മാര്‍ക്‌സിസ്റ്റു നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇണ്ടംതുരുത്തി നമ്പൂതിരിയുടെ പ്രേതം ആവേശിച്ചിരിക്കുന്നു. വൈക്കം സത്യഗ്രഹികള്‍ വലിച്ചെറിഞ്ഞ തീണ്ടല്‍പ്പലക ദേവസ്വം ബോര്‍ഡ് തപ്പിയെടുത്ത് ക്ഷേത്രങ്ങള്‍ക്കുമുമ്പില്‍ സ്ഥാപിച്ചിരിക്കുന്നത് ഒരു ഉത്തരവു വഴിയാണ്. മുമ്പ് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളിലേ ആര്‍.എസ്.എസ്സിന് പ്രവേശനമില്ല എന്ന ബോര്‍ഡ് ഉണ്ടായിരുന്നുള്ളൂ. ദേവസ്വത്തിനു കീഴിലെ ക്ഷേത്രങ്ങളില്‍ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ബന്ധപ്പെട്ടല്ലാതെ കായിക പരിശീലനങ്ങള്‍ നടത്തുന്നതിനോ മാസ് ഡ്രില്ലിനോ സ്ഥാവരജംഗമ സ്വത്തുക്കള്‍ ഉപയോഗിക്കരുത് എന്നാണ് സര്‍ക്കുലര്‍.ആര്‍.എസ്.എസ്. ശാഖ തടയാനാണിത്. ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ്. ശാഖ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രിയും പാര്‍ട്ടി നേതാക്കളും ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ കാവിക്കൊടി നിരോധിച്ചുകൊണ്ട് സഖാക്കള്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. ആര്‍.എസ്.എസ്സിന് അമ്പലങ്ങളില്‍ അയിത്തം കല്പിക്കുകയാണ് സഖാക്കള്‍. അമ്പലം പൊളിച്ച് കപ്പ നടാനുള്ള അവരുടെ ലക്ഷ്യത്തിനുള്ള തടസ്സം ആര്‍.എസ്.എസ്. ആണല്ലോ.
ആര്‍.എസ്.എസ്സിനെ അമ്പലങ്ങളില്‍ നിന്ന് പുറത്താക്കാനുളള നീക്കം അവര്‍ നായനാരുടെ ഭരണകാലത്തേ തുടങ്ങിയതാണ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോഴും ദേവസ്വങ്ങളെക്കൊണ്ട് ഇത്തരം തിട്ടൂരങ്ങള്‍ ഇറക്കിച്ചിരുന്നു. വിജയന്‍ സഖാവ് മുഖ്യമന്ത്രിയായ ഉടനെ ദേവസ്വം വകുപ്പ് സഖാക്കള്‍ കയ്യടക്കി വീണ്ടും തിട്ടൂരമിറക്കി. നിലവിലുള്ള തിട്ടൂരത്തിനു ശക്തി കുറവാണെന്ന് തോന്നിയാണ് മെയ് 18 ന് ആര്‍.എസ്.എസ്സിന് തീണ്ടല്‍പ്പലക സ്ഥാപിക്കാനുള്ള അന്ത്യശാസനം വന്നത്. കായിക പരിശീലനവും മാസ് ഡ്രില്ലുമാണ് ആര്‍.എസ്.എസ് എന്നാണ് ഉത്തരവിറക്കിയ സഖാക്കളുടെ ധാരണ. ഇത്തരം നൂറ് ഉത്തരവുകള്‍ ഇറങ്ങിയിട്ടും ആര്‍.എസ്.എസ്സിന് ഒരു ചുക്കും സംഭവിച്ചിട്ടില്ല എന്ന ചരിത്രപാഠം അവര്‍ പഠിക്കാനിരിക്കുന്നതേയുള്ളൂ.