Monday, September 25, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

കോടിയേരി സഖാവിന്റെ കയ്യിലെ മനസ്സറിയും യന്ത്രം

ശാകല്യന്‍

Print Edition: 31 December 2021

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഖാവിന്റെ കയ്യില്‍ ഒരു യന്ത്രം ഉണ്ട്. ചില സഖാക്കളുടെയും ഇടതുമുന്നണിക്കാരുടെയും വീട്ടിലുണ്ട് എന്ന് കേള്‍ക്കുന്ന നോട്ടെണ്ണല്‍ യന്ത്രമല്ല അത്. ബാലകൃഷ്ണന്‍ സഖാവിന്റെ കയ്യിലുള്ളത് മനസ്സറിയും യന്ത്രമാണ്. ആ യന്ത്രം വെച്ച് നോക്കിയാല്‍ ഒരാളുടെ പാര്‍ട്ടിക്കൂറ് തെളിഞ്ഞുകാണാം. യന്ത്രം കയ്യില്‍ കെട്ടിവെച്ച് സ്വിച്ച് അമര്‍ത്തി ചുവപ്പ് സിഗ്‌നല്‍ തെളിഞ്ഞാല്‍ ആള്‍ തികഞ്ഞ സഖാവ് തന്നെ. ചുവപ്പ് മിന്നി കത്തുകയും പച്ച തെളിഞ്ഞു കത്തുകയും ചെയ്താല്‍ സഖാവിന്റെ കൂറ് എസ്.ഡി.പി.ഐയോടാണ്. അസുഖത്തിന് ചികിത്സിക്കുന്ന വേളയിലാണ് ബാലകൃഷ്ണന്‍ സഖാവിന് ഈ മനസ്സറിയും യന്ത്രം കിട്ടിയത്. അതിന്റെ ശക്തി പരിശോധിക്കാന്‍ കൈത്തണ്ടയില്‍ കെട്ടിവച്ച സമയത്താണ് സഖാവ് പാര്‍ട്ടി പരിപാടിയില്‍ പ്രസംഗിക്കാന്‍ പോയത്. സഖാവ് കൈയുയര്‍ത്തി പ്രസംഗിക്കുമ്പോള്‍ കയ്യില്‍ കെട്ടിയ യന്ത്രം കണ്ണില്‍പ്പെട്ട ചില പത്രക്കാര്‍ അത് സഖാവ് ഉറുക്ക് കെട്ടിയതാണ് എന്ന കഥയുണ്ടാക്കി. സത്യം പുറത്ത് പറയാന്‍ പറ്റാത്തതു കൊണ്ട് അത് രക്തസമ്മര്‍ദ്ദം പരിശോധിക്കാനുള്ള യന്ത്രം ആണെന്ന് സഖാവ് വിശദീകരിച്ചു. ഈ യന്ത്രം ഉപയോഗിച്ച് പാര്‍ട്ടിയിലെ മുഴുവന്‍ മുസ്ലിം അംഗങ്ങളെയും പരിശോധിച്ച് ഒരാളുപോലും എസ്.ഡി.പി.ഐക്കാരനല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പാര്‍ട്ടിക്കകത്ത് എസ്ഡിപിഐക്കാര്‍ നുഴഞ്ഞു കയറിയിട്ടില്ല എന്ന് സഖാവ് പത്രക്കാരോട് പറഞ്ഞത്

അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം എസ്ഡിപിഐക്കാരനാണ് എന്ന് ചില സഖാക്കള്‍ പി.ചന്ദ്രാനന്ദന്‍ സ്മാരകത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചപ്പോള്‍ ബാലകൃഷ്ണന്‍ സഖാവ് യന്ത്രവുമായി ആലപ്പുഴയിലെത്തി. സലാമിന്റെ കയ്യില്‍ യന്ത്രം കെട്ടിവച്ച് ഓണ്‍ ആക്കിയപ്പോള്‍ ആദ്യം പച്ച കത്തി എങ്കിലും പിന്നെ തെളിഞ്ഞത് ചുവപ്പാണെന്ന് കണ്ടു നിന്ന സഖാക്കള്‍ സാക്ഷി പറഞ്ഞതോടെ സലാമിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടി. ഇതോടെ സലാമിന്റെ പാര്‍ട്ടി കൂറിലെ സംശയം തീര്‍ന്നു. എസ്എഫ്‌ഐ കാലംമുതല്‍ സലാമിന്റെ ചോര ചുവന്നതാണെന്ന് സഖാവ് പത്രക്കാരോട് തീര്‍ത്തുപറഞ്ഞു. ഈ യന്ത്രവുമായി സഖാവ് പിന്നീട് പോയത് ഈരാറ്റുപേട്ടക്കാണ്. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷക്കെതിരെ എസ്ഡിപിഐക്കാര്‍ക്കൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയം പാസ്സാക്കി എടുത്ത ലോക്കല്‍ സെക്രട്ടറി കെ.എം. ബഷീറിന്റെ കൈയ്യില്‍ യന്ത്രം കെട്ടി ഓണാക്കി. പച്ച തെളിഞ്ഞു കത്തി എന്ന് മാത്രമല്ല വൈകാതെ യന്ത്രം തന്നെ ഫ്യൂസായിപ്പോയി. അത്രയ്ക്കായിരുന്നു ആ സഖാവിന്റെ പച്ച രക്തത്തിന്റെ ചൂട്.

ബഷീറിനൊപ്പം പതിനെട്ട് പേരെ മൂന്നുമാസത്തേക്ക് സസ്‌പെന്റ് ചെയ്തുകൊണ്ട് ബാലകൃഷ്ണന്‍ സഖാവ് ഉത്തരവിറക്കി തടി രക്ഷിച്ചു. ഏതായാലും യന്ത്രം കേടായതിനാല്‍ സഖാവിന് സമാധാനമായി. ഇനി ഒരു പരിശോധനയും ഇല്ലാതെ പാര്‍ട്ടിയിലെ എല്ലാ മുസ്ലിം അംഗങ്ങള്‍ക്കും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമല്ലോ!

Share26TweetSendShare

Related Posts

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

ഉദയനിധിയുടെ വാളിന്റെ നീളം മതിയാകുമോ?

ഗണപതി അലര്‍ജി, തങ്ങള്‍ പ്രിയങ്കരം

ശിവന്‍കുട്ടിയുടെ കസ്തൂരി മാമ്പഴം കാക്കച്ചി കൊത്തിപ്പോയേ!

സാവര്‍ക്കര്‍ ഇടതനായി!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്

യുഗപുരുഷനായ ശ്രീനാരായണഗുരു

സനാതന ഭാരതം

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies