Tuesday, February 7, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

വിജയന്‍ സഖാവ് ഇനി കെ-ചാന്‍സലര്‍ !

ശാകല്യന്‍

Print Edition: 26 August 2022

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കുമാരി.ജെ.ജയലളിത ഗവര്‍ണര്‍ ചെന്ന റെഡ്ഢിയില്‍ നിന്ന് സര്‍വകലാശാല ചാന്‍സലര്‍ പദവി പിടിച്ചെടുത്തിരുന്നു. സ്റ്റാലിന്റെ സര്‍ക്കാര്‍ മാസങ്ങള്‍ക്കു മുമ്പ് ഗവര്‍ണറുടെ ചാന്‍സലര്‍ അധികാരത്തില്‍ കൈ കടത്തിയിരുന്നു. അത്തരം അതിമോഹങ്ങളൊന്നും കേരള മുഖ്യന്‍ വിജയന്‍ സഖാവിനില്ല. ചാന്‍സലറാകണം എന്ന ആഗ്രഹം തീരെയില്ല. അതുക്കും മീതെയാണ് സഖാവിന്റെ മോഹം. പ്രൊ വിസിക്കും വിസിക്കും ചാന്‍സലര്‍ക്കും സൂപ്പര്‍ ചാന്‍സലര്‍. അതായത് കെ. ചാന്‍സലര്‍ ആവാനാണ് പൂതി. സര്‍വ്വകലാശാലയായതു കൊണ്ട് അതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. പാര്‍ട്ടി പിടിച്ചെടുക്കും പോലെ പറ്റില്ല. ജനാധിപത്യത്തില്‍ പാര്‍ട്ടിക്ക് വിശ്വാസമില്ലെങ്കിലും സൂപ്പര്‍ ചാന്‍സലാറാവുന്ന ചിട്ടവട്ടം ജനാധിപത്യ രീതിയിലാവണം. അതിനു ആദ്യം വേണ്ടത് സര്‍വ്വകലാശാല നിയമപരിഷ്‌കരണ കമ്മീഷനെ നിശ്ചയിക്കലാണ്. അതിനും പറ്റിയ ആള് വേണം. ഒരു യൂണിവേഴ്‌സിറ്റി മുന്‍ വി.സിയെ കിട്ടി. എന്‍.കെ.ജയകുമാറിന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിശ്ചയിച്ചു. ആഗ്രഹിച്ച പോലെ ഗവര്‍ണറുടെ ചാന്‍സലര്‍ അധികാരത്തിന്റെ പല്ല് പറിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാക്കി സമര്‍പ്പിച്ചു. മന്ത്രിസഭ അതു അപ്പടി അംഗീകരിച്ചു. തൃപ്പൂണിത്തുറയില്‍ സെഞ്ച്വറി എന്ന മോഹം പൊലിഞ്ഞെങ്കിലും തൊണ്ണൂറ്റൊമ്പത് എം.എല്‍.എമാരുടെ ബലത്തില്‍ നിയമസഭയില്‍ പാസ്സാക്കാം. അതു നിയമമായാല്‍ ഗവര്‍ണറുടെ ചാന്‍സലര്‍ പദവി വെറു കടലാസ്സില്‍ മാത്രം.

ഗവര്‍ണറുടെ അധികാരം കുറയുമ്പോള്‍ പ്രൊ വിസിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധികാരം ശക്തമാകും. സര്‍വ്വകലാശാലയുടെ അക്കാദമിക ഭരണകാര്യങ്ങളില്‍ മന്ത്രിക്ക് കൈ കടത്താം. വി.സി. നിയമനത്തില്‍ ഇപ്പോഴത്തെ മൂന്നംഗ കമ്മറ്റിയില്‍ രണ്ടാള്‍ക്കാരെ സര്‍ക്കാരിന് ഉള്‍പ്പെടുത്താം. അതോടെ വി.സി. ആരാവണമെന്ന് മുഖ്യന് തീരുമാനിക്കാം. ഗവര്‍ണര്‍ ഗോപി! ഗവര്‍ണറുടെ തലക്കുമീതെ ഒരു ട്രിബ്യൂണലിനെ പ്രതിഷ്ഠിക്കുന്നതോടെ തര്‍ക്കം തീര്‍ക്കാനും ഗവര്‍ണര്‍ വേണ്ട. മുഖ്യന് സര്‍വ്വകലാശാലകളില്‍ വിശിഷ്ട പദവിയാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതത്രെ! പ്രൊ വി.സിയായ മന്ത്രിയെ ഭരിക്കുന്നത് മുഖ്യന്‍. വൈസ് ചാന്‍സലറെ നിശ്ചയിക്കുന്നത് മുഖ്യന്‍. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ചത് മുഖ്യന്‍. സര്‍വ്വകലാശാലകളില്‍ വിശിഷ്ട പദവിയുള്ളയാള്‍ മുഖ്യന്‍. ഇതാണ് വിജയന്‍ സഖാവിന്റെ കെ-ചാന്‍സലര്‍ പദവിയുടെ ഗുട്ടന്‍സ്. തമിഴ്‌നാട് മുഖ്യന്‍ സ്റ്റാലിന് സ്വപ്‌നം കാണാനാവുമോ ഈ അധികാരം.?

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

സ്വയം കൊല്ലുന്ന രാഹുല്‍

ഭരണഘടന പഠിപ്പിക്കാന്‍ സജി ചെറിയാനെ ഏല്പിക്കാം

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies