ഗുജറാത്ത് കലാപത്തിന്റെ പേരില്‍ സാമുദായിക വിരോധത്തിന്റെ പുണ്ണ് മാന്തി പൊട്ടിച്ചു കൊണ്ടിരുന്നത് കപട മതേതര മാധ്യമങ്ങളായിരുന്നു എന്ന പച്ചയായ സത്യം ഒരു ന്യായാധിപന്‍ തുറന്നു പറഞ്ഞിരിക്കുന്നു. അത് ആസൂത്രിത കലാപമായിരുന്നു എന്നാണ് ഈ പത്രക്കാര്‍ ഗീബല്‍സിയന്‍ പ്രചരണം നടത്തിയത്. അതും അദ്ദേഹം ഖണ്ഡിച്ചു. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നാട്ടില്‍ സാമുദായിക സ്പര്‍ദ്ധയുണ്ടാക്കിയ മാധ്യമങ്ങളാണ് യഥാര്‍ത്ഥ പ്രതികള്‍ എന്ന് നമുക്ക് ഈ വിധി വായിച്ചാല്‍ മനസ്സിലാവും. ഗുജറാത്തിലെ മഹല്‍ ജില്ലയിലെ ഹലോള്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹര്‍ഷ് ത്രിവേദിയാണ് ഈ സത്യം തന്റെ വിധിന്യായത്തില്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ അദ്ദേഹം മാധ്യമ സിംഗങ്ങളുടെ വേട്ടയാടലിന് ഇരയാകാന്‍ സാധ്യതയുണ്ട്.
2002 ഫെബ്രുവരി 28ന് ഹയോല്‍ ജില്ലയില്‍ ഹാലോള്‍, കലോള്‍, ദേറോള്‍ എന്നിവിടങ്ങളില്‍ നടന്ന കലാപത്തില്‍ മൂന്നു മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു. ഇതിന്റെ പേരില്‍ പോലീസ് പ്രതികളാക്കിയ 52 പേരില്‍ 17 പേര്‍ മരിച്ചു. കേസ്സില്‍ വിധിയെഴുതിയ ജഡ്ജി പറഞ്ഞത് കലാപമുണ്ടാക്കി എന്ന കേസ് നിലനില്‍ക്കില്ല എന്നാണ്. അതിനാല്‍ പ്രതികളെ വെറുതെവിട്ടു. ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ പോലും മുസ്ലിങ്ങള്‍ക്ക് നീതി കിട്ടിയില്ല എന്ന നിലയ്ക്ക് വ്രണത്തില്‍ കുത്തുന്ന സമീപനമാണ് കപട മതേതര പത്രക്കാര്‍ സ്വീകരിക്കാറ്. അവര്‍ പ്രചരിപ്പിക്കുന്ന പോലെ ഗുജറാത്ത് കലാപം ആസൂത്രിതമല്ല എന്നും വിധിന്യായത്തില്‍ പറയുന്നു. ‘എല്ലാ കലാപത്തിലും ഭൂരിപക്ഷ വിഭാഗത്തെ അകാരണമായി ആക്ഷേപിച്ചാല്‍ പരമ്പരാഗതമായ സഹിഷ്ണുതയും വറ്റും’ എന്ന പ്രശസ്ത ചിന്തകന്‍ കെ.എം. മുന്‍ഷിയുടെ വാക്കുകളും ജഡ്ജി ഉദ്ധരിച്ചിട്ടുണ്ട്. നമ്മുടെ കപട മതേതര മാധ്യമക്കാര്‍ ചിന്തിക്കുമോ അതോ ജഡ്ജിക്കെതിരെ കുരച്ചുചാടുമോ?