Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഭാരതത്തിലെ വീരനായകര്‍

മഹര്‍ഷി അരവിന്ദന്‍

Dec 5, 2022, 02:44 pm IST
ഭാരതത്തിലെ വീരനായകര്‍ പരമ്പരയിലെ 136 ഭാഗങ്ങളില്‍ ഭാഗം 40

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • മഹര്‍ഷി അരവിന്ദന്‍
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

ഭാരതം നിലനിൽക്കണമെങ്കിൽ അവൾ യുവത്വം നേടണം . ശക്തിയുടെ ഇരമ്പിയാർക്കുന്ന വൻ പ്രവാഹങ്ങൾ അവളിലേക്ക് കൂടിച്ചേരണം . അപാരവും അതിഭീമമായ വേലിയേറ്റങ്ങളോട് കൂടിയും അതേ സമയം ഇച്ഛാനുസരണം പ്രശാന്തമോ പ്രചണ്ഡമോ ആവാനുള്ള കഴിവോട് കൂടിയും ഉള്ള കർമ്മശക്തിയുടെ വാരിധിയാവണം അവളുടെ ആത്മാവ് ”
( അരവിന്ദ ഘോഷ് )

ഭാരതത്തിന്റെ വിപ്ലവനഭസ്സിലെ ഏറ്റവും പ്രകാശമുള്ള അഗ്നിനക്ഷത്രങ്ങളിലൊന്ന് അസ്തമിച്ചിട്ട് ഇന്ന് 72 വർഷം തികയുന്നു . ബ്രിട്ടീഷ് വിദ്യാഭ്യാസത്തിനും സിവിൽ സർവീസ് വിജയങ്ങൾക്കുമൊന്നും ഭാരതത്തോടുള്ള തന്റെ അദമ്യമായ ഭക്തിയെ തടുത്ത് നിർത്താൻ കഴിവില്ലെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചു കൊടുത്തു..

ആ അനുഗൃഹീത തൂലികയിൽ നിന്നുയർന്ന വിപ്ലവത്തിന്റെ സന്ദേശങ്ങൾ ഭാരതീയ യുവത്വത്തെ തൊട്ടുണർത്തി. യുഗാന്തറും വന്ദേമാതരവും അത്തരം സന്ദേശങ്ങളാൽ തീഷ്ണമായി . ഉണർന്നുയർന്ന സ്വാതന്ത്ര്യ ജ്വാലകൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മുട്ടുവിറപ്പിക്കുന്നത് കണ്ട് ഏവരും അത്ഭുതപ്പെട്ടു..

വാക്കുകളിൽ അഗ്നിയും സിരകളിൽ സ്വാതന്ത്ര്യചിന്തയും തൂലികയിൽ അനുപമമായ വിപ്ലവ വൈഭവവും ഒരുമിച്ച് ചേർത്ത ആ അഗ്നിനക്ഷത്രത്തിന്റെ പേര് അരവിന്ദ ഘോഷ് എന്നായിരുന്നു ..
ബ്രിട്ടീഷ് സർക്കാരിന്റെ വൈദ്യവിഭാഗത്തിൽ ഉന്നതമായ സ്ഥാനമലങ്കരിച്ച ഡോ : കൃഷ്ണധൻ ഘോഷിന്റെ പുത്രനായിരുന്നു അരവിന്ദ ഘോഷ് .ഇംഗ്ലീഷ് സംസ്കാരവും പരിഷ്കാരവും മാതൃകാപരമെന്ന് വിശ്വസിച്ച ഒരു നാടൻ ധ്വരയായിരുന്നു അരവിന്ദന്റെ അച്ഛൻ ..തന്റെ ഇളയമകന് ബ്രിട്ടീഷ് പൗരത്വം കിട്ടണമെന്ന് ആഗ്രഹിച്ച് ഭാര്യയെ ഇംഗ്ലണ്ടിലയച്ച ആളായിരുന്നു അദ്ദേഹം .
പക്ഷേ ഭാരതീയ ചിന്തയുടേയോ സംസ്കാരത്തിന്റെയോ നിഴൽ പോലും സ്പർശിപ്പിക്കാതെ ആ അച്ഛൻ വളർത്തിക്കൊണ്ടു വന്ന രണ്ട് പുത്രന്മാരും ഭാരത സ്വാതന്ത്ര്യ സമരത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി അച്ഛനെ ഞെട്ടിച്ചു അരവിന്ദ ഘോഷും ബാരീന്ദ്രകുമാർ ഘോഷും ..

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അരവിന്ദൻ മനപൂർവ്വം കുതിരസവാരിയിൽ തോറ്റ് ബ്രിട്ടീഷ് നുകത്തിന് കീഴിൽ നിന്ന് കുതറി മാറിയപ്പോൾ ബ്രിട്ടീഷ് പൗരത്വം കിട്ടാൻ വേണ്ടി അമ്മ ബ്രിട്ടനിൽ പെറ്റ ബാരീന്ദ്രകുമാർ ഘോഷാകട്ടെ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ബോംബിന്റെ തത്വശാസ്ത്രമാണ് സ്വീകരിച്ചത് ..
ഭാരതീയ യുവത്വത്തിന്റെ സ്വാതന്ത്ര്യദാഹം ശമിപ്പിക്കുവാൻ ആശയങ്ങളുടെ പെരുമഴ തന്നെ സൃഷ്ടിച്ച അരവിന്ദ ഘോഷ് അദ്ദേഹത്തെ ഏറ്റവും ആവശ്യമുള്ളപ്പോൾ തന്നെ പിന്തിരിഞ്ഞപ്പോൾ വിപ്ലവ പ്രസ്ഥാനങ്ങൾക്ക് നഷ്ടമായത് ഒരു ദാർശനികനെയായിരുന്നു .

അരവിന്ദനെ പുറത്തെ കാഴ്ചകള്‍ വിഷമിപ്പിച്ചു . വന്ദേമാതര ഗാനം അലയടിച്ചുയര്‍ന്ന നാട് നിശബ്ദതയിലാണ്ടതു കണ്ട് അദ്ദേഹം നിരാശനായി . വിപ്ലവത്തില്‍ നിന്ന് ആത്മീയതയിലേക്കുള്ള ചുവടുമാറ്റത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. പിന്നീട് ലോകം കണ്ട ദാര്‍ശനികനായി അദ്ദേഹം മാറി . വിപ്ലവത്തിന്റെ നഷ്ടം തത്വചിന്തയ്ക്ക് നേട്ടമായി മാറുകയായിരുന്നു.
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസിയേഷന്റെ സ്ഥാപകനായ സചീന്ദ്ര നാഥ സന്യാൽ അരവിന്ദന്റെ ഉൾവലിയലിനെപ്പറ്റി ഇങ്ങനെ പറഞ്ഞു ..

” വിവേക ചിന്തയുള്ള ഒരു പ്രതിഭാശാലി നമ്മുടെ പ്രസ്ഥാനങ്ങൾക്ക് നായകത്വം വഹിക്കാനില്ലാതെ പോയതാണ് , നിഷ്ഫലതയ്ക്ക് കാരണമെന്ന് ഞാൻ കരുതുന്നു . അരവിന്ദൻ കൂടെയുണ്ടായിരുന്നെങ്കിൽ …..

ഓ .. അദ്ദേഹം നമ്മെ വിട്ടു പോയി ”

പടിഞ്ഞാറിന്റെ ചാരത്തില്‍ നിന്ന് ഭാരതത്തിന്റെ പുനര്‍ജ്ജന്മം കണ്ടതിനു ശേഷമാണ് അദ്ദേഹം സമാധിയായത് . ഭാരതം വീണ്ടും യുവത്വം നേടണമെന്നും ശക്തിയുടെ ഇരമ്പിയാര്‍ക്കുന്ന വന്‍ പ്രവാഹങ്ങള്‍ കൂടിച്ചേര്‍ന്നാല്‍ മാത്രമേ സ്വാതന്ത്ര്യപ്പുലരി വിരിയൂ എന്നും ഉദ് ബോധിപ്പിച്ച ഭാവിയുടെ ദാർശനികന് പ്രണാമങ്ങൾ

Series Navigation<< ഖുദിറാം ബോസ്ബിർസ മുണ്ട >>
ShareTweetSendShare

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies