ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്നു വിലപിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍ സഖാവിനും പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള സഖാവിനും അഭിമാനിക്കാന്‍ വകയുണ്ട്. ബീജിങ്ങ് ശൈത്യകാല ഒളിമ്പിക്‌സിന് ദീപശിഖയേന്താന്‍ ഗാല്‍വാന്‍ താഴ്‌വര വിവാദനായകന്‍ ക്വിഫാബോയെ ചൈന തിരഞ്ഞെടുത്തതിനുള്ള പ്രചോദനത്തിന് കാരണ ഭൂതരായത് തങ്ങളുടെ പാര്‍ട്ടിയാണല്ലോ എന്ന അഭിമാനം. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ഗാല്‍വാനില്‍ ഭാരതഭൂപ്രദേശം കയ്യേറി ഭാരത സൈനികരെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത് ക്വിഫാബോ ആയിരുന്നു. അതായിരുന്നു ദീപശിഖയേന്താനുള്ള അയാളുടെ യോഗ്യത. ഇതിനു തുല്യമായി ഒരു മാതൃ കയേയുള്ളൂ. അത് ഇങ്ങ് കേരളത്തില്‍ പാര്‍ട്ടി ഗ്രാമത്തിലാണ്. 1999 ഡിസംബര്‍ 1ന് മൊകേരി ഈസ്റ്റ് യു.പി. സ്‌കൂളില്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്ന യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ കുട്ടികളുടെ മുമ്പിലിട്ട് മാര്‍ക്‌സിസ്റ്റ് ഗുണ്ടകള്‍ 48 വെട്ട് വെട്ടിക്കൊന്നു. ഈ പ്രതികളെ സംരക്ഷിക്കുക മാത്രമല്ല, സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് കേസ്സില്‍ നിന്നു അവരെ പാര്‍ട്ടി രക്ഷിക്കുകയും ചെയ്തു. അവര്‍ക്ക് അതേ സ്‌കൂളില്‍ അതേ ക്ലാസ് മുറിക്കു മുമ്പില്‍ സ്റ്റേജ് കെട്ടി സ്വീകരണവും നല്‍കി. പാര്‍ട്ടി നേതാക്കള്‍ അവര്‍ക്ക് രക്തഹാരമണിയിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞ ഒരു പ്രതിയെ ആ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റുമാക്കി മാറ്റി. ഇത്തരം ചുകപ്പന്‍ മാതൃകയില്‍ നിന്ന് ചൈനീസ് സഖാക്കള്‍ പ്രചോദനം ഉള്‍ക്കൊണ്ടില്ലെങ്കിലല്ലേ അതിശയിക്കേണ്ടൂ.
മോദി വിരോധം ഭാരതവിരോധമാകുന്നതിലും ചൈനയ്ക്ക് മാതൃക സി.പി.എം തന്നെ. ഒളിമ്പിക്‌സില്‍ രാഷ്ട്രീയം കലര്‍ത്താന്‍ അവര്‍ കണ്ടു പഠിച്ചത് യെച്ചൂരിയുടെ പാര്‍ട്ടിയില്‍ നിന്ന്. മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് രാഷ്ട്രം നല്‍കിയ പത്മഭൂഷണ്‍ ആദരവ് സി.പി. എം തിരസ്‌കരിച്ചത് അത് നല്‍കിയത് മോദി സര്‍ക്കാര്‍ ആണെന്ന കാരണത്താലാണ്. സി.പി.എമ്മിനും ചൈനയ്ക്കും മോദി വിരോധം രാഷ്ട്രീയവിരോധവും പിന്നെ ഭാരതവിരോധവുമായി മാറുന്നു.