എസ്.ഡി.പി.ഐക്കാരനും ജമാഅത്തെ ഇസ്ലാമിക്കാരനും ചിന്തിക്കാന്‍ കഴിയുന്നതിലപ്പുറം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നതാണ് കമ്മ്യൂണിസം. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് പച്ചയടിക്കാന്‍ കഴിയുമെന്ന് എസ്.ഡി.പി.ഐക്കാരന്‍ സ്വപ്‌നം കണ്ടോ? അത് മാര്‍ക്‌സിസ്റ്റു സഖാക്കള്‍ ഭരിക്കുന്ന ദേവസ്വം ബോര്‍ഡ് നടപ്പാക്കിയില്ലേ? ക്ഷേത്രപൈതൃക ഭൂമിയായ കോഴിക്കോട് തളി പ്രദേശം ഇസ്ലാമികവല്‍ക്കരിക്കാമെന്ന് ജമാഅത്തെക്കാരന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചു കാണുമോ? ഇല്ല. അതു യാഥാര്‍ത്ഥ്യമാക്കാന്‍ സഖാക്കള്‍ ഭരിക്കുന്ന കോഴിക്കോട് നഗരസഭ കൈമെയ് മറന്നു പണിയെടുക്കുകയാണ്. ഇനി തളി എന്നു പറയണ്ട. മര്‍ക്കസ് ഉദാവ എന്നു പറഞ്ഞാലേ രേഖയാവൂ. ഇത് സാമൂതിരിയുടെ മണ്ണല്ല, അറബിനാട്ടിലെ ഒരു നാട്ടിന്‍ പുറം. അതു ഉറപ്പാക്കാന്‍ മണ്ണിനെ മാത്രം മതം മാറ്റിയാല്‍ പോരാ, കെട്ടിടത്തേയും പാര്‍ക്കിനേയും മതവല്‍ക്കരിക്കണം. ജമാഅത്തെക്കാരന്‍ അതു പച്ചക്ക് ചെയ്യും. സഖാക്കള്‍ ദേശസ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും മറ പിടിച്ചുകൊണ്ടായിരിക്കും അതു ചെയ്യുക എന്ന വ്യത്യാസം മാത്രം. അതില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ വര്‍ഗ്ഗീയവാദിയായി മാറും എന്ന നേട്ടം കൂടിയുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ ജൂബിലി വര്‍ഷത്തില്‍ കണ്ടംകുളത്ത് നിര്‍മിച്ച കെട്ടിടത്തിന് ജൂബിലി ഹാള്‍ എന്നു പേരിട്ടത് കെട്ടിടം പുതുക്കിപണിതപ്പോള്‍ മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ ഹാള്‍ എന്നാക്കി നാമകരണം ചെയ്തത് സഖാക്കളുടെ ദേശസ്‌നേഹം ഒന്നു കൊണ്ടാണ്, അത് തളിയില്‍ ആയതു കൊണ്ടല്ല. അതിനു മുമ്പിലെ പാര്‍ക്ക് നവീകരിച്ചപ്പോള്‍ സഖാക്കള്‍ക്ക് മനുഷ്യ സ്‌നേഹം വഴിഞ്ഞൊഴുകി. അതുകൊണ്ടുമാത്രം ആ പാര്‍ക്കിന് മാന്‍ഹോള്‍ ദുരന്തത്തില്‍ മരണപ്പെട്ട നൗഷാദിന്റെ പേരിട്ടു. നൗഷാദ് മുസ്ലിമായതു കൊണ്ടാണ് പാര്‍ക്കിന് പേരിട്ടതെന്ന് ചിന്തിക്കുന്നത് വര്‍ഗ്ഗീയവാദികള്‍ മാത്രം.
രേവതി പട്ടത്താനമോ തളിയിലെ ജാതി പലക നീക്കിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളോ ഉപ്പുകുറുക്കാന്‍ കോഴിക്കോട്ടു നിന്ന് യാത്ര പുറപ്പെട്ട കേളപ്പജിയോ തളിയില്‍ കോലായ സാഹിത്യ ചര്‍ച്ച നടത്തിയ ആര്‍.രാമചന്ദ്രനോ ഒന്നും തളിയിലെ ചരിത്രസ്മാരകങ്ങളില്‍ പേരിടാന്‍ യോഗ്യതയില്ലാത്തവരാണ്. അതിനുള്ള യോഗ്യത നിശ്ചയിക്കാന്‍ മരുമകന്‍ മന്ത്രിക്കും ഡെപ്യൂട്ടി മേയര്‍ക്കും വേറെ ചില മാനദണ്ഡങ്ങളുണ്ട്. അത് ചോദ്യം ചെയ്യുന്നവന്‍ വര്‍ഗ്ഗീയവാദിയാണ്.