അയോദ്ധ്യയിലെ ബാബരിപളളിയുടെ പേരിലായിരുന്നു ജമാഅത്തെ ഇസ്ലാമിയെപോലുള്ള തീവ്രവാദ മുസ്ലിം സംഘടനകള്‍ ഭാരതീയ മുസ്ലിം സമൂഹത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിച്ചത്. ബാബര്‍ ഒഴിഞ്ഞ സ്ഥലത്തായിരുന്നു പള്ളി പണിതത് എന്നായിരുന്നു ജമാഅത്തെക്കാരുടെ വാദം. അതിനു ഇടതുചരിത്രകാരന്മാരുടെ വക്കാലത്തും കിട്ടി. ഒടുവില്‍ പുരാവസ്തുവകുപ്പ് സുപ്രീംകോടതിയില്‍ ഹാജരാക്കിയ തെളിവിന്റെ മുമ്പില്‍ ഈ വാദങ്ങളൊക്കെ ആവിയായിപ്പോയി. മുസ്ലിം മനസ്സില്‍ ഹിന്ദുവിദ്വേഷം ആളിക്കത്തിക്കാനുള്ള അടുത്ത മരുന്ന് അന്വേഷിച്ചു നടക്കുമ്പോഴാണ് അവര്‍ക്കു ജ്ഞാന്‍വാപി വീണുകിട്ടിയത്.
കോഴിക്കോട്ട് ഇയ്യിടെ ജമാഅത്തെ ഇസ്ലാമിക്കാര്‍ നടത്തിയ ‘ബഹുജനസാഹോദര്യ’ റാലിയില്‍ പങ്കെടുത്ത ഇമാം അബ്ദുള്‍ ബാത്വിന്‍ നുഅമാനി പറഞ്ഞത് പള്ളി നിലവറയില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ്. വിഗ്രഹഭഞ്ജകരായ ഇക്കൂട്ടര്‍ എന്തിനു ക്ഷേത്രാവശിഷ്ടങ്ങള്‍ നിലവറയില്‍ സൂക്ഷിച്ചു? നന്ദിരൂപം മസ്ജിദിനു നേര്‍ക്കാണെന്നതും അദ്ദേഹം സമ്മതിക്കുന്നു. ആ നന്ദിയെ ബ്രിട്ടീഷുകാരാണത്രെ അവിടെ കൊണ്ടുപോയി സ്ഥാപിച്ചത്? ഇത്തരം പല അവതാരങ്ങളെയും കെട്ടിയിറക്കി വിദ്വേഷം പ്രചരിപ്പിക്കുന്ന ‘സാഹോദര്യറാലി’ നടത്തി ജമാഅത്തെ ഇസ്ലാമി രാജ്യത്തെ മുസ്ലിങ്ങളെ ഏതു നരകക്കുഴിയിലെത്തിക്കുമെന്നു ബാബരി അനുഭവത്തില്‍ നിന്നും ആ സമുദായം തിരിച്ചറിയേണ്ടതല്ലേ?