ശാന്തമരങ്ങള്‍ കടപുഴക്കിയും
മിഴിനീര്‍പുഴകള്‍ വറ്റിച്ചും,
ആന്തരിക താപനില കൂടി,
തീയായ്, പൊട്ടിത്തെറികളായ്.
സമ്മര്‍ദ്ദങ്ങള്‍ അടിഞ്ഞുയര്‍-
ന്നാകാശക്കൊടുങ്കാറ്റായി.
സങ്കടപ്പേമാരിയായി
വിറളിപൂണ്ട തലകള്‍ക്ക് മീതെ.
നിലനില്‍പ്പിന്‍ പാദങ്ങളടര്‍ത്തി
സമുദ്രസമാധിയടങ്ങുമ്പോള്‍,
നഷ്ടകണക്കെടുപ്പില്‍ മണ്ണിലൊന്നും
അവശേഷിച്ചിരുന്നില്ല.