ആനപ്പക എന്നൊരു ചൊല്ലുണ്ട്. ഉള്ളില്‍ കൊണ്ടു നടന്നു പകവീട്ടുന്നവരെക്കുറിച്ചാണ് ഇങ്ങനെ പറയാറ്. കൊന്നാലോ ച ത്താലോ ഈ പക തീരും. കൊന്നാലും ചത്താലും തീരാതെ ഇഞ്ചിഞ്ചായി പക വീട്ടി രസിക്കുന്നതി നു കമ്മ്യൂണിസ്റ്റ് പക എന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ. ഇതിന്റെ ഒരു രക്തസാക്ഷിയാ ണ് പഴയ കമ്മ്യൂണിസ്റ്റ് നേതാവായ എം.വി. രാഘവന്‍. എം.വി.ആറിനെ കൊല്ലാനായിരുന്നു 1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ സി.പി.എം. അണികളെ ഒരുക്കിനിര്‍ത്തിയത്. എന്നാല്‍ അന്നത്തെ വെടിവെപ്പില്‍ അഞ്ച് സി.പി.എമ്മുകാര്‍ രക്തസാക്ഷികളായി എന്നത് ചരിത്രം. ഇവരെ കൂടാതെ ഒരു രക്തസാക്ഷിമണ്ഡപവും ജീവിച്ചിരിക്കുന്ന പുഷ്പന്‍ എന്ന ഒരു രക്തസാക്ഷിയേയും കിട്ടി എന്നത് പാര്‍ട്ടിക്കുള്ള നേട്ടം. ജീവിച്ചിരിക്കെ എം.വി. രാഘവന്റെ ദേഹത്ത് ഒന്നും ചെയ്യാന്‍ സി.പി.എമ്മിനു സാധിച്ചില്ല.
എന്നാല്‍ അധികം വൈകാതെ രാഘവന്റെ കുടുംബത്തെ രണ്ടുചേരിയാക്കാന്‍ അവര്‍ക്കു സാധിച്ചു. സംസാരശേഷിപോലും ഇല്ലാതായ രാഘവന്റെ അവശമായ ശരീരത്തെ പാര്‍ട്ടി ക്യാമ്പിലെത്തിച്ച് അവര്‍ പക വിട്ടല്‍ തുടര്‍ന്നു. പിന്നെ അവര്‍ രാഘവന്റെ പാര്‍ട്ടിയെ രണ്ടാക്കി അരവിന്ദാക്ഷന്‍ വിഭാഗത്തെ തങ്ങളുടെ വാലാട്ടികളാക്കി. അവരുടെ മറവില്‍ സിഎംപി ആപ്പീസ് പിടിച്ചെടുത്തു. അവിടെയും തീര്‍ന്നില്ല സി.പി.എമ്മിന്റെ പക. സി.എം.പിയുടെ കണ്ണൂരിലെ പാര്‍ട്ടി ആപ്പീസുതന്നെ ഇല്ലാതാക്കിക്കഴിഞ്ഞു. യോഗശാല റോഡിലെ സി.എം.പിയുടെ ജില്ല കമ്മറ്റി ഓ ഫീസായ ഇ.പി. കൃ ഷ്ണന്‍ നമ്പ്യാര്‍ സ്മാരകമന്ദിരം ഇപ്പോള്‍ സി പിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പോ ക്കറ്റ് സംഘടനയായ ഐ.ആര്‍.പി.സിയുടെ ഓഫീസാണ്. അരവിന്ദാക്ഷന്‍ വിഭാഗക്കാരുടെ സമ്മതം പോലുമില്ലാതെയാണ് ഈ ഓഫീസ് മാറ്റം. കോടതിയില്‍ തര്‍ക്കത്തിലിരിക്കുന്ന കെട്ടിടമാണ് സി.പി.എം കയ്യടക്കിയിരിക്കുന്നത്. ഒരുവശത്ത് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണവും മറുവശത്ത് എം.വി. രാഘവന്‍ ഉണ്ടാക്കിയ ആസ്തികള്‍ കയ്യടക്കലും ഒന്നിച്ചു നടപ്പാക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ മൂലസ്രോതസ് തീര്‍ത്താല്‍ തീരാത്ത സ്റ്റാലിനിസ്റ്റ് പകയാണ്. ഇത് കണ്ട് മുകളിലിരുന്ന് എം.വി. രാഘവന്‍ കണ്ണീര്‍വാര്‍ക്കുന്നുണ്ടാവും.