Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

വിജയന്‍ സഖാവിന്റെ സ്വന്തം റിഹാബ്

ശാകല്യന്‍

Print Edition: 7 October 2022

പണ്ട് ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നുനീങ്ങിയ അതേ സ്ലോമോഷനില്‍ ആണ് പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട ഇപ്പോഴും മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ നീക്കം. സാവകാശത്തില്‍ മതി പോപ്പുലര്‍ ഫ്രണ്ടിന് നേരെയുള്ള നടപടി എന്നാണ് അദ്ദേഹം ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തന്റെ പേഴ്‌സണല്‍ സെക്രട്ടറി ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസില്‍ പെട്ടപ്പോഴും സഖാവ് ഇതേ സ്ലോമോഷനിലായിരുന്നു. കാരണം സഖാവിന് ഇതെല്ലാം മുന്‍കൂട്ടി കാണാനുള്ള ദിവ്യശക്തി ഉണ്ടായിരുന്നു എന്നതു തന്നെ. ഇതേ പോലെ പോപ്പുലര്‍ ഫ്രണ്ടിന് റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായുള്ള ബന്ധം സഖാവ് മുന്‍കൂട്ടി കണ്ടിരുന്നു. പി.എഫ്.ഐയുടെ ഫണ്ട് വരുന്ന വഴി ഈ സന്നദ്ധ സംഘടനയിലൂടെ ആണെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഒന്നര പതിറ്റാണ്ടിലേറെയായി ഐ. എന്‍.എല്‍ എന്ന മുസ്ലിംലീഗിനെക്കാള്‍ തീവ്രവാദിയായ സേട്ടുലീഗിന് ഇടതുമുന്നണിയുടെ പൂമുഖപ്പടിയില്‍ വെയിലും മഴയും ഏറ്റ് ഇരുന്ന ശേഷമാണ് അകത്തേക്ക് പ്രവേശനം കിട്ടിയത്. ഇത്ര കാലമായിട്ടും അകത്തു കയറ്റണേ എന്ന അവരുടെ അപേക്ഷ സി.പി.എം ചെവിക്കൊണ്ടില്ല.

എന്നാല്‍ വിജയന്‍ സഖാവ് മുഖ്യമന്ത്രി ആയതോടെ ഐഎന്‍എല്ലിന് ഇടതുമുന്നണിയുടെ വാതില്‍ മലര്‍ക്കെ തുറന്നു കിട്ടി.അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയുമായി. ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ വിദേശഫണ്ട് കേരളത്തിലേക്കൊഴുക്കുന്ന റിഹാബ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് ആയതോടെ ഐ.എന്‍.എല്ലിന് ഇടതുമുന്നണി പ്രവേശനത്തിന് വഴി തെളിഞ്ഞു എന്ന് സംശയിക്കാവുന്നതാണ്. സുലൈമാന്‍ ഫൗണ്ടേഷനില്‍ തുടക്കം മുതലേ നേതൃസ്ഥാനത്തു നിന്ന ആളാണ്. കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തത്തിന് വിദേശ ഫണ്ട് ശേഖരിക്കുന്ന റിഹാബ് ഫൗണ്ടേഷന്‍ എന്ന ചക്കരക്കുടം സഖാവിനെയും മോഹിപ്പിച്ചിരുന്നു എന്ന് സംശയിക്കണം. ഇത്തരം ഫണ്ടുകളും കമ്മീഷനുകളും സ്വന്തം വഴിയിലേക്ക് കൊണ്ടുവരാനുള്ള വിജയന്‍ സഖാവിന്റെ മിടുക്ക് അപാരം തന്നെയാണ് എന്നാണ് പൊതുജന സംസാരം. ലൈഫ് മിഷന്റെ പേരില്‍ ലക്ഷങ്ങള്‍ സ്വപ്‌നയുടെ ലോക്കറില്‍ സൂക്ഷിച്ചത് ശിവശങ്കരന്റെ പണമാണെന്നാണ് ഇ.ഡി പറയുന്നത്. ഇതാണ് ശിവശങ്കരന്റെ കമ്മീഷനെങ്കില്‍ അദ്ദേഹത്തിന്റെ യജമാനന് എത്ര കിട്ടി കാണും എന്നാണ് ജനം ചോദിക്കുന്നത്. വിഐപി ചാനല്‍ വഴിയുള്ള ഡോളര്‍ കടത്ത് എന്ന ആരോപണം ഉയര്‍ന്നത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേരിലായിരു ന്നു. പി.എസ്.സി അംഗ പദവി പോ ലും വിറ്റ് കമ്മീഷന്‍ പങ്കുവയ്ക്കുന്ന നേതൃത്വമാണ് ഐഎന്‍എല്ലില്‍ ഉള്ളത്. തമ്മിലടിയും വിഴുപ്പലക്കലും വഴി ഇടതുമുന്നണിയെ നാണം കെട്ടുത്തിയത് മുഖ്യന്‍ സഖാവിന് പ്രശ്‌നമേ ആയിരുന്നില്ല.

ഇപ്പോള്‍ റിഹാബ് ബന്ധം വിവാദമായപ്പോഴും വിജയന്‍ സഖാവിന് ഒട്ടും അതൃപതി തോന്നിയില്ല. സേട്ടു ലീഗിന്റെ പച്ചയും സി.പി.എമ്മിന്റെ ചുകപ്പും ചേര്‍ന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടി. ചുരുക്കത്തില്‍ റിഹാബ് ഫൗണ്ടേഷന്‍ ഐഎന്‍എല്ലിന്റെയോ പോപ്പുലര്‍ ഫ്രണ്ടിന്റെയോ മാത്രമല്ല വിജയം സഖാവിന്റെയും സ്വന്തമാണ്.

ShareTweetSendShare

Related Posts

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies