Monday, February 6, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വായനാവീഥി

അനുഭൂതി പകരുന്ന അരവിന്ദദര്‍ശനം

സായന്ത് അമ്പലത്തില്‍

Print Edition: 18 March 2022

ഭാരതത്തിന്റെ രാഷ്ട്രാത്മാവുമായി തന്മയീഭവിച്ച് അതിന്റെ ജീവിതനിയതിയെ കണ്ടെടുത്ത് വിളംബരം ചെയ്ത രാഷ്ട്രദാര്‍ശനികനാണ് മഹര്‍ഷി അരവിന്ദന്‍. നീന്തിക്കടക്കാനോ കുടിച്ചു വറ്റിക്കാനോ കഴിയാത്ത മഹാസമുദ്രം പോലെ അഗാധമാണ് അരവിന്ദ ദര്‍ശനം. അതിലേക്ക് ഇറങ്ങുന്തോറും അതിന്റെ ആഴവും ഒഴുക്കും വര്‍ധിക്കുന്നു.
‘സാവിത്രി’ പോലെ ലക്ഷണമൊത്ത ഒരു കാവ്യവും ‘ദി ലൈഫ് ഡിവൈന്‍’ പോലെ ഉദാത്തമായ തത്ത്വശാസ്ത്ര ഗ്രന്ഥവുമെഴുതിയ ശ്രീ അരവിന്ദന്‍ പ്രതിഭാശാലിയായ മഹാപുരുഷനായിരുന്നു. യോഗിയും പ്രഭാഷകനും പത്രാധിപരും പ്രക്ഷോഭകനും ഒക്കെയായിരുന്ന അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു സമഗ്ര ദാര്‍ശനികനാണ്. ആ ബഹുമുഖ വ്യക്തിത്വത്തിന്റെ ഔന്നത്യം അരവിന്ദ ദര്‍ശനങ്ങളെ ദുര്‍ഗ്രഹവും സങ്കീര്‍ണ്ണവുമാക്കുന്നു. മലയാളത്തില്‍ ശ്രീ അരവിന്ദന്റെ വീക്ഷണങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയതിന് കാരണവും ഇതാണ്.

അരവിന്ദ ദര്‍ശനമാകുന്ന വിശാലമായ മഹാസാഗരത്തിലേക്കുള്ള ഒരു തിരനോട്ടമാണ് സി.എം. രാമചന്ദ്രന്‍ സങ്കലനം ചെയ്ത ‘ശ്രീ അരവിന്ദന്റെ ബോധഭൂമിക’ എന്ന പുസ്തകം. അരവിന്ദ ദര്‍ശനങ്ങളുടെ ഉള്‍ക്കാഴ്ചയും, മലയാളത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികള്‍ അരവിന്ദ ദര്‍ശനങ്ങളെ എങ്ങനെ ഉള്‍ക്കൊണ്ടുവെന്നതിന്റെ നേര്‍ചിത്രവും ഈ പുസ്തകത്തിലൂടെ ലഭിക്കുന്നു.

രാജ്യത്ത് അരവിന്ദന്റെ നൂറ്റി അമ്പതാം ജയന്തി ആഘോഷങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കാനിരിക്കുമ്പോള്‍ തന്നെയാണ് മലയാളത്തില്‍ അരവിന്ദ സംബന്ധിയായ ഇത്തരമൊരു പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത് എന്നത് ഏറെ ശ്ലാഘനീയമാണ്. അരവിന്ദന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ചില ലേഖനങ്ങളും പഠനങ്ങളും വന്നിട്ടുണ്ടെന്നതൊഴിച്ചാല്‍ അരവിന്ദ സാഹിത്യത്തിന് മലയാളത്തില്‍ അധികം പ്രചുര പ്രചാരമില്ല. പി.പരമേശ്വര്‍ജി രചിച്ച ‘മഹര്‍ഷി അരവിന്ദന്‍ ഭാവിയുടെ ദാര്‍ശനികന്‍’ എന്ന ജീവചരിത്രകൃതി മാത്രമാണ് ഇതിനപവാദം. അതുകൊണ്ട് തന്നെ കൈരളിയുടെ ചിന്താ സമക്ഷം ശ്രീ അരവിന്ദനെ ആധികാരികമായി അവതരിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. അരവിന്ദന്റെ സാര്‍ദ്ധശതി ആഘോഷ വര്‍ഷത്തില്‍ അതിനുള്ള നാന്ദി കുറിക്കലായി ഈ സമാഹാരത്തെ കണക്കാക്കാം.

നാല് ഭാഗങ്ങളുള്ള പുസ്തകത്തിന്റെ ഒന്നാം ഭാഗത്തില്‍ മഹാകവി അക്കിത്തം, വിഷ്ണുനാരായണന്‍ നമ്പൂതിരി, എന്‍.കെ. ദേശം എന്നിവര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത അരവിന്ദന്റെ കവിതകള്‍ സമാഹരിച്ച് ചേര്‍ത്തിരിക്കുന്നു. രണ്ടാം ഭാഗത്തില്‍ അരവിന്ദന്റെ സുപ്രസിദ്ധമായ ഉത്തരപ്പാറ പ്രസംഗവും സ്വാതന്ത്ര്യദിന സന്ദേശവുമാണുള്ളത്.

പി.ഐ. ശങ്കരനാരായണന്‍, വി.എസ്. ഭാസ്‌കരപണിക്കര്‍ എന്നിവര്‍ അരവിന്ദനെക്കുറിച്ച് എഴുതിയിട്ടുള്ള കവിതകളാണ് മൂന്നാം ഭാഗത്തിലുള്ളത്. നാലാം ഭാഗത്തില്‍ അരവിന്ദനെക്കുറിച്ച് പി.പരമേശ്വരന്‍, വി.കെ.നാരായണഭട്ടതിരി, ഡോ.സുകുമാര്‍ അഴീക്കോട്, ഡോ. എന്‍.വി.കൃഷ്ണവാര്യര്‍, എന്‍. എന്‍. കക്കാട് എന്നിവര്‍ എഴുതിയ പ്രൗഢമായ ലേഖനങ്ങള്‍ സമാഹരിച്ചു ചേര്‍ത്തിരിക്കുന്നു. ‘സനാതനരാഷ്ട്രത്തിന്റെ ഉദ്ഗാതാവ് ശ്രീ അരവിന്ദന്‍’ എന്ന പേരില്‍ ഗുരുജി ഗോള്‍വല്‍ക്കര്‍ നടത്തിയ അനുസ്മരണ പ്രഭാഷണവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ അവസാന ഭാഗത്ത് നല്‍കിയിട്ടുള്ള അരവിന്ദ സാഹിത്യം മലയാളത്തില്‍ എന്ന അനുബന്ധം അരവിന്ദ ദര്‍ശനങ്ങളെ ആഴത്തില്‍ പഠിക്കാനാഗ്രഹിക്കുന്ന വിജ്ഞാനകുതുകികള്‍ക്ക് ഏറെ സഹായകരമായിരിക്കും. ‘ആഴം മുഴങ്ങുന്ന അരവിന്ദ ദര്‍ശനം’ എന്ന പേരില്‍ ഡോ. എന്‍.ആര്‍. മധു എഴുതിയ പ്രൗഢമായ അവതാരിക ഈ പുസ്തകത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്നു. അരവിന്ദന്റെ ബോധഭൂമികയിലേക്ക് ആണ്ടിറങ്ങി ഭാരതീയ ദര്‍ശനങ്ങളുടെ അകക്കാമ്പ് കണ്ടെത്താന്‍ ഈ പുസ്തകം ഒരു വഴികാട്ടിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

Share9TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കവിതയുടെ അര്‍ത്ഥവിതാനങ്ങള്‍

രാഷ്ട്രീയ വിമര്‍ശനത്തിന്റെ രജതരേഖ

കമ്മ്യൂണിസത്തിന്റെ കാണാപ്പുറങ്ങള്‍

കാലഘട്ടത്തിന്റെ ചരിത്രസാക്ഷ്യം

സംസ്‌കൃതചിത്തന്റെ ദേവപദങ്ങള്‍

താപസജീവിതത്തിന്റെ ചന്ദനസുഗന്ധം

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies