Monday, June 23, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

മനുഷ്യമതില്‍ മതിയാക്കി; ഇനി വര്‍ഗ്ഗീയമതില്‍

ശാകല്യന്‍

Print Edition: 23 April 2021

ജാതിമതില്‍ തകര്‍ക്കുകയും മനുഷ്യമതില്‍ നിര്‍മ്മിക്കുകയും ചെയ്ത മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ഇപ്പോള്‍ സംരക്ഷിക്കുന്നത് വര്‍ഗ്ഗീയ മതിലിനെയാണ്. കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ടുകാവില്‍ ‘അമ്പലപ്പറമ്പില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് തൂക്കിയാണ് സഖാക്കള്‍ വര്‍ഗ്ഗീയ മതിലിനെ സംരക്ഷിക്കുന്നത്. ഈ കാവ് സ്ഥിതിചെയ്യുന്ന ആറാം വാര്‍ഡില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 610 വോട്ടില്‍ 488 വോട്ടിന്റെ ഭൂരിപക്ഷം സി.പി.എമ്മിനുണ്ട്. ബാക്കി അവിടെയുള്ളത് കോണ്‍ഗ്രസ്സുകാരാണ്. മഷിയിട്ട് നോക്കിയാല്‍ പോലും ഒരു ആര്‍.എസ്.എസ്സുകാരനെ അവിടെ കണികാണാന്‍ സഖാക്കള്‍ സമ്മതിക്കില്ല. അവിടെയാണ് സഖാക്കളുടെ ക്ഷേത്രകമ്മറ്റി വര്‍ഗ്ഗീയമായ ബോര്‍ഡു സ്ഥാപിച്ചത്. മാധ്യമങ്ങളില്‍ ഇതു വാര്‍ത്തയായപ്പോള്‍ ചില ഡിഫിക്കാര്‍ ബോര്‍ഡ് നീക്കാന്‍ പ്രകടനം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ‘അവരിങ്ങു വരട്ടെ’ എന്നു ക്ഷേത്രക്കമ്മറ്റിയിലെ സഖാക്കള്‍ പ്രഖ്യാപിച്ചതോടെ ഡിഫിക്കാര്‍ പ്രകടനം ഉപേക്ഷിച്ചു. ജാതിയമോ മതപരമോ ആയ അയിത്തം എന്നു കേട്ടാല്‍ വടിയും കൊടിയുമായി ഇറങ്ങുന്ന പുരോഗമന കലാസാഹിത്യ സംഘം തങ്ങളുടെ പ്രതിഷേധം ഒരു പത്രക്കുറിപ്പില്‍ ഒതുക്കി. പ്രതിഷേധമുയരണം എന്ന തണുപ്പന്‍ പ്രതികരണം മാത്രം. കഴിഞ്ഞ എഴുപതുവര്‍ഷമായി വിഷുവിളക്ക് സമയത്ത് ഈ ബോര്‍ഡ് വെക്കാറുണ്ട് എന്ന ക്ഷേത്ര കമ്മറ്റിയുടെ പ്രസ്താവനയാണ് പാര്‍ട്ടി പത്രം വാര്‍ത്തയാക്കിയത്. വിവാദം അനാവശ്യമാണ് എന്നാണ് പത്രറിപ്പോര്‍ട്ടിലുള്ളത്. വര്‍ഗ്ഗീയ വിവേചനം ആര്‍. എസ്.എസ്സുകാരന്റെ തലയില്‍ കെട്ടിവെക്കാനുള്ളത് മാത്രമല്ല സഖാക്കള്‍ക്ക് ആചരിക്കാന്‍ കൂടിയുള്ളതാണ് എന്നര്‍ത്ഥം. പാര്‍ട്ടിഗ്രാമങ്ങളില്‍ ഇതൊന്നും പുത്തരിയല്ല. ക്ഷേത്രത്തിലെ വരവ് ദളിതരുടെ വീട്ടില്‍ പോകാത്തതും സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം തടയുന്നതും അവിടെ നാട്ടുനടപ്പുമാത്രം. അതു വാര്‍ത്തയാക്കുന്നവര്‍ പാര്‍ട്ടിയെ അപമാനിക്കുന്നവരാണ് എന്നാണ് പാര്‍ട്ടിയുടെ നിലപാട്.

Share23TweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

രാജ്ഭവന്‍ ബാലികേറാമലയോ?

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

മതം കെടുത്തുന്ന ലോകസമാധാനം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വായനാദിനാചരണം നടത്തി

നൈജീരിയയിലെ ക്രിസ്ത്യൻ കൂട്ടക്കൊല: ജിഹാദി ആക്രമണത്തെ അപലപിച്ച് മാര്‍പാപ്പാ

കേന്ദ്ര ബാലസാഹിത്യപുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന് 

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies