ഒക്ടോബർ 2
*മഹാത്മാ ഗാന്ധിജയന്തി*
“ഞാൻ നിങ്ങൾക്കൊരു മന്ത്രം തരാം – ഒരു കൊച്ചു മന്ത്രം . അതു നിങ്ങളുടെ ഹൃദയത്തിൽ പതിയണം , ആഴത്തിൽ പതിയണം .മന്ത്രമിതാണ്, “ പ്രവർത്തിക്കുക , അല്ലെങ്കിൽ മരിക്കുക’ ( Do or Die ) നാം ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രയാക്കും അല്ലെങ്കിൽ ആ പ്രവർത്തനത്തിൽ മരിക്കും . സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ നിങ്ങൾ വിശ്രമിക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുക. അതിനു വേണ്ടി ജീവൻ ത്യജിക്കുമെന്ന് പ്രതിജ്ഞ ചെയ്യുക . ജീവൻ നഷ്ടപ്പെടുത്തി നിങ്ങൾ ജീവൻ നേടും .എങ്ങനെയും ജീവൻ രക്ഷിക്കാൻ ശ്രമിച്ചാലോ , നിങ്ങൾക്ക് അതു നഷ്ടപ്പെടുകയേ ഉള്ളൂ.”
‘ഭീരുവിനോ അധീരനോ ഉള്ളതല്ല സ്വാതന്ത്ര്യം ‘
1942 ജൂലൈ 14 -)0 തീയതി കോൺഗ്രസ് പ്രവർത്തക സമിതിയിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതിനു ശേഷം മോഹൻദാസ് കരംചന്ദ് ഗാന്ധി നടത്തിയ രണ്ടു മണിക്കൂർ നീണ്ട പ്രസംഗത്തിൽ നിന്ന് )
സ്വജീവിതം കൊണ്ട് ലോകത്തിന് അഹിംസയുടെ സന്ദേശം പകര്‍ന്ന ആ മഹാനുഭാവന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തി ഏറെയാണ്.
സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടേത്. ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ പോലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു അദ്ദേഹം. എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ അദ്ദേഹം അത് സ്വജീവിതം കൊണ്ട് തെളിയിച്ചു. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവര്‍ക്ക് മാര്‍ഗ ദര്‍ശിയായി നിലകൊളളാനും ഗാന്ധിജിയ്‌ക്ക് കഴിഞ്ഞു.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ, ഉപവാസങ്ങളിലൂടേയും, നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടേയും ഗാന്ധിജി മുട്ടുകുത്തിച്ചു. ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനം എന്ന ആഹ്വാനം ചെവിക്കൊണ്ട് പതിനായിരങ്ങളാണ് പഠനവും, ജോലിയും ഉപേക്ഷിച്ച് തെരുവിലിറങ്ങിയത്. ഉപ്പ് സത്യാഗ്രത്തിലൂടേയും, ക്വിറ്റ് ഇന്ത്യാ സമരത്തിലൂടേയും ഗാന്ധിജി ഒരു രാജ്യത്തിനു തന്നെ മാര്‍ഗ ദീപമായി നിലക്കൊണ്ടു. തന്റെ ജീവിതകാലം മുഴുവന്‍ ഹൈന്ദവ തത്വങ്ങള്‍ പിന്തുടര്‍ന്ന ബാപ്പുജി, രാമരാജ്യമായിരുന്നു സ്വപ്നം കണ്ടത്.
രാഷ്‌ട്രപിതാവിന്റെ ഓർമ്മകൾക്ക് ശതകോടി പ്രണാമങ്ങൾ