക പൊതുസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ ആന്‍ഡ് സൈനിക് സ്‌കൂളില്‍ നടന്ന സമ്മേളനത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

വിവരസാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ച മനുഷ്യജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതിന്റെ അനിയന്ത്രിതമായ ഉപയോഗം പ്രത്യേകിച്ച് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി പ്രമേയം ചൂണ്ടിക്കാട്ടി. വിവരശേഖരണം, ആശയവിനിമയം, വിജ്ഞാനം, വിനോദം തുടങ്ങിയ മേഖലകളില്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണുകളും നല്‍കിയ നേട്ടങ്ങള്‍ വിലമതിക്കാനാകാത്തതാണെങ്കിലും, സാമൂഹ്യമാധ്യമങ്ങളുടെ അതിരുകടന്ന ഉപയോഗം സമൂഹത്തില്‍ ആശങ്കാജനകമായ പ്രവണതകള്‍ക്ക് വഴിവെക്കുന്നതായും പ്രമേയത്തില്‍ വിലയിരുത്തുന്നു.

കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തി, പഠനവൈകല്യങ്ങള്‍, മൂല്യബോധത്തിന്റെ തകര്‍ച്ച, ഏകാന്തത, ആത്മഹത്യാപ്രവണത എന്നിവ വര്‍ധിച്ചുവരുന്നതായി വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിക്കുശേഷം ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി സ്മാര്‍ട്ട്‌ഫോണ്‍ വിദ്യാര്‍ത്ഥികളുടെ അനിവാര്യ പഠനോപകരണമായി മാറിയെങ്കിലും, അതുവഴി നിയന്ത്രണങ്ങളില്ലാതെ ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കുട്ടികള്‍ പ്രവേശിക്കുന്ന സാഹചര്യം രൂപപ്പെട്ടുവെന്നും വിലയിരുത്തി.

ADVERTISEMENT

കുട്ടികളെ ശാന്തരാക്കുന്നതിനോ തിരക്കുകളില്‍ നിന്ന് ഒഴിവാക്കുന്നതിനോ മാതാപിതാക്കള്‍ മൊബൈല്‍ഫോണ്‍ കൈമാറുന്ന പ്രവണത വ്യാപകമായതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ അധിഷ്ഠിത സാമൂഹ്യമാധ്യമങ്ങളുടെ അമിത സ്വാധീനം ഭാഷാബോധത്തെയും പുസ്തകവായനയെയും ഗണ്യമായി കുറച്ചതായും ഗ്രാമീണ വായനശാലകളുടെ പ്രസക്തി നഷ്ടപ്പെടുന്നതായും ആശങ്ക പ്രകടിപ്പിച്ചു. മാതൃഭാഷയുടെ പ്രയോഗത്തിലും ഉച്ചാരണത്തിലും പിന്നാക്കാവസ്ഥ പ്രകടമാണെന്നും പ്രമേയത്തില്‍ പറയുന്നു. കുടുംബബന്ധങ്ങളുടെ ഊഷ്മളതയും അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളുടെ പവിത്രതയും ക്ഷയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

ഇന്റര്‍നെറ്റിനും സാമൂഹ്യമാധ്യമങ്ങള്‍ക്കും അടിമകളാകുന്ന വിദ്യാര്‍ത്ഥിസമൂഹത്തിന് രാജ്യത്തിന്റെ ഭാവി നിര്‍മ്മാണത്തില്‍ ഫലപ്രദമായ പങ്കുവഹിക്കാന്‍ കഴിയില്ലെന്നും പ്രമേയത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, ഇന്റര്‍നെറ്റിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാതെ അവയെ ക്രിയാത്മകവും ഉത്തരവാദിത്തപരവുമായി ഉപയോഗിക്കാന്‍ കുട്ടികളിലും മാതാപിതാക്കളിലും അധ്യാപകരിലും പൊതുസമൂഹത്തിലും ബോധവല്‍ക്കരണം ശക്തമാക്കേണ്ടതുണ്ടെന്നും പ്രമേയം ആവശ്യപ്പെട്ടു.

കുട്ടികളിലേക്ക് അഭിലഷണീയമല്ലാത്ത വിദേശ സ്വാധീനങ്ങളും ദുഷ്പ്രവണതകളും നേരിട്ട് എത്തുന്നത് തടയാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ സൃഷ്ടിക്കണമെന്നും ഐ.ടി. നയത്തില്‍ ഇതുസംബന്ധിച്ച ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് സാമൂഹിക പെരുമാറ്റശീലങ്ങളും മൂല്യബോധവും ജീവിതാനുഭവങ്ങളും സ്വാഭാവികമായി ലഭിക്കേണ്ടതാണെന്നും, അതിനായി യാന്ത്രികമായ മായാലോകത്തില്‍ നിന്ന് അവര്‍ക്ക് ആവശ്യമായ അകലം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ഈ പശ്ചാത്തലത്തില്‍ കുട്ടികളുടെ ഡാറ്റാ ഉപയോഗത്തിനും സാമൂഹ്യമാധ്യമ ഉപയോഗത്തിനും ഫലപ്രദമായ സാങ്കേതിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമം അടിയന്തരമായി കൊണ്ടുവരണമെന്ന് ബാലഗോകുലം കേരളത്തിന്റെ 51-ാമത് സംസ്ഥാന വാര്‍ഷിക പൊതുസമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

 

Tags: ബാലഗോകുലം
ShareTweetSendShare

Related Posts

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സൈന്യത്തിനും സര്‍ക്കാരിനും ഒപ്പം: ആര്‍എസ്എസ്

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക് ബെളഗാവിയിൽ

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

Shopping Cart

Latest

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സൈന്യത്തിനും സര്‍ക്കാരിനും ഒപ്പം: ആര്‍എസ്എസ്

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക് ബെളഗാവിയിൽ

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies