Sunday, October 1, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

കൂട്ടുകാരുടെ വീരനായകൻ (കാമധേനു നോവൽ-13 )

കെ.ജി.രഘുനാഥ്

Print Edition: 16 July 2021

ക്ലാസ്സില്‍ കയറി പുസ്തകം ബഞ്ചില്‍ വച്ച് ഉണ്ണിയും രാജനും കണ്ണന്റെ കയ്യില്‍ പിടിച്ച് ഗ്രൗണ്ടിന്റെ വടക്കെ മൂലയില്‍ നില്‍ക്കുന്ന ഞാ വല്‍മരത്തിന്റെ ചുവട്ടിലേക്ക് ഓടി.
കറുമ്പിപ്പശു പ്രസവിക്കുന്ന ഓരോ രംഗവും കണ്ണന്‍ വിശദമായി പറയുമ്പോള്‍ നാലഞ്ചു കുട്ടികള്‍ കൂടി അതുകേള്‍ക്കാന്‍ അവരുടെ കൂട്ടത്തില്‍ കൂടി. വീര നായകനാണ് താന്‍ എന്ന ഭാവത്തിലാണ് കൂട്ടു കാരുടെ മുന്നില്‍ വിശദമായി കണ്ട തെല്ലാം അവന്‍ അവതരിപ്പിച്ചത്. കണ്ണന്‍ പറഞ്ഞത് അതിശയത്തോ ടെയാണ് അവരെല്ലാം കേട്ടിരുന്നത്.

പശുക്കുട്ടി എഴുന്നേറ്റപ്പോള്‍ വീണതും അച്ഛന്‍ സഹായിച്ചതും മറ്റും കണ്ണന്‍ പറയുമ്പോഴാണ് എല്ലാവരെയും നിരാശപ്പെടുത്തി ക്കൊണ്ട് പ്രാര്‍ത്ഥനയ്ക്കുള്ള മണി മുഴങ്ങിയത്. എന്നിട്ടും ക്ലാസ്സി ലേയ്ക്ക് പോകാതെ കഥപറഞ്ഞു കൊണ്ട് കുറച്ചു സമയംകൂടി നിന്നു. വരാന്തയില്‍ ഗോപാലന്‍മാഷ് ചൂരലുമായി നില്‍ക്കുന്നത് കണ്ട പ്പോള്‍ കണ്ണന്‍ കഥ പറച്ചില്‍ അവ സാനിപ്പിച്ചു. ബെല്ലടിച്ചാലും കളിനിര്‍ത്താതെ ഗ്രൗണ്ടില്‍ നില്‍ക്കുന്നവര്‍ക്ക് രാവിലെതന്നെ സാറിന്റെ വക ചൂരല്‍കഷായം കിട്ടും.

”ബാക്കി ഉച്ചയ്ക്കു പറയാം.” ക്ലാസ്സിലേയ്‌ക്കോടുമ്പോള്‍ കണ്ണന്‍ പറഞ്ഞു.

ടീച്ചര്‍മാര്‍ ആരെങ്കിലും ലീവാ ണെങ്കില്‍ ആ പിരീഡില്‍ ചിലപ്പോള്‍ ഹെഡ്മാസ്റ്റര്‍ കളിക്കാന്‍ വിടാറുണ്ട്. ടീച്ചര്‍മാര്‍ ആരെങ്കിലും ലീവ് ആ വണമേ എന്ന് അവന്‍ ആഗ്രഹിച്ചു. പ്രാര്‍ത്ഥന തുടങ്ങിയതും കമലാ ഭായി ടീച്ചര്‍ ക്ലാസ്സില്‍ എത്തിയതും ഒപ്പമായിരുന്നു. എഴുന്നേറ്റു കണ്ണടച്ചു നില്‍ക്കുമ്പോഴും ആര്‍ക്കും കാണാന്‍ കഴിയാത്ത കാഴ്ച കണ്ട ഒരാളെന്ന നിലയില്‍ ഒരു വീരനായകനെന്ന അഭിമാനം തോന്നി.
കമലാഭായി ടീച്ചര്‍ ഹാജര്‍ വിളിച്ചശേഷം എല്ലാവരെയും ഒന്നു നോക്കി. ടീച്ചര്‍ എല്ലാകുട്ടികളെയും ശ്രദ്ധിക്കുന്നുണ്ടെന്ന് ആ നോട്ടത്തില്‍ നിന്ന് ഓരോ കുട്ടിക്കും മനസ്സിലായി. ടീച്ചറുടെ മലയാളം ക്ലാസ്സ് എല്ലാ കുട്ടികള്‍ക്കും ഇഷ്ടമാണ്.

”ടീച്ചര്‍ ഇന്നലത്തെ കഥയുടെ ബാക്കി…” ആരൊക്കെയോ വിളിച്ചു പറഞ്ഞു.

തലേദിവസം ആനയുടെയും തുന്നല്‍ക്കാരന്റേയും കഥ പറഞ്ഞു തീരുന്നതിന് മുമ്പ് ബല്ലടിച്ചിരുന്നു. എന്തുസംശയവും ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും ചോദ്യം ചോദിക്കുന്ന കുട്ടി എഴുന്നേറ്റു നില്‍ക്കണമെന്ന് ടീച്ചര്‍ക്ക് നിര്‍ബ്ബന്ധ മാണ്. ഒരാള്‍ ചോദിക്കാന്‍ എഴു ന്നേറ്റാല്‍ പിന്നെ മറ്റാരും സംസാരിക്കാനും പാടില്ല. ഒരു ചോദ്യമെങ്കി ലും ഒരു പിരീയിഡില്‍ ഒരു കുട്ടി ചോദിക്കണമെന്ന് നിര്‍ബ്ബന്ധമുള്ള തുകൊണ്ട് എല്ലാകുട്ടികളും ഓരോ രോ ചോദ്യങ്ങളുമായിട്ടാണ് ടീച്ചറുടെ ക്ലാസ്സില്‍ വരുന്നത്.

”ബാക്കിയോ? ഇന്നലെ പറഞ്ഞില്ലേ. അത്രയേ ഉള്ളു.”

”ആനയെ മെരുക്കിയെടുത്തതുപോലെ എന്തുകൊണ്ടാണ് മനുഷ്യന് പുലിയെ ഇണക്കി വളര്‍ ത്താന്‍ കഴിയാത്തത്?” എപ്പോഴും വികൃതി ചോദ്യങ്ങള്‍ ചോദിക്കുന്ന ശിവന്‍കുട്ടിയാണ് ചോദിച്ചത്.
”നായ്ക്കുട്ടിയെപ്പോലെയും പൂച്ചക്കുട്ടിയെപ്പോലെയും പുലിക്കുട്ടി ഇണങ്ങില്ലേ ടീച്ചര്‍.” ടീച്ചര്‍ മൗനമായി നിന്നപ്പോഴേയ്ക്കും ടീച്ചറുടെ ബന്ധുകൂടിയായ ശോഭനയാണ് ചോദിച്ചത്.

”പുലി, മാംസം മാത്രംകഴിക്കുന്ന ജീവിയാണ്. അതിനെ വളര്‍ത്താന്‍ ശ്രമിച്ചാല്‍ വിശക്കുമ്പോള്‍ അത് വളര്‍ത്തുന്ന ആളിനെത്തന്നെ പിടിച്ചു തിന്നും” ടീച്ചര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
”പുലിയുടെ പാല് പശുവിന്റെ പാലുപോലെ മനുഷ്യര്‍ക്ക് കുടിക്കാന്‍ പറ്റുമോ?” കണ്ണന്‍ എഴുന്നേറ്റു നിന്നു ചോദിച്ചു. ശബരിമല അയ്യപ്പന്റെ കഥ പറഞ്ഞപ്പോള്‍ ചെറിയമ്മയുടെ അസുഖം ഭേദമാക്കാന്‍ പുലിപ്പാലിനു പോയ കഥ ടീച്ചര്‍ കുറച്ചു ദിവസംമുമ്പ് പറഞ്ഞത് ഓര്‍ത്തുകൊണ്ടാണ് അവന്‍ ചോദിച്ചത്.

ടീച്ചര്‍ ഒന്നും പറയാതെ കണ്ണനെ നോക്കി ചിരിച്ചു. കുടിക്കാന്‍ പറ്റുമെന്ന് പറഞ്ഞാല്‍ അതിനെ വളര്‍ത്തിക്കൂടെ എന്നാവും അടുത്ത ചോദ്യമെന്ന് ടീച്ചര്‍ക്കറിയാം.
”പുലിയുടെ പാല് അതിന്റെ കുഞ്ഞിന് കുടിക്കാനുള്ളതാണ്.” ടീച്ചര്‍ പറഞ്ഞു.

”എങ്കില്‍, പശുവിന്റെ പാലും പശുവിന്റെ കുട്ടിക്ക് കുടിക്കാനുള്ളതല്ലേ?” കണ്ണന്‍ ചോദിച്ചു.

”അതെ, പക്ഷേ നമ്മള്‍ പശുക്കുട്ടിക്ക് കുടിക്കാനുള്ള പാലാണ് കറന്നെടുക്കുന്നത്.” ടീച്ചര്‍ പറഞ്ഞത് ശരിയാണെന്ന് എല്ലാവര്‍ക്കും തോന്നി. അതുകൊണ്ട് ആരും അതെക്കുറിച്ച് കൂടുതല്‍ ചോദ്യം ചോദിച്ചില്ല.

 

Share10TweetSendShare

Related Posts

ദൈവത്തിന്റെ പാതി

ദിവ്യശക്തി (കൊമരന്‍ ചങ്കു 2)

കൊമരന്‍ ചങ്കു

അമ്മ

തലച്ചെറുമന്‍

കൃഷികാര്യങ്ങള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies