കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ എന്തുബന്ധം? പ്രത്യക്ഷത്തില്‍ ഒന്നുമില്ല. എന്നാല്‍ ഇവര്‍ തമ്മിലുള്ള സാമ്യം വളരെ കൂടുതലാണ്. രണ്ടുപേരുടെ കയ്യിലുമുണ്ട് ഓരോ ചെമ്പുകുടം. കുടത്തില്‍ കരുതിവെച്ചിരിക്കുന്നത് ജാതി ചെകുത്താനെയാണ്. രാഹുലിന്റെ കുടത്തിലെ ചെകുത്താന്‍ ജാതി സെന്‍സാണ്. ട്രൂഡോയുടെ കയ്യിലെ കുടത്തിലെ ചെകുത്താന്‍ സിക്ക് ജാതീയതയാണ്. രണ്ടുപേരുടെയും ലക്ഷ്യം അടുത്ത തിരഞ്ഞെടുപ്പാണ്. അതില്‍ പ്രയോഗിക്കാനാണ് ചെകുത്താനെ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നത്. ജാതി സെന്‍സസ് ആണ് ഐഎന്‍ഡിഐ എ മുന്നണിയുടെ തുരുപ്പുചീട്ട്. മുമ്പ് വി.പി.സിംഗ് ഉപയോഗിച്ച മണ്ഡല്‍ ഭൂതം പോലെ ഒന്ന്. നിതീഷും ലാലുവും കോണ്‍ഗ്രസ് നേതാക്കളും ഈ ഭൂതത്തെ മന്ത്രമോതി ഉഗ്രരൂപിയാക്കാനുള്ള രാഷ്ട്രീയ ഹോമം തുടരുകയാണ്. ഇതേ പണി കുറച്ചുമുമ്പേ അച്ഛന്‍ ട്രൂഡോയും മകന്‍ ട്രൂഡോയും കാനഡയില്‍ തുടങ്ങിവെച്ചിരുന്നു. ഖലിസ്ഥാന്‍ ഭീകരര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കിയാല്‍ സിക്ക് വോട്ടുകൊണ്ട് പ്രധാനമന്ത്രി സ്ഥാനത്തു തുടരാമെന്നാണ് ജസ്റ്റിന്‍ ട്രൂഡോയുടെ കണക്കുകൂട്ടല്‍.
ഇതിന്റെ ഭാഗമായാണ് ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലയ്ക്കുപിന്നില്‍ ഭാരതമാണെന്ന് ജസ്റ്റിന്‍ കുറ്റപ്പെടുത്തിയത്. നിജ്ജാറിനെ കൊന്നത് പാക്ചാര സംഘടനയായ ഐ.എസ്.ഐ വാടകക്കെടുത്ത കൊലയാളികളാണെന്ന വിവരം പുറത്തു വന്നിട്ടുണ്ട്. കൊ ല്ലപ്പെടുന്നതിന് ആറു ദിവസം മുമ്പ് തന്റെ ജീവനു ഭീഷണിയുണ്ടെന്ന് നിജ്ജാര്‍ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സിനെ അറിയിച്ചിരുന്നു. സുരക്ഷാവീഴ്ച സംഭവിച്ചതു കാനഡ സര്‍ക്കാരിനാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പാകിസ്ഥാനും അമേരിക്കയും മാത്രമാണ് ട്രൂഡോയ്ക്ക് പിന്തുണ നല്‍കിയത്. സമ്മര്‍ദ്ദത്തിലായ ജസ്റ്റിന്‍ ട്രൂഡോ ഭാരതത്തോടുള്ള നിലപാട് മയപ്പെടുത്തി എന്നാണ് വാര്‍ത്ത. ട്രൂഡോ കുടത്തില്‍ നിന്ന് ഇറക്കിവിട്ട ഭൂതം ഗുണം ചെയ്യുന്നില്ല എന്നു മാത്രമല്ല ട്രൂഡോയുടെ പ്രതിച്ഛായ തകരുകയും ചെയ്തു. ജാതി സെന്‍സസ് കൊണ്ടു കളിക്കുന്ന രാഹുലിനും ഇതിനു സമാനമായ ഗതികേടുവരുമോ എന്ന് കണ്ടുതന്നെയറിയാം.