ലബനോണിലെ ഉമ്മമാരുടെ കരച്ചില്‍ കേരളത്തിലെ ഉമ്മമാരുടെ ചെവിയില്‍ എത്താത്തതെന്ത്? തൃശ്ശൂരില്‍ ഇയ്യിടെ നടന്ന ഇന്റര്‍നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ അവതരിപ്പിച്ച ലബനീസ് ഉമ്മമാരുടെ കഥപറയുന്ന ആ നാടകം ഇവിടുത്തെ ഉമ്മമാരുടെ കാതിലെത്തിക്കാന്‍ മാധ്യമങ്ങളും തയ്യാറില്ല. മുസ്ലിം തീവ്രവാദികള്‍ ബലിദാനികളാക്കാന്‍ പിടിച്ചുകൊണ്ടു പോകുന്ന മക്കളെ കാണാതെ മരിക്കേണ്ടി വരുന്ന ഉമ്മമാരുടെ കഥയാണ് ലബനീസ് നര്‍ത്തകിയും കോ റിയോഗ്രാഫറുമായ അലി ചഹ്‌റോര്‍ അവതരിപ്പിച്ച ”എന്റെ അമ്മ പറഞ്ഞത്” (ടോള്‍ഡ് മൈ മദര്‍) എന്ന നാടകം. സ്വന്തം അനുഭവമാണ് ഈ നര്‍ത്തകി നാടകമാക്കിയത്. തന്റെ അമ്മായിയായ ഫാത്തിമയുടെ കഥയാണിതെന്ന് ചഹ്‌റോര്‍ പറയുന്നു. ഫാത്തിമയുടെ മകന്‍ ഇസ്ലാമിക തീവ്രവാദികളുടെ കയ്യിലായി. 2018ല്‍ കാന്‍സര്‍ ബാധിച്ച് ആ ഉമ്മ മരിക്കുമ്പോള്‍ അവസാനമായി മകനെ ഒരു നോക്കു കാണാനായില്ല. ഇതുപോലെയുള്ള നിരവധി ഉമ്മമാരുടെ പ്രതീകമാണ് ഈ നാടകത്തിലെ ഉമ്മ.
”ലബനോണിലെ രാഷ്ട്രീയ അസ്ഥിരതയും അഴിമതിയും എല്ലാം നിങ്ങള്‍ക്ക് പത്രങ്ങളില്‍ നിന്നറിയാം. എന്നാല്‍ ഇവിടത്തെ ജനങ്ങള്‍ കടന്നുപോകുന്ന വൈകാരിക തീവ്രതയും സംഘര്‍ഷവും അനിശ്ചിതത്വവും ഒരു പത്രത്തിലൂടെയും അറിയില്ല” എന്നാ ണ് ചഹ്‌റോര്‍ പറയുന്നത്. ”ഞങ്ങള്‍ തിയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സങ്കീര്‍ണ്ണമായ സാഹചര്യത്തിലാണ്” എന്നവര്‍ പറയുന്നു. 2008-ല്‍ കാശ്മീര്‍ താഴ്‌വരയില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജിഹാദിയായ മലയാളി മുഹമ്മദ് ഫയാസിന്റെ ഉമ്മ സാഫിയ ”എനിക്കവന്റെ മുഖം കാണണ്ട” എന്നു പറഞ്ഞത് അന്നു വാര്‍ത്തയായിരുന്നു. സാഫിയയുടെ കഥ കേരളത്തിലെ ഉമ്മമാര്‍ക്കു മുമ്പിലെത്തിക്കാന്‍ കേരളത്തിലെ ഒരു നാടക വേദിക്കാരുമുണ്ടായില്ല. പകരം വേദിയില്‍ ഭീകരനെ അവതരിപ്പിക്കുന്നത് മുസ്ലിമിനെ അപമാനിക്കലാണ് എന്ന് ബഹളം വെയ്ക്കാനേ ആളുള്ളൂ.