Tuesday, February 7, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ശാകല്യന്‍

Print Edition: 12 August 2022

ചത്തു കിടന്ന നവോത്ഥാന സംരക്ഷണ സമിതിയെ മുഖ്യമന്ത്രി വിജയന്‍ സഖാവ് കുത്തിപ്പൊന്തിച്ചു കൊണ്ടു വന്നത് വെറുതെയല്ല. അതൊരു സ്ഥിരം സംവിധാനമാക്കണമെന്നും അതിനു നിയമാവലി വേണമെന്നുമാണ് സഖാവിന്റെ നിര്‍ദ്ദേശം. ലോകസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൊണ്ടൊന്നുമല്ല കെട്ടോ ഈ പൊടി തട്ടിയെടുക്കല്‍. സഖാവിന് ഇടയ്ക്കിടെ ഏത്തമിടാന്‍ ഒരു കാരണം വേണം. അതിനാണീ നവോത്ഥാനം. സംഗതി പിടികിട്ടിയില്ല, അല്ലേ? വിശദമാക്കിത്തരാം. നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കിയപ്പോഴും 620 കി.മീറ്റര്‍ കേരളത്തില്‍ വനിതാ മതില്‍ കെട്ടിപ്പൊക്കിയപ്പോഴും ഉയര്‍ന്ന ഒരു ചോദ്യമുണ്ട് – ഹിന്ദുക്കള്‍ക്കിടയില്‍ മാത്രം മതിയോ നവോത്ഥാനം? നവോത്ഥാന സംരക്ഷണ സമിതിക്ക് ഓക്‌സിജന്‍ നല്കുന്ന തീരുമാനത്തിനു മുമ്പു തന്നെ മുസ്ലിം സമുദായത്തില്‍ സഖാവ് നവോത്ഥാന പരമ്പര തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഇടതുമുന്നണിയുടെ ഭരണനേട്ടം പോലെ അതു പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ്.

സ്ഥലപരിമിതിമൂലം വിജയന്‍ സഖാവ് മുസ്ലിം സമുദായത്തില്‍ ഉണ്ടാക്കിയ നവോത്ഥാനത്തില്‍ ചിലത് മാത്രം പറയാം. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള പിന്തിരിപ്പന്‍ തീരുമാനം റദ്ദാക്കിയതായി മുഖ്യന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. സഖാവിന്റെ നവോത്ഥാന സംരക്ഷണ ഏത്തമിടല്‍ ഒന്ന്. ഏത്തമിട്ടത് സമസ്ത മത പണ്ഡിതന്മാരുടെ മുമ്പില്‍. ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച ഉത്തരവ് മഷിയുണങ്ങും മുമ്പ് പിന്‍വലിച്ചു. നവോത്ഥാന സംരക്ഷണ ഏത്തമിടല്‍ രണ്ട്. ഇത്തവണ ഏത്തമിട്ടത് കാന്തപുരം മുസലിയാരുടെ മുമ്പില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്റ്റേജില്‍ വിളിച്ചു വരുത്തിയത് സമസ്ത ഫത്വക്ക് വിരുദ്ധമെന്ന എം.ടി.അബ്ദുള്ള മുസലിയാരുടെ പരസ്യ ശാസന ലിംഗ വിവേചനമാണെന്ന് സര്‍ക്കാരിന് തോന്നിയതേയില്ല. നവോത്ഥാന സംരക്ഷണ ഏത്തമിടല്‍ മൂന്ന്. ഇതും സമസ്ത സുന്നിക്കാരുടെ മുമ്പില്‍. സ്‌കൂള്‍ യൂണിഫോമില്‍ ജന്‍ഡര്‍ ന്യൂട്രലൈസേഷന്‍ ഈ വര്‍ഷം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അത് നിര്‍ബ്ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി മുട്ടുമടക്കി. ഇത്തവണയും നവോത്ഥാന സംരക്ഷണ ഏത്തമിടല്‍ നടത്തി. നാലാമത്തെ ഏത്തമിടല്‍ ലീഗ് നേതാവ് എം.കെ.മുനീറിന്റെ മുമ്പിലാണ്. നവോത്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച ശ്രീനാരായണ സര്‍വ്വകലാശാല വി.സിയാകാന്‍ മുസ്ലീം വേണം എന്നു നിശ്ചയിക്കുകയും നടപ്പാക്കുകയും ചെയ്തത് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍. സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി ചെയ്തത്. അവിടെയും വിജയന്‍ സഖാവിന്റെ സര്‍ക്കാര്‍ വഴങ്ങി. ഇത് നവോത്ഥാന സംരക്ഷണ ഏത്തമിടല്‍ അഞ്ച്. നവോത്ഥാന സംരക്ഷണ സമിതിയുടെ നിയമാവലിയില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാനാവാത്ത വാക്കാണ് ഏത്തമിടല്‍. മതന്യൂനപക്ഷങ്ങളുടെ മുമ്പില്‍ എത്രതവണ ഏത്തമിടാനും വിജയന്‍ സഖാവിന്റെ ജീവിതം ബാക്കി കിടപ്പുണ്ട്.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

സ്വയം കൊല്ലുന്ന രാഹുല്‍

ഭരണഘടന പഠിപ്പിക്കാന്‍ സജി ചെറിയാനെ ഏല്പിക്കാം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies