അടുത്ത കാലത്ത് ബി.ജെ.പി യെ താറടിക്കുവാനും തകര്‍ന്നു കിടന്ന കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുവാനും വേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്നുപോലും രാഷ്ട്രീയ പ്രതികരണങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഭാരതം ഭരിക്കുന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണ്. ഭാരതത്തെ ശക്തമായ ഒരു രാഷ്ട്രമാക്കി മാറ്റാന്‍ വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കെട്ടാന്‍ പല വന്‍ ശക്തികളും ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വസ്തുതകളെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്.
2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി മന്ത്രിസഭ അധികാരം ഏറ്റപ്പോള്‍ ഭാരതത്തിന്റെ സാമ്പത്തിക നില ലോകരാഷ്ട്രങ്ങളില്‍ പത്താം സ്ഥാനത്ത് ആയിരുന്നു. പല വന്‍ശക്തി രാജ്യങ്ങളെയും പിന്‍തള്ളി ഭാരതം ഇന്ന് അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ചൈനയുടെ സൃഷ്ടിയായ കോവിഡ് മഹാമാരി പല ലോകരാഷ്ട്രങ്ങളെയും സാമ്പത്തികമായി പിന്നോട്ടടിച്ചപ്പോള്‍ പോലും ഭാരതം മുന്നേറുകയായിരുന്നു. കോവിഡിനെ ചെറുക്കാന്‍ വാക്‌സിന്‍ കണ്ടെത്തുകയും 80 കോടിയില്‍ അധികം ജനങ്ങളില്‍ വളരെ കൃത്യമായി വാക്‌സിന്‍ എത്തിക്കുകയും കൂടാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്കുകയും ചെയ്യാന്‍ ഭാരതത്തിന് സാധിച്ചു. കോവിഡ് പ്രതിരോധ നീക്കങ്ങള്‍ പല രാജ്യങ്ങളിലും പ്രതീക്ഷിച്ചതുപോലെ നടന്നില്ലെങ്കിലും ഭാരതത്തില്‍ സൗജന്യമായി വാക്‌സിനും ഭക്ഷണവും എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വന്‍ വിജയം ആയിരുന്നു. 140 കോടി ജനങ്ങളെയും ഒരുമിച്ച് ചേര്‍ത്തുപിടിച്ച് കേന്ദ്രസര്‍ക്കാര്‍ കോവിഡിനെ പരാജയപ്പെടുത്തി. 2021 മാര്‍ച്ചില്‍ ഭാരതം ലോക സാമ്പത്തിക സൂചികയില്‍ അഞ്ചാം സ്ഥാനത്ത് നിന്നിരുന്ന ബ്രിട്ടനെ മറികടന്നപ്പോള്‍ ലോക രാഷ്ട്രങ്ങള്‍ ഞെട്ടി. 200ല്‍ അധികം വര്‍ഷങ്ങള്‍ ഭാരതത്തെ വെറും കോളനി ആക്കി ഭരിച്ചവരെ സ്വാതന്ത്യത്തിനു ശേഷം 75 വര്‍ഷങ്ങള്‍കൊണ്ട് സാമ്പത്തികമായി മറികടന്നപ്പോള്‍ ശക്തരായ ലോകരാഷ്ട്രങ്ങള്‍ ഭാരതത്തെ ഭയക്കാന്‍ തുടങ്ങി.
സാമ്പത്തിക നിലയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ജര്‍മനി ഒരു വലിയ വ്യാവസായിക ഭീമന്‍ ആണെങ്കിലും മനുഷ്യ വിഭവ ശേഷിയില്‍ പുറകിലാണ്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കുട്ടികളെ ജര്‍മ്മനിയില്‍ പഠിക്കുന്നതിനും ജോലി നേടുന്നതിനും അവര്‍ ക്ഷണിക്കുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളും ഭാരതത്തിലെ വിദ്യാര്‍ത്ഥികളെ ക്ഷണിക്കുന്നു. കേരളത്തില്‍ നിന്നും കുടുംബമായി യൂറോപ്പിലേക്ക് മാറി താമസിക്കുന്ന അനേകം ചെറുപ്പക്കാരുണ്ട്. സാമ്പത്തിക രംഗത്ത് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന റഷ്യ, ഉക്രെയിന്‍ യുദ്ധത്തോടെ സാമ്പത്തികമായി അതിവേഗം താഴേക്ക് വീഴുന്നു. റഷ്യന്‍ സാമ്പത്തികരംഗത്തെ താങ്ങി നിറുത്തുന്നത് ഭാരതം വാങ്ങിക്കുന്ന ക്രൂഡോയില്‍ വിലയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ എതിര്‍ത്തിട്ടും ഭാരതം പിന്മാറാന്‍ തയ്യാറായില്ല. ഭാരതത്തിന്റെ ജി.ഡി.പി (+7.2) ആയപ്പോള്‍ റഷ്യയുടെ (8.5) ലേക്ക് കൂപ്പുക്കുത്തി.
സാമ്പത്തികമായി രണ്ടാം സ്ഥാനത്തതു നില്‍ക്കുന്ന ചൈന ആദ്യകാലങ്ങളില്‍ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും വ്യവസായത്തിന് ആവശ്യമായ ടെക്‌നോളജി മോഷ്ടിച്ച് ചൈനയുടെ വന്‍ മാനുഷിക വിഭവശേഷി ഉപയോഗിച്ച് വളരെ വിലക്കുറഞ്ഞ വസ്തുക്കള്‍ ഉണ്ടാക്കി ആ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു. പക്ഷെ കോവിഡ് മഹാമാരിയുടെ ജനനത്തിലും, വ്യാപനത്തിലും പ്രതിസ്ഥാനത്ത് നില്ക്കുന്ന ചൈനയെ ലോകരാജ്യങ്ങള്‍ക്ക് വിശ്വാസമില്ല. അത് അവരുടെ വ്യവസായത്തെ സാരമായി ബാധിക്കുന്നു. ചൈനയുടെ ജി.ഡി.പി താഴേയ്ക്ക് ഇടിഞ്ഞ് (44)ല്‍ എത്തി നില്ക്കുന്നു.
സാമ്പത്തിക സൂചികയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന അമേരിക്കയുടെ ജി.ഡി.പി (+37) മാത്രമാണ്. കഴിഞ്ഞ വര്‍ഷം നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊനാള്‍ഡ് ട്രമ്പിനെ തോല്പിച്ച് ജോ ബൈഡന്‍ പ്രസിഡന്റായി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊ നാള്‍ഡ് ട്രമ്പ് തീര്‍ച്ചയായും ജയിക്കുമെന്നും അങ്ങനെ ജയിച്ചാല്‍ ലോകത്ത് കോവിഡ് വ്യാപനത്തിന് ഉത്തരവാദിയായ ചൈനയ്ക്ക് ലോകാരോഗ്യ കോടതിയില്‍ നിന്നും ശിക്ഷ വാങ്ങി കൊടുക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. ഇതേ ചൈനയാണ് തെരഞ്ഞെടുപ്പില്‍ ഡൊനാള്‍ഡ് ട്രമ്പിനെ കാല് വാരിയത്. അമേരിക്കന്‍ ചാനലുകളില്‍ ധാരാളം പണം നിക്ഷേപിച്ച ചൈന ചാനലുകളിലൂടെ ട്രമ്പിന് എതിരെ പ്രചാരണം കടുപ്പിച്ചു. ട്രമ്പ് ജയിച്ചാല്‍ ചൈനയുടെ വിദേശ വ്യാപാരത്തില്‍ മാന്ദ്യം സംഭവിക്കുമെന്ന് അവര്‍ മനസ്സിലാക്കി. ചൈന ട്രമ്പിനെ എതിര്‍ത്തപ്പോള്‍ ട്രമ്പ് പതറി. ലോക പോലീസ് ചമയാനുള്ള അമേരിക്കയുടെ ആഗ്രഹത്തോട് ഒത്തുപോകാന്‍ ബൈഡന് കഴിഞ്ഞില്ല. അതാണ് അഫ്ഗാനിസ്ഥാനെ താലിബാന്‍ ഭരണത്തിന്‍ കീഴില്‍ വിട്ടുകൊടുത്തത്.
ഭാരതത്തെ ഒന്നാം നമ്പര്‍ ശത്രുവായി കാണുന്ന ചൈന സൈനികമായി പയറ്റിയ കളിയില്‍ എല്ലാം പരാജയപ്പെട്ട് തകര്‍ന്നു നില്ക്കുമ്പോള്‍, വരുന്ന തിരഞ്ഞെടുപ്പില്‍ പണം ഇറക്കുകയും വൃത്തികെട്ട കളികള്‍ കളിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്. ഭാരതത്തില്‍ അവരുടെ പിണിയാളുകള്‍ ആയി ഇസ്ലാമിക സമൂഹവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും മാത്രമല്ല നല്ല പങ്ക് കോണ്‍ഗ്രസ് പാര്‍ട്ടിയും സഹകരിക്കും. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന കാലത്ത് സോണിയയു മൊത്ത് ബീജിംഗ് സന്ദര്‍ശിക്കുകയും, കമ്യൂണിസ്റ്റ് നേതാവ് ഷീ ജിന്‍ പിങ്ങും ആയി പല കരാറുകളില്‍ ഒപ്പിടുകയും ചെയ്തു. ഭരണത്തില്‍ ഇല്ലാത്ത ഒരു പാര്‍ട്ടി നേതാവ് മറ്റൊരു രാജ്യത്തലവനും ആയി കരാറുകള്‍ ഒപ്പിടുന്നത് മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമാണ്. ഇസ്ലാം മതസ്ഥരുടെ വോട്ടുനേടാന്‍ വേണ്ടി മാത്രം മുസ്ലീം ലീഗ് മതേതര പാര്‍ട്ടി ആണെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ ആണ് രാഹുല്‍ വാഷിംങ്ടണില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കിയത്. നൂറുശതമാനം ഇസ്ലാമികമായ ലീഗ് മതേതരം എന്ന് സമര്‍ത്ഥിക്കനുള്ള തൊലിക്കട്ടി രാഹുലിനു മാത്രമേ കാണുകയുള്ളൂ. മറ്റുള്ളവര്‍ ഇത്തരം പച്ചക്കള്ളം ലോകമാദ്ധ്യമ സദസ്സിന് മുന്നില്‍ പറയുമ്പോള്‍ ഒന്നു വിറക്കും. ഒരുപക്ഷെ അറിവില്ലായ്മ ആയിരിക്കും രാഹുലിനെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.
2014 ല്‍ ഭാരതത്തില്‍ അധികാരത്തില്‍ കയറിയ നരേന്ദ്രമോദി എന്ന രാഷ്ട്രീയ നേതാവ് അസാമാന്യ ഭരണ പാടവം കാണിച്ച് രാജ്യത്തെ അതിവേഗം മുന്നോട്ടു നയിക്കുന്നു. സാമ്പത്തിക മേഖലയിലെ ഭാരതത്തിന്റെ കുതിച്ചു ചാട്ടത്തിന് രണ്ട് കാരണങ്ങള്‍ കാണുന്നു. ഒന്നാമതായി 2016-ല്‍ നടപ്പാക്കിയ നോട്ട് നിരോധനം. ആയിരം രൂപയുടെയും അഞ്ഞൂറുരൂപയുടെയും കറന്‍സി നോട്ടുകള്‍ 2016 നവംബര്‍ 8-ാം തീയതി രാത്രി 8 മണിയ്ക്ക് വിലയില്ലാതാക്കി. അതിന് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. കള്ളപ്പണം പിടിച്ചെടുക്കാന്‍ സാധിച്ചില്ലെന്നും നോട്ടു നിരോധനം പരാജയമാണെന്നും മാദ്ധ്യമങ്ങള്‍ പെരുപ്പിച്ച് എഴുതി. പക്ഷെ ജനപിന്തുണ കേന്ദ്രസര്‍ക്കാരിന് കൂടിയതേയുള്ളൂ. നോട്ട് നിരോധനത്തിനു മുന്‍പ് ഭാരതത്തിന്റെ സാമ്പത്തികനില ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെ ആയിരുന്നു. ഭാരത കറന്‍സി നോട്ടുകള്‍ പാകിസ്ഥാനില്‍ അച്ചടിച്ച് വിവിധ മാര്‍ഗങ്ങളില്‍ ഭാരതത്തില്‍ എത്തിച്ച് ഇവിടുത്തെ രാജ്യ വിരുദ്ധരെ ഏല്പിച്ച് വിതരണം ചെയ്തിരുന്നു. അതിന്റെ ഫലമായി ഈ രാജ്യ വിരുദ്ധര്‍ ധാരാളം സ്ഥലങ്ങളും, കെട്ടിടങ്ങളും സ്വന്തമാക്കി. സ്ഥലത്തിന്റെയും മറ്റു സാധനങ്ങളുടെയും വില വന്‍തോതില്‍ കൂടി. അതിരൂക്ഷമായ വില കയറ്റം ആണ് അന്നുണ്ടായത്. ഭാരതത്തില്‍ വിറ്റഴിക്കുന്ന കറന്‍സിയില്‍ നിന്നും 50% വില പാകിസ്ഥാന്‍ ഈടാക്കിയിരുന്നു. അതോടെ നമ്മുടെ സാമ്പത്തികസ്ഥിതി താറുമാറായി. പക്ഷെ നോട്ടുനിരോധനം വന്നതോടെ പാകിസ്ഥാന്റെ സാമ്പത്തിക നില താറുമാറായി. നമ്മുടെ സാമ്പത്തിക നില അതിവേഗം മുന്നോട്ട് പോവുകയും ചെയ്തു. ഇന്ന് പാകിസ്ഥാന്‍ ഒരു പട്ടിണി രാജ്യമായി മാറിയെങ്കില്‍ അതിനുകാരണം അയല്‍ രാജ്യത്തെ നശിപ്പിക്കുന്നതിനിടെ സ്വന്തം രാജ്യത്തിന്റെ വികസനവും അവര്‍ മറന്നതാണ്.
രണ്ടാമത്തെ കാരണം കോവിഡ് വ്യാപനം തന്നെ ആയിരുന്നു. കോവിഡ് വ്യാപനത്തിനിടെ ഭാരതസര്‍ക്കാര്‍ മരുന്നും വാക്‌സിനും ഭക്ഷണവും എല്ലാവര്‍ക്കും നല്കി ഭാരത ജനതയേയും ലോകജനതയേയും ചേര്‍ത്തുപിടിച്ചു. അതു നമ്മുടെ സാമ്പത്തിക മുന്നേറ്റത്തിന് കാരണം ആയി. അതേസമയം പല രാജ്യങ്ങളും കോവിഡ് വ്യാപനത്തില്‍ സാമ്പത്തികമായി പിറകോട്ട് പോയി.
2022 അവസാന പാദം ഭാരതത്തിന്റെ ജിഡിപി 7.2% എത്തി. അത് ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടിയത് ആയിരുന്നു. അമേരിക്കയുടെ ജിഡിപി (3.7%) വും ചൈനയുടെ ജിഡിപി 4.4% വും ആയിരുന്നു. ഇത് ഉയര്‍ന്ന ജിഡിപിയുള്ള ഭാരതത്തിന് സാമ്പത്തികമായി മറ്റു രാജ്യങ്ങളെ മറികടക്കാന്‍ അനായാസം സാധിക്കുന്നു. അങ്ങനെ 2021 മാര്‍ച്ചില്‍ സാമ്പത്തിക നിലയില്‍ അഞ്ചാം സ്ഥാനത്തു നിന്നിരുന്ന ബ്രിട്ടനെ പിന്തള്ളി ഭാരതം അഞ്ചാം സ്ഥാനത്ത് എത്തി. അതോടെ ലോകരാജ്യങ്ങള്‍ ഭാരതത്തിന്റെ ശക്തി മനസ്സിലാക്കി. ഇനിയും അഞ്ചു വര്‍ഷം കൂടി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണം ഉണ്ടായാല്‍ ഭാരതം സാമ്പത്തികമായി മുന്നിലുള്ള നാലു രാജ്യങ്ങളെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തുമെന്ന് മനസ്സിലായി. അതില്‍ ഏറ്റവും വിറളി പൂണ്ട രാജ്യം ചൈനയാണ് ലോകരാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന ചൈന വിദേശരാജ്യങ്ങളിലേക്ക് അയയ്ക്കുന്ന വസ്തുക്കളില്‍ ലോകരാജ്യങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞു. വളരെ പാവപ്പെട്ട രാജ്യങ്ങള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ പണം കടം കൊടുത്ത് അവരുടെ തിരിച്ചടവ് ബുദ്ധിമുട്ട് ആവുമ്പോള്‍ ആ രാജ്യങ്ങളില്‍ കടന്നുകയറി അവരുടെ തുറമുഖങ്ങള്‍ ഉള്‍പ്പെടെ സ്വന്തമാക്കുന്ന പഴയ ഷൈലോക്കിന്റെ കച്ചവടതന്ത്രം ആണ് ചൈന പയറ്റുന്നത്. നമ്മുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്കയും മ്യാന്‍മറും പോലും ഈ ചതിക്കുഴിയില്‍ വീണതാണ്.
മോദി ഒരിക്കല്‍ കൂടി അധികാരത്തില്‍ എത്തിയാല്‍ അത് തങ്ങളുടെ കച്ചവടതാല്പര്യങ്ങ ളില്‍ വിള്ളല്‍ വീഴുമെന്ന് ചൈന മനസ്സിലാക്കി, അതുകൊണ്ടുതന്നെ ഏതുവിധേനയും മോദിയുടെ വിജയത്തെ അട്ടിമറിക്കാന്‍ ചൈന എത്ര വൃത്തികെട്ട കളിയും കളിക്കാന്‍ തയ്യാറാവും. പണം ഇറക്കിയാല്‍ ഭാരതത്തിലെ മാദ്ധ്യമങ്ങളെ കൈയില്‍ എടുക്കാമെന്ന് ചൈനയ്ക്ക് അറിയാം, ചൈനയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്ക്കുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വം രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും കീഴില്‍ ചൈനയ്ക്ക് വേണ്ടി വിടുപണി ചെയ്യുകയാണ്. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഭീതി പൂണ്ടിരിക്കുന്ന ചൈനയും പാകിസ്ഥാനും അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പൂര്‍ണപിന്തുണ നല് മെന്നത് ഉറപ്പാണ്. കോണ്‍ഗ്രസ്സിന്റെ ഭാരത് ജോഡോ യാത്രയില്‍ വന്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ഈ രാജ്യങ്ങള്‍ ഭാരത മാദ്ധ്യമങ്ങളെ കൈയിലെടുക്കുകയായിരുന്നു. രാജ്യസ്‌നേഹം തൊട്ട് തീണ്ടിയിട്ടില്ലാത്ത പല മാദ്ധ്യമങ്ങളും നരേന്ദ്രമോദിയുടെ പതനത്തിനായി തൂലിക ചലിപ്പിക്കുന്നു. ഇത്തരത്തിലുള്ള മാദ്ധ്യമങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ബി.ബി.സി എന്ന ബ്രിട്ടീഷ് മാദ്ധ്യമ ഭീമന്‍ അടുത്തിടെ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്തെ ചെയ്തികളെ ഇകഴ്ത്തി കാട്ടുന്നതിനായി ഒരു ഡോക്യുമെന്ററി ഉണ്ടാക്കി ഭാരതത്തിലേക്ക് അയച്ചു. പ്രസ്തുത ഡോക്യുമെന്ററി ഭാരതത്തില്‍ ജീവിക്കുന്ന ഭാരത വിരുദ്ധരുടെ സഹായത്തോടെ സാധാരണ ജനങ്ങളില്‍ എത്തിച്ചാല്‍ നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തില്‍ ഇടിവ് സംഭവിച്ചേക്കാമെന്ന് അവര്‍ വിശ്വസിച്ചു പക്ഷെ അത് ഉണ്ടായില്ല.
ചൈനയും പാകിസ്ഥാനും ഒരുമിച്ച് നടപ്പാക്കുന്ന മോദി വിരുദ്ധത അമേരിക്കയിലെയും യൂറോപ്പിലെയും മാദ്ധ്യമങ്ങള്‍ പൂര്‍ണ തോതില്‍ ഏറ്റെടുത്തു. ഒരു കോമാളി ആയും മദാമ്മമാരുടെ ഇഷ്ട തോഴന്‍ ആയും വിരാജിച്ചിരുന്ന രാഹുല്‍ ഗാന്ധിയ്ക്ക് അടുത്തിടെ വിദേശങ്ങളില്‍ ലഭിക്കുന്ന വാര്‍ത്താപ്രാധാന്യം ഇതിന്റെ ഭാഗമാണ്. രാഷ്ട്രീയത്തില്‍ അറിവും പക്വതയും താല്പര്യവും ഇല്ലാത്ത രാഹുല്‍ഗാന്ധിയെ ഒരു രാഷ്ട്രീയ പണ്ഡിതന്‍ എന്ന് വിദേശ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിച്ചാല്‍ അത് അപ്പാടെ വിശ്വസിക്കുന്ന ഒരു നല്ല പങ്ക് ജനങ്ങള്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഉണ്ട്. കോവിഡ് കാലഘട്ടത്തില്‍ ശൈലജ എന്ന ആരോഗ്യമന്ത്രി വാങ്ങിയ കിറ്റിലും, ഗ്ലൗസിലും, മരുന്നിലും എല്ലാം മൂന്നിരട്ടി വില കാണിച്ച് ഖജനാവിനെകൊള്ള അടിച്ചപ്പോഴും പണം കൊടുത്ത് വിദേശ മാദ്ധ്യമങ്ങളില്‍ കാര്യപ്രാപ്തിയുള്ള മന്ത്രിയെന്ന് വാര്‍ത്ത കൊടുത്തത് വിശ്വസിച്ച് ഇന്നും കേരളജനത അവരെ ആദരപൂര്‍വ്വം വാഴ്ത്തുന്നു. കോവിഡ് മഹാമാരിയെ തടയുന്നതില്‍ കേരളം ഒന്നാമതാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. അതാണ് വിദേശ മാദ്ധ്യമത്തിന് കേരളത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ജനവികാരം.
ഭാരതം എന്ന ജനാധിപത്യ രാജ്യം സാമ്പത്തികമായി അതിവേഗം മുന്നോട്ട് കുതിക്കു മ്പോള്‍ നമുക്ക് മുകളില്‍ ഇനി നാലു രാജ്യങ്ങളെ ഉള്ളൂ. ഈ വിധത്തില്‍ ഭാരതം സാമ്പത്തിക മുന്നേറ്റം നടത്തിയാല്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ രാജ്യങ്ങളെ എല്ലാം നാം മറികടന്നിരിക്കും. പക്ഷെ അതില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന അമേരിക്കയും, രണ്ടാം സ്ഥാനത്തുള്ള ചൈനയും സൈനികശക്തിയിലും മുന്‍നിരയില്‍ നില്ക്കുന്നതുകൊണ്ട് അവരെ മറികടന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാവാം.
അനേക വര്‍ഷങ്ങളായി സാമ്പത്തികമായി ഒന്നാം സ്ഥാനത്ത് നില്ക്കുന്ന അമേരിക്കയുടെ ഡോളര്‍ ഒരു ആഗോള വിനിമയത്തിന്റെ കറന്‍സി ആയതിനാല്‍ അമേരിക്കയുടെ കച്ചവട താല്പര്യം പ്രകടമാണ്. അതുചോദ്യം ചെയ്യുന്ന ഏതെങ്കിലും കറന്‍സി ശക്തമായി വരുന്നതിനെ അമേരിക്കന്‍ സര്‍ക്കാര്‍ എതിര്‍ക്കില്ല. പക്ഷെ അമേരിക്കയിലെ ശതകോടീശ്വരന്മാര്‍ നയിക്കുന്ന സര്‍ക്കാര്‍ ഇതര വാണിജ്യ വ്യവസായ ഭീമന്മാര്‍ (ചീി ഏീ്‌ലൃിാലിമേഹ ഛൃഴമിശമെശേീി)െ എതിര്‍ക്കുമെന്നതില്‍ സംശയമില്ല. കാരണം ഡോളര്‍ തളര്‍ന്നാല്‍ അമേരിക്കന്‍ വാണിജ്യ-വ്യവസായം തകരും. ശതകോടീശ്വരന്‍ ആയ ജോര്‍ജ് സോറോസ് ഉടമസ്ഥനായ ഛുലി ടീരശല്യേ എീൗിറമശേീി എന്ന ചഏഛ ആണ് യുക്രൈന്‍ യുദ്ധത്തെ നിയന്ത്രിച്ചിരുന്നതും കൂടാതെ പല രാജ്യങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ അട്ടിമറി നടത്തിയതും. അതിന്റെ ഭാഗമാണ് ബി.ബി.സി.യുടെ ഡോക്യുമെന്ററിയും. കൂടാതെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പ്രസ്താവനയില്‍ ഭാരതത്തില്‍ മുസ്ലീമിനെ പീഡിപ്പിക്കുന്നതായും അത് രാജ്യത്തെ വീണ്ടും വിഭജനത്തിലേക്ക് നയിക്കും എന്നുമുള്ള മുന്നറിയിപ്പുണ്ട്. 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഭാരതത്തെ സംബന്ധിച്ച് അതീവപ്രാധാന്യമുള്ളതാണ്. ഒന്നുകില്‍ അതിവേഗം മുന്നോട്ട് പോവുക അല്ലെങ്കില്‍ നശിക്കുക എന്നതാണ് ഫലം. ഇതൊന്നും മനസ്സിലാക്കാതെ ഭാരതത്തിന്റെ പുരോഗ തിയില്‍ അസൂയപ്പെട്ട് ഈ നാടിന്റെ പുരോഗതിക്ക് ഭംഗം വരുത്തുവാന്‍ നോക്കുന്ന അതിസമ്പന്നരായ അമേരിക്കന്‍ എന്‍.ജി.ഒകളും, ചൈനാ പാകിസ്ഥാന്‍ സഖ്യവും ഉണ്ടാക്കുന്ന രാഷ്ട്രവിരുദ്ധ പ്രചരണത്തിന് എല്ലാ ഒത്താശയും ചെയ്യുന്ന ഭാരതത്തിലെ മതേതരര്‍ എന്ന് വീമ്പിളക്കുന്ന കോണ്‍ഗ്രസ്സ്-കമ്യൂണിസ്റ്റ് മുസ്ലീംലീഗ് തൃണമൂല്‍-എഎപി സമാജ്‌വാദി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും സ്വാര്‍ത്ഥലാഭത്തിനുവേണ്ടി എന്തു കളവും എഴുതിവിടാന്‍ മടിക്കാത്ത കുറെ മാദ്ധ്യമങ്ങളും ചേര്‍ന്ന് നമ്മുടെ രാഷ്ട്രത്തെ ധാര്‍മ്മികതയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചാല്‍ അതിനെതിരെ പടപൊരുതാന്‍ രാഷ്ട്രം ഒന്നാമത് എന്ന് കരുതുന്ന കോടിക്കണക്കിന് യുവാക്കള്‍ മുന്നോട്ടു വരുമെന്ന കാര്യത്തില്‍ സംശയമില്ല. അതാണ് മോദിയുടെ പ്രഭാവം.
(ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സമിതി അംഗമാണ് ലേഖകന്‍)