വെറുമൊരു വിനോദോപാധി എന്നതിനപ്പുറം ഒരു ജനതയുടെ സാമൂഹികവും സാംസ്‌കാരികവുമായ ജീവിതസ്പന്ദനങ്ങളുടെ ആവിഷ്‌കാരം എന്ന നിലയിലാണ് സിനിമ ജനകീയമാകുന്നത്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാകുവാനും അവഗണിക്കപ്പെട്ടവന്റെ പരിദേവനങ്ങള്‍ക്കു നിറച്ചാര്‍ത്തു പകരുവാനും സിനിമയോളം സാധ്യതയുള്ള കല വേറെയില്ല എന്നതുകൊണ്ടു കൂടിയാണ് മറ്റു കലകളില്‍ നിന്നും വ്യത്യസ്തമായൊരു മേല്‍വിലാസം നേടിയെടുക്കാന്‍ സിനിമയ്ക്കു സാധിച്ചത്. കലയും സാഹിത്യവും സാങ്കേതികത്വവും കൂടിച്ചേര്‍ന്നുണ്ടാകുന്ന കാഴ്ചയുടെ വസന്തമാണ് ഓരോ സിനിമയും. ഭാഷയുടെയും നാഗരികതയുടെയും സീമകള്‍ ഭേദിച്ച് മാനവികതയുടെ ജിഹ്വയാകുവാന്‍ എല്ലാക്കാലത്തും സിനിമ തയ്യാറായിട്ടുണ്ട്.
കലകളും കളരിത്തറകളും സഹ്യനോളം തലയുയര്‍ത്തി നില്‍ക്കുന്ന കൈരളിയുടെ ഹൃദയത്തില്‍ സിനിമയ്ക്കു ചിരപ്രതിഷ്ഠ നേടിയെടുക്കാന്‍ അധികം കാലം വേണ്ടിവന്നില്ല. ബാലനിലൂടെ സഞ്ചരിച്ച് ഭീമന്റെ വഴിയിലെത്തി നില്‍ക്കുന്ന ആധുനിക മലയാള സിനിമ പിന്നിട്ട വഴികള്‍ ചരിത്രപരമായിരുന്നു. ഇന്ത്യന്‍ സിനിമയ്ക്കു മാത്രമല്ല ലോക സിനിമയ്ക്കു തന്നെ മാതൃകയാകും വിധമുള്ള ഉജ്ജ്വല സൃഷ്ടികള്‍ക്ക് പിറവിയേകാന്‍ മലയാള സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഈ നാട് പ്രതിനിധാനം ചെയ്യുന്ന വൈവിദ്ധ്യങ്ങള്‍ക്കു ജീവന്‍ പകരാന്‍ എക്കാലത്തും മലയാള സിനിമ തയ്യാറായിട്ടുമുണ്ട്. സമൂഹത്തിനു നേരെ പിടിച്ച കള്ളം പറയാത്ത കണ്ണാടിയെപ്പോലെ സധൈര്യം സത്യത്തോട് ചേര്‍ന്നു നില്‍ക്കാനും സിനിമകള്‍ ശ്രദ്ധിച്ചിട്ടുണ്ട്.
തിക്കുറിശ്ശി മുതല്‍ സത്യനും പ്രേംനസീറും കടന്ന് മോഹന്‍ലാല്‍ – മമ്മൂട്ടിയിലൂടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ മേപ്പടിയാനിലെ ഉണ്ണിമുകുന്ദന്‍ വരെയുള്ള നായക സങ്കല്‍പ്പത്തിലോ, ജെ.സി.ഡാനിയേല്‍ മുതല്‍ വിഷ്ണു മോഹന്‍ വരെയുള്ള സിനിമാ സംവിധായകരിലോ, ഇക്കൂട്ടര്‍ അണിയിച്ചൊരുക്കിയ സിനിമകളിലൊന്നിലും തന്നെ അവയുടെ അണിയറക്കാരുടെയും അഭിനേതാക്കളുടെയും മതവും രാഷ്ട്രീയവും നോക്കിയല്ല ഈ നാട്ടിലെ അടിസ്ഥാന ജനവിഭാഗം സിനിമകളെ നെഞ്ചിലേറ്റാന്‍ തയ്യാറായത്. അറക്കല്‍ മാധവനുണ്ണിയായും തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സായും മംഗലശ്ശേരി നീലകണ്ഠനായും പൂവള്ളി ഇന്ദുചൂഡനായും മഹാനടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും പരകായപ്രവേശം നടത്തിയതിനെ ഹര്‍ഷാരവത്തോടെ എതിരേല്‍ക്കുന്ന സമയങ്ങളിലൊന്നും തന്നെ ഈ നാട് അവരുടെ മതവും രാഷ്ട്രീയവും പരിശോധിക്കാന്‍ ശ്രമിച്ചിട്ടില്ല. മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം മലയാള സിനിമയുടെ മഹാനടന്‍മാരായത് അവര്‍ പിന്‍തുടരുന്ന രാഷ്ട്രീയമോ മതവിശ്വാസമോ കൊണ്ടല്ല. ഏതെങ്കിലും സിനിമയെ അതില്‍ അഭിനയിച്ച താരങ്ങളെയും അത് അണിയിച്ചൊരുക്കിയ വ്യക്തികളെയും അതിനകത്തെ കഥാപാത്രങ്ങളുടെ മതവിശ്വാസത്തെയും വിലയിരുത്തിയല്ല മലയാളി ഇന്നുവരെ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ സിനിമയെയും അതിന്റെ സൂക്ഷ്മ തലങ്ങളെയും നിരൂപണ വിധേയമാക്കിപ്പോന്നിരുന്ന പതിവു രീതികളില്‍ നിന്നും വ്യത്യസ്തമായി, ആധുനിക സിനിമാ ലോകത്ത് കേരളത്തിലെ ഇടതു കപട ബുദ്ധിജീവികള്‍ സൃഷ്ടിച്ച അസഹിഷ്ണുതയുടെ കൂലിയെഴുത്ത് സംരംഭം ഒരുതരം വ്യാധിയായി സിനിമാ ലോകത്ത് പടരാന്‍ തുടങ്ങിയിരിക്കുന്നു.
രണ്ടായിരാമാണ്ടില്‍ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ നായകനായ രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജികൈലാസ് ഒരുക്കിയ ‘നരസിംഹം’ എന്ന ചിത്രം. അന്നുവരെ മലയാള സിനിമയ്ക്കു പരിചിതമല്ലാത്ത ചില അപശബ്ദങ്ങള്‍ ആ സമയത്ത് ‘നരസിംഹം’സിനിമയ്‌ക്കെതിരായി ഉയര്‍ന്നിരുന്നു. സവര്‍ണ്ണഹൈന്ദവതയെയും ഹിന്ദുബിംബങ്ങളെയും സിനിമ ഉയര്‍ത്തിക്കാണിക്കുന്നുവെന്ന് അലറിക്കരഞ്ഞത് അക്കാലത്തെ ഇടതു ചിന്താഗതിക്കാരായിരുന്നു. ക്രമേണ ഈയൊരു നീചമായ കപടനിരൂപണം മറ്റു പല സംവിധായകരെയും അവരുടെ സിനിമകളെയും നിരന്തരം വേട്ടയാടിക്കൊണ്ടേയിരുന്നു. കേരളത്തിന്റെ തനതു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പ്രമേയത്തില്‍ കഥാപാത്രങ്ങള്‍ക്കു പേരിടണമെങ്കില്‍ മാര്‍ക്‌സിയന്‍ സൈദ്ധാന്തികരുടെ സമ്മതം വാങ്ങേണ്ട ഗതികേടിലേക്കു വരെ നമ്മുടെ സിനിമാ മേഖല അധഃപതിച്ചുപോയ കാലവും ഉണ്ടായിട്ടുണ്ട്. പ്രിയദര്‍ശന്‍ സിനിമകളുടെ നായക കഥാപാത്രങ്ങളുടെ കുലവും നാമവുമെല്ലാം സമഗ്ര പഠനത്തിനു വിധേയമാക്കാന്‍ കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ തയ്യാറായതും അത്തരമൊരു ഗതികേടിന്റെ തുടര്‍ച്ചയായിരുന്നു.
ഇടതുപക്ഷം സൃഷ്ടിച്ചെടുത്ത അസഹിഷ്ണുതയുടെ കപട നിരൂപണ സമ്പ്രദായത്തിന്റെ മറവിലൂടെ പില്‍ക്കാലത്ത് മലയാള സിനിമയിലേക്ക് നുഴഞ്ഞു കയറിയ ചില സംഘടിത ശക്തികള്‍ ക്രമേണ സിനിമാ വ്യവസായത്തില്‍ അവരുടേതായ ഒരു സമാന്തര ലോകം സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയതയോടും രാഷ്ട്രബോധത്തോടുമെല്ലാം തികഞ്ഞ വെറുപ്പു മാത്രം വെച്ചുപുലര്‍ത്തുന്ന കറകളഞ്ഞ അരാഷ്ട്രവാദികളുടെ നിയന്ത്രണത്തിലേക്കാണ് മലയാള സിനിമ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ന്യൂജനറേഷന്‍ സിനിമ എന്ന സങ്കല്‍പ്പത്തില്‍ നിരവധി മികച്ച സൃഷ്ടികള്‍ പുറത്തിറങ്ങുന്നുണ്ട് എന്ന വസ്തുത അംഗീകരിക്കുന്നതോടൊപ്പം തന്നെ നല്ലൊരു ശതമാനം സിനിമകള്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന താലിബാന്‍ സംസ്‌കാരത്തെ തിരിച്ചറിയാന്‍ വൈകുന്നത് തീര്‍ത്തും അപകടകരാണ്.
മുംബൈ കേന്ദ്രമാക്കി ബോളിവുഡിനെ കൈയ്യടക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ശമ്പളം പറ്റുന്ന ശക്തികള്‍ ഒരുകാലത്ത് പരിശ്രമിച്ചു പരാജയപ്പെട്ട അതേ തന്ത്രമാണ് മലയാള സിനിമയ്ക്കകത്ത് മട്ടാഞ്ചേരിയിലെ ഒരു പ്രത്യേക വിഭാഗവും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയെ മതവത്കരിക്കാന്‍ രാഷ്ട്ര വിരുദ്ധ ശക്തികള്‍ പരിശ്രമിക്കുന്നത് ഇടതുപക്ഷത്തിന്റെ ശക്തിയും സ്വാധീനവും ഉപയോഗിച്ച് തന്നെയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനവേദിയില്‍ പ്രതിനിധികളുടെ കസേരയില്‍ കണ്ടുവരുന്ന ഒരു സംവിധായകനും അയാളുടെ നിയന്ത്രണത്തിലുള്ള സിനിമാ നിര്‍മ്മാണ കമ്പനിയും കേന്ദ്രീകരിച്ചു നടക്കുന്ന ഇസ്ലാമിക് കൂട്ടായ്മയുടെ അണിയറയില്‍ നടക്കുന്ന ഗൂഢാലോചനകള്‍ സാംസ്‌കാരിക കേരളം സഗൗരവം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. മലയാള സിനിമാ ലോകത്ത് വന്‍തോതിലുള്ള മയക്കുമരുന്ന് ശൃംഖലകളുടെ സ്വാധീനവും അത്തരം ആശയത്തെ മഹത്വവത്കരിച്ച് മയക്കുമരുന്നുപയോഗത്തെ വെള്ളപൂശിയും തീവ്രവാദ സ്വഭാവമുള്ള പ്രമേയങ്ങളെ രഹസ്യമായി സിനിമകളിലൂടെ ആവിഷ്‌കരിച്ചും ഒരു കൂട്ടര്‍ നടത്തുന്ന ഇടപെടലുകള്‍ കണ്ടില്ലെന്നു നടിക്കുന്നത് ബുദ്ധിശൂന്യതയാണ്.
സിനിമ തങ്ങളുടെ മതവിശ്വാസങ്ങള്‍ക്കു വിരുദ്ധമാണെന്നു മേനി നടിച്ചിരുന്ന തീവ്ര ഇസ്ലാമിസ്റ്റുകളും അവരുടെ മാധ്യമങ്ങളുമെല്ലാം ഇന്ന് സിനിമയെ മതവത്ക്കരിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. മതതീവ്രവാദത്തെ വെള്ളപൂശിയും തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന കഥാപാത്രത്തെ നായക സങ്കല്‍പ്പത്തില്‍ അവതരിപ്പിച്ചുമുള്ള സിനിമ പുറത്തിറങ്ങിയപ്പോള്‍ ആ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ മലയാളികള്‍ വായിച്ചെടുക്കാന്‍ വൈകിപ്പോയിരുന്നു. ഖല്‍ബിലെത്തിയ പാട്ടുകളുടെ ഈരടിയുടെ താളത്തില്‍ മതിമറന്നവരുടെ ബോധതലങ്ങളിലേക്ക് പച്ചയായ മതതീവ്രവാദത്തെയാണ് ആ സിനിമ കടത്തിവിട്ടത്.
പൃഥ്വീരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ടി യാന്‍’ എന്ന സിനിമയോട് കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളും ചില ഇസ്ലാമിക സംഘടനകളും പ്രകടിപ്പിച്ച അസ്വസ്ഥതകള്‍ മലയാളി കണ്ടതാണ്. കമലഹാസന്‍ ഒരുക്കിയ വിശ്വരൂപമെന്ന സിനിമക്കെതിരെ പ്രത്യക്ഷ പ്രതികരണത്തിനിറങ്ങിയ മതതീവ്രവാദ ശക്തികള്‍ വിഹരിക്കുന്ന നാടാണ് നമ്മുടെ കേരളമെന്ന കാര്യവും മറന്നു പോകരുത്. സങ്കുചിത മതബോധത്തെ മഹത്വവത്കരിക്കാന്‍ ശ്രമിച്ച് സമീപകാലത്ത് പുറത്തിറങ്ങിയ നിരവധി സിനിമകളുടെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അത്തരം പരീക്ഷണങ്ങളില്‍ ഒന്നായിരുന്നു അന്നയും റസൂലും. അന്നുവരെ മലയാളിക്കു പരിചിതമല്ലാത്ത മതബോധം നിറഞ്ഞ ഭാവപ്രകടനങ്ങളായിരുന്നു ആ സിനിമയുടെ സവിശേഷത. പറവ എന്ന ശീര്‍ഷകത്തില്‍ പുറത്തിറങ്ങിയതും ലക്ഷണമൊത്ത മതചിന്തയുടെ നേര്‍ചിത്രമായിരുന്നു. ഈയടുത്ത് സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയും മറ്റൊരു വിഫലശ്രമം നടത്തിയത് കേരളം ചര്‍ച്ച ചെയ്തതുമാണ്. ഒരു വശത്ത് ഒളിഞ്ഞും തെളിഞ്ഞും മതംപറയുന്നതോടൊപ്പം മറുവശത്ത് മയക്കുമരുന്നും ലഹരിയും രതിവൈകൃതങ്ങളും താലിബാന്‍ രീതിയിലുള്ള അക്രമങ്ങളുമെല്ലാം മഹത്തരമാക്കിയുള്ള പ്രമേയങ്ങളെ ചെറുതും വലുതുമായ ബഡ്ജറ്റുകളിലുള്ള ചിത്രങ്ങളായി പുറത്തിറക്കാനും ഇത്തരം ശക്തികള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
സിനിമ രാഷ്ട്രീയത്തില്‍ ഇടപെടാറുണ്ട്. രാഷ്ട്രീയത്തെ പുകഴ്ത്തിയും ഇകഴ്ത്തിയുമെല്ലാം നൂറിലധികം സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. സിനിമ മതങ്ങളിലും അവയിലെ നന്മ തിന്മകളിലൂടെയും സഞ്ചരിക്കാറുണ്ട്. സാമൂഹ്യമായ ഒട്ടുമിക്ക വിഷയങ്ങളിലും സിനിമ ചെന്നെത്താറുണ്ട്. അതില്‍ അമ്പലവും ചര്‍ച്ചും പള്ളിയും പാര്‍ട്ടിയാപ്പീസും കള്ളുഷാപ്പുമെല്ലാം കടന്നുവരാറുമുണ്ട്. എന്നാല്‍ ഇവയൊന്നും സിനിമയെ ഇന്നുവരെ നിയന്ത്രിച്ചിട്ടില്ല.
മലയാള സിനിമയിലെ മട്ടാഞ്ചേരി മാഫിയ എന്നത് കേവലമൊരു പ്രയോഗം മാത്രമല്ല. വലിയ രീതിയിലുള്ള വിദേശപണം ഉപയോഗിച്ച് ആരംഭിക്കപ്പെട്ട ഒട്ടനവധി സിനിമാക്കമ്പനികളിലൂടെ സിനിമാ വ്യവസായത്തെ തങ്ങളുടെ അധീനതയിലാക്കുകയെന്ന പദ്ധതിയാണ് മതതീവ്രവാദികള്‍ ആദ്യം നടപ്പിലാക്കിയത്. പണം നല്‍കിയും മദ്യവും മയക്കുമരുന്നും വന്‍തോതില്‍ വിതരണം നടത്തിയും നല്ലൊരു വിഭാഗത്തെ കൂടെ നിര്‍ത്തുകയാണ് അവര്‍ പിന്നീട് ചെയ്തത്. തുടര്‍ന്ന് ഇക്കൂട്ടരുടെ ആശയങ്ങളുടെ പ്രചരണത്തിനനുഗുണമായ കഥയും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും സൃഷ്ടിച്ചെടുക്കാന്‍ കൂലിയെഴുത്തുകാരെ സൃഷ്ടിച്ചു. ഏറ്റവും ഒടുവിലായി സമൂഹത്തിന്റെ ചിന്തയും ബുദ്ധിയും തങ്ങളുടെ സിനിമ ആശയത്തിനു പാകപ്പെടുത്താന്‍ ഒരു കൂട്ടം മാധ്യമസ്ഥാപനങ്ങളെയും അവര്‍ വിലയ്ക്കു വാങ്ങിയതായി വര്‍ത്തമാനകാല സിനിമാ ലോകത്തെ മാധ്യമങ്ങളുടെ ചില പ്രത്യേക താല്പര്യത്തോടെയുള്ള ഇടപെടലിലൂടെ മനസ്സിലാക്കാം. പല പേരുകളിലായുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് സിനിമയ്ക്കകത്തെ മതശക്തികള്‍ ആയുധമായി ഉപയോഗിക്കുന്നത്.
മലയാള സിനിമയെ മതവത്കരിക്കാന്‍ ശ്രമിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു വാരിയന്‍കുന്നന്‍. ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിന്ദു വംശഹത്യക്കു നേതൃത്വം നല്‍കിയ ലക്ഷണമൊത്ത മതതീവ്രവാദിയെ വീരപുരുഷനാക്കി ചലച്ചിത്രമൊരുക്കാന്‍ മലയാള സിനിമാലോകത്ത് മുന്‍കൈയെടുത്തവരും അതിനെതിരെ പ്രതികരിക്കാന്‍ പോലും തയ്യാറാകാതെ മൗനം ഭുജിച്ച സിനിമാ പ്രവര്‍ത്തകരും കേരളത്തിലെ പൊതു സമൂഹത്തിനു നല്‍കുന്ന സന്ദേശം വളരെ വലുതാണ്. മഹത്തായ പാരമ്പര്യമുള്ള മലയാള സിനിമ ഇന്ന് മതതീവ്രവാദത്തിനും രാഷ്ട്ര വിരുദ്ധതയ്ക്കും അക്കൂട്ടരുടെ പണത്തിനും വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
ഒരു വശത്ത് പച്ചയായ മതം പ്രചരിപ്പിക്കുകയും മറുവശത്ത് അതോടൊപ്പം തങ്ങളുടെ ലക്ഷ്യത്തിനു തടസ്സമാകാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നവരെയും അവരുടെ സിനിമകളെയും തകര്‍ക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വ്വമുള്ള പരിശ്രമങ്ങള്‍ സംഘടിതമായിത്തന്നെ നടത്തുകയും ചെയ്യുന്നുണ്ട്. ഇക്കൂട്ടരുടെ പണവും സൗകര്യങ്ങളും പറ്റി അത്തരം പരിശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ മാധ്യമലോകത്തും സോഷ്യല്‍മീഡിയകളിലും സദാ പ്രവര്‍ത്തന സജ്ജരായിട്ടുള്ള ജിഹാദി സ്ലീപ്പര്‍ സെല്ലുകള്‍ പല പേരുകളിലും മേല്‍വിലാസങ്ങളിലുമായിട്ടുണ്ട്. പ്രിയദര്‍ശന്‍, സുരേഷ്‌ഗോപി, മോഹന്‍ലാല്‍ തുടങ്ങി ഏറ്റവും അവസാനം ഉണ്ണിമുകുന്ദന്‍ വരെ ഇത്തരം സംഘടിതമായ ജിഹാദി ഡീഗ്രേഡിങ് നേരിടേണ്ടി വന്നവരാണ്. സിനിമാ പ്രവര്‍ത്തകരുടെ രാഷ്ട്രീയവും കാഴ്ചപ്പാടുകളും പരിശോധിച്ച ശേഷം മാത്രം സിനിമ കാണുന്ന സംസ്‌കാരമായിരുന്നു മലയാളി പിന്തുടര്‍ന്നിരുന്നതെങ്കില്‍ കേരളത്തിലെ തിയേറ്ററുകള്‍ അടച്ചുപൂട്ടി പാര്‍ട്ടിഓഫീസുകളിലെ ചുമരില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടി വരുമായിരുന്നു. സിനിമയിലെ രാഷ്ട്രീയവും മതവും സിനിമാക്കാരുടെ രാഷ്ട്രീയവും മതവും തമ്മില്‍ അര്‍ഹിക്കുന്ന അകലം പാലിക്കപ്പെട്ടതുകൊണ്ടാണ് മലയാള സിനിമ ഇന്നത്തെ നിലയിലേക്ക് വളര്‍ന്നു വികസിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടെയും കൈതപ്രം തിരുമേനിയുടെയും വരികള്‍ക്ക് ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതമൊരുക്കി യേശുദാസിന്റെ ശബ്ദത്തില്‍ മനോഹരമായ ഗാനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ജാതി-മത ഭേദമില്ലാതെ അവ ഏറ്റുപാടിയ നാടാണിത്. നരസിംഹ മന്നാടിയാര്‍ ക്ഷത്രിയനാണെന്നു പറഞ്ഞ് ഹൈദര്‍മരക്കാരെ കീഴടക്കുമ്പോള്‍ ധ്രുവം സിനിമയെ ഹൃദയം കൊണ്ടു സ്വീകരിച്ച മലയാളി, നായകന്റെയും വില്ലന്റെയും മതം തിരഞ്ഞിരുന്നില്ല.
മേപ്പടിയാന്‍ സിനിമയോടുള്ള ഒരു വിഭാഗത്തിന്റെ അസഹിഷ്ണുതയുടെ കാരണം നേരത്തെ സൂചിപ്പിച്ച മതവത്കൃത മലയാള സിനിമയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. തങ്ങളുടെ മതം മാത്രമാണ് ശരിയെന്ന പ്രാകൃത സെമറ്റിക് ചിന്തകളുടെ തടവറയില്‍ ജീവിക്കുന്നവര്‍ക്ക് അപരന്റെ വിശ്വാസങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. നിലവിളക്കും ചന്ദനത്തിരിയും ഇരുമുടിയുമെല്ലാം എത്രത്തോളം ഈ നാട്ടിലെ ഒരു വിഭാഗത്തെ അലോസരപ്പെടുത്തുന്നുണ്ട് എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണിത്.
പണവും ലഹരിയും നല്‍കി വലിയൊരു വിഭാഗത്തെ സ്വാധീനിച്ച് നാടിന്റെ സംസ്‌കാരത്തെ തകര്‍ക്കും വിധമുള്ള ജീവതരീതികള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചും ദേശീയതയോടും ദേശാഭിമാനബോധത്തോടും ശത്രുതാ മനോഭാവമുള്ള തലമുറകളെ സൃഷ്ടിച്ചെടുത്തും തങ്ങളുടെ മതരാഷ്ട്രനിര്‍മ്മിതിക്കുള്ള മാര്‍ഗ്ഗമായി തീവ്രവാദ ശക്തികള്‍ മലയാള സിനിമയെ ഉപയോഗിക്കാന്‍ സംഘടിത പരിശ്രമം നടത്തുകയാണ്. സിനിമ വലിയൊരു ജനവിഭാഗത്തിന്റെ ഉപജീവന മാര്‍ഗ്ഗമാണ്, സിനിമ നാടിന്റെ അതിജീവനത്തിന്റെ പാതയുമാണ്. സാമൂഹ്യ പ്രതിബദ്ധതയാണ് സിനിമയുടെ സന്ദേശം. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായിരിക്കാം അത്, സത്യവും മിഥ്യയും തമ്മിലുള്ള സംഘര്‍ഷമായിരിക്കാം സിനിമ. അതൊരിക്കലും ഈ നാടിന്റെ അഖണ്ഡതയെ തകര്‍ക്കുന്നതായിത്തീരരുത്. അതൊരിക്കലും മതതീവ്രവാദത്തിന്റെ വിളക്കുമാടങ്ങള്‍ ആകരുത്.