Friday, June 9, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

‘ക്രൈസ്തവ പുരോഹിതരേ കടക്ക് പുറത്ത് ‘

ശാകല്യന്‍

Print Edition: 21 April 2023

ക്രിസ്ത്യന്‍ മത പുരോഹിതന്മാര്‍ കോണ്‍ഗ്രസ്സുകാരെയും സഖാക്കളേയും പ്രകോപിപ്പിച്ചിരിക്കുന്നു. അവര്‍ ഇനി അനുഭവിക്കുക തന്നെ. മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ ആവനാഴിയിലെ പരനാറി, നികൃഷ്ട ജീവി എന്നീ പദപ്രയോഗങ്ങളേക്കാള്‍ കനം കൂടിയ ഡോസ് വരാന്‍ പോകുന്നു. ആലഞ്ചേരി പിതാവും പാംപ്ലാനി പിതാവും ഉള്‍പ്പെടെയുള്ള മത മേധാവികളെല്ലാം തയ്യാറായി ഇരുന്നോളൂ. ഈ പിതാക്കന്മാരൊന്നുമല്ല ഞങ്ങളാണ് ക്രിസ്ത്യന്‍ സമുദായത്തിന്റെ യഥാര്‍ത്ഥ പ്രതിനിധി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിധിച്ചു കഴിഞ്ഞു. പളളിയില്‍ പ്രവേശിക്കാന്‍ ഈ പിതാക്കന്മാര്‍ക്ക് ഇന്ദിര ഭവനില്‍ നിന്നുള്ള പാസ് വാങ്ങേണ്ടി വരുമോ ആവോ? വിജയന്‍ സഖാവ് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞത് പാര്‍ട്ടി ഇവര്‍ക്കും ബാധകമാക്കുമോ? ഇരു ‘മതേതര’ രാഷ്ട്രീയക്കാരുടെയും അതൃപ്തി നേടാന്‍ പാതിരിമാര്‍ എന്ത് അപരാധം ചെയ്തു? മോദി ഭരണത്തില്‍ ക്രിസ്ത്യാനികള്‍ സുരക്ഷിതരാണ് എന്ന് ആലഞ്ചേരി പിതാവ് പത്രക്കാരോട് പറഞ്ഞു. അതു മാത്രമോ? അരമനയില്‍ വന്ന ബി.ജെ.പി നേതാക്കളെ സ്വീകരിച്ചിരുത്തി. അവരോട് നാലു ചോദ്യം ചോദിച്ച് തിരിച്ചുവിടണമെന്ന തിട്ടൂരം തെറ്റിച്ച് സല്‍ക്കരിച്ചിരുത്തി. ബി.ജെ.പിയോട് ഒരു അയിത്തവുമില്ലെന്ന് ഇക്കാര്യത്തില്‍ അഭിപ്രായം തേടിയ പത്രക്കാരോടു തുറന്നുപറഞ്ഞു. ഈസ്റ്ററിന് ആശംസയുമായി ബി.ജെ.പി. നേതാക്കള്‍ അരമനകളും ക്രിസ്ത്യന്‍ വീടുകളും സന്ദര്‍ശിച്ചു. ബി.ജെ.പിയാണ് തങ്ങളെ സഹായിക്കുന്നതെങ്കില്‍ അവര്‍ക്ക് വോട്ടുചെയ്യുമെന്ന് പാംപ്ലാനി പിതാവ് ആവര്‍ത്തിച്ചു പറഞ്ഞു. ഇവരെല്ലാം നേരത്തെ രാഷ്ട്രീയ യജമാനന്മാരായിരുന്ന സഖാക്കളും കോണ്‍ഗ്രസ്സുകാരും നല്‍കിയ ക്യാപ്‌സൂളായിരുന്നു കണ്ണും പൂട്ടി ഉരുവിട്ടിരുന്നത്. അതനുസരിച്ച് മോദി ഭരണത്തില്‍ ക്രിസ്ത്യാനികള്‍ അരക്ഷിതരാണ്, പള്ളികള്‍ ആക്രമിക്കപ്പെടുന്നു, കന്യാസ്ത്രീകളെ വേട്ടയാടുന്നു എന്നൊക്കെ തത്തമ്മേ പൂച്ച പൂച്ച എന്ന വിധം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. കേന്ദ്ര സര്‍ക്കാറിനെതിരെ വിശ്വാസികളെ തെരുവിലിറക്കിയിരുന്നു. അതൊക്കെയാണ് ഈ മതനേതാക്കള്‍ തിരുത്തിപ്പറയുന്നത്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരും ഇസ്ലാമിസ്റ്റുകളും തമ്മില്‍ പങ്കു കച്ചവടമാണെന്ന് ഒരു കത്തോലിക്കാ പത്രം എഴുതി. ഇതോടെ തങ്ങളുടെ വോട്ടു ബാങ്ക് ഇല്ലാതാകുമോ എന്ന അങ്കലാപ്പിലായി ഈ ‘മതേതര’രാഷ്ട്രീയ നേതാക്കള്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷ ക്രിസ്ത്യന്‍ ജനത ബി.ജെ.പിക്ക് വോട്ടു ചെയ്തു തങ്ങളുടെ ഭരണകര്‍ത്താക്കളാക്കിയപ്പോള്‍ കേരളത്തില്‍ അതൊന്നും നടപ്പില്ല എന്ന സ്വപ്‌നലോകത്തായിരുന്നു ഇവര്‍. തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നതിനു കാരണക്കാരായ മതമേധാവികളെ പളളിക്കും ക്രിസ്ത്യന്‍ സമുദായത്തിനും പുറത്താക്കാന്‍ ഇവര്‍ തീരുമാനിച്ചു കഴിഞ്ഞു. അതാണല്ലോ സതീശന്റെ ഭീഷണിയില്‍ കണ്ടത്. എന്നാല്‍ ശരിക്കും പള്ളിക്ക് പുറത്താകുന്നത് ആരെന്നത് കാണാന്‍ പോകുന്ന പൂരം തന്നെ!

ShareTweetSendShare

Related Posts

മത ചെങ്കോല്‍ വലുതാണ്;ധര്‍മ്മ ചെങ്കോല്‍ ചെറുതും

കോണ്‍ഗ്രസ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍

‘മതേതര’ കുരുടന്മാര്‍ ചെങ്കോല്‍ കണ്ടപോലെ

ഇനി കെ-വിശിഷ്ട സേവാ മെഡല്‍

ആര്‍.എസ്.എസ്സിന് അമ്പലങ്ങളില്‍ അയിത്ത ബോര്‍ഡ്

മമതക്ക് തലവേദനയായി ഹൈക്കോടതി

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

മത ചെങ്കോല്‍ വലുതാണ്;ധര്‍മ്മ ചെങ്കോല്‍ ചെറുതും

രാഷ്ട്രത്തിന്റെ സ്വാഭിമാനം സംരക്ഷിക്കണം: ഡോ. മോഹന്‍ ഭാഗവത്

വിവേകായനം 2023- രജിസ്ട്രേഷന്‍ ക്ഷണിച്ചു

ജനാധിപത്യത്തിന് ചെങ്കോല്‍ കൈമാറുമ്പോള്‍

ചെങ്കോലിനു മുന്നില്‍ പ്രധാനമന്ത്രിയുടെ സാഷ്ടാംഗ നമസ്‌കാരം

രാഷ്ട്രസ്വത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

കോണ്‍ഗ്രസ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍

‘മതേതര’ കുരുടന്മാര്‍ ചെങ്കോല്‍ കണ്ടപോലെ

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

വര്‍ത്തമാനകാല വൈഭവം ഒരു നൂറ്റാണ്ടിന്റെ തപശ്ശക്തി

മോദിയുഗത്തിലെ വിദേശനയം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies