Sunday, July 13, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

വീട്ടിലേക്ക് വന്ന വല്യമ്മാമ്മ

കെ.ജി.രഘുനാഥ്

Print Edition: 24 September 2021

ഒരുദിവസം രാവിലെ ചായ കുടി കഴിഞ്ഞ് അച്ഛന്‍ പറമ്പില്‍ ഏതോ പണിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് വല്യമ്മാമ വീട്ടിലേക്ക് വന്നത്. വല്യമ്മാമയെ കണ്ടതും അച്ഛന്‍ പണി മതിയാക്കി മുറ്റത്തേയ്ക്കു വന്നു.
”പാടത്തു വരുന്നവഴിക്ക് ഇവിടൊന്നു കേറാമെന്നു കരുതി. പശു പ്രസവിച്ചു എന്നു കേട്ടല്ലോ. പാലുള്ള കൂട്ടത്തിലാണോ ഗോവിന്ദാ?”വല്യമ്മാമ ചോദിച്ചു.
”നാടന്‍ പശുവല്ലേ, മൂന്നാലു ഗ്ലാസ്സ് പാലു കിട്ടുന്നുണ്ട്. അമ്മാവന്‍ കയറി ഇരിക്കൂ.” അച്ഛന്‍ വല്യമ്മാമയെ അകത്തേയ്ക്കു ക്ഷണിച്ചു.
അപ്പോഴേയ്ക്കും നന്ദിനി തുള്ളിച്ചാടിക്കൊണ്ട് മുറ്റത്തു വന്നുനിന്നു. കണ്ണന്‍ അതിനെ പിടിക്കാന്‍ നോക്കി.
”പൊട്ടന്റെ കാളയുടെ കുട്ടിയല്ലേ? അത് ഇനത്തിലെ കാളയാ. കണ്ടിട്ട് കുത്തിവെപ്പിച്ച കുട്ടിയുടെ ലക്ഷണമുണ്ട്. പശുക്കുട്ടി ആയത് നിന്റെ ഭാഗ്യം.” അമ്മാവന്‍ മുറ്റത്തു തുള്ളിച്ചാടിയ കുട്ടിയെ നോക്കിക്കൊണ്ട് പറഞ്ഞു.
അമ്മാവന്‍ കൃത്യമായി കാര്യങ്ങളെല്ലാം അറിഞ്ഞത് എങ്ങനെയാണെന്ന് കണ്ണന് മനസ്സിലായില്ല. അതെല്ലാം കേട്ടതല്ലാതെ അച്ഛന്‍ മറുപടിയൊന്നും പറഞ്ഞില്ല.
”കറുപ്പുനിറമുള്ള പശുവിന്റെ പാലിന് മറ്റു പശുക്കളുടെ പാലിനെക്കാള്‍ ഗുണമുണ്ടെന്ന് കേട്ടിട്ടുണ്ട്.” വല്യമ്മാമ ചിരിച്ചുകൊണ്ട് പറഞ്ഞു.
അച്ഛന്‍ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. പശു കറുത്തതാ ണെങ്കിലും വെളുത്തതാണെങ്കിലും പാലിന് ഗുണവ്യത്യാസം ഉണ്ടാവില്ലെന്നാണ് അവന്‍ കരുതിയത്. വല്യമ്മാമ അങ്ങനെ പറഞ്ഞത് കറുമ്പിയുടെ പാലിനു വേണ്ടിയാവുമെന്ന് കണ്ണന്‍ സംശയിച്ചു.
”പാടത്ത് പണിക്കാര് ഇപ്പോ വരും. ഞാന്‍ ഇറങ്ങ്ണൂ.” അമ്മാവന്‍ വളഞ്ഞ ചൂരല്‍പ്പിടിയുള്ള ശീലക്കുട നിവര്‍ത്തി മുറ്റത്തുനിന്നും ഇടവഴിയിലേയ്ക്കിറങ്ങി. ചെറിയ വെയിലത്തും അമ്മാവന്‍ കുട നിവര്‍ത്തിയാണ് പുറത്തിറങ്ങുന്നത്. കുടയുടെ തുണി വല്യമ്മാമന്റെ മുടിപോലെ നരച്ചത് കണ്ണന്‍ കണ്ടു.
പിറ്റേദിവസം പശുവിനെ കറന്നപ്പോള്‍, ഒരു ചെറിയ തൂക്കുപാത്രത്തില്‍ ഒരു ഗ്ലാസ്സ് പാല് വല്യമ്മാമന്റെ വീട്ടില്‍ കൊണ്ടു കൊടുക്കാന്‍ അമ്മ ചേച്ചിയെ ഏല്‍പിച്ചു. അപ്പോള്‍ തലേദിവസം വല്യമ്മാമ പറഞ്ഞ കാര്യം കണ്ണന്‍ ഓര്‍ത്തു.
”കറുത്ത പശുവിന്റെ പാലിന് ഗുണം കൂടുതലുണ്ടോ അമ്മാ?” അവന്‍ ചോദിച്ചു.
”ഒരു പുതിയ കണ്ടുപിടിത്തം.” ചേച്ചി കണ്ണനെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അതു കേട്ട് അമ്മയും ചിരിച്ചു.
”ഇന്നലെ വല്യമ്മാമ അച്ഛനോട് പറയുന്നത് ഞാന്‍ കേട്ടതാ..” കണ്ണന്‍ പറഞ്ഞു.
”അതേ നിന്റെ വല്യമ്മാമയ്ക്ക് ഇവിടുന്ന് പാലു കിട്ടണം. അതിനു വേണ്ടി പറഞ്ഞതാ.” അവന്‍ ചിന്തിച്ചതാണ് അമ്മയും പറഞ്ഞത്.
”ചേച്ചിയോടൊപ്പം ഞാനുംകൂടി പോവാം.” കണ്ണന്‍ പറഞ്ഞു.
”ഒരു ഗ്ലാസ്സ് പാലുമായി രണ്ടുപേരുംകൂടി പോവണ്ട. എങ്കില് നീ കൊണ്ടു കൊടുത്തോ.” ചേച്ചി പറഞ്ഞു.
”നിനക്ക് കൊണ്ടുകൊടുക്കാന്‍ പറ്റുമോ?.” അമ്മ സംശയത്തോടെ ചോദിച്ചു.
കണ്ണന്‍ ചിരിച്ചുകൊണ്ട് തലയാട്ടി. വല്യമ്മാവന്റെ വീട് അര കിലോമീറ്റര്‍ അകലെയാണെങ്കിലും നാലഞ്ച് പറമ്പുകള്‍കടന്ന് കുറുക്കുവഴിയിലൂടെ പെട്ടെന്ന് വീട്ടിലെത്താം. അവിടെച്ചെന്നാല്‍ എന്തെങ്കിലും കഴിക്കാന്‍ വല്യമ്മായി നല്‍കും. അതുകൊണ്ട് അവിടെ പോകുന്നത് കണ്ണന് ഇഷ്ടമാണ്.
”നിന്റെ ആ വള്ളിനിക്കറ് മാറ്റി സ്‌കൂളിലിടുന്ന നിക്കറ് ഇട്ടു പോയാല്‍ മതി …” ചേച്ചി പറഞ്ഞു.
വള്ളിനിക്കറ് മാറ്റി, സ്‌കൂളില്‍ ഇടുന്ന നിക്കറുമിട്ട് കണ്ണന്‍ അമ്മയുടെ കയ്യില്‍നിന്നും തൂക്കു പാത്രത്തിലാക്കിയ പാലുമായി വല്യമ്മാമന്റെ വിട്ടീലേക്ക് പോകാനിറങ്ങുമ്പോള്‍ ചേച്ചി കണ്ണന്റെ ചെവിയില്‍ ഒരു സ്വകാര്യം പറഞ്ഞു.
”എന്താ കണ്ണാ അവള് അടക്കം പറഞ്ഞത്.?” അമ്മ ചോദിച്ചു.
”വല്യമ്മാവന്റെ വീട്ടിലെ പുളിമരത്തിന്റെ ചുവട്ടില്‍ വീണുകിടക്കുന്ന പുളി പറക്കിക്കോണ്ടു വരണമെന്ന്..” കണ്ണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
പാലുമായി വല്യമ്മാമന്റെ വീട്ടിലെ പടി കയറിയപ്പോള്‍ അവിടെ അന്ന് പലഹാരത്തിന് ദോശ ആയിരിക്കണമേ എന്നാണ് കണ്ണന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചത്. അവിടുന്ന് ദേശ കഴിക്കുമ്പോഴൊ ക്കെ അവിടുത്തെ ദോശയ്ക്കും ചട്‌നിക്കും വീട്ടിലുണ്ടാക്കുന്നതി നേക്കാള്‍ കൂടുതല്‍ സ്വാദുണ്ടെന്ന് അവന് തോന്നിയിട്ടുണ്ട്.
(തുടരും)

Share1TweetSendShare

Related Posts

കടലാസിലെ കഥ (ഹാറ്റാചുപ്പായുടെ മായാലോകം 14)

ജഗന്നാഥ സ്വാമി

ബാര്‍കോഡ്

മടക്കം മറുപടിയുമായി (ഹാറ്റാചുപ്പായുടെ മായാലോകം 13)

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies