കളപ്പുരയുടെ കഴുക്കോലില്‍ കഴിഞ്ഞവര്‍ഷം ഉണ്ടായ നാലഞ്ചു കുമ്പളങ്ങ അച്ഛന്‍ കെട്ടിത്തൂക്കിയിട്ടി രുന്നു. പാകമായ കുമ്പളങ്ങ കെട്ടി ത്തൂക്കിയിട്ടാല്‍ ഒരു വര്‍ഷം കഴിഞ്ഞാലും കേടുവരില്ലെന്ന് അപ്പോള്‍ അച്ഛന്‍ പറഞ്ഞിരുന്നു. അതില്‍ തൊട്ടപ്പോള്‍ കൈ ചുണ്ണാമ്പു തേച്ചതുപോലെ വെളുത്തത് കണ്ണന് ഓര്‍മ്മവന്നു.
ചിരകിയ കുമ്പളയ്ങ്ങയും കയ്യില്‍ ഒരു കടലാസ്സു പൊതിയു മായി അച്ഛന്‍ കളപ്പുരയിലേയ്ക്കു കയറിയപ്പോള്‍ പൊതിയില്‍ എന്താ ണെന്ന് അവന് മനസ്സിലായില്ല. പൊതി അഴിച്ചപ്പോള്‍ അത് ശര്‍ക്കരയാണെന്ന് മനസ്സിലായി. അവന്റെ വായില്‍ വെള്ളം ഊറി.
”അച്ഛാ ഒരു കുഞ്ഞിക്കഷണം ശര്‍ക്കര..” കണ്ണന്‍ കൈനീട്ടിക്കൊണ്ട് പറഞ്ഞു.
”ശര്‍ക്കരയല്ല, കരിപ്പൊട്ടിയാ.” അച്ഛന്‍ ഒരു കഷണം പൊട്ടിച്ച് കണ്ണന്റെ കയ്യില്‍ കൊടു
ത്തിട്ട് പറഞ്ഞു.
”കരിപ്പൊട്ടിയും
ശര്‍ക്കരയും തമ്മില്‍
എന്താ അച്ഛാ
വ്യത്യാസം?” കയ്യിലിരുന്ന കരിപ്പൊട്ടി നക്കിക്കൊണ്ട്
അവന്‍ ചോദിച്ചു.
”ശര്‍ക്കര ഉണ്ടാക്കുന്നത് കരിമ്പില്‍ നിന്നാണെങ്കില്‍ കരിപ്പു കട്ടി ഉണ്ടാക്കുന്നത് കരിമ്പനയുടെ കള്ളില്‍നിന്നാണ്. കരിപ്പുകട്ടി, കരിപ്പൊട്ടി, പനംചക്കര എന്നിങ്ങനെ ഓരോ ദേശങ്ങളിലും ഇതിന് ഓരോ പേരു പറയും.” അച്ഛന്‍ പറഞ്ഞു.
കരുപ്പുകട്ടിയുടെ മുകളില്‍ ഉച്ചിയില്‍ കെട്ടിയതുപോലെ ഇരുന്നത് പൊട്ടിച്ചതാണ് അച്ഛന്‍ കണ്ണന് കൊടുത്തത്. അച്ഛന്‍ എപ്പോഴും കൊണ്ടുനടക്കുന്ന മടക്കുകത്തികൊണ്ട് കരുപ്പുകട്ടി ചീകുന്നതും നോക്കി കണ്ണന്‍ അച്ഛന്റെ അടുത്തിരുന്നു.
വായിലിട്ടത് നുണഞ്ഞു കഴിഞ്ഞപ്പോള്‍ അച്ഛന്റെ അനുവാദം ചോദിക്കാതെ അവന്‍ വീണ്ടും അല്പംകൂടി പൊട്ടിച്ചു വായിലിട്ടു
.
ചെരുകിക്കഴിഞ്ഞ കുമ്പളങ്ങയില്‍ കരുപ്പുകട്ടി ചീകിയിട്ടശേഷം കൈകൊണ്ട് ഞെവിടി അത് പായസം പോലെ ആക്കിയ ശേഷമാണ് കറുമ്പിയുടെ നേരെ അച്ഛന്‍ പാത്രം നീട്ടിയത്. കറുമ്പി സന്തോഷത്തോടെ തിരക്കുകൂട്ടി അത് കഴിച്ച് പാത്രം നക്കി ത്തുടയ്ക്കുന്നത് കണ്ടപ്പോള്‍ പാത്രംകൂടി കറുമ്പി തിന്നുമെന്ന് കണ്ണന് തോന്നി.
”ആ കുട്ടിക്കുകൂടി ഇത്തിരി..” കണ്ണന്‍ പറഞ്ഞു.
”കുട്ടി ഇതൊന്നും കഴിക്കാറായിട്ടില്ല.” അച്ഛന്‍ പറഞ്ഞു.
പാത്രവുമായി കളിയിലില്‍നിന്ന് മുറ്റത്തേക്കിറങ്ങിയിട്ടും കണ്ണന്‍ പശുക്കുട്ടിയെ നോക്കിക്കൊണ്ട് കളിയിലില്‍നിന്നു. പശുക്കുട്ടിയെ തൊടാന്‍ നോക്കിയെങ്കിലും കറുമ്പി തലയാട്ടി അവനെ ഭയപ്പെടുത്തി. കുട്ടി തൊഴുത്തില്‍നിന്ന് മുറ്റത്തേ യ്ക്ക് ചാടുന്നതും കാത്ത് അവന്‍ കുറച്ചുനേരം നിന്നു. കറുമ്പിയുടെ കുട്ടിക്ക് എന്താ പേരിടേണ്ടതെന്ന് അപ്പോള്‍ അവന്‍ ആലോചിച്ചു. സന്ധ്യാസമയത്ത് ഭാഗവതം വായിച്ചതിനുശേഷമാണ് അച്ഛന്‍ സ്‌കൂളിലെ കാര്യങ്ങളെല്ലാം ചോദിക്കുക. ആ സമയത്ത് അച്ഛനോടുതന്നെ ചോദിക്കാമെന്ന് തീരുമാനിച്ചു.
പകല്‍ മുഴുവന്‍ അച്ഛന്‍ ഓരോ പണികളിലാവും. സന്ധ്യക്കു മുമ്പ് കുളിച്ച് ലുങ്കി മാറ്റി മുണ്ടുടുത്ത് തോളത്ത് വെള്ള തോര്‍ത്തുമിട്ട് റോഡു വക്കിലുള്ള നാരായണേട്ടന്റെ പീടികയിലേക്കു പോകും. പീടികത്തിണ്ണയില്‍ കൂട്ടുകാരുമായി നാട്ടുവര്‍ത്തമാനം പറഞ്ഞ് കുറച്ചുനേരം അച്ഛന്‍ ഇരിക്കാറുണ്ട്. സന്ധ്യകഴിഞ്ഞിട്ടാണ് വീട്ടില്‍ വരുന്നത്.
അച്ഛന്‍ ഭാഗവതം വായിക്കാന്‍ ഇരിക്കുമ്പോള്‍ കണ്ണനെ അടുത്തു പിടിച്ചിരുത്തും. കര്‍ക്കിടക മാസത്തില്‍ മാത്രമാണ് രാമായണം വായിക്കുന്നത്. മറ്റുള്ള മാസങ്ങളില്‍ പ്രര്‍ത്ഥനയ്ക്കുശേഷം ഭാഗവതമാണ് വായിക്കുക. അതിനുശേഷമാണ് സ്‌കൂളിലെ കാര്യങ്ങളൊക്കെ ചോദിക്കുക.
പ്രാര്‍ത്ഥന കഴിഞ്ഞ് അത്താഴം ഉണ്ണുന്നതുവരെയുള്ള സമയത്തു മാത്രമാണ് അച്ഛന്‍ വെറുതെ ഇരിക്കുന്നത് കണ്ണന്‍ കണ്ടിട്ടുള്ളത്. അപ്പോഴും വെറുതെ ഇരിക്കുക യാണെന്ന് പറയാന്‍ കഴിയില്ല. ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകങ്ങള്‍ ചിലപ്പോള്‍ അത്താഴത്തിന്റെ സമയംവരെ വായിച്ചിരിക്കും. അല്ലെങ്കില്‍ അമ്മയുമായി ഉമ്മറത്തെ തിണ്ണയില്‍ നാട്ടുകാര്യവും വീട്ടുകാര്യവും പറഞ്ഞിരിക്കും.
അന്ന് പ്രാര്‍ത്ഥിക്കാന്‍ വിളക്കിനു മുന്നില്‍ ഇരുന്നപ്പോള്‍ തന്റെ മനസ്സിലിരുന്ന കാര്യം ചേച്ചിയോട് പറഞ്ഞാലോ എന്ന് കണ്ണന്‍ ആലോചിച്ചു. രാമനാമം ജപിച്ചു കഴിഞ്ഞപ്പോള്‍ ചേച്ചി വിളക്കിനുമുന്നില്‍നിന്ന് എഴുന്നേറ്റ് പഠിക്കാനായി റാന്തല്‍ വിളക്കിന്റെ അടുത്തേയ്ക്കുപോയി. എഴുന്നേറ്റ പ്പോള്‍ കണ്ണന്റെ ദേഹത്ത് ചേച്ചി തോണ്ടിയത് എന്തിനെന്ന് മനസ്സിലാ യില്ല. ചേച്ചി ആഗ്യംകാട്ടി വിളിച്ച പ്പോള്‍ കണ്ണന്‍ എഴുന്നേറ്റ് ചേച്ചി യുടെ അടുത്തേയ്ക്കു ചെന്നു.
”കണ്ണാ, കറുമ്പിയുടെ കുട്ടിക്ക് നന്ദിനി എന്ന് നമുക്ക് പേരിട്ടാലോ?” പശുക്കുട്ടിക്ക് പേരിടണ്ട കാര്യമാണ് ചേച്ചിയും ആലോചിക്കുന്നുണ്ടെന്ന് അതു കേട്ടപ്പോള്‍ മനസ്സിലായി. താന്‍ വിചാരിച്ച കാര്യം ചേച്ചി എങ്ങിനെ മനസ്സിലാക്കി എന്ന് അവന്‍ അത്ഭുതപ്പെട്ടു.
”എന്തിനാ ചേച്ചി നന്ദിനി എന്ന് പേരിടുന്നത്.?”അവന്‍ ചോദിച്ചു.
”നന്ദിനി സ്വര്‍ഗ്ഗത്തെ പശുവാണ്.” ചേച്ചി പറഞ്ഞു.
”സ്വര്‍ഗ്ഗത്ത്, പശുവുണ്ടോ..?” കണ്ണന്‍ ആശ്ചര്യത്തോടെ ചോദിച്ചു.
”നീ അച്ഛനോട് ചോദിച്ചാ അച്ഛന്‍ നന്ദിനിയുടെ കഥ പറഞ്ഞുതരും.”
ചേച്ചി പറഞ്ഞതു കേട്ടപ്പോള്‍ അച്ഛന്‍ എത്രയും പെട്ടെന്നു വന്നിരുന്നെങ്കില്‍ എന്നാണ് ആഗ്രഹിച്ചത്.
കൈസര്‍ കുരയ്ക്കുന്നതു കേട്ടപ്പോള്‍ അച്ഛനാണോ വന്നതെന്ന് നോക്കാനായി അവന്‍ മുറ്റത്തേക്കിറങ്ങി. കൈസര്‍ നിര്‍ത്താതെ കുരയ്ക്കുയാണ്. നിഴല്‍ കണ്ടാലും നായ കുരയ്ക്കുമെന്ന് അമ്മ പറഞ്ഞത് ഓര്‍ത്തു.
”കൈസറെ..” കണ്ണന്‍ വിളിച്ചു. അപ്പോഴേയ്ക്കും അത് വാലാട്ടി ക്കൊണ്ട് അവന്റെ അടുത്തുവന്നു. അച്ഛന്‍ കൈവെള്ളയില്‍വച്ച് കൈസറെ കൊണ്ടുവന്ന രംഗമാണ് അപ്പോള്‍ അവന്‍ ഓര്‍ത്തത്.