Monday, September 25, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

ഹമാസ് നേതാവാകാന്‍ യോഗ്യന്‍ ബേബി സഖാവ് തന്നെ

ശാകല്യന്‍

Print Edition: 21 may 2021

ഇസ്രേയലിന്റെ റോക്കറ്റാക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൂട്ടത്തോടെ ഖബറിസ്ഥാനിലായപ്പോള്‍ ഒരു നേതാവിനെ തേടിനടക്കുകയായിരുന്നത്രെ ജിഹാദികള്‍. അപ്പോഴാണ് കേരളത്തില്‍നിന്ന് കട്ടക്ക് ഒരു പിന്തുണ കിട്ടിയത്. ”പാലസ്തീനിലെ ദേശീയ പോരാളികളായ ഹമാസിന് ചുകപ്പന്‍ പിന്തുണ” എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ എം.എ. ബേബി സഖാവ് പോസ്റ്റിട്ടത് കണ്ട് ഹമാസ് അണികള്‍ തക്ബീര്‍ മുഴക്കിയത്രെ! രോമാഞ്ചകഞ്ചുകമണിഞ്ഞ ജിഹാദികള്‍ ബേബി സഖാവിന്റെ ബയോഡാറ്റ തപ്പിയെടുത്തു. അതുകണ്ട് അവര്‍ അമ്പരന്നുപോയത്രെ. അത്രയ്ക്ക് കേമമായിരുന്നു ആ ബയോഡാറ്റ. ഇതിലും പറ്റിയ ജിഹാദി നേതാവിനെ കിട്ടാനില്ല എന്നു അവര്‍ ഉറപ്പിച്ചു. ‘പരമകാരുണികനായ സഖാവേ, ഇസ്രയേലിനോട് പൊരുതാന്‍ ഞങ്ങളെ നയിക്കാന്‍ എഴുന്നള്ളണമേ’ എന്ന് അവര്‍ കേണപേക്ഷിച്ചു.

സി.എച്ച്. മുഹമ്മദ് കോയയും ലീഗും കൂടി പതിനെട്ടടവും പയറ്റിയിട്ടും കേരളത്തിന്റെ വിദ്യാഭ്യാസ കലണ്ടറിന്റെ പകുതിയെ ഇസ്ലാമികവല്‍ക്കരിക്കാന്‍ പറ്റിയുള്ളു. അത് മുഴുവനാക്കിയത് ബേബി സഖാവ് വിദ്യാഭ്യാസ മന്ത്രിയായപ്പോഴാണ്. എസ്.എസ്.എല്‍.സി. പരീക്ഷ കേരളം മൊത്തം ഇസ്ലാമിക കലണ്ടറിലാക്കി സഖാവ്. ഭാരത മാതാവിനെ നഗ്‌നയാക്കി ചിത്രീകരിച്ച് ഈ നാടിനോടുള്ള തന്റെ പുച്ഛം പച്ചക്ക് പ്രകടിപ്പിച്ച് ഗള്‍ഫ് സുല്‍ത്താന്‍മാരുടെ ചിത്രം വരക്കാന്‍ നാടുവിട്ടു പോയ എം.എഫ്.ഹുസൈന് രാജാ രവിവര്‍മ്മ പുരസ്‌കാരം പ്രഖ്യാപിച്ചത് ബേബി സഖാവല്ലാതെ മറ്റാരുമല്ല. ഒരു സര്‍വകലാശാലാ ചോദ്യക്കടലാസില്‍ നബിനിന്ദ കണ്ടെത്തിയ ജിഹാദികളെ ന്യായീകരിക്കുക മാത്രമല്ല ചോദ്യം തയ്യാറാക്കിയ ജോസഫ് സാറിനെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തു ബേബി സഖാവ്. കേരളത്തിലെ എസ്.ഡി.പി.ഐ ജിഹാദികളുടെ വീര നായകനായി ലാദന്റെ ഊശാംതാടിയ്ക്ക് തൊട്ടു നില്‍ക്കുന്നു ബേബി സഖാവിന്റെ താടി. സി.എ.എ.ക്കെതിരെ ഷാഹിന്‍ ബാഗ് സമരക്കാര്‍ക്ക് വീര്യം പകരാനും ബേബി സഖാവ് ഉണ്ടായിരുന്നു. പാലസ്തീനിലെ ഹമാസുകാര്‍ക്കു പോലും ഇത്രയ്ക്ക് ഇസ്ലാമിസ്റ്റാകാന്‍ കഴിഞ്ഞോ എന്നു സംശയം. പാര്‍ട്ടിയില്‍ പഴയ സാംസ്‌കാരിക വിഭാഗം തലവനും മുന്‍ മന്ത്രിയുമൊക്കെയാണെങ്കിലും സഖാക്കള്‍ക്ക് വലിയ മതിപ്പൊന്നും ഈ സഖാവിനെ കുറിച്ചില്ല. അതിനാല്‍ വ്യാഖ്യാനം രചിക്കലാണ് ഇപ്പോള്‍ പണി. ഹമാസ് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ കുറ്റക്കാരി സൗമ്യയാണെന്ന സഖാവിന്റെ വ്യാഖ്യാനം വരാനിരിക്കുന്നതേയുള്ളു. സൗമ്യ ആടു മേക്കാന്‍ സിറിയക്ക് പോകുന്നതിനു പകരം ജൂത സ്ത്രീയെ പരിചരിക്കാന്‍ ഇസ്രേയലിനു പോയത് തെറ്റ്. അതിനാലാണ് ഹമാസിന്റെ റോക്കറ്റാക്രമണമുണ്ടായത്. വരാനിരിക്കുന്ന സഖാവിന്റെ ഈ ന്യായീകരണത്തിന് തലകുലുക്കാന്‍ രണ്ട് രാഷ്ട്രീയ ഭീമന്മാര്‍ ഇവിടെയുണ്ട്. മുഖ്യന്‍ വിജയന്‍ സഖാവും മുന്‍ മുഖ്യന്‍ ഉമ്മന്‍ ചാണ്ടി ഗാന്ധിയും. ജിഹാദികളെ പേടിച്ച് സ്വന്തം സാമൂഹ്യ മാധ്യമ പോസ്റ്റില്‍ നിന്നും ഹമാസ് തീവ്രവാദികള്‍ എന്നത് മായ്ച്ചുകളഞ്ഞവരാണിവര്‍. ജിഹാദിഭീകരര്‍ക്ക് മുമ്പില്‍ പേടിച്ച് മൂത്രമൊഴിക്കുന്ന ഇവര്‍ ബേബി സഖാവിന് പാലസ്തീനിലേക്ക് ഒരു വിമാന ടിക്കറ്റ് എടുത്തു കൊടുക്കട്ടെ.

Share16TweetSendShare

Related Posts

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

ഉദയനിധിയുടെ വാളിന്റെ നീളം മതിയാകുമോ?

ഗണപതി അലര്‍ജി, തങ്ങള്‍ പ്രിയങ്കരം

ശിവന്‍കുട്ടിയുടെ കസ്തൂരി മാമ്പഴം കാക്കച്ചി കൊത്തിപ്പോയേ!

സാവര്‍ക്കര്‍ ഇടതനായി!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്

യുഗപുരുഷനായ ശ്രീനാരായണഗുരു

സനാതന ഭാരതം

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies