കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്താണ്? സര്‍ക്കാര്‍ ഒരുക്കിയ പി.ആര്‍.എസ്. വായ്പയില്‍ കുരുങ്ങിയതാണെന്നത് വെറും പ്രചരണമാണ് കെട്ടോ. ആത്മഹത്യയ്ക്കുള്ള അടിസ്ഥാന കാരണം സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ പറഞ്ഞുതരും. ഇവിടെ കൃഷിയുണ്ടായതാണ് പ്രശ്‌നം. മാന്നാര്‍ മുക്കം വാലയിലെ ബണ്ടിന്റെ അടിസ്ഥാന സൗകര്യ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു: ”ഇവിടെ കൃഷിയില്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കുമോ? തമിഴ്‌നാട്ടില്‍ അരിയുണ്ട്. ഇവിടെയൊരു പ്രശ്‌നവുമില്ല.” കൃഷിയില്ലെങ്കില്‍ ഇവിടെ ഒരു പ്രശ്‌നവുമില്ല. കൃഷിയില്ലെങ്കില്‍ കൃഷിക്കാരനില്ല; കൃഷിക്കാരന്റെ ആത്മഹത്യയുമില്ല. അരി തമിഴ്‌നാട്ടില്‍ നിന്നും സ്റ്റാലിന്‍ ചാക്കിലാക്കി തലയില്‍ വെച്ച് കേരളത്തിലെ ഓരോ വീട്ടിലും എത്തിക്കും. പകരം കേരളത്തിലുണ്ടായിരുന്ന കൃഷിഭൂമി വിജയന്‍ സഖാവും സജിചെറിയാന്‍ സഖാവും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും കൂടി ഭൂമാഫിയയ്ക്ക് കൈമാറും. അതിന്റെ കമ്മീഷന്‍ കണ്‍സള്‍ട്ടേഷന്‍ ഫീ ഇനത്തില്‍ സഖാക്കളുടെ മക്കളുടെ അക്കൗണ്ടിലേക്ക് എത്തും.
കുട്ടനാട്ടില്‍ പി.ആര്‍.എസ്. വായ്പ കെണിയിലൂടെ സര്‍ക്കാര്‍ കുടുക്കി കൊലപ്പെടുത്തിയത് തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ കെ.ജി. പ്രസാദിനെയാണ്. പ്രസാദ് ബി.ജെ.പിക്കാരനായതുകൊണ്ട് ഇടതുസര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനള്ള ശ്രമമാണ് ഇതെന്നും സഖാക്കള്‍ പറഞ്ഞേക്കാം. കൃഷി നഷ്ടമായതിനാല്‍ ജീവിതം വഴിമുട്ടിയ ഹതഭാഗ്യര്‍ ആത്മഹത്യയില്‍ അഭയം കാണുകയാണ്. അതിനുപോലും കുറ്റം പറയുന്നവരാണ് ഭരണക്കാര്‍. ക്ഷേമപെന്‍ഷന്‍ കിട്ടാതെ വിശപ്പും രോഗവും കൊണ്ടു പിച്ചച്ചട്ടിയെടുത്ത വയോധികയ്ക്കും കിട്ടി ഭരണത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനക്കാരി എന്ന സര്‍ട്ടിഫിക്കറ്റ്. പട്ടിണികിടക്കുമ്പോള്‍ പിച്ചയെടുക്കാന്‍ പോലും ഇവിടെ സ്വാതന്ത്ര്യമില്ല. ഇതെല്ലാം കാണുമ്പോള്‍ നാട്ടുകാരെ നോക്കി മുകളിലിരുന്നു പഴയ സഖാവ് ജോസഫൈന്‍ പറയുകയാണ്: ‘അനുഭവിച്ചോ, വോട്ടു ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നു.’