Tuesday, March 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ലഹരിയുടെ ഇരകള്‍ ആരൊക്കെ?

ഡോ.ഡി.രഘു

Print Edition: 13 January 2023

ആനുകാലികമായി, മനുഷ്യമനസ്സുകളെ ഭീതിയുടേയും ഉത്കണ്ഠയുടേയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുകയാണ് മയക്കുമരുന്ന് അഥവാ ലഹരിയുടെ ഉപയോഗം. ചെറുപ്പക്കാരും കുഞ്ഞുങ്ങളും ഉള്‍പ്പെടെ എല്ലാ പ്രായത്തില്‍പ്പെട്ടവരും സ്ത്രീ പുരുഷ ഭേദമെന്യേ മയക്കുമരുന്നിന്റെ വലയില്‍പ്പെട്ടു പോകുന്നതായി നാം കണ്ടു വരുന്നു. നമ്മുടെ പല കോളേജ് ക്യാമ്പസുകളും സ്‌കൂളുകളും ഈ ഭീകരതയുടെ നിഴലിലാണ്. കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നു, തങ്ങളുടെ മക്കള്‍ മയക്കുമരുന്നിന്റെ പിടിയില്‍ പെടുകയില്ല എന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പിക്കാനാവാത്ത ഒരവസ്ഥയിലേക്ക് സമൂഹം മാറിക്കഴിഞ്ഞു. 2020-2021 കാലങ്ങളില്‍ ഉണ്ടായിരുന്നതിന്റെ ഏകദേശം മൂന്നിരട്ടിയിലധികം മയക്കുമരുന്ന് കേസുകളാണ് 2022-ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്, എത്രയധികം വ്യക്തികള്‍, കുടുംബങ്ങള്‍, അത് സൃഷ്ടിച്ച ദുരന്തങ്ങള്‍ ഇവയെല്ലാം നമ്മുടെ ചിന്തകള്‍ക്ക് അതീതമാണ്.

ഐക്യരാഷ്ട്ര സംഘടന 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു. ലഹരിയെന്ന വന്‍വിപത്തിനെതിരെ സമൂഹ ത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണിത്. എന്നാല്‍ ഇത് എത്രത്തോളം ഫലവത്തായി എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. യുവാക്കളും കൗമാരപ്രായക്കാരും കുട്ടികളും ഉള്‍പ്പെടെ സ്ത്രീ-പുരുഷ ഭേദമെന്യേ എത്രയോ പേര്‍ മദ്യത്തിന്റേയും മയക്കുമരുന്നിന്റെയും ലഹരി വലയില്‍ കുരുങ്ങുന്നതിന്റെ വാര്‍ത്തകള്‍ ആണ് നാം ദിവസവും കാണുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാനായി തുടങ്ങുന്ന ഇവയുടെ ഉപയോഗം അവസാനം അവരെ മയക്കുമരുന്നിന് അടിമയാക്കി തീര്‍ക്കുന്നു. പുകയില, മദ്യം, കഞ്ചാവ്, കറുപ്പ്, മോര്‍ഫീന്‍, പെത്തഡീന്‍, എം.ഡി. എം.എ, സിഗററ്റ് ഇവയെല്ലാം ഈ ഗണത്തില്‍പ്പെടുന്നവയാണ്. ഈ ലഹരിവസ്തുക്കള്‍ ആദ്യം സൗജന്യമായി നല്‍കുകയും പിന്നീട് ഇതിനുള്ള സാമ്പത്തിക സമാഹരണത്തിനായി ഇരയാക്കപ്പെടുന്നവര്‍ മോശമായ ജീവിതപാതകള്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇതിലൂടെ കുടുംബബന്ധങ്ങള്‍ ശിഥിലമാക്കപ്പെടുന്നു, രക്തബന്ധം പോലും മറന്നുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു, കൊലപാതകങ്ങള്‍, ആത്മഹത്യ, ശാരീരിക മാനസിക പീഡനങ്ങള്‍ എന്നിവയിലേക്ക് വ്യക്തികളേയും കുടുംബത്തേയും ഇത് കൊണ്ടെത്തിക്കുന്നു.

കുറ്റകൃത്യത്തില്‍, കൊലപാതകങ്ങളില്‍, മറ്റു ഹീനകൃത്യങ്ങളില്‍പ്പെടുമ്പോള്‍ മാത്രമാണ് ഇരകളെപ്പറ്റിയും ഇവ വിതരണം ചെയ്യുന്നവരെപ്പറ്റിയും നാം ശ്രദ്ധിക്കാറുള്ളൂ. രാജ്യത്തിന്റെ ശ്രേയസ്സ്, സംസ്‌കാരം, ഭദ്രത എന്നിവ നശിപ്പിക്കാനായി മന:പൂര്‍വ്വം ലഹരിമാഫിയകള്‍ ശ്രമിക്കുന്നോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. കാലാന്തരത്തില്‍, ലഹരി ഉപയോഗിക്കാന്‍ കൂട്ടുനിന്നവരോ നല്‍കിയവരോ ആരുമില്ലാതെ ലഹരിയില്‍ മാത്രം മുഴുകി ഏകാന്തമായി ജീവിതം തുടരുന്നവര്‍ എത്ര പേര്‍! അര്‍ബുദം, ആരോഗ്യപ്രശ്‌നങ്ങള്‍, മാനസിക രോഗങ്ങള്‍ ഇവയെല്ലാം ഇതിന്റെ പാര്‍ശ്വഫലങ്ങളായി വരുന്നു. ലഹരിയുടെ ഉപയോഗം ക്ഷണികമായ ആനന്ദവും ദൂരവ്യാപകമായ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നു. ബുദ്ധി, ഓര്‍മ്മ, ആത്മനിയന്ത്രണം ഇവ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നു.

ചോരക്കണ്ണുകള്‍, ചുരുങ്ങിയ കൃഷ്ണമണികള്‍ ഇവ ലഹരിയുടെ അമിത ഉപയോഗത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. വിളര്‍ച്ച, ഉറക്കക്കുറവ്, ഭക്ഷണ രീതിയിലെ മാറ്റം, വ്യക്തിശുചിത്വമില്ലായ്മ, കൂട്ടുകെട്ടിലെ മാറ്റങ്ങള്‍, ഒറ്റപ്പെടാനുള്ള സ്വഭാവമാറ്റം, ആത്മവിശ്വാസക്കുറവ്, വിഷാദം, മടി, ദേഷ്യം, അനാവശ്യമായ വാദപ്രതിവാദങ്ങള്‍, മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഇവയൊക്കെ ലഹരിയുടെ അമിത ഉപയോഗത്തിന്റെ ദുരന്തഫലങ്ങളായി നമുക്ക് കാണാന്‍ സാധിക്കും.

അമിതമായ പുകവലി ലഹരിയുടെ മറ്റൊരു മുഖമാണ്. പുരുഷന്മാരില്‍ ഇത് ഹൃദയ സംബന്ധമായതും ശ്വാസകോശ സംബന്ധമായതുമായ മാരകമായ അസുഖങ്ങളിലേക്ക് നയിക്കുന്നു. സ്ത്രീകളില്‍ പുകവലി സ്വന്തം ആരോഗ്യം ഇല്ലാതാക്കുന്നതിനോടൊപ്പം ഗര്‍ഭിണികളില്‍ കുഞ്ഞുങ്ങളുടെ ജീവനെത്തന്നെ പ്രതികൂലമായി ബാധിക്കുന്നു. മാസം തികയാതെയുള്ള ജനനം, ജനന സമയത്തെ ഭാരക്കുറവ്, ഗര്‍ഭം അലസിപ്പോവല്‍, ആദ്യത്തെ ആറുമാസം കുഞ്ഞുങ്ങളില്‍ ശ്വസനസംബന്ധമായ അസുഖങ്ങള്‍ തുടങ്ങി വിവിധ തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മദ്യം ഉപയോഗിക്കുന്ന സ്ത്രീകളില്‍ അത് ചെറിയ തോതില്‍ മുലപ്പാല്‍ വഴി കുഞ്ഞുങ്ങളിലേക്ക് എത്തുകയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോം കുഞ്ഞുങ്ങളില്‍ കണ്ടുവരുന്നു, അവരുടെ വളര്‍ച്ച കുറയുന്നു. ഭക്ഷണം, ഉറക്കം, കാഴ്ച, കേള്‍വി ഇവയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഗര്‍ഭിണികള്‍ യാതൊരു കാരണവശാലും പുകവലിയോ മദ്യപാനമോ അരുത്.

യുവ സമൂഹം ലഹരിക്ക് അടിമപ്പെടുന്നത് കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണത്തിനും സമൂഹത്തിന്റെ സാംസ്‌കാരിക അധ:പതനത്തിനും രാഷ്ട്ര ശിഥിലീകരണത്തിനും സര്‍വ്വോപരി സര്‍വ്വനാശത്തിനും കാരണമാവുന്നു. കുട്ടിക്കാലത്തു തന്നെ മാതാപിതാക്കളില്‍ നിന്നും ഗുരുക്കന്മാരില്‍ നിന്നും നേര്‍വഴിക്ക് നടക്കാനുള്ള ലഹരി വ്യക്തികള്‍ക്ക് ലഭിക്കണം. ദേശഭക്തി, നാമജപ ലഹരി, വേദ ലഹരി, സത്സംഗ ലഹരി, സേവാ ലഹരി, അനുഷ്ഠാന ലഹരി, ആദ്ധ്യാത്മികത തുടങ്ങിയവ ലഹരിയായി മാറിക്കഴിഞ്ഞാല്‍ മറ്റു ഹീനമായ പ്രവൃത്തികളിലേക്ക് വഴുതി വീഴില്ല. ലഹരി വി മുക്ത ജീവിതം കുടുംബ ബന്ധങ്ങളുടെ ദൃഢത, അതിലൂടെ ലഭ്യമാകുന്ന സ്‌നേഹം, ആദരവ്, ബഹുമാനം, മര്യാദ എന്നിവ പ്രദാനം ചെയ്യുകയും മനുഷ്യനെ നന്മയിലേക്ക് നയിക്കുകയും ചെയ്യും.

(ആരോഗ്യ ഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)

Share32TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

ചരിത്രത്തോട് നീതി പുലര്‍ത്തുന്ന സിനിമ

കൊട്ടമ്പം പളിയ ഗോത്ര ഗ്രാമത്തില്‍ നരനാരായണ അദ്വൈതാശ്രമം മീനങ്ങാടിയിലെ 
സ്വാമി ഹംസാനന്ദപുരി ഗ്രാമവാസികള്‍ക്ക് ഒപ്പം.

അവഗണിക്കപ്പെടുന്ന അവകാശങ്ങള്‍ (ഗോത്രജനതയ്ക്ക് മരണം വിധിച്ചവര്‍ (തുടര്‍ച്ച))

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies