Tuesday, January 31, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

ചുനപ്പാല്‍ (നോവല്‍ കാമധേനു – 7)

കെ.ജി.രഘുനാഥ്

Print Edition: 4 June 2021

ഒരു ദിവസം അച്ഛന്‍ കറുമ്പിയുടെ ചെറിയ മുലകള്‍ ഞെക്കിപ്പിഴിഞ്ഞു നോക്കുന്നത് കണ്ണന്‍ കണ്ടു. കാളയെക്കൊണ്ട് ചവിട്ടിച്ച്, രണ്ടു മൂന്നുമാസം കഴിഞ്ഞിരുന്നു. അപ്പോള്‍ അത് കാലിളക്കി അച്ഛനെ തൊഴിക്കാന്‍ നോക്കി. പ്രസവി ക്കാതെ പശുക്കുട്ടിയെ കറക്കുന്നതെന്തിനാണെന്ന് അവന് മനസ്സിലായില്ല.
”കുട്ടി ഉണ്ടാവാതെ പശുവിനെ കറക്കാന്‍ പറ്റ്വോ അച്ഛാ…?” കണ്ണന്‍ ചോദിച്ചു.
”കറുമ്പി ഗര്‍ഭിണിയാണോ എന്ന് അച്ഛന്‍ പരിശോധിച്ചതാ.” അമ്മ
യാണ് പറഞ്ഞത്. ”കറുമ്പി ഗര്‍ഭിണിയാണെന്നു തോന്നുന്നു.” തേന്‍ പോലുള്ള ചുനപ്പാല്‍ കൈ വെള്ളയില്‍ ഇറ്റിച്ച് അമ്മയെ കാണിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു.
കറുമ്പിയുടെ പാല് അച്ഛന്‍ അവനെ കാണിച്ചു. വെളുപ്പു നിറമില്ലാത്ത തേന്‍ പോലെയുള്ള പാല് കണ്ണന്‍ തൊട്ടുനോക്കി. അപ്പോള്‍ അത് പശപോലെ ഒട്ടുന്നു
ണ്ടായിരുന്നു. അത് പാലാണെന്ന് അച്ഛന്‍ പറഞ്ഞെങ്കിലും കണ്ണന് വിശ്വാസം വന്നില്ല.

”ഇത് പാലല്ലല്ലോ.?” കണ്ണന്‍ പറഞ്ഞു.
”ഇതാ, ചൊനപ്പാല്..”
അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

”ചൊനപ്പാലോ..?” ആശ്ചര്യത്തോട് അതെന്തെന്ന മട്ടില്‍ അവന്‍ ചോദിച്ചു. അങ്ങനെ ഒരു പാലിനെക്കുറിച്ച് കണ്ണന്‍ ആദ്യമായാണ് കേള്‍ക്കുന്നത്.

”കറുമ്പിയുടെ വയറ്റില്‍ ഒരു കുട്ടി വളരുന്നുണ്ടെന്നുള്ളതിന് തെളിവാണ് ഈ പാല്. കുട്ടിക്ക് ഇപ്പോ മൂന്നു മാസമേ പ്രായമായിട്ടുള്ളു. ഇനി ആറുമാസം കൂടി കഴിഞ്ഞാല്‍ കറുമ്പി ആ കുട്ടിയെ പ്രസവിക്കും. അതിനു ശേഷമാണ് നല്ല വെളുത്ത പാല് കിട്ടുന്നത്.” കണ്ണനെ ചേര്‍ത്തുനിര്‍ത്തി അമ്മ സന്തോഷത്തോടെ പറഞ്ഞു. കറുമ്പി ഗര്‍ഭിണി ആയതിലുള്ള സന്തോഷം അച്ഛന്റെയും അമ്മയുടെ മുഖത്ത് കണ്ണന്‍ കണ്ടു.
”എന്തായാലും ആദ്യത്തെ ചവിട്ടില്‍ത്തന്നെ ഗര്‍ഭിണിയായല്ലോ ഭാഗ്യം.” അച്ഛന്‍ പറഞ്ഞു.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനുശേഷം കറുമ്പിക്ക് തീറ്റ കൊടുക്കുന്ന കാര്യത്തില്‍ അച്ഛനും അമ്മയും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ണന് മനസ്സിലായി. വീട്ടിലുണ്ടാക്കുന്ന പലഹാരത്തിന്റെ പങ്കുപോലും കൊടുത്തു. എന്നാല്‍ അവളുടെ കുറുമ്പിന് കുറവുണ്ടായില്ല.

തൊഴുത്തില്‍നിന്ന് അഴിച്ചാല്‍ തിടുക്കത്തില്‍ മുറ്റത്തേയ്ക്കിറങ്ങി കാലുകള്‍ പിന്നിലേക്കിളക്കി അവള്‍ക്ക് ഒരോട്ടം പതിവുണ്ട്. കയറില്‍ പിടിച്ചാലും അവള്‍ നില്‍ക്കില്ല. ഓടുന്നത് അവളുടെ എക്‌സര്‍സൈ സാണെന്ന് അച്ഛന്‍ പറഞ്ഞു.

കഴുത്തിലെ കയറില്‍ അവളെ പിടിച്ചു നിര്‍ത്താന്‍ പ്രയാസമായ പ്പോള്‍ കുതിരയെ നിയന്ത്രിക്കുന്നതു പോലെ ഒരു ‘മോറക്കയര്‍’ അച്ഛന്‍ അവള്‍ക്കായി ഉണ്ടാക്കി. കീഴ്ത്താടി യേയും മേല്‍ത്താടിയെയും ബന്ധിപ്പി ച്ചുകൊണ്ട് കൊമ്പിനും ചെവിക്കും ഇടയിലൂടെ കട്ടികുറഞ്ഞ കയറു കൊണ്ട് ഉണ്ടാക്കുന്ന ആ കുരിക്കില്‍ കഴുത്തിലെ കയറ് കൊരുത്തെടുത്ത് വലിച്ചാല്‍ വേഗത്തില്‍ അവള്‍ക്ക് കുതറി ഓടാന്‍ കഴിയില്ല.
കാളകളെ നിയന്ത്രിക്കാന്‍ മൂക്കു കുത്തുമെങ്കിലും പശുക്കളെ സാധാരണ മോറക്കയറിലാണ് നിയ ന്ത്രിക്കുന്നത്. മോറക്കയറിലും നിയ ന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അച്ഛന്‍ അവളുടെ മൂക്കും കുത്തി. അടുത്ത വീട്ടിലെ കൃഷ്‌ണേട്ടനും അച്ഛനുംകൂടി വളരെ പണിപ്പെട്ടാണ് മൂക്കു കുത്തിയത്. കൃഷ്‌ണേട്ടന്‍ കറുമ്പിയുടെ തല താങ്ങിപ്പിടിച്ചു. കനം കുറഞ്ഞ മുര്‍ച്ചയുള്ള ഇരുമ്പു കമ്പി പച്ച ഓലയുടെ ഉള്ളില്‍ തിരുകി മൂക്കുകയറിനോട് ഒപ്പംവച്ച് മൂക്കിന്റെ രണ്ട് ഓട്ടകള്‍ക്കും ഇടയില്‍ മറ്റൊരു ഓട്ടകൂടി ഉണ്ടാക്കി. ബലമുള്ള നൂലുകൊണ്ടുള്ള മൂക്കുകയര്‍ ആ ഓട്ടയിലൂടെ തിരികി കയറ്റി. മൂക്കുകുത്തിയപ്പോള്‍ കറുമ്പിയുടെ മൂക്കിലൂടെ ചോര വരുന്നത് കണ്ണന്‍ കണ്ടു. കറുമ്പിക്ക് നന്നായി വേദനി ച്ചിട്ടുണ്ടാവും എന്നാലോചിച്ചപ്പോള്‍ കണ്ണന് സങ്കടം വന്നു.

ഒരു മീറ്ററോളം നീളമുള്ള ചുവപ്പു നിറമുള്ള നൂലുകൊണ്ടുണ്ടാക്കിയ ചെറിയ കയറിന്റെ ഇരു വശവും കറുമ്പിയുടെ ചെറിയ കൊമ്പിനും ചെവിക്കും ഇടയിലൂടെ അല്പം അയച്ചാണ് അച്ഛന്‍ കെട്ടിയത്. കഴുത്തിലെ കയര്‍ മൂക്കിലെ കയറുമായി ബന്ധിപ്പിച്ചതുകൊണ്ട് അവള്‍ക്ക് കുതറി ഓടാനെന്നല്ല അനങ്ങാന്‍ പോലും കഴിയില്ലെന്ന് അവന് മനസ്സിലായി. ചോര വന്നഭാഗത്ത് അരച്ചുവച്ച ഏതോ പച്ചമരുന്ന് അപ്പോള്‍ അച്ഛന്‍ പുരട്ടി.
”ഇനി മൂക്ക് പഴുക്കില്ല. നീ കുറുമ്പു കാണിച്ചിട്ടല്ലേ മൂക്കു കുത്തിയത്.” മരുന്ന് മൂക്കില്‍ തേച്ചിട്ട് സ്‌നേഹത്തോട് കറുമ്പിയുടെ ദേഹത്ത് തടവിക്കൊണ്ട് അച്ഛന്‍ പറഞ്ഞു.
(തുടരും)

Share4TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

നാരദസൂത്രം (ശ്രീകൃഷ്ണകഥാരസം 1)

ഗണപതി കല്യാണം നീളെ……നീളെ (നടക്കാത്ത കല്യാണം/ നടക്കാത്ത കാര്യം)

വേഴാമ്പല്‍

വിവേകാനന്ദ സംഗമം

തോണിയാത്ര

ഭഗീരഥപ്രയത്നം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies